tag:blogger.com,1999:blog-4965157468707580932024-02-21T00:38:01.935-08:00കേരള പൈതൃകം KeralA PaithrukaMkerala knowledge and heritagePRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.comBlogger46125tag:blogger.com,1999:blog-496515746870758093.post-42053856198195354742015-03-06T08:13:00.001-08:002015-03-06T08:31:32.177-08:00<h2>
<span style="font-size: x-large;">സ്ഥലനാമങ്ങള്‍, Sthalanamangal </span></h2>
Prasanth Mithran<br />
<br />
<img alt="http://images.travelpod.com/tw_slides/ta00/9c9/f16/maison-flottante-sur-les-backwaters-de-kerala-ernakulam.jpg" class="decoded" height="266" src="http://images.travelpod.com/tw_slides/ta00/9c9/f16/maison-flottante-sur-les-backwaters-de-kerala-ernakulam.jpg" width="400" /> <br />
മണ്ണ് അനാദിയായ ഒരു പൈതൃകമാണ്. അത് സ്വന്തം മണ്ണാകുമ്പോള്‍ ഒരു വൈകാരിക പരിവേഷംകൂടി വന്നുചേരുന്നു. അങ്ങനെയാണ് ഇന്ത്യ ഒരു വികാരമായി മാറുന്നത്. അതുപോലെ കേരളവും(Kerala) നമുക്ക് മറ്റൊരു വികാരമാണ്. ഈ പേരുകള്‍ എവിടെനിന്നുണ്ടായി എങ്ങനെയുണ്ടായി എന്നത് കൗതുകകരമായ ഒരറിവും അന്വേഷണവുമാണ്. അത് പലപ്പോഴും ഒരിക്കലും അവസാനിക്കാത്ത തര്‍ക്ക വിതര്‍ക്കങ്ങളുടെ നിമിത്തങ്ങളുമായിരിക്കും. ചേരന്മാരുടെ അളം അഥവാ നിലമാണ് ചേരളവും പിന്നീട് കേരളവുമായതെന്ന് ഒരു നിഗമനമുണ്ട്. അതല്ല, ചേര് അളം അഥവാ ചെളി നിറഞ്ഞ അളമാണ് കേരളമായതെന്ന് മറ്റൊരു നിഗമനമുണ്ട്. അതുമല്ല, പര്‍വ്വതപ്രദേശത്തോട് പിന്നീട് കൂടിച്ചേര്‍ന്ന പ്രദേശമാണ് അഥവാ ചേര്‍ന്ന അളമാണ് ചേരളവും പിന്നീട് <br />
<a name='more'></a>കേരളവുമായതെന്നും ഒരു വാദമുണ്ട്. ഈ വാദങ്ങളല്ല നമ്മുടെ വിഷയം. മറിച്ച് സ്ഥലനാമ പഠനത്തിലെ കൗതുകങ്ങളാണ്.<br />
ഒരു വാക്കിന്റെ ഉത്പത്തി കണ്ടെത്തുന്ന നിരുക്തശാസ്ത്രം പോലെ ഗഹനമായ ഒന്നാണ് സ്ഥലനാമ വിശകലനം. ഏതൊരു സ്ഥലനാമത്തിന്റെയും പിറവിക്കുപിന്നില് ഒരു സംഭവമോ വ്യക്തിയോ വസ്തുവോ ദൃശ്യമോ അനുഷ്ഠാനമോ സ്ഥാപനമോ എന്തെങ്കിലും ഉണ്ടായിരിക്കും. കേരള തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ(Trivandrum) പേരിനു പിന്നില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രവും അനന്തശയനത്തിലുള്ള മഹാവിഷ്ണു പ്രതിഷ്ഠയുമാണ് ഉള്ളത്. <img alt="http://www.vacationskerala.com/kerala-temples/gifs/trivandrum.jpg" class="decoded" src="http://www.vacationskerala.com/kerala-temples/gifs/trivandrum.jpg" height="161" width="400" /><br />
<br />
തൃശ്ശിവപേരൂര്‍ അഥവാ തൃശ്ശൂരിന്റെ(Trchur) നാമോത്പത്തി ശൈവമത വ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരു ശിവ പെരിയ ഊര് ആണ് തൃശ്ശിവപേരൂര്‍ ആയി പരിണമിച്ചതത്രെ. തിരു എന്നത് ആദരസൂചകമായി ഉപയോഗിക്കുന്ന ഒരു ഉപസര്‍ഗ്ഗമാണ്. പെരിയ ഊര് എന്നാല്‍ വലിയ ഊര് എന്നര്‍ത്ഥം. എറണാകുളവും(Ernakulam) ഇപ്രകാരം ശിവാരാധനയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണെന്നാണ് പണ്ഡിതമതം. ദേവലന്‍ എന്ന ഋഷി ശാപംമൂലം നാഗമായി മാറിയെന്നും ശാപമോക്ഷത്തിനായി ഈ ഋഷിനാഗന്‍ ഒരു ശിവലിംഗവുമായി കേരളത്തിലെ ഈ കടല്‍ത്തീരത്തെത്തി എന്നും അവിടെ നിലത്ത് വച്ച ശിവലിംഗം അവിടെത്തന്നെ ഉറച്ചുപോയെന്നും ആ സ്ഥലം പിന്നീട് ഋഷിനാഗക്കുളം എന്നറിയപ്പെട്ടു എന്നും അത് പരിണമിച്ചാണ് എറണാകുളം എന്ന സ്ഥലനാമമുണ്ടായി എന്നുമാണ് വാദം. മറ്റൊന്ന് ശിവന്റെ തമിഴ് നാമമായ ഇറയനാര്‍ എന്ന പദവുമായി ബന്ധപ്പെട്ട് സ്ഥലപ്പേരുണ്ടായി എന്നാണ്. ഇറയനാര്‍ കുളമാണ് എറണാകുളമായത് എന്നും അഭിപ്രായമുണ്ട്.<br />
ഇത്തരത്തില്‍ മിക്കവാറും സ്ഥലങ്ങളുടെ പേരുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള പൂര്‍വ്വ പശ്ചാത്തലമുണ്ടാകും. അതു പക്ഷേ പലരും പലവിധത്തിലായിരിക്കും വ്യാഖ്യാനിക്കുന്നത്. ഒരു സ്ഥലത്തെ ആദ്യകാല ജനവിഭാഗം, അവരുടെ ആരാധനാ രീതികള്‍, വിശ്വാസപ്രമാണങ്ങള്‍ എന്നിവയുമായി സ്ഥലനാമങ്ങള്‍ക്ക് ബന്ധമുണ്ടായിരിക്കും.<br />
സ്ഥലനാമ പഠനം തികച്ചും സങ്കീര്‍ണമായ ഒരു ഗവേഷണ പദ്ധതിയാണ്. അതില്‍ ഒരു പ്രദേശത്ത് സാധാരണയില്‍ നിന്ന് വ്യത്യസ്തമായി വളര്‍ന്നുനിന്നിരുന്ന ഒരു മണ്പുറ്റിനുപോലും പ്രാധാന്യമുണ്ട്. ഇത്തരം പൂര്‍വ്വ അവശിഷ്ടങ്ങള്‍ സൂക്ഷ്മമായിട്ടപഗ്രഥിച്ചാണ് ഗവേഷകര്‍ ഒരു സ്ഥലനാമത്തിന്റെ നിജസ്ഥിതി നിരീക്ഷിക്കുന്നത്.<br />
കേരളത്തിലെ സ്ഥലനാമങ്ങളില്‍ ആവര്‍ത്തിച്ചു കണ്ടുവരുന്ന അനേകം പദങ്ങളുണ്ട്. ഇതില്‍ വളരെ പ്രധാനപ്പെട്ടതാണ് ഊര് എന്നത്. തൃശ്ശൂര്‍, ആലത്തൂര്‍, കുന്നത്തൂര്‍, വഞ്ചിയൂര്‍, കൊടുങ്ങല്ലൂര്‍, കൊട്ടിയൂര്‍, പാച്ചല്ലൂര്‍.... അങ്ങനെ നീളുന്നു ഊരുകള്‍. മറ്റൊന്ന് നാട് എന്ന പദമാണ്. കൂറ്റനാട്, ആനാട്, ചെമ്മനാട് തുടങ്ങി നാടുകളുടെ നിര. കാടാണ് മറ്റൊരു സ്ഥലനാമ ഭാഗം. പാലക്കാട്, നെടുമങ്ങാട്, വെട്ടിക്കാട് എന്നിങ്ങനെ കാടുകള്‍. കുളം, കര, പുര, മേട്, കോട്ട, മല, പള്ളി തുടങ്ങിയ പദങ്ങളിലവസാനിക്കുന്ന സ്ഥലനാമങ്ങളും വിരളമല്ല.<br />
ചില സ്ഥലനാമങ്ങളുടെ ഉത്പത്തിവിശേഷം തിരക്കുമ്പോള്‍ ഏറെ കൗതുകകരമായ വസ്തുതകളാണ് കണ്ടെത്താനാവുക. വര്‍ക്കല എന്നത് ഒരുദാഹരണം. മരവുരി എന്നര്‍ത്ഥം വരുന്ന വല്ക്കലം എന്ന പദത്തില്‍ നിന്നാണത്രെ വര്‍ക്കല എന്ന സ്ഥലനാമം രൂപപ്പെട്ടത്.<img alt="http://static.panoramio.com/photos/large/31630685.jpg" class="decoded" src="http://static.panoramio.com/photos/large/31630685.jpg" height="212" width="320" /><br />
<br />
തിരുവനന്തപുരത്തെ കോട്ടണ്‍ഹില്ലിന് (Cotton Hill) ആ പേരുവന്നത് C.W.C. കോട്ടണ്‍ എന്ന ബ്രിട്ടീഷ് റസിഡന്റ് അവിടെ താമസിച്ചതുകൊണ്ടാണ് എന്നൊരു വാദമുണ്ട്. അതിനെ പരുത്തിക്കുന്ന് എന്ന് വിവര്‍ത്തനം ചെയ്തും കാണുന്നു. ഒറ്റികൊടുത്ത പലം അഥവാ വസ്തുവാണ് ഒറ്റപ്പാല (Ottappalam) മായതത്രെ. ശാപക്കാടാണ് പില്ക്കാലത്ത് ചാവക്കാടായത്.<br />
മലയാള ഭാഷയുടെ പരിണാമം പോലെ തന്നെ ഇവിടത്തെ സ്ഥലനാമങ്ങളും തമിഴില്‍ നിന്ന് പരിണമിച്ച് രൂപപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 125 തമിഴ് ധാതുക്കള്‍ മലയാള സ്ഥലനാമങ്ങളിലുണ്ടായിരുന്നവ പില്ക്കാലത്ത് മലയാള ശൈലികളായി പരിണമിച്ചിട്ടുണ്ടെന്ന് വി.വി.കെ വാലത്ത് സൂചിപ്പിക്കുന്നു. അതുപോലെ സംഘകാല സാഹിത്യകൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകള് എന്ന അഞ്ച് സ്ഥലരാശികളുടെ സ്വാധീനവും ഇവിടത്തെ സ്ഥലനാമങ്ങളിലുണ്ട്. ബുദ്ധ-ജൈന മതങ്ങളുടെ സ്വാധീനത്തില്‍ നിന്നാണ് പള്ളി, അമ്പലം, കോട്ടം തുടങ്ങിയ സ്ഥലനാമങ്ങളുണ്ടായത്. അതുപോലെ പ്രകൃതിയുടെ സ്വാധീനവും ഇത്തരം സ്ഥലനാമങ്ങളില്‍ വളരെ പ്രകടമാണ്. ഏതു രാജ്യത്തിലെ സ്ഥലനാമങ്ങള്‍ പരിശോധിച്ചാലും അവയില്‍ വലിയൊരു ഭാഗം സ്ഥലജലാത്മകമായ പ്രകൃതിയുടെ ഭിന്നഭാവങ്ങളെ ആസ്പദമാക്കി ഉണ്ടായിട്ടുള്ളവയാണെന്ന് കാണാം എന്ന് ഡോ.കെ.ഗോദവര്‍മ്മ (Dr. K.Godavarma) അഭിപ്രായപ്പെടുന്നു. പാലക്കാട്, കമുകിന്‍കോട്, പനമുറ്റം, കറുകച്ചാല്‍, പുല്ലുവഴി തുടങ്ങിയ പേരുകള്‍ സസ്യജന്യമായ സ്ഥലനാമങ്ങളായിരിക്കുമ്പോള് ആനയറ, എരുമപ്പെട്ടി, ഉടുമ്പന്‍ചോല, കീരിക്കാട്, പട്ടിക്കാട്, പന്നിക്കോട് തുടങ്ങിയ സ്ഥലനാമങ്ങള്‍ ജന്തുജന്യമായിരിക്കുന്നു.<br />
സ്ഥലനാമങ്ങളില്‍ മറ്റൊരുകാര്യം വളരെ ശ്രദ്ധേയമാണ്. എറെ പ്രാചീനകാലത്തുള്ള കൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള സ്ഥലനാമങ്ങള്‍ പോലും അല്പമാത്രം ഭേദത്തോടെ ഇന്നും നിലനില്ക്കുന്നു എന്നതാണ് ആ വസ്തുത. സംഘം കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന പല സ്ഥലനാമങ്ങളും അതിന്റെ തമിഴ് ചുവ മാറി മലയാളീകരിക്കപ്പെട്ട രീതിയില്‍ ഇന്നും നിലനില്ക്കുന്നു. അതില്‍ നിന്നും മനസ്സിലാക്കാവുന്ന ഒരു വസ്തുതയുണ്ട്. സ്ഥലനാമങ്ങള്‍ പതിഞ്ഞുപോയാല്‍ അത്രയെളുപ്പം മാറിപ്പോകില്ല എന്ന വസ്തുത.<br />
അങ്ങനെ നോക്കുമ്പോള്‍ സ്ഥലനാമങ്ങള്‍ നമ്മുടെ പൈതൃകത്തിന്റെ പ്രാചീന സത്തകള്‍ ഉള്‍ക്കൊള്ളുന്ന അവശിഷ്ടങ്ങളാണെന്ന് പറയേണ്ടിവരും. ചരിത്രത്തിന്റെ, സംസ്കാരത്തിന്റെ, കാലപ്രയാണത്തിന്റെ ചൂണ്ടുപലകയായി ദേശത്തിന്റെ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുടെ, പ്രാദേശികമായ സ്വത്ത്വബോധത്തിന്റെ ഒക്കെ അടിസ്ഥാനഘടകമായി സ്ഥലനാമങ്ങളെ നമുക്ക് കൂട്ടിച്ചേര്‍ക്കാം.<div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com4tag:blogger.com,1999:blog-496515746870758093.post-86753797713195558352015-03-04T06:02:00.001-08:002015-03-06T07:46:15.982-08:00<b><span style="font-size: x-large;">പത്മരാജന് P. Padmarajan, Director</span></b><br />
<br />
<b><span style="font-size: x-large;"><img alt="http://padmarajan.com/images/pdm_trust_img.jpg" class="decoded" src="http://padmarajan.com/images/pdm_trust_img.jpg" height="229" width="320" /></span></b><b><span style="font-size: x-large;"> </span></b><br />
<br />
Prasanth Mithran<br />
<br />
ജീവിതത്തിന്റെ അതിശായന മണ്ഡലങ്ങളിലാണ് മിക്കവാറും ചലച്ചിത്രങ്ങള്‍ നിലകൊള്ളുന്നത്. പച്ച ജീവിതമാണെന്നു തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ അതിനുണ്ട്. ഇങ്ങനെ ജീവിതത്തെ ഒരു സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ കോണും മുഴകളും ഒത്തു വന്നില്ലെങ്കില്‍ ഒരു ചെടിപ്പുണ്ടാവുക സ്വാഭാവികമാണ്. കലയുടെ അനന്തമണ്ഡലങ്ങളറിയാതെ, കഥാപാത്രങ്ങളുടെ വികസ്വര വ്യക്തിത്വത്തെക്കുറിച്ചു ബോധമില്ലാതെ ചതുരവടിവിലെ ഒരു ഫോര്‍മൂലയില്‍ തിരക്കഥ പടച്ചുവിടുന്ന എഴുത്തു തൊഴിലാളികളുടെ തിരക്കഥകള്‍ പാളിപ്പോകുന്നതും അതുകൊണ്ടാണ്. മറിച്ച് സാഹിത്വത്തെയും ഭാഷയെയും കലായെയും സിനിമയെയും അതിന്റെ വ്യാപ്തിയും സിദ്ധിയുമനുസരിച്ച് സ്വായത്തമാക്കുന്ന ഒരു തിരക്കഥാകൃത്തിന്റെ രചന ജീവിതത്തിന്റെ ഏതു യഥാതഥ മണ്ഡലങ്ങളെയും കവിഞ്ഞു നിന്നാലും വശ്യമായിരിക്കും. ചാമല്ക്കാര പരമായിരിക്കും ഈ മട്ടില്‍ തിരക്കഥയുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുറച്ചെഴുത്തുകാര് നമുക്കുണ്ട്, ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പേരാണ് പി. പത്മരാജന്.<br />
<a name='more'></a><br />
1945- മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്തു ജനിച്ച പത്മരാജന് തിരുവനന്തപുരം എം.ജി. കോളേജില്‍ നിന്ന് ബിരുദം നേടിയശേഷം തൃശ്ശൂര്‍ ആകശവാണിയില്‍ ഉദ്യോഗസ്ഥനായി. സാഹിത്യമായിരുന്നു പത്മരാജന്റെ ആദ്യത്തെ കളരി. കഥകളും നോവലുകളും എഴുതിയ അദ്ദേഹം 1960- കള്‍ മുതല്‍ മലയാളത്തിലെ സാഹിത്യ പ്രണയികള്‍ക്ക് പരിചിതനാണ്. ജലജ്വാല, രതി നിര്‍വ്വേദം, നന്മകളുടെ സുര്യന്, നക്ഷത്രങ്ങളേ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെ വരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കള്ളന് പവിത്രന്, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജരുമാരിയും, എന്നിവയാണ് പത്മരാജന്റെ നോവലുകള്‍. പ്രഹേളിക, മറ്റുള്ളവരുടെ വേനല്‍, അപരന്, പുതക്കണ്ണട, അവളുടെ കഥ തുടങ്ങിയ കഥാസമാഹാരങ്ങളും പ്രസിദ്ധീകൃതമായിട്ടുണ്ട്. ഈ നോവലുകളിലേറെയും കഥകളില്‍ ചിലതും പില്ക്കാലത്ത് തിരക്കഥകളായി അദ്ദേഹം പുനര്‍ വിരചിച്ചിട്ടുണ്ട്. അവയൊക്കെയും മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്രാനുഭവമായി മാറിയിട്ടുമുണ്ട്.<img alt="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX5UwWcHmsccCib0UyliumTH2MOCtkLBEb9-kv0WsJWWUvVUSGhUMx-djN5-oQJTx5A6nwm9sc5xs-3ZdgswoBF8UHGabUK_2R6f_rR7BZrth_6fyqGuRzLEfdMNLoemTKvI4Y5Y7cWmE/s1600/padmarajan.jpg" class="decoded" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiX5UwWcHmsccCib0UyliumTH2MOCtkLBEb9-kv0WsJWWUvVUSGhUMx-djN5-oQJTx5A6nwm9sc5xs-3ZdgswoBF8UHGabUK_2R6f_rR7BZrth_6fyqGuRzLEfdMNLoemTKvI4Y5Y7cWmE/s320/padmarajan.jpg" height="320" width="229" /><br />
1975 ലാണ് പത്മരാജന്റെ ആദ്യത്തെ തിരക്കഥ സിനിമയാകുന്നത്. ഭരതന് സംവിധാനം ചെയ്ത പ്രയാണം അതൊരു വിജയമായിരുന്നു. പ്രതിഭാധനനായ ഒരു തിരക്കഥാകൃത്തിന്റെ നാന്ദിയുമായിരുന്നു. തുടര്‍ന്ന് ഭരതന്, ഐ.വി. ശശി, മോഹന്‍, കെ.എസ്. സേതു മാധവന്, തുടങ്ങിയ സംവിധായകര്‍ക്കുവേണ്ടിയും പത്മരാജന് തിരക്കഥകളെഴുതി. മറ്റു സെവിധാനകര്ക്കുവേണ്ടി പത്മരാജന് എഴുതിയ തിരക്കഥകള്‍ ആകെ പതിനെട്ട്. ഇതര സംവിധായകര്‍ക്കുവേണ്ടി തിരക്കഥകളെഴുതുന്നതോടൊപ്പം തന്നെ പത്മരാജന് സ്വന്തം നിലയില്‍ സിനിമാ സംവിധാനവും ആരംഭിച്ചു1979-ല്‍ പുറത്തുവമ്മ പെരുവഴിയമ്പലമാണ് പത്മരാജന് സംവിധാനം ചെയ്യുന്ന ആദ്യ ചലച്ചിത്രം. അദ്ദേഹത്തിന്റെ തന്നെ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തുടര്‍ച്ചയായി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഒരു വര്‍ഷം മൂന്നു സിനിമകള്‍ വരെ ഒരുക്കിയ അവസരങ്ങളുമുണ്ട്.<br />
1981-ല്‍ പുറത്തുവന്ന ഒരിടത്തൊരു ഫയല്വാനം, കള്ളനുംപവിത്രനും അവയുടെ ഉള്ളടക്കത്തിന്രെ സ്വഭാവം കൊണ്ടുതന്നെ മലയാളത്തില്‍ വ്യത്യസ്തമായ ഒരു ചലച്ചിത്രാനുഭവത്തിനു തുടക്കമിടുകയായിരുന്നു. വിരുതനായ കള്ളനും വിരുതി അല്ലാത്ത ഫയല്‍വാനും രണ്ടു വൈരുദ്ധ്യങ്ങളുടെ ആവിഷ്കാരമായി. ഫയല്‍വാന്റെയും കള്ളന്റെയും വിഭിന്നമായ ജീവിത പശ്ചാത്തലം, വസ്തുതകളോട് കുറെയൊക്കെ നീതി പുലര്‍ത്തികൊണ്ട് ആവിഷ്കരിച്ചപ്പോള്‍ മലയാളത്തില്‍ അത് ഒരു ഭാവുകത്വ പരിണാമത്തിന്റെ സാഹചര്യമാണൊ-<br />
രുക്കിയത്. സമാന്തര സിനിമയുടെയും വാണിജ്യ സിനിമയുടെയും മധ്യത്ത് വേരു പിടിച്ച ഈ മധ്യവര്‍ത്തി സിനിമ വലിയൊരു സഹൃദയ ലോകത്തെ ആകര്‍ഷിച്ചടുപ്പിച്ചു. ചലച്ചിത്ര ലോകത്തിനുതന്നെ ആശാസ്യമായ ഒരു ഭാവുകത്വ പരിണാമമായി ഇതിനെ നിരൂപകലോകവും സഹൃദയ ലോകവും ഒരു പോലെ വിലയിരുത്തി.<br />
കള്ളന് പവിത്രനു പിന്നാലെ1982-ല്‍ നവംബറിന്റെ നഷ്ടം പുറത്തുവന്നു. 1983-ലെ പത്മരാജന് ചിത്രം കൂടെവിടെയായിരുന്നു. പറന്നു പറന്നു പറന്ന്- 84-ല്‍ പുറത്തു വന്നു. 1985-ലായിരുന്നു തിങ്കളാഴ്ച നല്ല ദിവസത്തിന്റെ റിലീസ്. വൃദ്ധസദനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിനു മുമ്പുള്ള ഒരു വാര്‍ദ്ധക്യ പുരാണമായിരുന്നു ആ ചലച്ചിത്രം. വൃദ്ധമാതാപിതാക്കളെ ബാധ്യതയായെണ്ണുന്ന തലമുറകളെയെല്ലാം ചിന്തിപ്പിക്കാന്‍ പോന്ന ഒരു രചന തികച്ചും സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയത്തെ സാമൂഹ്യപ്രതിബന്ധതയോടെ അവതരിപ്പിച്ച സിനിമയാണ് ‘അരപ്പട്ടുകെട്ടിയ ഗ്രാമത്തി ’. തൂവാനത്തുമ്പികള്‍ ദുരൂഹമായ ഒരു വ്യക്തിസത്തയുടെ സുവ്യക്തമായ ആവിഷ്കാരമാകുമ്പോള്‍ മൂന്നാംപക്കം വാത്സല്യ സമന്വിതവും പ്രണയിതുരവുമായ ചതുഷേകാണ ബിംബങ്ങളിലൊന്നിന്റെ ആകസ്മിക തിരോധനവും അതില്‍ വ്യഥിതനാകുന്ന രണ്ടാമതൊന്നിന്റെ സ്വയം സമര്‍പ്പണവുമാണ്. സീസണാകട്ടെ, ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ ക്രിമിനല്‍ പശ്ചാത്തല<img alt="http://img.youtube.com/vi/-H0PEGYyrvk/0.jpg" class="decoded" src="http://img.youtube.com/vi/-H0PEGYyrvk/0.jpg" height="240" width="320" />ത്തില്‍ ആവിഷ്കൃതമാകുന്ന പകയുടെയും വഞ്ചനയുടെയും കഥയാണ്.<br />
പത്മരാജന്റെ അവസാന ചലച്ചിത്രമായ ഞാന്‍ ഗന്ധര്‍വ്വ നിലെത്തുമ്പോള് ആ ചലച്ചിത്ര ശൈലി വിഭിന്നമായ മറ്റൊരു മണ്ഡലത്തിലേയ്ക്കു കടക്കുന്നതായി നമുക്കനുഭവപ്പെടും. ഫാന്റസിയും റിയാലിറ്റിയും വേര്‍തിരിച്ചെടുക്കാനാകാത്ത വിധം ചേര്‍ന്ന് ഒന്നാകുന്നു. ആ ചലച്ചിത്രത്തില്‍ പതിനാറു വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയ്ക്ക് 18 സിനിമകള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തതോടൊപ്പം വേറെ 18 സിനിമകള്‍ക്ക് തിരക്കഥ രചിക്കുകയും ചെയ്തു പത്മരാജന്. ഇതിലെ ഇപ്പറഞ്ഞ എണ്ണം ഒരത്ഭുതമായിരിക്കില്ല. എണ്ണം കൊണ്ട് അതിലേറെ സിനിമകള്‍ക്കെഴുതിയ എഴുത്തുകാര്‍ ഇവിടെ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എണ്ണത്തിന്റെയും ഗുണത്തിന്റെയും സവിശേഷതകള്‍ ഒരുപോലെ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ അതില്‍ പത്മരാജനെ അതിശയിക്കുന്ന വേറെ തിരക്കഥാകൃത്തുകളെ കണ്ടെത്തുക പ്രയാസമാണ്. <br />
മുന്‍ക്കൂര്‍ തയ്യാറാക്കുന്ന ഫോര്മൂലകള്ക്കനുസരിച്ച് പടച്ചുണ്ടാക്കുന്നതല്ല പത്മരാജന്റെ തിരക്കഥകള്‍. ഒരു പ്രതിഭാശാലിക്ക് ഫോര്മൂലകളുടെ പിന്‍ബലം ആവശ്യമില്ല. പത്മരാജന് പ്രതിഭാശാലിയായിരുന്നു. നവനവോല്ലേവ കല്പനകള് വിളങ്ങിയ ആ തൂലികയിലൂടെ പിറവി കൊണ്ടത് നവീനമായ ആവിഷ്കാരങ്ങള്‍ തന്നെയായിരുന്നു. ഓരോ ചലച്ചിത്രത്തിനും മറ്റൊന്നിന്റെ കൈത്താങ്ങില്ലാതെ നിവര്‍ന്നു നില്‍ക്കാനുള്ള തനിമയുണ്ട്., ആസ്തിത്വമുണ്ട്. ഓരോന്നും ഓരോ വിഷയങ്ങള്‍, ആശയങ്ങള്‍, ചര്‍ച്ച ചെയ്യുന്നു. പാത്ര നിര്‍മ്മിതിയിലും കഥയുടെ അല്ലെങ്കില്‍ ചലച്ചിത്രത്തിന്റെ സര്‍വ്വതോമുഖമായ സമഗ്രതയിലും പത്മരാജന് ചിത്രങ്ങള്‍ വേറിട്ടു നില്ക്കുന്നു. സമ്പൂര്‍ണ്ണമായ ഒരു ജീവിതാനുഭവത്തിന്റെയും സൂചിന്തിതമായ ഒരു ആവിഷ്കാരചാതുരിയുടെയും ഗുണഫലങ്ങളാണ് ഈ രചനകള്‍ മിക്കതും. സമാന്തര സിനിമകള്‍ മാത്രം അവാര്‍ഡുകള്‍ പങ്കുവെച്ചിരുന്ന ഒരു കാലത്താണ് പത്മരാജന്റെ ചലച്ചിത്രങ്ങള്‍ രചിക്കപ്പെട്ടത്. എന്നിട്ടുപോലും നാലിലേറെ തവണ അദ്ദേഹത്തിന് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.<br />
ചുറ്റുപാടുമുള്ള ജീവിതങ്ങളില്‍ കണ്ണും കാതുമര്പ്പിച്ചുകൊണ്ടാണ് പത്മരാജന് ചലച്ചിത്ര രചന നടത്തിയത്. അതുകൊണ്ടുതന്നെ അതില്‍ ജീവിതത്തിന്റെ ഒരുപ്പുരസം കലര്‍ന്നിരിക്കുന്നു. ഈ പ്രിയത്തിന്റെ മധുര കൂടുകള്‍ ആവര്‍ത്തിച്ചു കഴിച്ചാല്‍ മന്ദതയാണ് ഫലം. ആ സന്ദര്‍ഭത്തിലും മടുപ്പിക്കാതെ രസിപ്പിക്കുന്നതാണ് ജീവിതത്തിന്റെ ഈ ഉപ്പുരസം സ്നേഹത്തിന്റെയും സ്നേഹജന്യമായ സംഘര്‍ഷത്തിന്റെയും സ്നേഹനീരാസത്തിന്റെയും വേദനയുടെയും നാളങ്ങള്‍ കുത്തിനീറുന്നതാണ് പത്മരാജന്റെ പല സിനിമയും. ഉള്ളൂനീറ്റുന്ന വേദനയിലും ഉറച്ച കാല്‍വയ്പുകളോടെ നീങ്ങുന്ന സ്ത്രീ- പുരുഷന്മാരെ നമുക്കിവിടെ കണ്ടെത്താന്‍ വിഷമമില്ല. ഒരു സിനിമയും മറ്റൊരു സിനിമയുടെ പകര്പ്പമില്ല എന്നതുപോലെ തന്നെയാണ് ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിന്റെ ഛായയല്ല എന്നതും വൈവിധ്യപുര്ണ്ണമായ കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ ഒരു പരിഛേദം വ്യക്തമായ സാമൂഹ്യവീക്ഷണത്തോടെ അവിടെ തെളിയുന്നു.<br />
കേരളത്തിന് മലയാളത്തിന്, ഇങ്ങനെ ഒരു ചലച്ചിത്ര സൗഭാഗ്യം പകര്‍ത്തിവെച്ച ആ ഗന്ധര്വ്വന് പക്ഷേ അഞ്ചുദശാബ്ദം തികച്ചിവിടെ ജീവിക്കാന്‍ സാധിച്ചില്ല. 1991ല്‍ തന്റെ 46-ാം വയസ്സില്‍ തികച്ചും അപ്രതീക്ഷിതമായ ഒരു മുഹൂര്‍ത്തത്തില്‍ പത്മരാജന് ഹൃദയാഘാതം വന്ന് മരണമടഞ്ഞു. മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ ഒരു ജ്വാലതാരം പൊലിഞ്ഞു. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കാഴ്ചകള്‍ മധ്യവര്‍ത്തി സിനിമയുടെ പെരുവഴിയമ്പലങ്ങളിലെ വിളക്കുമാടങ്ങളില്‍ പ്രകാശിച്ചു നില്ക്കുന്നു. അത് നമ്മുടെ സൗഭാഗ്യം. അതിന് നന്ദി പറയാം. ഒപ്പം വീണ്ടും സമ്പൂര്ണ്ണകലാകാരന്റെ സ്മൃതികളെ വീണ്ടും തേച്ചുരച്ചു തിളക്കാം.<br />
<br />
Story from PAITHRUKAM<br />
<br />
<br /><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-7461981405180605622011-10-25T22:09:00.000-07:002011-10-25T22:09:17.845-07:00MUHAMMED ABDURAHMAN SAHIB<span style="font-family: Meera; font-size: medium;"><span style="font-size: x-large;">മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് </span></span><br />
<div style="color: orange;"><span style="font-family: Meera; font-size: large;"> <b>"പാടിടട്ടെ സുസ്വതന്ത്രകണ്ഠമുയര്‍ത്തെങ്ങള്‍</b></span></div><div style="color: orange;"><span style="font-size: large;"><b><span style="font-family: Meera;"> പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി </span></b></span></div><div style="color: orange;"><span style="font-size: large;"><b><span style="font-family: Meera;">എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍</span></b></span></div><span style="color: orange; font-family: Meera; font-size: large;"><b> മംഗളാത്മനേ, മുഹമ്മദ് അബ്ദു റഹ്മാനേ</b>.<b>"</b></span><span style="font-family: Meera; font-size: medium;"><span style="font-size: x-large;"> </span><span style="font-size: large;">ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്ക്ക് തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട് അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്, ദേശസ്നേഹിയായ നേതാവ് ഉയര്‍ന്നു വരുന്നത് സാധാരണമാണ്. അവന് ദേശീയ വികാരമുള്‍ക്കൊണ്ട് ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത് കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ് അദ്ദേഹം മലബാറിന്റെ മനസ്സ് കീഴടക്കിയത്.</span></span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvjRDAdDhLDVG3XlhC2LsOCUAF-QRXLtpQE1_765d2jyfWB0PDudzYodXCuoxAkzVOmalyFKO2IyisSeFXZ2dpzt4Jj5zvCy-b0ixg-N0oihi7xeSzF4n1xZqjpXoPPeTs-6f-pf0kypg/s1600/adr4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvjRDAdDhLDVG3XlhC2LsOCUAF-QRXLtpQE1_765d2jyfWB0PDudzYodXCuoxAkzVOmalyFKO2IyisSeFXZ2dpzt4Jj5zvCy-b0ixg-N0oihi7xeSzF4n1xZqjpXoPPeTs-6f-pf0kypg/s320/adr4.jpg" width="214" /></a></span></div><span style="font-family: Meera; font-size: large;"><br />
കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്ദു റഹ്മാന് സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട് പ്രൈമറി സ്കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്കുളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന് മദ്രാസ് മുഹമ്മദന്‍സ് കോളേജിലും മദ്രാസ് പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന് കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .<br />
മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന് കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ് വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്ദുറഹ്മാന് സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്ക്ക് നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ് നികത്തുന്നതില്‍ അബ്ദുറഹ് മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.<br />
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ് 1928 ല്‍ അദ്ദേഹം അല്‍ അമീന് എന്ന പത്രം ആരംഭിക്കുന്നത്. ആ വര്‍ഷത്തെ നബി ദിനമായ ഒക്ടോബര്‍ 12-ന് പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന് ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട് 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്ദു റഹ്മാന് സാഹിബും ഉദ്ദേശിച്ചത്. അത്തരം ഒരു ലക്ഷ്യത്തിന് സാര്‍ത്ഥകമായ സംഭാവനകള്‍ നല്കാന് അല്‍ അമീനും കഴിഞ്ഞു.<br />
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട് ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൊടുത്തത് അബ്ദുറഹ്മാന് സാഹിബായിരുന്നു. അവിടെ വച്ച് സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്ത് 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു. <br />
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്ദുള്‍ റഹ്മാന് സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ സി.എസ്.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................<a name='more'></a>ഏറെക്കുറെ തുല്യശക്തികളായിരുന്നു. ഇതില്‍ അബ്ദുറഹ്മാന് സാഹിബിന്റെ ഗ്രൂപ്പും സി.എസ്.പി ഗ്രുപ്പും ഒന്നുചേര്‍ന്ന് മത്സരിച്ച് മൂന്നാം ഗ്രുപ്പിനെ പരാജയപ്പെടുത്തി നേതൃത്വം പിടിച്ചെടുത്തു. അങ്ങനെ മുഹമ്മദ് അബ്ദുറഹ്മാന് സാഹിബ് പ്രസിഡന്റും ഇം.എം.എസ് .തമ്പൂതിരിപ്പാട് സെക്രട്ടറിയുമായി കെ.പി.സി.സി. പുന:സംഘടിപ്പിക്കപ്പെട്ടു.<br />
പിന്നീട് 1940-ല്‍ അബ്ദുറഹ്മാന് സാഹിബ് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ട തടവുശിക്ഷ കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നപ്പോള്‍ ഇവിടെ ദ്വിരാഷ്ട്രവാദം ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നുമാറി ഒരു മാപ്പിളസ്ഥാന് എന്ന മട്ടില്‍ മലബാറിലെ മുസ്ലീങ്ങളില്‍ ഒരു വിഭാഗത്തിനിടയിലും വിഭജനബോധം കടന്നു വന്നു കഴിഞ്ഞിരുന്നു. ആ വിധ്വംസക മനോഭാവത്തിനെതിരെയായിരുന്നു അബ്ദു റഹ്മാന് സാഹിബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. ആ മട്ടില്‍ വിഭജന മനോഭാവത്തിനെതിരെയുള്ള ഉദ്ബോധനമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം പോലും.<br />
1945 നവംബര്‍ 23-ന് വൈകുന്നേരം കോഴിക്കോടിനടുത്ത് കൊടിയത്തൂരില്‍ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹം അവസാനമായി പ്രസംഗിച്ചത്. സ്പര്‍ദ്ധയും വിദ്വേഷവും കൊണ്ട് അന്ധത ബാധിച്ച ഒരു വിഭാഗത്തോട് ആ അന്ത്യ പ്രഭാഷണത്തിലും അദ്ദേഹം പറഞ്ഞത് ദേശീയതയുടെയും ഐക്യത്തിന്റെയും വിശിഷ്ട മന്ത്രങ്ങളായിരുന്നു. അദ്ദേഹം പറഞ്ഞു.</span><br />
<span style="font-family: Meera; font-size: large;"> <b>"</b>നിങ്ങളോട് പലരും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കും. അതൊന്നും നിങ്ങള്‍ ചെവിക്കൊള്ളരുത്.ഞാന്‍ പറയുന്നതു തന്നെയും നിങ്ങള്‍ കേള്‍ക്കണമെന്നില്ല. ദൈവ വചനമായ ഖുര്‍ ആനും നബി വചനവും മാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട് ഒരിക്കലും ശത്രുതയില്‍ വര്‍ത്തിക്കരുത്. അത് നമുക്ക് ദോഷമേ ചെയ്യൂ......................... <b>"</b> </span><br />
<span style="font-family: Meera; font-size: large;"> അങ്ങനെ നീണ്ടു അദ്ദേഹത്തിന്റെ വാക്കുകള്‍. എന്നാല്‍ ആ പ്രസംഗം കഴിഞ്ഞ് അദ്ദേഹത്തിന് മടങ്ങി വീട്ടിലെത്താനായില്ല. സമ്മേളനം കഴിഞ്ഞ് മടങ്ങും വഴി ഹൃദയാഘാതത്തെ തുടര്‍ന്ന് വഴിയില്‍ വച്ചു തന്നെ അന്തരിക്കുകയായിരുന്നു.<br />
അബ്ദു റഹ്മാന് സാഹിബിന്റെ അകാലത്തിലുണ്ടായ ആ മരണം ഞെട്ടലോടെയാണ് മലബാറിലെ ജനസാമാന്യം ശ്രവിച്ചത്. ഗാന്ധിജി മുതല്ക്കുള്ള ദേശീയ നേതാക്കളും ആ നടുക്കം പങ്കുവെച്ചു. ആ ദുരന്തത്തെക്കുറിച്ച് ഒരുപാടുപേര് കവിതയിലൂടെ വ്യസനം പങ്കുവെച്ചു. ഇതാ ഇടശ്ശേരിയുടെ വരികള്‍.</span><br />
<span style="font-family: Meera; font-size: large;"> <b>"പാടിടട്ടെ സുസ്വതന്ത്രകണ്ഠമുയര്‍ത്തെങ്ങള്‍</b></span><br />
<span style="font-size: large;"><b><span style="font-family: Meera;"> പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി </span></b></span><br />
<span style="font-size: large;"><b><span style="font-family: Meera;">എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍</span></b></span><br />
<span style="font-family: Meera; font-size: large;"><b> മംഗളാത്മനേ, മുഹമ്മദ് അബ്ദു റഹ്മാനേ</b>.<b>"</b></span><span style="font-size: large;"><b><span style="font-family: Meera;"> </span></b></span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqcr8XZFk4xo6qI9IqjJGbKNXTqZvzODtR_YCx2n3NidgrwE2_h_aIXFe4itXE5GP4rS4IF1ZVnroR5FJGLIQRPVkJ1ptSqEc8AZjxEzeJxqA6WVT909b9Ym7swjqV3d1yRfUYPTPQ6mk/s1600/abd2.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqcr8XZFk4xo6qI9IqjJGbKNXTqZvzODtR_YCx2n3NidgrwE2_h_aIXFe4itXE5GP4rS4IF1ZVnroR5FJGLIQRPVkJ1ptSqEc8AZjxEzeJxqA6WVT909b9Ym7swjqV3d1yRfUYPTPQ6mk/s320/abd2.jpeg" width="256" /></a></span></div><span style="font-size: large;"><br />
</span><span style="font-family: Meera; font-size: large;">ദൗത്യപൂര്ണ്ണമായിരുന്ന അബ്ദുള്‍ റഹ്മാന് സാഹിബിന്റെ ജീവിതം. അന്നത്തെ മലബാറിലെ ഏറ്റവും പിന്നാക്ക വിഭാഗമായിരുന്നു മുസ്ലിങ്ങള്‍. വിദ്യാഭ്യാസത്തോടും പരിഷ്കാരത്തോടും പുറം തിരിഞ്ഞുനിന്ന അവരെ സമുദ്ധരിപ്പിക്കാനും സംഘടിപ്പിക്കാനും അദ്ദേഹം ഒരുപാട് അധ്വാനിച്ചു. ഇങ്ങനെ സ്വസമുദായത്തെ സംഘടിപ്പിക്കുമ്പോള്‍ തന്നെ തങ്ങള്‍ ബഹുവിശ്വാസ സമന്വിതമായ ഒരു സമൂഹത്തിലെ അംഗങ്ങളാണെന്നും സാഹോദര്യവും സഹിഷ്ണതയും ശീലിക്കേണ്ടവരാണെന്നും അദ്ദേഹം അവരെ ഉദ്ബോധിപ്പിച്ചു. മലബാറിന്റെ മനസ്സ് അതു സ്വീകരിച്ചിരുന്നു എന്നു വേണം കരുതാന്‍. അദ്ദേഹം വിരിച്ച ആ സമന്വയ മന്ത്രം പിന്നെയും ദശാബ്ദങ്ങള്‍ അവിടെ നിലനിന്നു. പക്ഷേ മാറിയ സാഹചര്യത്തില്‍ അത്തരം വിശിഷ്ടോപദേശങ്ങള്ക്കുമേല് വിഷലേപനം നടത്താന്‍ ചിലരെങ്കിലും ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് വാസ്തവമാണ്. അവരോട് പറയട്ടെ ; ഇന്ത്യയുടെ മണ്ണും മനസ്സും അഖണ്ഡമായിരിക്കുമ്പോള് നമ്മള് അജയ്യരായിരിക്കും. അതില്‍ വിഭാഗിയതയുടെ പുഴുക്കുത്തു വീണുപോയാല്‍ നമുക്ക് ടാഗോര്‍ സങ്കല്പിച്ച ആ സ്വാതന്ത്ര്യസ്വര്ഗ്ഗം അന്യമായിപ്പോകും. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ വളരെ നേരത്തേ കണ്ടറിഞ്ഞ് അതിനെ അമര്‍ച്ച ചെയ്യാന്‍ പ്രവര്‍ത്തിച്ചു എന്നതാണ് മുഹമ്മദ് അബ്ദുറഹ്മാന് സാഹിബിനെപ്പോലെയുള്ളവരെ ചരിത്രത്തിന്റെ സ്മൃതി ശേഖരങ്ങളില്‍ താങ്ങിനിര്‍ത്തുന്ന ഘടകം.<br />
നന്മതിന്മകള് കതിരും പതിരുംപോലെ എന്നുമുണ്ടാകും. അതില്‍ നിന്ന് എല്ലാം പേറ്റിക്കൊഴിച്ചെടുക്കുമ്പോള് കാലം നന്മയെമാത്രം നിലനിര്‍ത്തും എന്നറിയുക. ആ നന്മയുടെ പക്ഷത്ത് അണിചേരാന്‍ ഈ ദേശാഭിമാനിയുടെ പേരില്‍ ഓരോരുത്തരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com1tag:blogger.com,1999:blog-496515746870758093.post-25263998548589970992011-10-10T09:02:00.000-07:002011-10-10T09:02:15.095-07:00ദ്രാവിഡന്റെ ലിഖിതങ്ങള്‍<span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;">6. അത്താണികള്‍</span></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8II8_6oNWsKeY8CSICNIEswqv6ciL1zn_fYNiQCRprJf6j_RNMtmRXWrqK2XhaE5Pzy1X8jAr7j7TYvNlxVP1TCjVoz5kIlFmdcIF2fgGUpqi_PHg5WKiWWQ1eS2e7jwYX9otdNzpk5E/s1600/Dravidan%2527s+cover.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8II8_6oNWsKeY8CSICNIEswqv6ciL1zn_fYNiQCRprJf6j_RNMtmRXWrqK2XhaE5Pzy1X8jAr7j7TYvNlxVP1TCjVoz5kIlFmdcIF2fgGUpqi_PHg5WKiWWQ1eS2e7jwYX9otdNzpk5E/s320/Dravidan%2527s+cover.jpg" width="227" /></a></div><span style="font-family: Meera;"><span class="Apple-style-span" style="font-size: x-large;"><br />
</span><i><span class="Apple-style-span" style="font-size: large;">ദ്രാവിഡന്റെ ലിഖിതങ്ങള്‍ എന്ന നോവലിന്റെ </span></i></span><br />
<span style="font-family: Meera;"><i><span class="Apple-style-span" style="font-size: large;">ആറാം അധ്യായത്തില്‍ നിന്ന്.....</span></i></span><br />
<span style="font-family: Meera;"><span class="Apple-style-span" style="font-size: large;"><i><br />
</i></span></span><br />
<span style="font-family: Meera;"><span class="Apple-style-span" style="font-size: large;"><i><br />
</i>പുലിപിടിച്ച പെണ്ണാള്‍ക്കിതു നൂറ്റിപ്പത്താം ജന്മവത്സരം. അപ്പൂപ്പന് താടിപോലെ പാറിപ്പറക്കുന്ന വെളുത്ത തലമുടി അവള്‍ക്ക് വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തി.... ഓര്‍മ്മയുടെ അവ്യക്തമായ ചെപ്പേടുകളില് നൂറ്റാണ്ടിന്റെ പഴമ ക്ലാവുപിടിച്ചു കിടന്നു. മറവി ഏറ്റവും പുതിയ അനുഭവങ്ങളെ ഭക്ഷിച്ച് പിന്നോട്ടു പിന്നോട്ടു സഞ്ചരച്ചു. അതിലൂടെ കാലം അവളുടെ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതത്തിലേയ്ക്കു പിന്‍വാങ്ങി. അവസാനം ഓര്‍മ്മക്കൂമ്പാരത്തില്‍ ജീവിതത്തിന്റെ ഒന്നാം കാലം മാത്രം ചിതറിക്കിടന്നു. അതില്‍ മുലച്ചെപ്പുനോക്കി വളര്‍ച്ചയളക്കുന്ന ഒരിളം കന്നത്തിയായി മുതുമുത്തി കൂനിക്കൂടിയിരുന്നു. നാണന് പണിക്കരും കാലന് ചട്ടമ്പിയുമൊക്കെ അവളുടെ ഓര്‍മ്മയുടെ പുറം പോക്കില്‍ ജീര്‍ണിച്ചുകിടന്നു. അവരുടെ അപ്പുപ്പന്മാരുടെ ബാല്യത്തിലാണ് അവളുടെ ഋതുകാലമാരംഭിക്കുന്നത്. ഒരു നൂറ്റാണ്ടിന്റെ ജീവിത സഞ്ചാരത്തിനുശേഷം അവള്‍ക്ക് സ്വന്തം പേരുപോലും നഷ്ടമായിരിക്കുന്നു. തന്റെ വസന്തം തലമുറകള്‍ക്കു കൈമാറി തന്ത്രസമുച്ചയവുമായി മുതുമുത്തി പാടിക്കൊണ്ടിരുന്നു: <br />
"ആയക്കുമായിരബുമമ്പതുമയ്യുയക്കും<br />
മൂയക്കുമെക്കമുഗുളത്തനികൊള്ള ബേണം<br />
..................................................................................'"<br />
ബന്ധങ്ങളുടെ നനുത്ത കണ്ണികള്‍ രക്തത്തിലൂടെയും ബീജത്തിലൂടെയും കരവാരത്തെ ഓരോ പുരുഷനെയും സ്ത്രീയെയും ബന്ധിപ്പിച്ചു. അറിഞ്ഞും അറിയാതെയുമുള്ള ഈ ബന്ധങ്ങളുടെ അത്താണികളാണ് പുലിപിടിച്ച പെണ്ണാളും അവളുടെ കുലജാതകളും. <br />
ജാതിയിലും ജന്മത്തിലും അവര്‍ക്കു കുറവുണ്ടായിരുന്നില്ല. എങ്കിലും അവര്‍ക്കു മുണ്ടുകൊടുക്കാനാരുമുണ്ടായില്ല. മുണ്ടുവാങ്ങാതെ അവര്‍ മുഴുവന്‍ പുരുഷന്മാരെയും വാങ്ങി. അങ്ങനെ അവര്‍ എല്ലാര്ക്കും ഭാര്യമാരായി. ഒപ്പം എല്ലാര്ക്കും സഹോദരിമാരുമായി. <br />
കരവാരത്തുനിന്ന് പുറംനാട്ടിലേയ്ക്കു പോയ ആദ്യത്തെ പെണ്ണ് പുലിപിടിച്ച പെണ്ണാളായിരുന്നു. നൂറ്റാണ്ടോളം പഴകിയ ആ ചരിതത്തിന്റെ അലിഖിത സ്മരണകള്‍ കരവാരത്ത് ഇന്നും ശേഷിക്കുന്നു. ഇപ്പോഴുള്ള മലവിള ബംഗ്ലാവ് പണിയുന്ന സമയം. ബംഗ്ലാവിന്റെ അടിസ്ഥാനമുറപ്പിക്കാനുള്ള പാറകീറാനായി തെക്കന്‍ മലയോരത്തു നിന്നും കരിങ്കല്‍പ്പണിക്കാരെ കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലൊരു ചെറുപ്പക്കാരനായിരുന്നു കുഞ്ഞപ്പന്. മണ്ണുചുമടിനും മറ്റു പുറം പണിക്കും നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ചിന്നയുമുണ്ടായിരുന്നു. പത്തുപതിനാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവള്‍ക്ക് കുഞ്ഞപ്പന് ഒരു കൗതുകമായി. നാഴി അരിയുടെ കഞ്ഞിയും നാലുകൈ ചീനിക്കിഴങ്ങിന്റെ പുഴുക്കും ഒരിരിപ്പിനു തിന്നുന്ന കുഞ്ഞപ്പനെ അവള് കണ്ണുകഴയ്ക്കുവോളം നോക്കി. ഭക്ഷണവും പണിയും കഴിഞ്ഞ നേരങ്ങളില്‍ അവനും അവളെ നോക്കി. <br />
�ഞ്ഞിന്റെ പെരേല് ലാത്തിരി1 ഞാമ്പരട്ടാ?� <br />
�മേണ്ട2� <br />
�മ്പിന്നാ?� <br />
�നാള ഉച്ചയ്ക്ക്മ്മേ കല്ല്ങ്കൊത്തണ്ട� <br />
�ഉം?� <br />
�മൂന്നാങ്കുന്നിന്റ മേക്ക്വയത്ത് യശ്ശിപ്പാറേന്റമ്പട മ്പാ� <br />
മറുപടിക്കു കാക്കാതെ അവള് ഓടിപ്പോയി. <br />
അടുത്ത ദിവസം പണിമുടക്കി ഇരുവരും യക്ഷിപ്പാറയുടെ ചുവട്ടില്‍ ഒത്തുകൂടി. <br />
�ഞ്ഞീ കന്നിമ്പട്ടാ?3� <br />
�ങൂങും� <br />
അവള് നിഷേധാര്‍ത്ഥത്തില്‍ മൂളി. അവന് അവളെ വാരിപ്പിടിച്ചു. <br />
�കയ്യുമ്മേലുമെക്ക കരുങ്കല്ല്മ്പോല. ഇന്റെ കാല് മ്മെലേ മ്മറ്റ്ം നോങ്കണ്4....� <br />
അവള് പറഞ്ഞുകൊണ്ടിരുന്നു. <br />
അവന്റെ കരുത്തുകള്‍ ഏകമുഖമായി. അത് മാര്‍ഗ്ഗം പിളര്‍ന്ന് ലക്ഷ്യം തേടി. അവള് ലക്ഷ്യത്തിലിരുന്ന് ആയം പിടിച്ചു. ഒടുവില്‍ ചില്ലുടഞ്ഞു ചിതറി. അവന് അവളെയും അവള് അവനെയും അമര്‍ത്തിപ്പിടിച്ചു. പിന്നെ പിടി അയഞ്ഞു. <br />
�ഞ്ഞീംമ്പരുവാ5?� <br />
കുഞ്ഞപ്പന് ചോദിച്ചു. <br />
�ഉം� <br />
ഉടുമുണ്ട് കുടഞ്ഞുടുത്തുകൊണ്ട് അവള് ഉറപ്പുകൊടുത്തു. <br />
മൂന്നാങ്കുന്നിന്റെ പടിഞ്ഞാട്ട് അവര്‍ നിരന്തരം സംഗമിച്ചു. <br />
ഒരു ദിവസം കുഞ്ഞപ്പന് അവളോടു പറഞ്ഞു. <br />
�എന്ക്കിഞ്ഞീം കല്ല്മ്പണീന് വയ്യ..� <br />
അവള് അവന്റെ വയറില്‍ വയറമര്‍ത്തി കമിഴ്ന്നുകിടന്നു. <br />
�ഞാമ്പോവ്ം� <br />
�അപ്പഞാം?� <br />
അവള്‍ക്കവന്റെ പരുക്കന്‍ കയ്യും ഉടലും മതിയായിരുന്നില്ല. <br />
�ഞീയുമ്പാ6� <br />
�ഉം� <br />
മലവിള ബംഗ്ലാവിന്റെ ആരൂഢം കയറ്റും മുമ്പുതന്നെ അവര്‍ തെക്കന്‍ മലകളിലേയ്ക്കു യാത്രയായി. ഒന്നരവാവിന്റെ ഇടവേള മുഴുവന്‍ കരവാരത്ത് അത് വാര്‍ത്തയായിരുന്നു. മൂന്നുവാരം കഴിഞ്ഞപ്പോള്‍ കരവാരം അവളെ മറന്നു. <br />
വര്‍ഷങ്ങള്‍ക്കുശേഷം ശരീരമാകെ മുറിവുണങ്ങിയ വടുക്കളുമായി അവള് ഒറ്റയ്ക്ക് മടങ്ങിവന്നു. <br />
�ഞ്ഞീ ഏദ്, കൊമ്പലേ7?� <br />
വീട്ടിലെത്തിയ ചിന്നയോട് അവളുടെ തന്ത ചോദിച്ചു. <br />
�അപ്പാ, ഞാം നിങ്ങേന്റ മോള്.� <br />
അടുത്ത കുടിയിലുള്ളവരെല്ലാം ചുറ്റും കൂടി. <br />
�ഏമ്പെണഞ്ഞ് മ്പെണ്ണേ?� <br />
അവര്‍ ചോദ്യമാരംഭിച്ചു. <br />
�മ്പുലിമ്പിടിച്ച്...� <br />
�അവം, നെന്റ ചെര്‍ക്കം8 എമ്പട?� <br />
�മ്പുലിതിന്ന്...� <br />
അപ്പോഴേയ്ക്കും കരവാരത്തിന് അവളുടെ പേരുകൈവിട്ടുപോയി. അവര്‍ അവളെ പുലിപിടിച്ച പെണ്ണാളെന്ന് വിളിച്ചു. കരകടന്നു പോയി മടങ്ങിവന്ന അവളെത്തേടി കരക്കാര് വന്നു. <br />
അവള് നിറഞ്ഞു പെറ്റു. അവളും മക്കളും കരവാരത്ത് പുതിയൊരു പരമ്പര തീര്‍ത്തു. താലിവാങ്ങാതെ അവര്‍ സകലര്‍ക്കും വധുക്കളായി....<br />
ചരിത്രസ്മൃതികളാണ്. പണിക്കരുടെ ഉള്ളിലൂടെ അവ ചിത്രപരമ്പരയായി കടന്നുപോയി. ഓര്‍മ്മക്കൂമ്പാരത്തിന്റെ മറ്റൊരിടനാഴിയില്‍നിന്ന് അയാള്‍ കണ്ണുതുറന്നു. തിണ്ണയിലേയ്ക്കു ചാഞ്ഞിറങ്ങിയ ഇളം വെയില്‍നാളങ്ങളിലേയ്ക്കു നോക്കി പണിക്കര്‍ നിഴലളന്നു. അസ്തമിക്കാന്‍ ഏറിയാല്‍ രണ്ടു നാഴിക. അയാള്‍ എണീറ്റു. ക്ഷുബ്ധമായ മനസ്സോടെ പടിഞ്ഞാട്ടേയ്ക്കു പുറപ്പെട്ട് അയാള്‍ കടലിലേയ്ക്കു നടന്നിറങ്ങി ആറിലും. തോട്ടിലും കുളിക്കുന്നതിലേറെ കൗതുകം അയാള്‍ക്ക് കടലില്‍ കുളിക്കുന്നതിലൂണ്ടായിരുന്നു. ശാന്തമായ ഉള്‍പ്പരപ്പും അശാന്തമായ തിരപ്പാടും നിറഞ്ഞ കടലിലേയ്ക്കിറങ്ങുമ്പോള്‍ അയാള്‍ക്ക് മനശ്ശാന്തി കൈവരുന്നു. തിരകളോട് സംവദിക്കുന്ന മനസ്സുമായി അയാള്‍ മുങ്ങിക്കയറി. എന്തിനെന്നില്ലാതെ ആറ്റോരത്തൂടെ നടന്നു. ലക്ഷ്യമില്ലാതെ നീങ്ങിയ പാദങ്ങള്‍ പുലിപിച്ചപെണ്ണാളിന്റെ മടയുടെ മുന്നില്‍ അവസാനിച്ചു.<br />
�വാലത്തമാന്നുരശിവാമുലപൊങ്ങുമന്നാ<br />
മാലത്തയക്കുയലിമാര്‍ മുദല്‍കൊള്ളവേണ്ടും<br />
വേലപ്പെടാദവനിരര്‍ത്തകമേവമ്പിന്ന<br />
ക്കാലത്തുയാകയനിനെക്കളമേറുവീലാ......�<br />
അത് പുറംനാടിന്റെ സാഹിത്യമായിരുന്നു. സന്ധ്യയ്ക്കും അവളുടെ നാവില്‍ തന്ത്രസമുച്ചയം മാത്രം വിളങ്ങി. പണിക്കര്‍ വരാന്തയിലേയ്ക്കു കയറി. <br />
�ആര്?� <br />
മുത്തി അന്വേഷിച്ചു. <br />
പണിക്കര്‍ സൗമ്യഭാവത്തില്‍ പ്രതിവചിച്ചു. <br />
�പണിക്കര്‍.� <br />
പതിവുമട്ടില്‍ മുത്തി വിസ്താരം തുടര്‍ന്നു: <br />
�ഏമ്പണിക്കറ്? മലോളേന്നാ? മങ്ങലേരീന്നാ?� <br />
നൂറ്റിപ്പത്തുകാരിയായ മുത്തിയുടെ ശേഷിക്കുന്ന ഓര്‍മ്മയില്‍ മലവിള ബംഗ്ലാവിലും മംഗലശ്ശേരിയിലും മാത്രമേ പണിക്കരുള്ളൂ. കാലപ്രയാണത്തില്‍ മുത്തി ഒരു കിഴട്ടുകാഞ്ഞിരം പോലെ വളരാതെയും തളരാതെയും നില്കുന്നു. <br />
�മലോളേ മാറ്റ് സൊപ്പരം ചര്‍ച്ചേണ്ട്� <br />
�അയ്പറ, മലോളേല ചെറ്ക്കങ്� <br />
വൃദ്ധയുടെ നാമജപം നിലച്ചതും ആരോടോ സംസാരിക്കുന്നതുമെല്ലാം കുഞ്ഞിലക്ഷ്മി അടുക്കളയില്‍ നിന്നു കേട്ടു. വിരുന്നുകാരന് തന്നെത്തേടിവന്നതാണെന്നും അറിഞ്ഞു. എങ്കിലും ശബ്ദം തിരിച്ചറിഞ്ഞപ്പോഴാണവള്‍ ഉണര്‍ന്നത്. അവള് പൂമുഖത്തേയ്ക്ക് ഓടി ഇറങ്ങി. <br />
�മ്പണിക്കരാ! ഞാം നെനച്ച് ബേറാരാന്ന്� <br />
പണിക്കര്‍ ഒന്നു മൂളുക മാത്രം ചെയ്തു. <br />
പുലിപിടിച്ച പെണ്ണാളിന്റെ നാലാം തലമുറയാണ് കുഞ്ഞിലക്ഷ്മി. മുത്തിയുടെ തലക്കുറി കൈമോശം വന്നെങ്കിലും അവളുടെ മകളും ചെറുമകളും നേരത്തേ മരിച്ചു. ചെറുമകള്‍ കുഞ്ഞിലക്ഷ്മിയെ പെറ്റയുടന്‍ മരിക്കുകയായിരുന്നു. പതിനാറുവര്‍ഷം വൃദ്ധ കുട്ടിയെ വളര്‍ത്തി. പതിനാറാം വയസ്സില്‍ അവള് തൊഴിലേറ്റെടുത്തു. പത്തുവര്‍ഷമായി ആഴക്കും അയ്യുഴക്കും സ്വീകരിച്ച് അവള് കരവാരത്തിന് ശാന്തി പകര്‍ന്നുകൊണ്ടിരിക്കുന്നു. <br />
�ഞാമ്പോയൊന്ന് കുളിച്ചുമ്മെച്ചുമ്പരാം...� <br />
കുഞ്ഞിലക്ഷ്മി പറഞ്ഞു. <br />
പണിക്കരുടെ മറുപടി കാക്കാതെ അവള് അലക്കിയ കവണിയുമെടുത്ത് തോട്ടിലേയ്ക്കുപോയി. വല്ലപ്പോഴും ലഭിക്കുന്ന <br />
സൗഭാഗ്യമാണ് പണിക്കര്‍. സ്ഥാനിമാത്രമല്ല കരുത്തനും; പതിവില്ലാതെ അവള് കൂടുതല്‍ ശുചിയാകാന്‍ ശ്രമിച്ചു. ഒഴുകുന്ന തോടിനെതിര്‍നിന്ന് അവള് തന്നിലെ മാലിന്യങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞു. <br />
വൃദ്ധ പണിക്കരോട് കരവാരത്തെ പൊന്തക്കാടുകളെക്കുറിച്ചു പറഞ്ഞു. ഒരു നൂറ്റാണ്ടിനുമുമ്പ് ആ പൊന്തകളിലൊന്നില്‍ വച്ച് തന്റെ കന്യാചര്‍മ്മം ചീന്തിയതിനെക്കുറിച്ചു പറഞ്ഞു. തറവാട്ടിലെ പെണ്‍കുട്ടികള്‍ പൂനുള്ളാന് വരുന്ന നട്ടുച്ചകളില്‍ അവരെ പിന്‍പറ്റിവരുന്ന ചെറുവാല്യക്കാരുടെ വികൃതികളെക്കുറിച്ച്....<br />
കുഞ്ഞിലക്ഷ്മി കുളികഴിഞ്ഞുവന്നു. മുറിച്ചു വേവിച്ച കപ്പ വിളമ്പി പണിക്കര്‍ക്കും മുത്തിക്കും നല്കി. അവളും കഴിച്ചു. <br />
അറയില്‍ പാവിരിച്ചു. മുനിഞ്ഞു കത്തുന്ന പുന്നയ്ക്കാഎണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പണിക്കര്‍ അവളുടെ ആവരണം നീക്കി. അപ്പോഴും വൃദ്ധ തന്റെ ജീവിത സഞ്ചാരത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അയവിറക്കുകയായിരുന്നു. രാത്രിയുടെ മൂര്‍ദ്ധന്യത്തിലും ഉറങ്ങാതെ രണ്ടുടലും ഒരാത്മാവും. പ്രേക്ഷകരില്ലെങ്കിലും വൃദ്ധ തന്റെ തന്ത്രസമുച്ചയം ഉരുവിട്ടുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്മിയും പണിക്കരും അതിന്റെ പ്രയോഗപഥങ്ങളില്‍ കടയോളം തുഴഞ്ഞുകൊണ്ടുമിരുന്നു</span><span class="Apple-style-span" style="font-size: medium;">. </span></span><br />
<span style="font-family: Meera;"><span class="Apple-style-span" style="font-size: medium;">Published By <b>D.C Books Kottayam</b></span></span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-20095960562588412752011-05-11T10:44:00.000-07:002011-05-11T10:44:05.386-07:00പട്ടണത്തിന്റെ ഭൂതം THE PAST IN PATANAM<span style="font-family: Meera; font-size: medium;"><span style="font-size: x-large;">പട്ടണത്തിന്റെ ഭൂതം <span style="font-family: Arial,Helvetica,sans-serif;">THE PAST IN PATANAM</span></span><br />
</span><br />
<div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;">കണ്മുന്നില് ഇരുണ്ടൊടുങ്ങുന്ന ഈ പകലാണ് നാളത്തെ ചരിത്രമെന്നും, താന്‍ കഞ്ഞിമോന്തുന്ന കറിച്ചട്ടിയാണ് നാളത്തെ ചരിത്രോപധാനമെന്നും അറിയാത്ത ഒരാദിമ ജനത എല്ലാ സമൂഹത്തിലുമുണ്ടാകും. അവര്‍ അവശിഷ്ടങ്ങളെ സ്മാരകങ്ങളാക്കി സൂക്ഷിച്ചു വെയ്ക്കുന്നുണ്ടാവില്ല. എങ്കില്‍പോലും അവ മണ്ണിന്റെ ഉള്‍നിലങ്ങളില്‍ നാശമടയാതെ, മണ്ണോടു മണ്ണു ലയിച്ചൊന്നാകാതെ അവശേഷിക്കുന്നുണ്ടാകും. അവ കണ്ടെടുക്കാനുള്ള ഉദ്ഘനനങ്ങള്‍ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ്. എല്ലാ പരിഷ്കൃത സമൂഹത്തിലും അത്തരം ഉദ്ഘനനങ്ങള്‍ നടന്നു വരുന്നുണ്ട്. നമുക്കും അതില്‍ നിന്ന് പിന്മാറി നില്ക്കുക സാധ്യമല്ല.</span></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYykOoIEnN5P9DzrtIxjnsm2yvbi68QTIEr_ZFZ0XR93be603fNqZWZINy_Gx4NrGW5XU-_OveB1lTgmlag2q9MOlZOMccfElkWawmcF-JNZUMW8QlrIr9LwW8Y0mNx7EEt-jYY9grQhc/s1600/pattanam5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYykOoIEnN5P9DzrtIxjnsm2yvbi68QTIEr_ZFZ0XR93be603fNqZWZINy_Gx4NrGW5XU-_OveB1lTgmlag2q9MOlZOMccfElkWawmcF-JNZUMW8QlrIr9LwW8Y0mNx7EEt-jYY9grQhc/s1600/pattanam5.jpg" /></a></div><div style="text-align: justify;"><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">കേരളത്തിന് അതിദീപ്തമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ ലോകത്താകമാനമുള്ള പ്രാചീന മധ്യകാല സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന് നമ്മള് മനസ്സിലാക്കുന്നു. മറ്റു ചില സാഹചര്യത്തെളിവുകള്‍ ആ അറിവുകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുമുണ്ട്. നമ്മുടെ മണ്ണില്‍ നിന്ന് അത്തരത്തിലുള്ള അതിപൂരാതന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുകള് നിരവധി വീണുകിട്ടുന്നുമുണ്ട്. അങ്ങനെ ലഭിക്കുന്ന അറിവുകള്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക് ......</span></span></div><div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;"><a name='more'></a>ഗവേഷകരെ പ്രേരിപ്പിക്കുന്നുമുണ്ട്. അത്തരം ഒരു സൂക്ഷ്മാന്വേഷണത്തിന്റെ വിജയകഥയാണ് പട്ടണത്തു നടന്ന ഉദ്ഘാടനങ്ങള്‍ക്കു പറയാനുള്ളത്.</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">പ്രാചീന കേരള ചരിത്രത്തില്‍ കൊടുങ്ങല്ലൂരില്‍ അതിവിശിഷ്ടമായ സ്ഥാനമുണ്ട്. ഒരു തുറമുഖം വിവിധ സംസ്കാരങ്ങളുടെ സംഗമ ഭൂമി എന്ന നിലയിലും കൊടുങ്ങല്ലൂരിന്റെ ചരിത്ര പ്രാധാന്യം അപ്രമാദിതമാണ്. മുസിരിസ് എന്ന പേരില്‍ പ്രഖ്യാതമായ ഈ കൊടുങ്ങല്ലൂരില്‍ നിന്ന് എട്ടു കിലോമീറ്റര്‍ തെക്കു മാറിയാണ് പട്ടണത്തിന്റെ സ്ഥാനം. പ്രാചീന ചരിത്ര രേഖകളില്‍ പരാമര്ഷിക്കപ്പെടുന്ന മാലിയങ്കരയാണ് ഇന്നത്തെ പട്ടണം എന്ന ഒരഭിപ്രായം നിലവിലുണ്ട്. ക്രിസ്തുവര്‍ഷം 52-ല്‍ കേരളത്തില്‍ വന്ന സെന്റ്തോമസ് മാലിയങ്കരയിലാണ് വന്നിറങ്ങിയതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഇത്തരം ഒറ്റപ്പെട്ട ചരിത്ര പരാമര്‍ശങ്ങള്‍ക്കപ്പുറം മൂവായിരത്താണ്ടിന്റെ സാംസ്കാരിക ചരിത്രം പട്ടണത്തിനു പറയാനുണ്ട് എന്നതാണ് സമകാലിക ഗവേഷണ ഫലങ്ങള്‍ ചുണ്ടിക്കാട്ടുന്നത്. ഇത്തരം അടിസ്ഥാന വസ്തുതകള്‍ മുന്‍നിര്‍ത്തിയാണ് കേരള സംസ്ഥാന ഗവണ്മെന്റ് 2007- ല്‍ മുസിരിസ് ഹെറിറ്റേജ് പ്രോജക്ടിന് രൂപം നല്‍കുന്നത്. ഈ പ്രദേശത്തിന്റെ പ്രാചീന പൈതൃകം കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടത്. </span></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh76sJfnxmbL2C2mS7dNKGais7rAzhNK0a8KRixcsXxEGe8Jq69h27MuN3dXCAG3KsRvL6OwFNplKuggTuKg4-yh3f_K65MdBFU96Wiv2QcGzNA3KsWvT4DSeS_GvvKSapqA_6dBDdgOAs/s1600/pattanam-3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh76sJfnxmbL2C2mS7dNKGais7rAzhNK0a8KRixcsXxEGe8Jq69h27MuN3dXCAG3KsRvL6OwFNplKuggTuKg4-yh3f_K65MdBFU96Wiv2QcGzNA3KsWvT4DSeS_GvvKSapqA_6dBDdgOAs/s320/pattanam-3.jpg" width="320" /></a></div><div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;">അതിന്റെ ഭാഗമായി കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ മേല്‍ നോട്ടത്തില്‍ കൊടുങ്ങല്ലൂര്‍- നോര്‍ത്തു പറവൂര്‍ മേഖലയില്‍ ഉപരിതല സര്‍വ്വേകള്‍ ഉദ്ഘാടനങ്ങള്‍ തുടങ്ങുകയും ചെയ്തു.</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ഈ പരിപാടിയില്‍ പങ്കാളികളായി . അവരുടെ സഹായത്തോടെ പെരിയാര്‍ പുളിനത്തിലെ ഓരോ പറമ്പും പരിശോധിച്ച് സ്ഥിതി വിവരങ്ങള്‍ രേഖപ്പെടുത്തി. ഈ സര്‍വ്വേകളിലെ പ്രധാന കണ്ടെത്തലുകള്‍ മധ്യകാലളും ചില അമ്പലകെട്ടുകളുടെ അവശിഷ്ടങ്ങളും അതാനും മുതുമക്കത്താഴികളുമായിരുന്നു. ഈ പ്രദേശത്തെ കുറിച്ചുള്ള ലിഖിത രേഖകള്‍ക്കു വേണ്ടിയും ഈ സമയത്ത് അന്വേഷണങ്ങള്‍ നടന്നു. ഈ അന്വേഷണം വഴി ലഭിച്ച രേഖകളില്‍ പട്ടണത്തെക്കുറിച്ചു പരാമര്‍ശമുള്ള ഏറ്റവും പഴയ രേഖ ബിഷപ്പ് ഫ്രാന്സിസികോ റോസിന്റേതായി 1603 - 04 കാലത്ത് രചിക്കപ്പെട്ട പോര്‍ട്ടുഗീസ് രേഖയാണ്.</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാരംഭിച്ച പട്ടണം ഉദ്ഘാടനങ്ങളില്‍ ആര്‍ക്കിയോളജി വകുപ്പ്, ജിയോളജി, പാല്‍കോ- ബോട്ടണി, ആര്‍ക്കിയോസുവോളജി, ഫിസിക്കല്‍ ആന്ത്രപ്പോളജി, കെമിക്കല്‍ ഓഷ്യാനോഗ്രഫി, മെറ്റലര്‍ജി, എപ്പിഗ്രാഫി അങ്ങനെ നിരവധി വിഭാഗങ്ങള്‍ സജീനമായിത്തന്നെ സഹകരിച്ചു. ചുരുക്കത്തില്‍ ഒരു പുരിചരിതം വീണ്ടെടുക്കുന്നതിനാവശ്യമായ എല്ലാ മേഖലകളും ഇവിടെ ഒരുമിച്ചു സമ്മേളിച്ചു. ഇങ്ങനെ സുസംഘിടവും സൂസജ്ഝവുമായ ഒരു ഉദ്ഖനന പദ്ധതി ആസൂത്രണം ചെയ്യുമ്പോല്‍ അതിന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരിരുന്നു, ഒന്നാമത് ആ പ്രദേശത്തിന്റെ മനസ്സിലാക്കുക. രണ്ട് അവടത്തെ പ്രാചീനമായ സ്ഥല-കാല അവസ്ഥകള്‍ പഠിച്ചറിയുക. അന്നുണ്ടായിരുന്ന സാംസ്കാരിക വിനിമയത്തിന്ന്റെ ഇഴകള്‍ പിരിച്ചെടുക്കുക, പടിഞ്ഞാറേ സമൂദ്ര തീരങ്ങളുടെ സാമുദ്രിക പാരമ്പര്യം നിര്‍വ്വഹിക്കുക, ഇന്ത്യയുടെ സമദ്ര വ്യാപാര ചരിത്രത്തില്‍ പട്ടണത്തിന്റെ സ്ഥാനം അടയാളപ്പെടുത്തുക. ഒപ്പം, പ്രാചീന നഗരമായ പ്രാചീന തുറമുഖമായ മുസിരിസിന്റെ സ്ഥാനം കൃത്യമായ നിര്‍വ്വചിക്കുക. വിഭിന്നങ്ങളായ ഈ ലക്ഷ്യങ്ങളിലൊക്കെയും കാര്യമായ പുരോഗതി കൈവരിക്കാന്‍ മൂന്നുഘട്ടമായി നടന്ന ഉദ്ഖനനങ്ങളിലൂടെ സാധിച്ചു എന്നത് ആശാവഹവും ആഹ്ലാദകരവുമായ അവസ്ഥാവിശേഷം തന്നെയാണ്. </span></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSinwG7hjnvN_M4boQ1Uyd-rll4sBitRo2Gyz6GRL2LGsDdACGOCTaFtMFzb0Vm2-4IMPS3JkQ1jKjy3xaceVMTt6LGmpRW9JoEjRKMNEvkIidBxaLbExOoUWAuCUMg09MjOzXnRseJwg/s1600/Pattanam2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="217" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSinwG7hjnvN_M4boQ1Uyd-rll4sBitRo2Gyz6GRL2LGsDdACGOCTaFtMFzb0Vm2-4IMPS3JkQ1jKjy3xaceVMTt6LGmpRW9JoEjRKMNEvkIidBxaLbExOoUWAuCUMg09MjOzXnRseJwg/s320/Pattanam2.jpg" width="320" /></a></div><div style="text-align: justify;"><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">പട്ടണം ഉദ്ഖനനത്തില്‍ നിന്നു ളഭിച്ച ചരിത്രാവശിഷ്ടങ്ങളുടെ വിശകലനത്തിന്റെ വെളിച്ചത്തില്‍ ചരിത്രകാരന്മാരും പുരാവസ്തു ഗവേഷകരും ചില നിഗമനങ്ങളില്‍ വന്നെത്തിയിട്ടുണ്ട്. അതനുസരിച്ച് ഏതാണ്ട് മൂവായിരം വര്‍ഷത്തെ ദീപ്ത ചരിത്രമാണ് അവര്‍ ഈ പ്രദേശത്തിന്റേതായി വിഭാവനം ചെയ്യുന്നത്. ബി.സി. ആയിരാമാണ്ടു മുതല്‍ 200 -ാം ആണ്ടുവരെ നീളുന്ന അതിപ്രാചീന കാലത്തുതന്നെ റോമാക്കാരും പടിഞ്ഞാറന്‍ ഏഷ്യക്കാരും ഇവിടെ എത്തിയിരുന്നു എന്നു കാണിക്കുന്ന അവശിഷ്ടങ്ങള്‍ ലഭ്യമായിട്ടുണ്ട്. ചുട്ടെടുത്ത മണ്‍പാത്രങ്ങളും ബ്രാഹ്മിലിപിയിലുള്ള ലിഖിതങ്ങളും ഈ കാലഘട്ടത്തിന്റേതായി ഇവിടെ നിന്നും കണ്ടെടുത്തിരിക്കുന്നു. ഇന്ന് പട്ടണത്തിന്റെ ഭൂതകാലത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കുന്നു.</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ഗവേഷകന് നിരീക്ഷിക്കുന്ന രണ്ടാമത്തെ കാലഘട്ടം ബി.സി. ഒന്നാം നൂറ്റാണ്ടു മുതല്‍ ഏ.ഡി. നാലാം നൂറ്റാണ്ടു വരെയാണ്. പട്ടണത്തെ സംബന്ധിച്ച് ഏറ്റവും സജീവമായിരുന്ന കാലവും ഇതുതന്നെയാണെന്നാണ് അവരുടെ നിഗമനം. ഇറക്കുമതി ചെയ്ത വിവിധങ്ങളായ മണ്‍പാത്രങ്ങള്‍ ഈ കാലഘട്ടത്തിന്റെ അടയാളങ്ങളായി ഇവിടെ നിന്ന് ശേഖരിക്കപ്പെട്ടിട്ടുണ്ട്. പ്രാദേശികവും അന്തര്‍ദേശീയവുമായ വാണിജ്യ ശ്രേനിയുടെ മുഖ്യ പ്രാപ്യസ്ഥാനമായി പട്ടണം മാറി എന്ന യാഥാര്‍ത്ഥ്യമാണ് ഈ അവശിഷ്ടങ്ങള്‍ നമ്മോടു പങ്കുവെയ്ക്കുന്നത്.</span></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDKECZS_ugeyykEBnNlqooljUgFGrlmLnHXvej38ErGMGWDcULniZTX6AgR64ltv8oKKAS8QC6eQ6l7UnzLCxsFEIeTQ6zZ7XMHHFkCRg04ju-evQEGflByhGNqJQraW8RRzyUevMcufw/s1600/pattanam4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDKECZS_ugeyykEBnNlqooljUgFGrlmLnHXvej38ErGMGWDcULniZTX6AgR64ltv8oKKAS8QC6eQ6l7UnzLCxsFEIeTQ6zZ7XMHHFkCRg04ju-evQEGflByhGNqJQraW8RRzyUevMcufw/s1600/pattanam4.jpg" /></a></div><div style="text-align: justify;"><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ഇതിനെ തുടര്‍ന്ന് വരുന്ന കാലഘട്ടം ഏ.ഡി. 5 മുതല്‍ 10 വരെ നൂറ്റാണ്ടുകളാണ്. ഈ കാലയളവിലാണ് പ്രമുഖരായ മുസ്ലിം സഞ്ചാരികള്‍ ഇവിടെ എത്തുന്നത്. പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാകുന്നതും ഈ കാലഘട്ടത്താണ്. ഏ.ഡി. 10 -ാം നൂറ്റാണ്ടിനു</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ശേഷമുള്ള ഒരിരുണ്ടകാലം ഇവിടെയും കാണുന്നു. 11 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളുമായി ബന്ധപ്പെടുന്ന ഒരു തെളിവുകളും ഇനിയും ലഭിച്ചിട്ടില്ല. പിന്നെ വരുന്നത് 17 -ാം നൂറ്റാണ്ടു മുതല്‍ ഇതുവരെയുള്ള ചരിത്രമാണ്. പോര്‍ച്ചുഗീസുകാരുടെ വരവിനു ശേഷമുള്ള പുനര്‍ നവീകരണമായി ഇതിനെ ചരിത്ര ഗവേഷകര്‍ നിര്‍വ്വചിക്കുന്നു.</span></span><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ലോകം മുഴുവനും ഈ കേരള ഭൂമി തേടി വന്ന പൂര്‍വ്വ സൗഭാഗ്യത്തിന്റെ സ്മൃതിശേഖരങ്ങളാണ്. പട്ടണം ഉദ്ഖനനത്തിലൂടെ നമ്മള് ഒരിക്കല്‍ കൂടി അനുസ്മൃതിക്കുന്നത്. സഞ്ചാരികള്‍ മുചിറി എന്നു വിളിച്ചിരുന്ന പ്രാചീന മുസിരിസ്സിനെയും അതിന്റെ ചുറ്റുവട്ടങ്ങളെയും ചുറ്റിപ്പറ്റിയാണ് പട്ടണം ഉദ്ഖനനം നടത്തിട്ടുള്ളത്. അതുവഴി കണ്ടെത്തിയത് കേരളത്തിന്റെ പെരുമ ഉയര്‍ത്തുന്ന സത്യങ്ങള്‍ തന്നെയാണ്. റോമിന്റേയും പടിഞ്ഞാറന്‍ ഏഷ്യയുടെയും അതി പ്രാചീന മുദ്രകള്‍ നമ്മള് ഇവിടെ കണ്ടെത്തി. അതൊക്കെ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ അഭിമാനകരമാണ്. അതു കണ്ടെത്തുന്നതിലുള്ള ആ ആഹ്ലാദവും അതി വിശിഷ്ടമാണ്. അത്തരം വിശിഷ്ടാനുഭവങ്ങള്ക്ക് വഴി തുറന്നതിന് നമ്മുടെ പുരാവസ്തു ഗവേഷകരോടു നന്ദി പറയാം.</span></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh274-hp_k9UOiBomjDxuvNKcUYJ92lmB8hzq-UNZPm1ieURnXnVflKYEhZRBRZipwHT56jKFDfjNteQCAiUHgAN-5EpWPySxGasuv5WVmP6tdHU2j1iXw4KUZ_ZHbG9aQKtiDRkcBQhdA/s1600/Pattanam1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="133" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh274-hp_k9UOiBomjDxuvNKcUYJ92lmB8hzq-UNZPm1ieURnXnVflKYEhZRBRZipwHT56jKFDfjNteQCAiUHgAN-5EpWPySxGasuv5WVmP6tdHU2j1iXw4KUZ_ZHbG9aQKtiDRkcBQhdA/s200/Pattanam1.jpg" width="200" /></a></div><br />
<div style="text-align: justify;"><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">ഭൂതകാലം വിഴുപ്പുഭാണ്ഡമാണെന്നു പുച്ഛിക്കുന്നവരുണ്ടാകാം. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ആ ഭൂതകാലകളുമായി തട്ടിച്ചു നോക്കുന്നത് ഉചിതമല്ലേ ? ഇടശ്ശേരി എഴുതിയിട്ടുണ്ട്;</span></span></div><div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;">"എന്തുനേടി ? അറിയില്ലെന്നിളം തലമുറ, പക്ഷേ </span></span></div><div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;"> എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേ പറ്റൂ ". </span></span></div><div style="text-align: justify;"><span style="font-family: Meera; font-size: medium;"><span style="font-size: large;">എന്ന് നേടിയതിനെക്കുറിച്ചൊക്കെ നമ്മളറിയണം. ഒപ്പം, നഷ്ടപ്പെട്ടതിനെക്കുറിച്ച്, മണ്ണിലടങ്ങിയതിനെക്കുറിച്ച് നമ്മള് ബോധമാര്ജ്ജിച്ചിരിക്കണം. ഭൂതകാലമില്ലാത്ത ഒരു സമൂഹമ മണല്‍പ്പരപ്പിലെ, ആധാരമില്ലാത്ത കുടിലുപോലെയാണ്. പക്ഷേ നമുക്കഭിമാനിക്കാം; നമ്മുടെ ആധാരം ശക്തമാണ്. പാറപ്പുറത്ത് ഉറപ്പുള്ള വീടുപണിതവനെപ്പോലെ നമ്മള് ഭൂതകാലത്തിനുമേല്‍ വര്‍ത്തമാനകാലത്തെ പണിതൊരുക്കുന്നു. ആ ആധാരത്തിന് ഇത്തരം ഉദ്ഖനനങ്ങള്‍ കൂടുതല്‍ ഉറപ്പു നല്കുന്നു എങ്കില്‍ അതിനുവേണ്ടി ഉദ്യമിക്കുന്നവരെ നമ്മള് എന്തിനു പ്രശംസിക്കാതിരിക്കണം ? </span></span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRN1mwXybnk0tJm2s2d1FC7h0UmAWvszXWp8M3oiztgsd-wZbevEgznvgo-HmEx2pcOhfST5Wb2Gx7XpKIDhdHkhsxMS80pjzmE2POqT7K8lGM64Zm1FREdFFlcW8vCNifHkINWpfLcss/s1600/pattanam6.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="274" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRN1mwXybnk0tJm2s2d1FC7h0UmAWvszXWp8M3oiztgsd-wZbevEgznvgo-HmEx2pcOhfST5Wb2Gx7XpKIDhdHkhsxMS80pjzmE2POqT7K8lGM64Zm1FREdFFlcW8vCNifHkINWpfLcss/s320/pattanam6.jpg" width="320" /></a></div><div style="text-align: justify;"><br />
<span style="font-family: Meera; font-size: medium;"><span style="font-size: large;">നന്ദി ; മണ്ണട്ടികളില്‍ മറഞ്ഞുപോയ കാലത്തെ മടക്കിയെടുക്കുന്ന ഏവര്‍ക്കും നന്ദി. അവരെ, പൈതൃകം വീണ്ടെടുത്തവരായി കാലം അനുസ്മരിക്കും എന്നു മാത്രം പറഞ്ഞു വെയ്ക്കട്ടെ</span>.</span></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com1tag:blogger.com,1999:blog-496515746870758093.post-44103715302752151192011-04-24T10:50:00.000-07:002011-04-24T10:50:08.772-07:00പ്രണയം കവിത്രയ കൃതികളില്‍ LOVE IN THE POEMS OF ASAN AND OTHERS<span style="font-family: Meera; font-size: large;">പ്ര</span><span style="font-family: Meera; font-size: large;">ണയം കവിത്രയ കൃതികളില്‍<br />
<br />
കലയിലും സാഹിത്യത്തിലും എന്നല്ല ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രണയം അനാദിയായ ഒരു പ്രചോദനമാണ്. പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നതും മാനിന് വഴിയേ തിരുമണ ക്കസ്തുരിമണം ചേര്‍ക്കുന്നതുമെല്ലാം ഈ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിത്തന്നെയാണ്.</span><br />
<span style="font-family: Meera; font-size: large;"> "വനദേവതമാരേ, നിങ്ങളുമുണ്ടോകണ്ടൂ, വനജേക്ഷണയായ സീതയെ" </span><br />
<div class="separator" style="clear: both; text-align: center;"></div><span style="font-family: Meera; font-size: large;">എന്നുള്ള പുരുഷോത്തമനായ രാമന്റെ വിലാപത്തിനുപിന്നിലും ഈ പ്രണയത്തിന്റെ അനിര്‍വ്വചനീയമായ രസസന്നിവേശം തന്നെയാണ്. മലയാള കവിതയിലെ നവോത്ഥാന നായകരായ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകളെടുത്താലും ഈ മട്ടില്‍ പ്രണയത്തിന്റെ അംശം കുറവല്ലാത്ത അളവില്‍ കണ്ടെത്താനാകും.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtC51UnnYPFTqZuRnHpVr_8lROQ305F9JGEiu8n1xzAGPqDXsh_0bSagXr8gUqHcxuU9MnthLfstikeTZ3enz8diee9HP5vt0iuJ7erNjDxjeXmS6TpyMBj_8wY0TD8TNdeb1c4OXwIWg/s1600/asan.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtC51UnnYPFTqZuRnHpVr_8lROQ305F9JGEiu8n1xzAGPqDXsh_0bSagXr8gUqHcxuU9MnthLfstikeTZ3enz8diee9HP5vt0iuJ7erNjDxjeXmS6TpyMBj_8wY0TD8TNdeb1c4OXwIWg/s1600/asan.jpeg" /></a></div><span style="font-family: Meera; font-size: large;"><br />
ആശയഗംഭീരനായും സ്നേഹഗായകനായും വാഴ്ത്തപ്പെടുന്ന കുമാരനാശാന്റെ മുഖ്യകാവ്യങ്ങളില്‍ പലതും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പ്രണയത്തിന്റെ, തീവ്രാനുരാഗത്തിന്റെ വിരഹത്തിന്റെ, വിപ്രയോഗത്തിന്റെയൊക്കെ വിഭിന്ന ഭാവങ്ങള്‍ തിങ്ങിക്കനത്തവ തന്നെയാണ്. നളിനിയും ലീലയും പൂര്‍ണ്ണമായും പ്രണയകാവ്യമായിരിക്കുമ്പോള്‍ കരുണയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും വീണപൂവുമൊക്കെ പ്രണയ ബാഹ്യമായ ഒരിതിവൃത്തത്തിലുന്നുമ്പോള്‍ത്തന്നെ പ്രണയത്തിന്റെ ഒരു വര്‍ണ്ണ സങ്കരം ഉള്‍ക്കൊള്ളുന്നതായി കാണാം. ഈ മുഴുവന്‍ കൃതികളും പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകും. <a name='more'></a>ലീലയാണ് പ്രണയത്തിന്റെ ഏറ്റവും കടുത്ത വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ആശാന് കവിത എന്ന വസ്തുത.<br />
"യുവജന ഹൃദയം സ്വതന്ത്രമാ-<br />
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍ "<br />
എന്ന മട്ടില്‍ കമിതാക്കള്‍ക്ക് സമ്പൂര്‍ണ്ണമായ സ്വയംനിര്‍ണ്ണയാവകാശം പ്രഖ്യാപിക്കുമ്പോള്‍ തന്നെ.<br />
"ഗുരുജന വചനം, കുലപ്രമാണം<br />
തരുണികള്‍ തന്നുടെ അസ്വതന്ത്രത<br />
കരുതിയവള്‍ മറച്ചു കാമിതം<br />
കരുമന പുണ്ടിവള് കാട്ടിലൗകികം "<br />
എന്നിങ്ങനെ സ്ത്രീകളുടെ അവസരവാദ സമീപനത്തിനും അംഗീകാരം നല്കുന്നു. അതേ സന്ദര്‍ഭത്തില്‍ത്തന്നെ<br />
"പഴകിയ തരുവല്ലി മാറ്റിടാം<br />
പുഴയൊഴുകുംവഴി വേറെയാക്കിടാം<br />
കഴിയുമവ, മനസ്വിമാര്‍ മന-<br />
സ്സൊഴിവ തശക്യ മൊരാളിലൂന്നിയാല്‍ "<br />
എന്ന് പ്രണയത്തിന്റെ ദാര്‍ഢ്യവും വിളിച്ചു പറയുന്നു. ഈ അവസാനത്തെ പ്രഖ്യാപനം ഉറപ്പിക്കുന്ന മട്ടിലാണ് ലീലയുടെ പില്കാല ജീവിതം ചിത്രീകരിക്കപ്പെടുന്നത്. ഭര്‍ത്താവിന്റെ അകാല നിര്യാണത്തോടെ സ്വതന്ത്രയാകുന്ന ലീല തിരികെ പൂര്‍വ്വകാമുകനെ തേടിയെത്തുകയും മദന പരവശയായി അവനുവേണ്ടി എങ്ങും അലഞ്ഞു നടന്ന് ഒടുവില്‍ മദനനു പിന്നാലെ രേവാനദിയുടെ ധവള തരംഗകരങ്ങളില് സതോഷം സ്വയം സമര്‍പ്പിക്കുന്നതുമാണ് ലീലയുടെ ഇതിവൃത്തം. ഇങ്ങനെ ലീല എന്ന പ്രണയോപനിഷത്ത് പൂര്‍ണ്ണമാകുന്നു. <br />
നളിനിയിലും ഒരു വിഫല പ്രണയമാണ് ആശാന് കോറിയിടുന്നത്. പ്രണയത്തിന്റെ തീക്ഷ്ണ യൗവ്വനത്തില്‍ പിരിഞ്ഞുപോയ കാമുകനെ ഒരു സന്ന്യാസി ഭാവത്തില്‍ കണ്ടെത്തുന്ന നളിനി ആ യമിയുടെ , പൂര്‍വ്വകാമുകന്റെ <i>ബാഹാന്തരം ചരമശയ്യയാക്കി </i>മരണം വരിക്കുന്നു. ആത്യന്തിക വിശകലനത്തില്‍ നളിനിയുടേത് ഒരു സഫലപ്രണയമല്ല. കമിതാക്കളുടെ സംയോഗം നിമിഷാര്ദ്ധത്തേയ്ക്കു മാത്രമാണ്. എങ്കിലും ആ നിമിഷത്തില്‍ മരണം വരിക്കാന്‍ സാധിച്ചത് ജീവിതത്തിന്റെ മധുരീകരണമാണെന്ന് കവി സ്ഥാപിക്കുന്നു.<br />
ലീലയിലും നളിനിയിലും പരസ്പരാകൃഷ്ടമായ, പരസ്പരാശ്ലിഷ്ടമായ പ്രണയമായിരുന്നെങ്കില്‍ കരുണയിലെ പ്രണയം വിഭിന്നമാണ്. അത് ഏകപക്ഷീയമായ പ്രണയമായിരുന്നു. കയ്യില്‍ ഓടുമേന്തി നടക്കുന്ന കാമദേവനെപ്പോലെയുള്ള ഒരു ബുദ്ധസന്യാസിയില്‍ ഭ്രമിച്ചുവശായ വാസവദത്ത എന്ന വാരസുന്ദരിയുടെ പ്രണയവും ദുരന്തവുമാണ് കരുണയിലെ പ്രതിപാദ്യം. അവിടെയും പ്രണയം സഫലമാകുന്നില്ല. സമയമായില്ല എന്നു പറഞ്ഞ് ആ യുവയോഗി അവളില്‍ നിന്നും അകന്നുനിന്നു. ഒടുവില്‍ അയാള്‍ എത്തി. അതു പക്ഷേ കരചരണാദികള്‍ ഛേദിക്കപ്പെട്ട് ശ്മശാന ഭുമിയില്‍ ആസന്ന മരണയായി കിടക്കുന്ന വാസവദത്തയെ കാണാനായിരുന്നു. മധുരയിലെ ആ മഹിത സൗന്ദര്യം ചിതയിലെരിഞ്ഞടങ്ങുന്നതുവരെ അദ്ദേഹം അവിടെ നിന്നു. അത് ലൗകികേതരമായ പ്രണയത്തിന്റെ വിശിഷ്ട ദൃശ്യം.<br />
മാതംഗി എന്ന ചണ്ഡാലികയുടെ പ്രണയവും ലൗകിക തൃഷ്ണകള്ക്കപ്പുറത്തേയ്ക്കുയര്ന്നു<br />
പോകുന്നു.<br />
"ജനിമരണാര്‍ത്തിദമാകും തൃഷ്ണ<br />
ഇനി നിനക്കുണ്ടാകാതാകയാവൂ "<br />
എന്നാണ് നിരുപാധിക കൃപാവാരിരാശിയായ ബുദ്ധ ദേവന്റെ വചനം. മാതംഗിയുടെ പ്രണയാഗ്നി അവിടെ കെട്ടടങ്ങി. ഇങ്ങനെ ആശാന്റെ നായികമാരെല്ലാം വിഫലപ്രണയത്തിന്റെ വീഥികളില്‍ വീണുപോകുമ്പോള്‍ ദുരവസ്ഥയിലെ നായിക മാത്രമാണ് പ്രണയ സാഫല്യം നേടുന്നത്.<br />
"ഈയക്കോല് പോലെ തണുത്ത വിരലോലും<br />
പ്രേയാന്റെ കൈയേന്തി പോലവാംഗി<br />
തീയെ വലം വെച്ചവനെ നയിച്ചുതന്<br />
പായില്‍ ശയിപ്പിച്ചു താന്‍ ശയിച്ചാള്‍ "<br />
എന്നു പറയുമ്പോള്‍ അവിടെ ലൗകിക പ്രണയത്തിന്റെ സാഫല്യം നമുക്കു ദര്‍ശിക്കാം.<br />
ആശാന്റെ പ്രണയ സങ്കല്പത്തില് നിന്ന് വ്യത്യസ്തമാണ് വള്ളത്തോളിന്റെ പ്രണയാവിഷ്കാരം. ആശാന് സ്വകപോല കല്പിതമായതോ താരതമ്യേന നവീനമോആയ ഇതിവൃത്തങ്ങള്‍ സ്വീകരിച്ച് പ്രണയ കവിതകള്‍ രചിച്ചപ്പോള്‍ വള്ളത്തോള്‍ പുരാണങ്ങളില്‍ നിന്നും പ്രഖ്യാതമായ സംഭവ കഥകളില്‍ നിന്നും ഇതിവൃത്തം സ്വീകരിച്ചു. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ബന്ധനസ്ഥനായ അനിരുദ്ധന്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrOgSjVfGu2ZbgGjf5fPyEaHyatq1QKW3_Va6g9To1dQkN9vtpBTmCy0j6mlub50NpHDhk_IxyTQiUgYJ9byS_q34EQhec978Tfb68lQR3gEkXLcHXJxskyqX8dHUw-gBHtTSV1es3-iU/s1600/valla.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrOgSjVfGu2ZbgGjf5fPyEaHyatq1QKW3_Va6g9To1dQkN9vtpBTmCy0j6mlub50NpHDhk_IxyTQiUgYJ9byS_q34EQhec978Tfb68lQR3gEkXLcHXJxskyqX8dHUw-gBHtTSV1es3-iU/s320/valla.jpg" width="212" /></a></div><span style="font-family: Meera; font-size: large;"> ശ്രീകൃഷ്ണ പൗത്രനായ അനിരുദ്ധനില്‍ അനുരക്തയായ ബാണാസുരപുത്രി ഉഷയുടെ പ്രണയമാണിതില്‍ ആവിഷ്കരിക്കപ്പെടുന്നത്. ഉഷയുടെ അനുരാഗവായ്പും ബന്ധനസ്ഥനായിട്ടും വീര്യശോഷണം സംഭവിക്കാത്ത അനിരുദ്ധന്റെ തന്റേടവും വള്ളത്തോള്‍ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.<br />
" ഈടാര്ന്നു വായ്ക്കു മനുരാഗനദിയ്ക്കു വിഘ്നം<br />
കൂടാതൊഴുക്കനു വദിക്കുകയില്ല ദൈവം "<br />
എന്നൊരു പൊതു തത്വം കവി ഇതില്‍ പറഞ്ഞു വെയ്ക്കുന്നു.<br />
മഗ്ദലനമറിയത്തിന്റെ നില്പ് ഏതാണ്ട് ചണ്ഡാലഭിക്ഷുകിയുടെ അവസ്ഥയിലാണ്. കല്ലെറിഞ്ഞുകൊല്ലാനുള്ള വിധി ലഭിച്ച വേശത്തരുണിയെ രക്ഷിച്ച ദിവ്യപുരുഷനോടു തോന്നിയ ആരാധന പക്ഷേ ആധ്യാത്മിക സാധനയായി പരിണമിക്കുകയാണിവിടെ.<br />
"കന്യകയല്ലഞാന്, കാന്തനെന്‍ പ്രാണനാ<br />
ണന്യനെ... അപ്രീതി തോന്നരുതേ........."<br />
എന്നു വിലപിക്കുന്ന <i>ഭാരത സ്ത്രീകള്‍ തന് ഭാവശുദ്ധി</i> എന്ന കവിതയിലെ ഭാരത സ്ത്രീയും പ്രണയത്തിന്റെ ദൃഢബദ്ധമായ ഒരു പന്ഥാവാണ് കാണിച്ചു തരുന്നത്.<br />
ഏറെ ദേശാഭിമാന പ്രചോദിതനായിരുന്ന മഹാകവി പ്രണയത്തിന്റെ തീവ്രഭാവങ്ങള്‍ ആവിഷ്കരിക്കാന്‍ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് വാസ്തവം. വിലാസ ലതികയിലെ ശ്ലോകങ്ങള്‍ അതിനൊരപവാദമാണെങ്കിലും അവ പക്ഷേ ഒറ്റശ്ലോകങ്ങള്‍ എന്ന നിലയില്‍ സമഗ്രമായ പ്രണയ പരിണാമത്തിന്റെ ചിത്രങ്ങള്‍ പ്രദാനം ചെയ്യുന്നവയല്ല എന്നു പറയേണ്ടിയിരിക്കുന്നു. ഒരു സന്ദര്‍ഭത്തെ, ഒരനുഭവത്തെ, ഒരു ദൃശ്യത്തെ ആവിഷ്കരിച്ച് അത് പിന്‍വാങ്ങുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggRj5EAMgefNDV5WCz6kgn0kkkv0FUP8HZc2FoZ7PizJ8-O5weozk3oZG4VzBSouzIbGcL52Vv7WKem9TpMadb8m6h1SsJgDLaz8Wh9nU6wXnoaHbvGVDu8j8xPtNPrfZOywKgfwbpTpU/s1600/ull.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEggRj5EAMgefNDV5WCz6kgn0kkkv0FUP8HZc2FoZ7PizJ8-O5weozk3oZG4VzBSouzIbGcL52Vv7WKem9TpMadb8m6h1SsJgDLaz8Wh9nU6wXnoaHbvGVDu8j8xPtNPrfZOywKgfwbpTpU/s1600/ull.jpg" /></a></div><span style="font-family: Meera; font-size: large;"><br />
ഉള്ളൂരിനും ലൗകികപ്രണയം ഒരു പഥ്യവിഷയമായിരുന്നില്ല. അങ്ങിങ്ങ് ചില അനുരണനങ്ങളുണ്ടാകുന്നുണ്ടെങ്കിലും ഒരു ചരാചര പ്രണയമാണ് ഉള്ളൂര്‍ കവിതയില്‍ കാണാനാകുന്നത്. അത് വ്യക്തി നിഷ്ഠമല്ല. മറിച്ച് ഒരു പ്രാപഞ്ചിക യാഥാര്‍ത്ഥ്യമാണ്.<br />
" പ്രേമമേ, വിശിഷ്ടമാം ഹേമമേ മോക്ഷാപര-<br />
നാമമേ, യോഗക്ഷേമ ധാമമേ ജയിച്ചാലും,"<br />
എന്ന് മൃണാളിനി എന്ന കവിതയിലെഴുതുന്ന അദ്ദേഹം.<br />
" പ്രേമഠതാന് പ്രപഞ്ചത്തിന്<br />
ശ്രേഷ്ഠമാം ജീവാധാരം<br />
പ്രേമത്തിന്നഭാവത്തില്‍ <br />
ബ്രഹ്മാണ്ഡം നിശ്ചേതനം " <br />
എന്ന് ഭക്തി ദീപികയിലും<br />
" പാദാര്‍ത്ഥ നിരതന്‍ പ്രകൃതിജഭാവം<br />
പരസ്പരാകര്‍ഷം<br />
പ്രാണികുലത്തിന് പ്രഥമാത്മഗുണം<br />
പരസ്പര പ്രേമം"<br />
എന്ന് പ്രേമസംഗീതത്തിലും പറയുന്നുണ്ടെങ്കിലും ആശാനെപ്പോലെ ലൗകിക പ്രണയത്തിന്റെ ഇഴകീറി പരിശോധിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല.<br />
പ്രണയം ഒരുത്തേജനമാണ് , ലഹരിയാണ്. ലൗകിക ജീവിതത്തില്‍ അതൊരു പ്രചോദനമാണ്. അതിനെ പ്രവൃത്തിയിലാവാഹിക്കാന് ഏതൊരാള്‍ക്കും കഴിയും, കഴിയണം. എന്നാല്‍ അനുയോജ്യമായ ബിംബങ്ങളിലൂടെ, സവിശേഷമായ പാത്ര- സന്ദര്‍ഭ സൃഷ്ടികളിലൂടെ അതിനെ കാവ്യത്തിലേയ്ക്കാവാഹിക്കാന് എല്ലാപേര്‍ക്കും കഴിയണമെന്നില്ല. അതിന് കവിത്വം വേണം. ആ കവിത്വമാണ് ഏറിയും കുറഞ്ഞും ഈ മഹാകവികള്‍ പ്രകടിപ്പിച്ചത്.<br />
ഇവിടെ വിശകലനം ചെയ്ത കാവ്യകൃതികളെ മൊത്തത്തിലെടുത്തു പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും. സമാന രചനകളുടെ കൂട്ടത്തില്‍ ഒന്നോ രണ്ടോ പടി മുന്നിലാണ് ലീലയുടെ സ്ഥാനം എന്ന വസ്തുത. അതി വിശിഷ്ടമായ ഒരു പ്രണയോപനിഷത്താണത്. ശരീരത്തിലും ലൗകിക തൃഷ്ണകളിലും ഊന്നിയാണ് അതിലെ പ്രണയം വികസിക്കുന്നത്. എങ്കിലും അത് വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. " ധ്രുവമിഹമാംസനിബദ്ധമല്ല രാഗം" എന്ന സത്യം. ആ സത്യം ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ പ്രണയം അതിന്റെ മൂടിചൂടുന്നുള്ളു. അല്ലെങ്കില്‍ പ്രണയം വിശപ്പുപോലെ, ദാഹം പോലെ സാധാരണമായ, പ്രാഥമികമായ ഒരു വികാരം മാത്രം. ആ സത്യം അറിഞ്ഞുകൊണ്ട്, അതില്‍ നിന്നും വ്യത്യസ്തമായ, പ്രണയത്തിന്റെ അധിക തുംഗ പദങ്ങളിലേയ്ക്ക് നമുക്കുറ്റുനോക്കാം. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com4tag:blogger.com,1999:blog-496515746870758093.post-22475259167605684722011-03-26T10:29:00.000-07:002011-03-26T10:29:49.081-07:00കയര്‍ മലയാളത്തിലെ ക്ലാസിക് നോവല്‍<div style="color: #38761d; font-family: Georgia,"Times New Roman",serif;"><span style="font-size: large;">COIR; THE CLASSIC NOVEL IN MALAYALAM</span></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVh_JsRGk0i_crnLun6BD3N_KdRwVSzp_6rLtxoicZR3V7fMiE09Rus4wy9g7A0eOz3UmpMuEeS9AVjlMqJz_416PBt9IscTYShBYK7r80Cas1qkz4TLUlJz8yVZsqncb8Xb9wJ4qCUJA/s1600/kk.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVh_JsRGk0i_crnLun6BD3N_KdRwVSzp_6rLtxoicZR3V7fMiE09Rus4wy9g7A0eOz3UmpMuEeS9AVjlMqJz_416PBt9IscTYShBYK7r80Cas1qkz4TLUlJz8yVZsqncb8Xb9wJ4qCUJA/s320/kk.jpg" width="320" /></a></div><span style="font-family: Meera; font-size: large;"><br />
<span style="font-size: x-large;">ജീ</span>വിതം, ജീവിതാവസ്ഥകള്‍, സമൂഹം, ചരിത്രം, രീതി വിശേഷങ്ങള്‍, ആശകള്‍, നിരാശകള്‍, സുഖം, ദു:ഖം, ആഹ്ലാദം, സന്താപം പിന്നെയും ഒരുപാട് ചേരുവകള്‍. ഇവയൊക്കെയും ഒന്നായിട്ടോ പലതായിട്ടോ ചേരുമ്പോഴാണ് ലോകം ഒരു സമഗ്ര പ്രതീതിയായി മാറുന്നത്. അങ്ങനെ സമഗ്ര പ്രതീതിയായി മാറുന്ന ലോകത്തെ കലാകാരന്, സാഹിത്യകാരന് ആവിഷ്കരിക്കുമ്പോള്‍ അത് പരസ്പരം ഇഴകള്‍ ചേര്‍ന്ന് ഒന്നാകുന്ന കയറുപോലെയാകുന്നു. അങ്ങനെ ഇഴചേരലുകളിലൂടെ അത് ഒന്നാകുമ്പോള്‍ അതിന് ദൃഢത കൈവരുന്നു. ഇഴകള്‍ പിരിഞകലുമ്പോള്‍ അത് ദുര്‍ബ്ബലവുമകുന്നു. ഇതൊരു സാമാന്യ തത്വമാണ്. ഈ തത്വത്തെ മുന്‍നിര്‍ത്തിയാവണം തകഴി തന്റെ ഇതിഹാസ നോവലിന് കയര്‍ എന്ന് പേര് കൊടുത്തത്. സമൂഹത്തിലെ വൈവിധ്യങ്ങളുടെ തുമ്പും നാമ്പും കൂട്ടിപ്പിരിച്ച് ജീവിതത്തിന്റെ സമഗ്രചിത്രം ആവിഷ്കരിക്കുന്ന ആ രചന മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ വിശിഷ്ടമായ നോവലുകളില്‍ ഒന്നാണെന്ന് നിര്‍വിശങ്കം പറയാം.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMP2iPXJ_q7HbFDhHU3khC63AbJ4KKp5PAweCdAlYC6e8ptJy1VPziTsM82MR0SeBjWbB9QWzABGMYq0v9YTh-dnThjoIGTnIBviL0nxvltHA3Z-0toyPIqHTcFDzvlXENo-Dm6oduyfI/s1600/kair2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMP2iPXJ_q7HbFDhHU3khC63AbJ4KKp5PAweCdAlYC6e8ptJy1VPziTsM82MR0SeBjWbB9QWzABGMYq0v9YTh-dnThjoIGTnIBviL0nxvltHA3Z-0toyPIqHTcFDzvlXENo-Dm6oduyfI/s1600/kair2.jpg" /></a></div><span style="font-family: Meera; font-size: large;"><br />
ഒരുകരയുടെ, ഒരു പ്രദേശത്തിന്റെ ഒരു നൂറു വര്‍ഷത്തെ ചരിത്രം പശ്ചാത്തലമാകുന്ന ഈ നോവലില്‍ കടന്നു വരുന്ന മനുഷ്യപ്രകൃതങ്ങളെ ആരെയും നായകനായോ നായികയായോ നിര്‍വ്വചിക്കാന്‍ കഴിയില്ല. ക്ലാസിപ്പേര്കൊച്ചുപിള്ള മുതല്‍ കവിതയുടെ അസ്കിത ബാധിച്ച് ഭ്രാന്തായിപ്പോകുന്ന മണികണ്ഠന് വരെ, അല്ല അതും കഴിഞ്ഞ് വട്ടത്ര ഗ്രിഗറിവരെനീളുന്ന പുരുഷ കഥാപാത്രങ്ങളെ നോവലിന്റെ ഉപകരണങ്ങള്‍ എന്നല്ലാതെ നായകന് എന്നു പറായനാവില്ല. അങ്ങനെ ഒരു നായികാ നായക സങ്കല്‍പ്പത്തിനുവേണ്ടി ചുഴിഞ്ഞു നോക്കുമ്പോള്‍ <a name='more'></a>നമുക്കു കാണാനാകുന്ന രണ്ടു ഘടകങ്ങള്‍ മണ്ണും ചരിത്രവുമാണ്. എല്ലാ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ക്ഷമയായി സ്വീകരിച്ചു കിടക്കുന്ന മണ്ണ് അസാധാരണ സ്വരൂപമുള്ള ഒരു നായിക തന്നെയാണ്. ആ മണ്ണിനുമേല്‍ സ്വന്തം കൈത്തെറ്റുകൊണ്ട് പരിണാമം കുറിക്കുന്ന ചരിത്രം വിഭിന്നനായ ഒരു നായകനുമാകുന്നു. കുട്ടനാടിന്റെ ഒരു നൂറ്റാണ്ടുകാലത്തെ ജീവിത സാഹചര്യവും പരിവര്‍ത്തനങ്ങളും അതിന്റെ സമഗ്രഭാവത്തില്‍ തന്നെ ഇതില്‍ ആവിഷ്കൃതമാകുന്നു.<br />
ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലാരംഭിച്ച കണ്ടെഴുത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ ആരംഭിക്കുന്നത്. അതിന്റെ ഭാഗമായി കുട്ടനാട്ടില്‍ ഭൂമിയുടെ നല്പുതില്പുകള് നിര്‍ണയിച്ച് തരം തിരിക്കാന്‍ വന്ന- ക്ലാസിഫൈ ചെയ്യാന്‍ വന്ന- ഉദ്യോഗസ്ഥനാണ് കൊച്ചുപിള്ള. ക്ലാസിഫൈയര്‍ എന്ന അയാളുടെ തസ്തികയെ കുട്ടനാട്ടുകാര്‍, ക്ലാസിപ്പേര് എന്നു വിളിച്ചു. അങ്ങനെ, ക്ലാസിഫൈയര്‍ കൊച്ചുപിള്ള അവര്‍ക്ക് ക്ലാസിപ്പേര് കൊച്ചുപിള്ളയായി. ഭൂമി തരംതിരിച്ച് നികുതി നിശ്ചയിക്കുന്ന ആ ഉദ്യോഗസ്ഥന് അവിടെ ലഭിക്കുന്നത് രാജകീയമായ വരവേല്പാണ്. അയാള്‍ അവിടെത്തെ മണ്ണും പെണ്ണും ഒരുപോലെ അളന്നുതിട്ടപ്പെടുത്തുന്നു. തനിക്കു പ്രിയപ്പെട്ടവര്‍ക്ക് കണ്ണായ ഭൂമി കരം കുറച്ച് ചാര്‍ത്തിക്കൊടുക്കുമ്പോള്‍ അയാളുടെ അപ്രീതിക്കു പാത്രമാകുന്നവര്‍ക്ക് കല്ലും മുള്ളും നിറഞ്ഞ തരിശു ഭൂമി ഉയര്‍ന്ന നികുതി നിശ്ചയിച്ച് കെട്ടി ഏല്പിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikegIj6gdRUApmuhxderkVV7POlpYof7TpXVO-x8GMNlg3e_giPRJD4bD2iqtJgeiPbfH6GEVR1bYpQ_AfnRh7xl0DrADgyoFs8I4-K0JxJlogIgdvcFRXg1AhzauIcONdZ0WmolPM7AU/s1600/kuttan1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="192" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEikegIj6gdRUApmuhxderkVV7POlpYof7TpXVO-x8GMNlg3e_giPRJD4bD2iqtJgeiPbfH6GEVR1bYpQ_AfnRh7xl0DrADgyoFs8I4-K0JxJlogIgdvcFRXg1AhzauIcONdZ0WmolPM7AU/s320/kuttan1.jpg" width="320" /></a></div><span style="font-family: Meera; font-size: large;"><br />
ക്ലാസിപ്പേര് കൊച്ചുപിള്ള കൂട്ടനാട്ടെത്തുന്നത് മരുമക്കത്തായത്തിന്റെ പ്രതാപൈശ്വര്യങ്ങള്‍ നിറഞ്ഞു വിളങ്ങുന്ന ഒരു കാലത്താണ്. അതിസുന്ദരനായിരുന്നു കൊച്ചുപിള്ള. ആ സൗന്ദര്യം പല വീടുകളിലും പുനര്‍ ജനിച്ചു. പക്ഷേ ജനിക്കുന്നതിനു മുമ്പുതന്നെ ആ കുഞ്ഞുങ്ങളുടെ പിതൃത്വമേറ്റെടുക്കാന്‍ സംബന്ധ ഉണ്ണികളായ നമ്പൂരിമാരുണ്ടായിരുന്നു. അങ്ങനെ കൊച്ചുപിള്ള കരയില്‍ കാമദേവനായും ഭൂമിദേവനായും വിളങ്ങി. ഗന്ധര്‍വ്വനായിപ്പാലും അയാള്‍ പകര്‍ന്നാടി. കൊച്ചുപിള്ളയുടെ കാലത്തുതന്നെ അവിടെ മരുമക്കത്തായത്തിന്റെ തകര്‍ച്ച ആരംഭിച്ചിരുന്നു. കാരണവന്മാരുടെ ഭാര്യമാര്‍ തലയിണ മന്ത്രമോതി കാരണവരെയും കുടുംബത്തെയും പരസ്പരമകറ്റുന്നതും തറവാട്ടു സ്വത്ത് താവഴികളറിയാതെ സ്വന്തം കുടുംബത്തിലേയ്ക്ക് കടത്തുന്നതും കാരണവന്മാര് കടം വാങ്ങിയിട്ട് അതു വീട്ടാന്‍ മുതലുവിറ്റു തുലയ്ക്കുന്നതുമെല്ലാം ഈ വീഴ്ചയുടെ നാള് വഴിക്കുറിപ്പുകളായി തകഴി കയറില്‍ രേഖപ്പെടുത്തുന്നു. നായര്‍ ജന്മിമാരില്‍നിന്ന് സ്വത്ത് നമ്പൂതിരിമാരിലേയ്ക്കും നസ്രാണികളിലേയ്ക്കും ഒഴുകിപ്പോയി. വലിയൊരു മിസ് മാനേജുമെന്റിന്റെ അനിവാര്യ ദുരന്തമായിരുന്നു മരുമക്കത്തായ തരവാടുകളുടെ പതനം എന്നു മനസ്സിലാക്കാന്‍ ചരിത്രരേഖകള്‍ പോലെതന്നെ ഈ നോവലും നമുക്കു വഴികാട്ടുന്നു.<br />
സുഖലോലുപരും ഒരു പരിധിവരെ മടിയന്മാരുമായിരുന്ന മരുമക്കത്തായ തറവാടികളിലെ പുരുഷന്മാര് വിത്തുകുത്തി ഉണ്ണുന്നതിനുപോലും മടിയില്ലാത്തവര്‍ ആയിരുന്നു. അവരുടെ കൈയില്‍ നിന്ന് കുട്ടനാടന്‍ പാടശേഖരങ്ങള്‍ ക്രിസ്ത്യാനികളുടെ കൈകളിലേയ്ക്കു മാറുന്നതിന്റെ ചിത്രങ്ങള്‍ ഇതിലുണ്ട്. അത് കേവലം ഉടമാവകാശത്തിന്റെ കൈമാറ്റമായിരുന്നില്ല. കാലത്തിന്റെയും സാമൂഹ്യാവസ്ഥകളുടെയും രീതിവിശേഷങ്ങളുടെയും പരിണാമമായി അത് അനുഭവപ്പെടുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijnYygpss2lkSFhR3GnAwInh5bvfKgkZiXz-GKmxY-LJg0tbv4rvSgj3SBvimK_ljUcaL2XYNX3vPSrz4SwsISwyj34rmsaaYgCsDkWPsxS4TdwJlaGYB_82KkuAGrDX7QEF7O0sSAKOY/s1600/kuttan2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijnYygpss2lkSFhR3GnAwInh5bvfKgkZiXz-GKmxY-LJg0tbv4rvSgj3SBvimK_ljUcaL2XYNX3vPSrz4SwsISwyj34rmsaaYgCsDkWPsxS4TdwJlaGYB_82KkuAGrDX7QEF7O0sSAKOY/s1600/kuttan2.jpg" /></a></div><span style="font-family: Meera; font-size: large;">കാര്‍ഷിക രംഗത്തെ ലഘുയന്ത്രവല്കരണവും സംയോജിത കൃഷി ശൈലികളുമൊക്കെ ഒരു കാലത്തിന്റെ അന്ത്യവും മറ്റൊരു കാലത്തിന്റെ ഉദയവും വിളിച്ചു പറയുന്ന പരിണാമങ്ങള്‍ തന്നെയായി. ദേശചരിത്രം ഒരു വിദൂര യാഥാര്‍ത്ഥ്യമായി, പശ്ചാത്തലമായി കിടക്കുന്നുതേയുള്ളു ഇവിടെ. അതിനു സമാന്തരമായി ചരിത്രത്തിന്റെ ദശാസന്ധികളെ കുറിച്ചുള്ള ബോധമാര്‍ജ്ജിക്കാത്ത അനേകമനേകം കഥാപാത്രങ്ങള്‍, അവരുടെ അതിജീവനത്വരകള്‍ ; അതാണീനോവലിന്റെ കാമ്പ്. അനാവശ്യമായ തത്വ വിചാരങ്ങളില്ല. ആവശ്യത്തില്‍ കവിഞ്ഞ മഹത്വീകരണമില്ല. നാലുതലമുറകള്‍. അതിലെ നൂറുനൂറുമുഖങ്ങള്‍, അതില്‍ ചില മുഖങ്ങള്‍ നല്ല മിഴിവോടെ തന്നെ ഇതില്‍ നിറയുന്നു. മറ്റു ചിലത് അല്പം മങ്ങിത്തെളിയുന്നു. വേറെ ചിലത് ഒന്നു വന്നു മടങ്ങുന്നു. എങ്കിലും ഒന്നു വ്യക്തമാണ് ; കാലത്തെ കവച്ചു കടന്നുള്ള ഒരഭ്യാസവും ഇതിലില്ല. കാലത്തിന്റെ നൂലും പിടിച്ച് അതു വരച്ചിടുന്ന അതിര് രേഖയിലൂടെ സഞ്ചരിക്കുമ്പോള്‍ തകഴിക്ക് വലുതായൊന്നും കാലുതെറ്റുന്നില്ല എന്നതാണ് ഈ നോവലിന്റെ മഹത്വത്തിനാധാരം. ഇത്തരം ഒരു സമഗ്രതയ്ക്ക് പിന്നില്‍ സുദിര്‍ഘമായ ഒരന്വേഷണമുണ്ടെന്ന് തകഴിതന്നെ ആ മുഖത്തില്‍ സൂചിപ്പിക്കുന്നു : </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1kTlBx5v03wzSOKTv5ApevezJFrKz8Th7UP5liGwTe9-_yZnG341L2KdHPrQCDtKsUBh3mlv8SwK3DdkvMTSw5JjnR_meSGbgByNydjpgKhgXolt79upIjkHRTJk-Nu6D623jqDMw0UU/s1600/thaka.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1kTlBx5v03wzSOKTv5ApevezJFrKz8Th7UP5liGwTe9-_yZnG341L2KdHPrQCDtKsUBh3mlv8SwK3DdkvMTSw5JjnR_meSGbgByNydjpgKhgXolt79upIjkHRTJk-Nu6D623jqDMw0UU/s1600/thaka.jpg" /></a></div><span style="font-family: Meera; font-size: large;"><br />
അമ്പലപ്പുഴ താലൂക്കു കച്ചേരിയില്‍ ആയിരത്തി എണ്ണൂറ്റി എഴുപതുകളില്‍ നടന്ന ഒരു ഭൂപരിഷ്കരണത്തിന്റെ രേഖകള്‍ കണ്ടുപിടിക്കാന്‍ നിയോഗിക്കപ്പെട്ട വക്കീലായിരുന്നു തകഴി. തന്റെ സീനിയര്‍ വക്കീലിന്റെ ആ നിയോഗമനുസരിച്ച് അന്വേഷണം നടത്തിയതിനെ കുറിച്ച് തകഴി എഴുതുന്നു "പഴയ റിക്കാര്‍ഡുകളെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുകയായിരുന്നു. ഞാന്‍ അവിടെ വച്ചാണ് ക്ലാസിപ്പേരെ കണ്ടുമുട്ടിയത്. പഴയ തറവാടുകള്‍ പലതും എന്റെ കണ്മുന്നില്ക്കണ്ടു. അവിടത്തെ പലകാരണവന്മാരും അനന്തരവരും ആ ജീര്‍ണ്ണിച്ച രേഖകളില്‍ ജീവിക്കുന്നതു ഞാന്‍ കണ്ടു."<br />
ഇരുപതു വര്‍ഷത്തോളമെടുത്താണ് തകഴി കയര്‍ എഴുതി പൂര്‍ത്തിയാക്കിയത്. ആയില്യം തിരുനാളിന്റെ കാലത്തെ കണ്ടെഴുത്തിലാണ് നോവല്‍ ആരംഭിക്കുന്നതെങ്കിലും അതിനുള്ളിലെ കഥകള്‍ അവിടെ നിന്നും പിന്നോട്ടു പോകുന്നു. പുരാവൃത്തങ്ങളായും സൂചിത കഥകളായും മുതിര്‍ന്നവരുടെ മൂന്നനുഭവങ്ങളായുമൊക്കെ അതു കടന്നു വരുന്നു. അങ്ങനെ കഥകളിലൂടെ പിന്നിലോട്ടു സഞ്ചരിക്കുമ്പോള്‍ത്തന്നെ കാലിക ചരിത്രം വിശകലനം ചെയ്യാനും വിട്ടുപോകുന്നില്ല. മാപ്പിള ലഹള, സ്വാതന്ത്ര്യം, സ്വാതന്ത്യാനന്തരകാലം അങ്ങനെ ചരിത്ര വ്യതിയാനങ്ങളും ഉചിതമായ മട്ടില്‍ നോവലിന്റെ ഭുമികയില്‍ കടന്നു വരുന്നു..<br />
ഇവിടെ വ്യക്തമാക്കേണ്ട ഒരു സുപ്രധാന വസ്തുതയുണ്ട്. കയര്‍ ഒരു ബ്രഹദ് നോവലാണ്. ആയിരത്തോളം പേജുകള്‍. എന്നാല്‍ അതിന്റെ മഹത്വം ഈ വലിപ്പത്തിലല്ല. മറിച്ച് അതിന്റെ ശില്പഭദ്രതയിലാണ്. ഇതിനെക്കാള്‍ വലിയ നോവലുകള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. അവ നിത്യ നിദാനക്കണക്കുകള്‍ ചര്‍ച്ച ചെയ്ത് ഒരു വിരസാനുഭവമാകുമ്പോള്‍ കയര്‍ അതിന്റെ പാത്ര സൃഷ്ടിയിലും വികാസ പരിണാമങ്ങളിലും യുക്തികുശലതയിലും വീക്ഷണ സമഗ്രതയിലും വേറിട്ടു നില്ക്കുന്നു. ചരിത്രത്തെ എങ്ങനെ ഫിക്ഷനിലാവാഹിക്കാം എന്നതിന്റെ അനുകരണീയ മാതൃകയായി കയര്‍ നമുക്കു മുന്നില്‍ നില്ക്കുന്നു. തിരക്കു പിടിച്ച ഒരു വായനയ്ക്കുപോലും വഴങ്ങിത്തരുന്ന ഒരു ലാളിത്യമുണ്ടിതിന്. എങ്ങനെ വായിച്ചാലും മനസ്സില്‍ തങ്ങുന്ന ചില മുഹൂര്‍ത്തങ്ങളോ, ഉപാഖ്യാനങ്ങളോ, കഥാപാത്രങ്ങളോ അതിലുണ്ട്. ഇതൊക്കെയും, ഇപ്പറഞ്ഞ സാഹചര്യങ്ങളൊക്കെയും കയറിനെ മഹത്തായ ഒരു നോവലാക്കുന്നു. തകഴിയെ ഇതിഹാസകാരനാക്കുന്നു. ആ ഇതിഹാസ രചനയെ മുന്‍നിര്‍ത്തിയാണ് ഭാരതം അദ്ദേഹത്തിന് ജ്ഞാനപീഠം നല്കി ആദരിച്ചത്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVS0i1gi2Gc8kehEy9NEWo7fBPud8Zm-4iIR_xJPqnS-PVp-BSmb_s3K_hyphenhyphenGDaAlZxCy985WMIpatpZFl5qs1SIJDOClr-3LovV2Qxw4Idbclm2rHKspoJnWJH3sLP-ewn8xJeareX7fQ/s1600/kair1.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVS0i1gi2Gc8kehEy9NEWo7fBPud8Zm-4iIR_xJPqnS-PVp-BSmb_s3K_hyphenhyphenGDaAlZxCy985WMIpatpZFl5qs1SIJDOClr-3LovV2Qxw4Idbclm2rHKspoJnWJH3sLP-ewn8xJeareX7fQ/s1600/kair1.jpeg" /></a></div><span style="font-family: Meera; font-size: large;"><br />
തകഴിയെ കൂട്ടനാടിന്റെ കഥാകാരനായും കുട്ടനാടിന്റെ ഇതിഹാസകാരനായും ആരാധകരും നിരുപകരും വാഴ്ത്തിപ്പാടുന്നുണ്ട്. കയറിനെ മാറ്റിനിര്‍ത്തി നോക്കുമ്പോള്‍ തകഴി കുട്ടനാടിന്റെ കഥാകാരനേ ആകുന്നുള്ളു. കയറാണ് അദ്ദേഹത്തെ ഇതിഹാസകാരനാക്കുന്നത്. എന്നാല്‍ ഈ നോവലിന്റെ വലിപ്പവും വൈവിധ്യവും കാരണം മലയാളി അത് വേണ്ടുംവണ്ണം വായിച്ചു എന്നുതോന്നുന്നില്ല. പറയട്ടേ, ഈ നോവല്‍ വായിക്കൂ നിങ്ങള്‍ മറ്റൊരു ലോകത്തെത്തും, മറ്റൊരു കാലത്തിന്റെ നാഡീ സ്പന്ദനങ്ങള്‍ നിങ്ങള്‍ക്കറിയാനാകും. രണ്ടറ്റത്തേയ്ക്കും പിന്നിപ്പിരിഞ്ഞു നീളുന്ന ഒരു കയര്‍പോലെ കാലവും സമൂഹവും നിങ്ങളെ ബന്ധനത്തിലാക്കും. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com2tag:blogger.com,1999:blog-496515746870758093.post-592777173279123692011-03-19T07:38:00.000-07:002011-03-19T07:38:53.014-07:00കളഞ്ഞുപോയ ഭൂതം അല്ലെങ്കില്‍ കപ്പക്കള്ളന്മാര്‍<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiph38w8EXQrh1iq0dLeDfbGD3GGAVOKhheI7DvN-LjnBG3vHXdqacm8J-2xqLyoIdZcCSqkhwi136yYSD_a_wma1UTEoxskulfrVqtCATxnqhrVbnXv7gsGNivUVCsxMwhQQDMpYSm0Q/s1600/MARZ.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiph38w8EXQrh1iq0dLeDfbGD3GGAVOKhheI7DvN-LjnBG3vHXdqacm8J-2xqLyoIdZcCSqkhwi136yYSD_a_wma1UTEoxskulfrVqtCATxnqhrVbnXv7gsGNivUVCsxMwhQQDMpYSm0Q/s320/MARZ.jpeg" width="320" /></a></span></div><span style="font-family: Meera; font-size: large;"><span style="font-size: x-large;"><b>ലാ</b></span>റ്റിനമേരിക്കന്<b> </b>എഴുത്തുകാരനായ മാര്‍ക്കേസിന്റെ വിശിഷ്ടമായ നോവലാണ് ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍. കഴിഞ്ഞ നൂറ്റാണ്ടില്‍ എഴുതപ്പെട്ട അതിവിശിഷ്ടമായ നോവലുകളില്‍ ഒന്നാണിത്. മാക്കൊണ്ട എന്ന ഗ്രാമ പശ്ചാത്തലത്തില്‍ തന്റെ രാജ്യത്തിന്റെ ആഭ്യന്തര ചരിത്രമാണ് മാര്‍ക്കേസ്. ആ കൃതിയില്‍ വിശകലനം ചെയ്യുന്നത്. മാക്കൊണ്ടയില്‍ വിവിധങ്ങളായ പരിഷ്കാരങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ജിപ്സി സമൂഹത്തെ ആ നോവലില്‍ മാര്‍ക്കേസ് അവതരിപ്പിക്കുന്നു. കാഴ്ചയിലും സമീപനങ്ങളിലും തികച്ചും അപരിഷ്കൃതരാണവര്. എന്നാല്‍ ഏതു സമൂഹത്തിലെയും നവീന പരിഷ്കാരങ്ങള്‍ ആദ്യം തിരിച്ചറിയുന്നത് അവരാണ്. അത്തരം പരിഷ്കാരങ്ങളെ ഇതര സമൂഹങ്ങളിലെത്തിക്കുന്നതും അവര്‍ തന്നെയാണ്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5kkjN-oUNkgM9guC5LdI5tWhMVp1jGs7KA9TLyF6lrxihbIBNLDhyphenhyphen46-LdopvYvubBEPTYJCibQtzfK3gL4WrR3ZSg-wEjE_fqqrbMFBLMPY2LpKovl_Tdk6oeKZBA9-yyVWOa0iZXqk/s1600/GYP.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="199" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5kkjN-oUNkgM9guC5LdI5tWhMVp1jGs7KA9TLyF6lrxihbIBNLDhyphenhyphen46-LdopvYvubBEPTYJCibQtzfK3gL4WrR3ZSg-wEjE_fqqrbMFBLMPY2LpKovl_Tdk6oeKZBA9-yyVWOa0iZXqk/s320/GYP.jpeg" width="320" /></a></div><span style="font-family: Meera; font-size: large;"><br />
പ്രാചീന കേരളത്തിന്റെ കഥയും ഇതുതന്നെയാണ്. ലോകം മുഴുവനുമുള്ള നവീന സംസ്കൃതികള്‍ ഇവിടെ വച്ച് കൈമാറ്റം ചെയ്യപ്പെട്ടു. അത്തരം സംസ്കാര വിനിമയത്തിന്റെ മൂഖ്യ കേന്ദ്രങ്ങളായിരുന്നു ഇവിടെത്തെ പ്രാചീന തുറമുഖങ്ങള്‍. എന്നാല്‍ ഇങ്ങനെ സംസ്കാര വിനിമയത്തിന് വേദിയാകുമ്പോഴും അത്തരം സംസ്കാരങ്ങളില്‍ നിന്ന് ഒരു തരിമ്പുമെടുത്ത് മുഖം മിനുക്കാന്‍ കേരളം സന്നദ്ധത കാണിച്ചിരുന്നില്ല. അബോധപൂര്‍വ്വം സ്വീകരിക്കപ്പെട്ട ചില വൈദേശിക സ്വഭാവങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും ബോധപൂര്‍വ്വമായ സ്വീകരണം സംഭവിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ഒരേ കാര്യങ്ങള്‍ നൂറ്റൊന്നാവര്‍ത്തിച്ചു വരുമ്പോള്‍ അറിയാതെ അതിന്റെ ഭാഗമായിപ്പോകുന്നത് സാധാരണമാണ്.<br />
നമ്മള് വച്ചു പുലര്‍ത്തിയിരുന്ന ഈ വിവേചന ബുദ്ധി ചിലപ്പോഴെങ്കിലും പൊള്ളയായിപ്പോകുന്നത് സാധാരണമാണ്. അത്തരം പൊള്ളത്തരത്തിന്റെ ഉത്തമ ഉദാഹരണമാണ് മരച്ചീനിയുടെ കഥ. ആ പോര്‍ട്ടുഗീസ് വിള ഇവിടെത്തെ പ്രമാണിമാരുടെ തീന്മേശയില് എത്തുന്നത് വിശാഖം തിരുനാളിന്റെ കാലത്താണെങ്കിലും അതിനും വളരെ മുമ്പുതന്നെ ആ കാര്‍ഷിക വിള ഇവിടെ എത്തിയിരുന്നു. എങ്കിലും പാവപ്പെട്ടവന്റെ ഭക്ഷണമായതുകൊണ്ട് അതിനെ ഇവിടെത്തെ സമുന്നത ജനത അകറ്റിനിര്‍ത്തിയിരുന്നു. ഭക്ഷ്യക്ഷാമമാണെങ്കില് രൂക്ഷം. മരച്ചീനിയുടെ ഈ അപ്പാര്‍ത്തീഡ് അവസാനിപ്പിക്കാന്‍ ഭരണകൂടം ഒരു നടപടി സ്വീകരിച്ചു. നഗരത്തിലെ കണ്ണായ സ്ഥാനത്ത് കപ്പ നട്ടുപിടിപ്പിച്ചു. അത് വളരുന്ന മുറയ്ക്ക് അവിടെ ഒരു ബോര്‍ഡ് സ്ഥാപിച്ചു. ഇത് കൊട്ടാരത്തിന്റെ പ്രത്യേക താല്പര്യപ്രകാരം നട്ടിരിക്കുന്ന കാര്‍ഷിക വിളയാണ്. ഇത് മോഷ്ടിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്. ഇതായിരുന്നു ബോര്‍ഡിലെ വിളംബരം. കാര്യം കുശാലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. പിറ്റേ ദിവസം മുതല്‍ അവിടെ നിന്നും മരച്ചീനി മോഷണം പോകാന്‍ തുടങ്ങി. ഇങ്ങനെ മോഷ്ടിക്കപ്പെട്ട കപ്പത്തണ്ടുകള്‍ നഗരത്തിലെ പ്രമുഖരുടെ അധീനതയിലുള്ള പറമ്പുകളില്‍ മു</span><span style="font-size: large;">ള</span><span style="font-family: Meera; font-size: large;">ച്ചുവന്നു. കപ്പ ഇവിടെ സ്വീകാര്യമായ കാര്‍ഷിക വിളയായി. ഇതാണ് നമ്മുടെ മനശാസ്ത്രം. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBTMltfS-xXoU6hyphenhyphenBqvf7Od2Q6QhHdvthWdwshz3LzmkpJ1YM3g63Qv-yOIDdFnad6mCtKgwuEM1HXMKNKvE_d2-XRGlFh2x4XLaWd_7Adz4oz1i-8CorGqK1C8OG5m-eGuYpNMH-AEyk/s1600/KAPPA.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBTMltfS-xXoU6hyphenhyphenBqvf7Od2Q6QhHdvthWdwshz3LzmkpJ1YM3g63Qv-yOIDdFnad6mCtKgwuEM1HXMKNKvE_d2-XRGlFh2x4XLaWd_7Adz4oz1i-8CorGqK1C8OG5m-eGuYpNMH-AEyk/s1600/KAPPA.jpg" /></a></div><span style="font-family: Meera; font-size: large;">ആ കനി തിന്നരുത് എന്നു പറഞ്ഞാല്‍ നമ്മള് അതു തിന്നും. ഇവിടെ തുപ്പരുത് എന്നു ബോര്ഡുവെച്ചാല് അവിടെയേ തുപ്പൂ. ഈ നിഷേധം ആരാണ് പഠിപ്പിച്ചതെന്ന കാര്യം ഇനിയും അന്വേഷിക്കാവുന്ന ഒന്നാണ്. ഒളപ്പമണ്ണയുടെ ഒരു കവിതയുണ്ട്. അതില്‍ അദ്ദേഹം എഴുതു</span><span style="font-size: large;">ന്നു</span><br />
<span style="font-family: Meera; font-size: large;">"നിയമം ലംഘിക്കുവാന്‍ പഠിച്ചൂ ചെറുപ്പത്തില്‍ </span><br />
<span style="font-family: Meera; font-size: large;">നിയമം ലംഘിക്കലേ ശീലമെന്നായീ പിന്നെ."<br />
നിയമം അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണ് എന്ന ഒരു ചിന്ത നിയമപാലകരില്‍ പോലും കടന്നുകൂടുന്നു.<br />
കള്ളപ്പറയും ചെറുനാഴിയുമല്ലാതെ മറ്റ് കള്ളത്തരങ്ങളൊന്നുമില്ലാതിരുന്ന ഒരു കാലത്തു നിന്ന് പ്രയാണമാരംഭിച്ചവരാണ് നമ്മള്. എവിടെ എത്തി നില്ക്കുന്നു. കള്ളപ്പറയും ചെറുനാഴിയും ഇല്ലെന്നേയുള്ളൂ. മറ്റെല്ലാം കള്ളത്തരങ്ങളാണ് എന്നായി ഇന്നത്തെ അവസ്ഥ.<br />
" ഗതം ഗതം സര്‍വ്വമുപേക്ഷണീയം<br />
ആയാതമായാത മപേക്ഷണീയം"<br />
എന്നത് ഏറെ അംഗീകാരം ലഭിച്ചിട്ടുള്ള ഒരു വിശ്വാസ പ്രമാണമാണ്. പോയത് പോയതെല്ലാം ഉപേക്ഷിക്കപ്പെടേണ്ടതാണ്. വരുന്നത് വരുന്നത് സ്വീകരിക്കപ്പടേണ്ടതും എന്ന ഈ പ്രമാണത്തില്‍ എന്തോ ഒരപാകത ഇ</span><span style="font-size: large;">ല്ലേ?</span> <span style="font-family: Meera; font-size: large;">ഉണ്ട്. പോയത് ഉപേക്ഷിക്കപ്പെടേണ്ടതല്ല, തിരിച്ചു കൊണ്ടുവരേണ്ടതാണ് എന്നത്രേ ഇന്നത്തെ വാചകം. അങ്ങനെ പോയതൊക്കെ തിരിച്ചുകൊണ്ടുവരാന്‍ പ്രതിജ്ഞാബ</span><span style="font-size: large;">ദ്ധ</span><span style="font-family: Meera; font-size: large;">രായി ആരെങ്കിലുമൊക്കെ ഉണ്ടായിവരും എന്ന് നമുക്കു പ്രത്യാശിക്കാം. അതിനുവേണ്ടി കാത്തിരിക്കാം.</span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-37691994248207236792011-03-13T08:14:00.000-07:002011-03-13T08:14:22.810-07:00ഗാന്ധി മാര്‍ഗ്ഗം GANDHI MARGAM<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiK0Mn97jS76E9oUpxzqXjLQWe0n5dihaQaYNgeCCoaj2smtIjug7RHAFDWyP4ET-LLFj8ibzC2HxoCuc9odokP-Lwgjt7k_0NXp3V9xOcJhDqj0HG4LYr7gM-yeIDqAiK2rKSj9dMhXBM/s1600/g1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiK0Mn97jS76E9oUpxzqXjLQWe0n5dihaQaYNgeCCoaj2smtIjug7RHAFDWyP4ET-LLFj8ibzC2HxoCuc9odokP-Lwgjt7k_0NXp3V9xOcJhDqj0HG4LYr7gM-yeIDqAiK2rKSj9dMhXBM/s320/g1.jpg" width="320" /></a></div><span style="font-family: Meera; font-size: large;"><br />
<br />
"അരിവാങ്ങുവാന്‍ ക്യൂവില്‍- </span><br />
<span style="font-family: Meera; font-size: large;">തിക്കിനില്ക്കുന്നൂ ഗാന്ധി<br />
അരികെ കൂറ്റന്‍ കാറി-</span><br />
<span style="font-family: Meera; font-size: large;">ലേറി നീങ്ങുന്നൂ ഗോഡ്സേ" <br />
എന്ന് എന്‍. വി. കൃഷ്ണവാര്യര്‍ എഴുതുമ്പോള്‍ അതില്‍ ഒരു സ്വപ്നഭംഗത്തിന്റെ നിരാശയുണ്ടായിരുന്നു. ഡിപ്ലൊമസി അറിയാത്തവനായി തരംതാഴ്ത്തപ്പെട്ട പാവം ഗാന്ധി, ഒരു നവരാഷ്ട്ര നിര്‍മ്മാണത്തിനുവേണ്ടി അദ്ദേഹം സമാഹരിച്ചുവെച്ചതൊക്കെയും ആരൊക്കെയോ തട്ടിത്തൂവിക്കളഞ്ഞു. മുത്തശ്ശന്റെ വടി കൈക്കലായപ്പോള്‍ അവര്‍ വന്നവഴിയാകെ മറന്നു. അതു ചെങ്കോലാക്കി അധികാര ഡംഭ് കാണിച്ചു.<br />
പൊതുമുതല്‍ ചെലവിട്ട് കുതിരവണ്ടി വിളിച്ച് യാത്ര ചെയ്തതിന് ഉന്നതനായ ആചാര്യകൃപലാനിയെപ്പോലും അത്താഴപ്പട്ടിണിക്കിടാന് ഗാന്ധിജിക്ക് മടിയുണ്ടായില്ല. അങ്ങനെയുള്ള ഒരു ഗാന്ധി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ................ ആ ഗാന്ധിക്ക് പൊതുപ്രവര്‍ത്തകരുടെ മേല്‍ ശിക്ഷവിധിക്കാനുള്ള ധാര്‍മ്മിക ശക്തി നിലനിന്നിരുന്നെങ്കില്‍?. എങ്കില്‍ തീര്‍ച്ചയായും നമ്മുടെ പൊതു പ്രവര്‍ത്തകരില്‍ വളരെക്കുറച്ചുപേര്‍ക്കു മാത്രമേ അത്താഴം കഴിക്കാന്‍ അവസരമുണ്ടാകുമായിരുന്നുള്ളു.<br />
പക്ഷേ ആ ഗാന്ധിയെ അന്നേ നമ്മള് വധിച്ചു. എന്നിട്ട് പൊതു മുതല്‍ നന്നായി ധൂര്‍ത്തടിച്ചു. അതിനുശേഷം സുഭിക്ഷമായി അത്താഴം കഴിച്ചുറങ്ങി. ഇത് മൂല്യച്യൂതിയാണ്. ഗാന്ധിജിയുടെ ഒസ്യത്തുവാങ്ങി ഖദര്‍ ചൂടി നടക്കുന്ന ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തകര്‍ ഈ മൂല്യച്യൂതിക്കെതിരെ എന്തു ചെയ്യുന്നു ? </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLfrh6n10A3WnKhuaVyKhfCo2v-pTqzTPA4q1JG8Ie3cD-LGOjCCZM29nW35rNPaHBb2X5EZcCSp0i19BmobV7C7sixpRGfHPdXPoczZVSjmgPcvuoRYxqGbtER5G9VWM4YKQivd0eeFg/s1600/g2.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLfrh6n10A3WnKhuaVyKhfCo2v-pTqzTPA4q1JG8Ie3cD-LGOjCCZM29nW35rNPaHBb2X5EZcCSp0i19BmobV7C7sixpRGfHPdXPoczZVSjmgPcvuoRYxqGbtER5G9VWM4YKQivd0eeFg/s320/g2.JPG" width="212" /></a></div><span style="font-family: Meera; font-size: large;"><br />
എന്‍.വി. കൃഷ്ണവാര്യര്‍ <i>ഗാന്ധിയും ഗോഡ്സേയും </i>എഴുതുമ്പോള്‍ ഗോഡ്സേമാര്‍ മാത്രമേ കൂറ്റന്‍ കാറിലേറി സഞ്ചരിച്ചിരുന്നുള്ളൂ. ഇന്ന് ഗാന്ധിയന്മാരും കൂറ്റന്‍ കാറുകളിലേറി സഞ്ചാരം നടത്തുന്നു........................ നമ്മള് ലാളിത്യം മറന്നിരിക്കുന്നു.<br />
ഗാന്ധിജി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവയുടെയൊക്കെ ആധാരം സത്യവും അഹിംസയും ലാളിത്യവുമായിരുന്നു. അതേറ്റു വാങ്ങിയവരായിരുന്നു ആദ്യകാല ഗാന്ധി മാര്‍ഗ്ഗ പ്രവര്‍ത്തകര്‍. അവരുടെ കുലം അന്യം നിന്നുപോയിട്ടില്ല. ഒറ്റപ്പെട്ട് ചിലര്‍ അങ്ങിങ്ങു ജീവിക്കുന്നുണ്ട്. അവര്‍ക്കൊക്കെ വിനീത വന്ദനം.<br />
എന്നാല്‍ മറ്റു ചിലര്‍ക്ക് ഗാന്ധി ഒരു പരിചയാണ്. സംഘടനാ നാമത്തില്‍ ഒരു ഗാന്ധിയും ഉടലില്‍ ഒരു തുണ്ട് ഖാദിയുമുണ്ടെങ്കില് ഇന്നും ഇന്ത്യയിലതു കവചമാണ്. ഇതിനു രണ്ടിനും വലിയ വിലയും നല്‍കേണ്ടി വരുന്നില്ലെന്നത് അനുകൂല ഘടകമാണ്. അങ്ങനെ ഗാന്ധിയെ കവചമാക്കി ഗോഡ്സേയെ സേവിക്കുന്നവര്‍ക്കെതിരെ കരുതിയിരിക്കുക എന്നേ പറയുന്നുള്ളൂ. പണ്ട് യൂദാസ് മുപ്പതുവെള്ളിക്കാശു വാങ്ങിയിട്ട് ക്രിസ്തുവിനെ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്തുള്ളൂ. ഇന്ന് നമ്മള് മാറുന്ന മാര്‍ക്കറ്റ് വാല്യൂ അനുസരിച്ച് ഏറിയും കുറഞ്ഞുമുള്ള വിലയ്ക്ക് ഗാന്ധിയെ വിറ്റു തിന്നുന്നു.<br />
സാമൂഹ്യമായ അനീതികളും അകറ്റിനിര്‍ത്തലുകളും കൊടികുത്തിവാണ ഒരു കാലത്താണ് ഇവിടത്തെ ഗാന്ധിമാര്‍ഗ്ഗികളുടെ ഒന്നാം തലമുറ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അവര്‍ ഈ ലോകം വിട്ടുപോകുന്ന സന്ദര്‍ഭത്തില്‍ കേരളം തുല്യ നീതിയുടെ ഉന്നതശിഖരങ്ങളില്‍ ചെന്നെത്തിയിരുന്നു. വെറും അന്‍പത്- അറുപത് വര്‍ഷം കൊണ്ടാണ് ആയിരത്താണ്ടുകളുടെ അപ്പാര്‍ത്തീഡ് അകന്നുപോയത്. ഇത് ആ പോയ തലമുറയുടെ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഗുണഫലമായിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpkUexjkYkiORbh9bEQ1ElmdrexLAJbTqRl-fuclhTxlm2FvxOR3I4tkIMmTZ5bsLAqAiMkMMcr-jMJOkho0gwXi8hQp4Y7kS0Hl6BlEhhomYOMF5r025XpD3jIrvWv2XskKOEIZ1kGIk/s1600/g3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="186" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpkUexjkYkiORbh9bEQ1ElmdrexLAJbTqRl-fuclhTxlm2FvxOR3I4tkIMmTZ5bsLAqAiMkMMcr-jMJOkho0gwXi8hQp4Y7kS0Hl6BlEhhomYOMF5r025XpD3jIrvWv2XskKOEIZ1kGIk/s320/g3.jpg" width="320" /></a></div><span style="font-family: Meera; font-size: large;">അങ്ങനെയൊക്കെയാണ് ഈ കേരളം ദൈവത്തിന്റെ സ്വന്തം നാടായത്. ഇപ്പോള്‍ നമ്മള് വീണ്ടുമൊരു പരിണാമ സന്ധിയിലാണ്. ആ റിവേഴ്സ് ചെയ്ഞ്ചില്‍ നമ്മുടേത് ചെകുത്താന്റെ നാടാകില്ല എന്നാരു കണ്ടു. അത്തരമൊരു ദുരവസ്ഥയ്ക്കെതിരെ ഗാന്ധിമാര്‍ഗ്ഗം ആയുധമാക്കിയവരില്‍ നിസ്വാര്‍ത്ഥരെ നമുക്കു മുന്നില്‍ നിര്‍ത്താം.<br />
"പതിത കാരുണികരാം ഭവദൃശസുതന്മാരെ<br />
ക്ഷിതീദേവീക്കിന്നു വേണമധികംപേരെ"<br />
എന്ന് അവരെ ഓര്‍ത്തും പാടാം.</span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-70432348937119158472011-03-08T07:26:00.000-08:002011-03-08T07:26:17.638-08:00കൃഷിയുടെ ചൈതന്യം The Essence of Cultivation<span style="font-size: large;"><b><span style="font-family: Meera;"></span></b></span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYA5DInuRoG3ojdVYkctafV2pmbVQ-rr1fNF_HMeMs617eHC5hYNny9xzoy279kNm_33YIHvQKcmTxrCftvlWHw821yaKQTftUwvw3Q1gQRW-pOzagqnBQyQMJviG1WqdBGOkjDRESBQI/s1600/f1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgYA5DInuRoG3ojdVYkctafV2pmbVQ-rr1fNF_HMeMs617eHC5hYNny9xzoy279kNm_33YIHvQKcmTxrCftvlWHw821yaKQTftUwvw3Q1gQRW-pOzagqnBQyQMJviG1WqdBGOkjDRESBQI/s320/f1.jpg" width="320" /></a></span></div><span style="font-size: large;"><br />
</span><span style="font-family: Meera; font-size: large;"><b>പണ്ട്</b>, പൗരാണികമായ ഒരു കാലത്ത് ഇവിടെത്തെ ഋഷിമാര്‍ ഭക്ഷണാവശ്യത്തിനും പൂജാകാര്യങ്ങള്‍ക്കും ഉപയോഗിച്ചിരുന്നത് വരിനെല്ലായിരുന്നു എന്നാണ് പുരാണങ്ങളില്‍ വ്യക്തമാക്കുന്നത്. വിതയ്ക്കാതെ മുളയ്ക്കുന്നവയും കൊയ്യാതെ ശേഖരിക്കുന്നവയുമായിരുന്നു ഈ വരിനെല്ലുകള്‍. വിളകൊയ്യുന്നതുപോലും ആ സസ്യങ്ങള്‍ക്ക് വേദനാജനകമായേയ്ക്കാം എന്ന മട്ടിലുള്ള സ്നേഹോദാരമായ ഒരു സഹഭാവം അവിടെക്കാണാം. <br />
സസ്യങ്ങളും ജന്തുക്കളും മനുഷ്യരും എല്ലാ ജീവജാലങ്ങളും സഹവര്‍ത്തിത്തത്തിലെത്തുന്ന ഒരു വരേണ്യ സംസ്കൃതി. അത്തരം ഒരവസ്ഥയില്‍ നിന്നാണ് നമ്മള് വിഷസമ്പൂര്‍ണ്ണമായ കീടനാശിനികള്‍ വലിച്ചെറിഞ്ഞ് വിള കാക്കുന്നത്. മനുഷ്യന് ഭൂമിയിലെ എല്ലാത്തിന്റെയും കുത്തകാവകാശിയാണ് എന്ന ധാര്ഷ്ട്യത്തില് നിന്നാണ് ഇത്തരമൊരു മനോഭാവമുണ്ടാകുന്നത്. മണ്ണിന്റെ അവകാശികള്‍ ചരാചരങ്ങളായ ജീവജാലങ്ങളാണെന്നും അതുകൊണ്ടുതന്നെ മണ്ണില്‍ വിളയുന്ന വിളവുകളിലൊക്കെയും എല്ലാ ജീവികള്‍ക്കും അവകാശമുണ്ടെന്നുമുള്ള അനാദിയായ ഒരു സങ്കല്പം നമ്മള് മടക്കിക്കൊണ്ടു വരേണ്ടിയിരിക്കുന്നു. കാക്കയും അണ്ണാനും മരംകൊത്തിയും പുഴുവും കീടവും ചാഴിയുയെല്ലാം ആവശ്യത്തിന് കഴിച്ചതില്‍ ശിഷ്ടം മാത്രം മനുഷ്യന് കഴിച്ചാല്‍ മതിയാകും എന്നതാണ് പ്രകൃതിയുടെ സാന്മാര്ഗ്ഗിക നിയമം.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnjhuPQff6LROLITdM94XfETqmrYZwu7qdWofurbXZuzOznuBnIZKmZCueqNKS5b9y0ValiwOYE4LO_kyZwh9qzlmtjizm3jFLhimcpuYfiXzy0yb_dHMkrxTbAxIsh-ICaJltKMYtieY/s1600/f3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="214" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnjhuPQff6LROLITdM94XfETqmrYZwu7qdWofurbXZuzOznuBnIZKmZCueqNKS5b9y0ValiwOYE4LO_kyZwh9qzlmtjizm3jFLhimcpuYfiXzy0yb_dHMkrxTbAxIsh-ICaJltKMYtieY/s320/f3.jpg" width="320" /></a></span></div><span style="font-family: Meera; font-size: large;"><br />
എന്നാല്‍ ലോഭിയായ മനുഷ്യന് ഈ നിയമം ലംഘിച്ചേ തീരു. അതിനുവേണ്ടിയാണ് അവന് കീടനാശിനികള്‍ കണ്ടുപിടിച്ചത്. എന്നാല്‍ അന്യന്റെ നേര്‍ക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ തന്റെ തന്നെനേര്‍ക്കാവും ചൂണ്ടപ്പെടുന്നതെന്ന സാമാന്യയുക്തി ഇവിടെയും പ്രവര്‍ത്തിക്കുന്നു. കീടത്തിനു നേര്‍ക്കു പ്രയോഗിക്കുന്ന വിഷം അതിന്റെ നാലിരട്ടി മാരകശക്തിയോടെ മനുഷ്യനു നേരേതന്നെ തിരിച്ചടിക്കുന്നു. അത് ക്യാന്‍സറായും ട്യൂമറായും മറ്റ് ജനിതക വൈകല്യങ്ങളായും അവനെ കാര്‍ന്നു തിന്നുന്നു. ഇഞ്ചിഞ്ചായി കൊലചെയ്യുന്നു.<br />
ആഗ്രഹങ്ങളെല്ലാം തന്നെ ദു:ഖകാരണമാണ് എന്ന ബുദ്ധ വചനമാണ് ഇവിടെ നമ്മള് ഓര്‍ക്കേണ്ടത്. എന്നാല്‍ അതിനൊരു ഭേദഗതി വരണം; അത്യാഗ്രഹങ്ങളുടെ അനന്തര ഫലമാണ് ദു:ഖം എന്ന തിരുത്ത് മണ്ണിനെ വിഷലിപ്തമാക്കി കൊയ്തുകൂട്ടുമ്പോള്‍ അത് മനുഷ്യനിലും വിഷലേപനം ചെയ്യുന്നു എന്ന സത്യം അവശേഷിക്കുന്നു.<br />
മനസ്സിന്റെ ചൈതന്യം ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ ചിന്തിക്കുക ; ചരാചരങ്ങള്‍ സഹോദരങ്ങളാണെന്ന് വിധിയെഴുതുക. എങ്കില്‍ എല്ലാം ഭംഗിയായി നടക്കും അല്ലെങ്കില്‍ പ്രൊഫസര്‍. ഒ.എന്‍.വി. കുറുപ്പ് എഴുതിയ മട്ടില്‍.<br />
"സര്‍ഗ്ഗലയതാളങ്ങള്‍ തെറ്റുന്നു ജീവരഥ<br />
ചക്രങ്ങള്‍ ചാലിലുറയുന്നു"<br />
എന്ന അവസ്ഥയിലാവും കാര്യങ്ങള്‍. അതുണ്ടായിക്കൂട. മണ്ണില്‍ നിന്ന് പൊന്നു വേണ്ട .ഓരോ ജീവിക്കും അന്നന്നത്തെ അന്നത്തിനുള്ള വക, അത് ശുദ്ധമായി വിഷമുക്തമായി ലഭിക്കാനുള്ള ഒരവസ്ഥ. അതാണ് പ്രാര്‍ത്ഥന. ഒപ്പം, ഈ മണ്ണിനെ, ഇവിടെത്തെ വിളവുകളെ ഷൈലോക്കുമാരുടെ ലാഭകണ്ണുക്കൊണ്ടളക്കരുതേ എന്ന് ഒരപേക്ഷയും കൂടി. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-12173501100829984782011-03-04T06:58:00.000-08:002011-03-04T06:58:28.469-08:00ഗുരു-ശിഷ്യ ബന്ധം Master & Disciple<span style="font-size: x-large;">ഗുരു-ശിഷ്യ ബന്ധം </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU_yyFIvj4zXiGlUAbjYa9u3OFF7zkaOzTXDTisgVY-uTZSzCwrGynf_KatHm9-WfwBL6IbQ3buYRxzC_AJC1wxuV39pGGjftxMkI25zoe2G81TRmJfdrRb8nuUOfukMVM-aqcojAXPYo/s1600/gu4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgU_yyFIvj4zXiGlUAbjYa9u3OFF7zkaOzTXDTisgVY-uTZSzCwrGynf_KatHm9-WfwBL6IbQ3buYRxzC_AJC1wxuV39pGGjftxMkI25zoe2G81TRmJfdrRb8nuUOfukMVM-aqcojAXPYo/s320/gu4.jpg" width="312" /></a></div><br />
<br />
<span style="font-size: small;"><span style="font-size: large;">മ</span>ഹാഭാരതത്തിലെ ഒരു കഥാസന്ദര്‍ഭം ; തന്റെ യുദ്ധനൈപുണ്യത്തെയും വില്ലായ ഗാണ്ഡീവത്തെയും നിന്ദിച്ച യുധിഷ്ഠിരനെ കൊല്ലാന്‍ വാളുമുയര്‍ത്തി വരുന്ന അര്ജ്ജുനന്. ആ കുടുംബഛിദ്രം, അന്ത:ഛിദ്രം എങ്ങനെയും പരിഹരിക്കാന്‍ മധ്യസ്ഥനായി നില്ക്കുന്ന കൃഷ്ണന്. ഈ സന്ദര്‍ഭത്തില്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ കൃഷ്ണന് ഒരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. എഴുത്തച്ഛന്റെ വാക്കില്‍ പറഞ്ഞാല്‍ :<br />
'' ഗുരുവിനെ നീയെന്നൊരുമൊഴിചൊന്നാല്‍<br />
ഗുരുവധം ചെയ്ത ഫലമറികെടോ ''<br />
എന്നാണ് അര്ജ്ജുനന് യുധിഷ്ഠിരന് ജ്യേഷ്ഠനാണ്, ഗുരുവാണ്. ജ്യേഷ്ഠനെ നീ എന്നു സംബോധന ചെയ്താല്‍ത്തന്നെ ഗുരുഹത്യയുടെ ഫലമായി, പാപം ലഭ്യമായി. അതാണ് ഗുരുവിനോടുള്ള ഭാരതീയ സമീപനം.<br />
മറ്റൊരു കഥയുണ്ട് ; ഇതിനെക്കാള്‍ ദാരുണമായ കഥ. ശ്രീകൃഷ്ണ വിലാസം എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ സുകുമാര കവിയുടെ കഥയാണ്. അദ്ദേഹം ഗുരുകുലത്തില്‍ താമസിച്ച് വിദ്യ അഭ്യസിക്കുകയാണ്. ഗുരുവാണെങ്കില്‍ കരുണാലേശമില്ലാത്ത ഒരാള്‍. ശിക്ഷയാണെങ്കില്‍ കഠിനം, അസഹ്യം. ഒരിക്കലും ഗുരു ഒരു നല്ല മുഖം കാണിച്ചിട്ടില്ല. എല്ലാം കൊണ്ടും നിരാശനായ സുകുമാരന്‍ ആലോചിച്ച് കണ്ടെത്തിയ വഴി ഗുരുവിനെ കൊന്ന് ഈ നരകത്തില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു. അയാള്‍ അതിനുള്ള നീക്കങ്ങളാരംഭിച്ചു. അവസരം പാര്‍ത്തിരുന്നു. ഈ സമയത്ത് യാദൃച്ഛികമായി ഗുരു ഭാര്യയോടു തന്നെക്കുറിച്ച് പ്രശംസിച്ചു സംസാരിക്കുന്നതു കേള്‍ക്കാനിടയായി. അതോടെ സുകുമാരന്റെ എല്ലാപകയും അലിഞ്ഞുപോയി. പശ്ചാത്താപ വിവശനായ അയാള്‍ ഗുരുവിന്റെ അടുത്തെത്തി ചോദിച്ചു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilhe74DACmt3LhQ1DNaCUsdGDMw_sz4ZeJYr2Cqd8kBQIx61XoGUfSKWbzlEvdNgFXS6VFliqghZ5PcGWzLNlkOzmvctQUw_Ccuc-ARsPK5t8LYVF0rjCCgYdzgJtfaqBwpIEsfvFyWio/s1600/gu2.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilhe74DACmt3LhQ1DNaCUsdGDMw_sz4ZeJYr2Cqd8kBQIx61XoGUfSKWbzlEvdNgFXS6VFliqghZ5PcGWzLNlkOzmvctQUw_Ccuc-ARsPK5t8LYVF0rjCCgYdzgJtfaqBwpIEsfvFyWio/s320/gu2.jpg" width="229" /></a></div><br />
<span style="font-size: small;"> '' ഗുരുവിനെ വധിക്കാന്‍ ശ്രമിക്കുന്ന ശിഷ്യനു നല്കാവുന്ന ശിക്ഷ, പ്രായശ്ചിത്തം എന്താണ് ഗുരോ ? ''<br />
ഉമിത്തീയില്‍ ദഹിച്ചാലും തീരാത്ത പാപമാണത് എന്നായിരുന്നു ഗുരുവിന്റെ മറുപടി. ആ പ്രായശ്ചിത്തം സ്വയമേറ്റെടുത്ത സുകുമാരന്‍ ഉമികൂട്ടി അതില്‍ മുഴുകി നിന്ന് നീറി നീറി മരിച്ചു എന്നാണ് കഥ. ഇതിലെ സുകുമാര കവി യുടെ ആത്മത്യാഗത്തിലൂടെയുള്ള പ്രായശ്ചിത്തം അവിടെ നില്ക്കട്ടെ. അതിനെക്കാള്‍ പ്രധാനം ഗുരു നിന്ദയുടെ പാപഫലമാണ്. നീറി നീറിയുള്ള മരണം എന്നത് ഉമിത്തീയില്‍ത്തന്നെ വേണമെന്നില്ല. സ്വന്തം മാനസിക പീഡനത്തിലൂടെയാവാം. സ്വന്തം ജീവിത പരാജയങ്ങളിലൂടെയാവാം വേറെയും മാര്‍ഗ്ഗങ്ങളിലൂടെയാവാം.<br />
ഇത്തരം ശിക്ഷകള്‍ വിധിക്കുന്നതിലൂടെ നമ്മുടെ പൂര്‍വ്വ സൂരികള്‍ സങ്കല്പിച്ചത് വിശുദ്ധവും ശ്രേഷ്ഠവുമായ ഒരു ഗുരുശിഷ്യ ബന്ധമായിരുന്നു. പഴയകാലത്ത് അത് അങ്ങനെതന്നെയായിരുന്നു എന്നു കരുതുന്നതിലപാകമില്ലെന്നു തോന്നുന്നു. പിന്നീടെപ്പഴോ അതില്‍ ഉലച്ചില്‍ വന്നു. കുടിപ്പള്ളിക്കുടങ്ങളിലെ ആശാന്മാര് ഒട്ടുമിക്കപ്പേരും പണ്ഡിതന്മാരായിരുന്നില്ല. അത്യാവശ്യം ചില അറിവുകള്‍ സ്വായത്തമാക്കിയിട്ട് അതുതന്നെ ചര്‍ച്ചിത ചര്‍വ്വണം നടത്തുന്ന അല്പവിഭവന്മാരായിരുന്നു അവര്‍. എങ്കിലും അവര്‍ ബഹുമാനിക്കപ്പെട്ടു.<br />
ഇന്നാകട്ടെ, പേരിനൊപ്പം നെടുനീളന്‍ ബിരുദങ്ങള്‍ വാരിച്ചുടിയ ഗുരുവരന്മാരെപോലും പോനാല്‍ പോകട്ടും പോടാ എന്നമട്ടിലാണ് കുട്ടികള്‍ സമീപിക്കുന്നത്. ഇത് കാലഘട്ടത്തിന്റെ ദുര്‍വ്യതിയാനമായിരിക്കാം.<br />
ഗുരുവിനെ നീയെന്നൊരു മൊഴിചൊല്ലി ഗുരുവധത്തിന്റെ ഫലമേറ്റുവാങ്ങിയ ദ്വാപരയുഗത്തിലെ അര്‍ജ്ജുനനും ഗുരുവിനൊപ്പം മധുപാനം നടത്തുന്ന കലിയുഗത്തിലെ വിക്രമനും വിരുദ്ധങ്ങളായ സാംസ്കാരിക പരിണാമത്തിന്റെ പ്രതിനിധികളാണ്. ഏതാണ് സ്വീകാര്യമെന്ന് വ്യവഛേദിച്ചറിയാന്‍ നമ്മള് വിശേഷ ബുദ്ധി കാണിക്കേണ്ടതുണ്ട്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-rVZsIwk4dBLtjJsuVezwbGpLINitAoIq7gcoZer7qysPv0gbpFsTz55elFynitkQJ-huOJKNQ_HbRwk7OzJ2kiaF_1BWsMOIil2UFxuRUuGFp4GnvauBIomtQBD8K627aX5a9uWMNPY/s1600/gu3.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-rVZsIwk4dBLtjJsuVezwbGpLINitAoIq7gcoZer7qysPv0gbpFsTz55elFynitkQJ-huOJKNQ_HbRwk7OzJ2kiaF_1BWsMOIil2UFxuRUuGFp4GnvauBIomtQBD8K627aX5a9uWMNPY/s1600/gu3.gif" /></a></div><span style="font-size: small;"><br />
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാലോ.........? അതല്ലാതെ വേറെന്തു മണക്കാന്‍ .....?<br />
ഈ മണങ്ങള്‍, നന്മയുടെയും തിന്മയുടെയും മണങ്ങള്‍, ശുഭത്തിന്റെയും അശുഭത്തിന്റെയും മണങ്ങള്‍, ശ്രേയസിന്റെയും ശ്രേഷ്ഠതയുടെയും മണങ്ങള്‍, അവയൊക്കെയും വേറിട്ടറിയാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഘ്രാണശക്തി നല്‍കണേ എന്നു മാത്രം പ്രാര്‍ത്ഥിക്കട്ടേ. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com1tag:blogger.com,1999:blog-496515746870758093.post-61919986377860975302011-02-10T21:44:00.000-08:002011-02-10T21:44:34.111-08:00മധ്യവര്‍ത്തി സിനിമ മലയാളത്തില്‍<span style="font-family: Meera; font-size: large;">മധ്യവര്‍ത്തി സിനിമ മലയാളത്തില്‍</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQU6Dbvcv5zxFt1YwRskGLd2w3nnb3p_6CJxdXDRbRC9PYehfNrcnH8Xjxa5XGJhpdm2437ipQTpPDclVWroPJkeYsMmPKaBXaunk5DP624kKaR8M_SGXIsWYUNyt_eCzP4g0FaKVYBlU/s1600/vysali.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQU6Dbvcv5zxFt1YwRskGLd2w3nnb3p_6CJxdXDRbRC9PYehfNrcnH8Xjxa5XGJhpdm2437ipQTpPDclVWroPJkeYsMmPKaBXaunk5DP624kKaR8M_SGXIsWYUNyt_eCzP4g0FaKVYBlU/s320/vysali.jpg" width="320" /></a></span></div><span style="font-family: Meera; font-size: large;"><br />
എല്ലാകാര്യത്തിലും വിരുദ്ധങ്ങളായ രണ്ട് തീവ്ര പക്ഷങ്ങളുടെ മധ്യത്തില്‍ ഒരു മിതപക്ഷമുണ്ടാവും. എല്ലാരും അതിനെ കൈനീട്ടി സ്വീകരിച്ചില്ലെങ്കില്‍പ്പോലും പൊതുവില്‍ സൂസമ്മതമായ ഒരസ്തിത്വം അതിനുണ്ടായിരിക്കും. സിനിമയുടെ കാര്യത്തിലും ഇതു ശരിയാണ്. എല്ലാവിധ വിപണന തന്ത്രങ്ങളും കുത്തിച്ചൊലുത്തിയ ജനപ്രിയ സിനിമ ഒരു വശത്ത്. ഒരു വിട്ടുവീഴ്ചയ്ക്കും വഴങ്ങാത്ത സമാന്തര സിനിമ മറുവശത്ത്. ഇവയ്ക്ക് നടുവില്‍ ജനപ്രിയത്തിന്റെ ചേരുവകള്‍ ദീക്ഷിക്കാതെ, കലാസിനിമയുടെ മര്‍ക്കടമുഷ്ഠി ചുരുട്ടാതെ എല്ലാര്ക്കും രുചിക്കാന്ന,എന്നാല്‍ ഒരു വിഭാഗത്തെയും അടിപ്പെടുത്താതെ വേറിട്ടൊഴുകുന്ന ചലച്ചിത്ര ധാരയാണ് മധ്യവര്‍ത്തി സിനിമ.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEga61wWSJpjyOpw1xWJ6yEgqrI8Gb1ZizlXWCgeOXYJ65FU-Q8U3p9UF4TEOWOiI-EJsSF6V5rTsoWrepOGEQzDeQhT6wsieD327M8cvPdmGjac8V7vpT3aF_yB_4-aASzxd5CMQfDU8Zw/s1600/ramukaryat_c.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEga61wWSJpjyOpw1xWJ6yEgqrI8Gb1ZizlXWCgeOXYJ65FU-Q8U3p9UF4TEOWOiI-EJsSF6V5rTsoWrepOGEQzDeQhT6wsieD327M8cvPdmGjac8V7vpT3aF_yB_4-aASzxd5CMQfDU8Zw/s1600/ramukaryat_c.jpg" /></a></div><span style="font-family: Meera; font-size: large;"><br />
ജനപ്രിയ സിനിമ പലപ്പോഴും ജീവിതത്തോടോ സാമൂഹ്യയാഥാര്ത്ഥ്യങ്ങളോടോ നീതി പുലര്ത്തുന്നവയായിരിക്കില്ല. മഹാകാവ്യത്തിന്റെ ലക്ഷണത്തില്‍ പറഞ്ഞുവെച്ചിട്ടുള്ളതുപോലെ, ധീരോദാത്തനും അതിപ്രതാപഗുണവാനും തോല്വിഎന്തെന്നറിയാത്തവനും അഭ്യാസിയും വിജയശീലനുമൊക്കെയായിരിക്കും ജനപ്രിയ സിനിമയിലെ നായകന്.<br />
സമാന്തര സിനിമയിലാകട്ടെ, നായകനുണ്ടെങ്കിലായി, ഇല്ലെങ്കിലായി. കഥപറഞ്ഞാലായി പറഞ്ഞില്ലെങ്കിലായി. ആദി മധ്യാന്തപ്പൊരുത്തമുണ്ടെങ്കിലായി ഇല്ലെങ്കിലായി. മനസ്സിലായാലായി , ഇല്ലെങ്കിലായി. എന്നാല്‍ ഈ മട്ടിലുള്ള വിഭിന്ന സവിശേഷതകള്ക്കപ്പുറമാണ് മധ്യവര്‍ത്തി സിനിമയുടെ സ്ഥാനം. മലയാളത്തില്‍ അത് നീലക്കുയിലില്‍ ആരംഭിക്കുന്നു എന്നു പറയാം. </span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSHjHh-H6vPU-V8PGKCTr03jE3zEZZQUVy2RLkuBNBNmFBKY6idT6-Fz8f_W8LH5xRE-UjO7swFnRmX2zXI9CaEcpuwC6ncBjBOJ9YERYnuhJd0QPR4GYfKX0L78YRmxbU8FwOnY7U0dE/s1600/neeli.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSHjHh-H6vPU-V8PGKCTr03jE3zEZZQUVy2RLkuBNBNmFBKY6idT6-Fz8f_W8LH5xRE-UjO7swFnRmX2zXI9CaEcpuwC6ncBjBOJ9YERYnuhJd0QPR4GYfKX0L78YRmxbU8FwOnY7U0dE/s320/neeli.jpg" width="320" /></a></span></div><span style="font-family: Meera; font-size: large;"><br />
ചെമ്മീനും പണിതീരാത്ത വീടും ഭാര്ഗ്ഗവീനിലയവുമൊക്കെ അതിനുദാഹരണങ്ങളായിരിക്കും. പി. ഭാസ്കരനും പി.എന്‍. മേനോനും കെ.എസ്. സേതുമാധവനുമൊക്കെ ഈ മധ്യവര്‍ത്തി സിനിമയുടെ ആദ്യകാല പ്രയോക്താക്കളായിരുന്നു എന്നു പറയാം. രാമുകാര്യാട്ടും ഒരു പരിധിവരെ ഈ മധ്യമാര്ഗ്ഗത്തിലൂടെയാണ് സഞ്ചരിച്ചത്.<br />
ജീവിതത്തിന്റെ ഹ്രസ്വമെങ്കിലും ദീപ്തമായ ഓരേഡ് ഈ മധ്യവര്‍ത്തി സിനിമയിലെ അടിസ്ഥാന യാഥാര്‍ത്ഥ്യമായിരിക്കും. ആ ജീവിത നിമിഷങ്ങളെ സവിശേഷമായി ആവിഷ്കരിക്കുന്നതാണ് ഇവയുടെ തനിമ. ഇത്തരം ഒരു സിനിമ..<a name='more'></a> കാണുന്ന പ്രേക്ഷകന്, അത് സ്വന്തം ജീവിതത്തിലോ അവനറിയുന്ന മറ്റേതെങ്കിലും വ്യക്തിയുടെ ജീവിതത്തിലോ സംഭവിച്ചതോ സംഭവിക്കാവുന്നതോ ആയ ഒരു യാഥാര്‍ത്ഥ്യമായി തോന്നിപ്പോകും. പ്രേക്ഷകന്റെ മനസ്സില്‍ അങ്ങനെ ഒരു തന്മയീഭാവം ജനിപ്പിക്കാനായാല്‍ അത് ആ സിനിമയുടെ വിജയമാകും. ആ ഒരു തലത്തിലാണ് നമ്മുടെ മധ്യവര്‍ത്തി സിനിമയുടെ നിലപാട്.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGLTznLfk9EeXrV3gqw5pyYzLrp4ovcgx78_X_LtO7149rgMPvkYAJoGAAC0nifhnJXM6wTNPbYjaP3DNdtbTB3k0w2A-cteXbk_GFnVmarC7LJmBq2aAxh1Nk3IyLESOMyXKXXARWHT8/s1600/padma.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="134" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGLTznLfk9EeXrV3gqw5pyYzLrp4ovcgx78_X_LtO7149rgMPvkYAJoGAAC0nifhnJXM6wTNPbYjaP3DNdtbTB3k0w2A-cteXbk_GFnVmarC7LJmBq2aAxh1Nk3IyLESOMyXKXXARWHT8/s200/padma.jpeg" width="200" /></a></span></div><div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPWtqzhElNLz6iAQop2ehLiO8TARLb7ScLOQ_eRFS4q6iWumy92KI1qRMF2SPOHwOA0yLUAY15YW_ZAIyRjd2zhdBlmymsNBD31KXcYSCBULljURYOnRBIT-Xx9hktsvEfxRk4BQd8SJ4/s1600/bharatan.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPWtqzhElNLz6iAQop2ehLiO8TARLb7ScLOQ_eRFS4q6iWumy92KI1qRMF2SPOHwOA0yLUAY15YW_ZAIyRjd2zhdBlmymsNBD31KXcYSCBULljURYOnRBIT-Xx9hktsvEfxRk4BQd8SJ4/s1600/bharatan.jpeg" /></a></span></div><span style="font-family: Meera; font-size: large;"><br />
മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ എക്കാലത്തെയും വലിയ ശക്തിഗോപുരങ്ങള്‍ ഭരതനും പത്മരാജനും തന്നെയാണ്. ഇതില്‍ ഭരതന് സംവിധായകനും ചിത്രകാരനുമായിരിക്കുമ്പോള് പത്മരാജന് സംവിധായകനും തിരക്കഥാകൃത്തുമായിരിരുന്നു. മധ്യവര്‍ത്തി സിനിമയ്ക്കും ജനപ്രിയ സിനിമയ്ക്കും നിരവധി തിരക്കഥകള്‍ രചിച്ച പത്മരാജന് തിരക്കഥാകൃത്തായും സംവിധായകനായും പ്രാധ്യാന്യമാര്ജ്ജിക്കുന്നു. പെരുവഴിയമ്പലം, അരപ്പട്ടകെട്ടിയ ഗ്രാമം, ഒരിടത്തൊരു ഫയല്വാന്, കള്ളന് പവിത്രന്, കൂടെവിടെ, നൊമ്പരത്തിപ്പുവ്, തിങ്കളാഴ്ച നല്ല ദിവസം, അപരന്, മൂന്നാംപക്കം, ഞാന്‍ ഗന്ധര്വ്വന്, തുടങ്ങിയ ചലച്ചിത്രങ്ങള്‍ ഈ പറഞ്ഞ മധ്യവര്‍ത്തി സിനിമയ്ക്ക് ഉദാഹരിക്കാം. ഇവയില്‍ ചിലതിന് സമാന്തര സിനിമയോടും ചിലതിന് കച്ചവട സിനിമയോടും അല്പം ചില ചായ്വുകളുണ്ടെങ്കിലും ആത്യന്തികമായി ഇവയെല്ലാം തന്നെ മധ്യവര്‍ത്തി സിനിമയുടെ ഭാഗമാകാന്‍ പോന്നവ തന്നെയാണ്. ഇതില്‍ കള്ളന് പവിത്രനും ഞാന്‍ ഗന്ധര്‍വനും അവയുടെ രചനാപരവും ആശയപരവുമായ സവിശേഷതകൊണ്ടു ശ്രദ്ധേയമാകുമ്പോള്‍ ഒരിടത്തൊരു ഫയല്വാന് അതിലെ കറുത്ത ചിരികൊണ്ടു വേറിട്ടു നില്ക്കുന്നു. വ്യദ്ധസദനങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാകുന്നതിനും എത്രയോ മുമ്പ് അത്തരം ഒരു സാധ്യതയെകുറിച്ചു ചിന്തിച്ചു എന്നിടത്താണ് തിങ്കളാഴ്ച നല്ല ദിവസത്തിന്റെ പ്രസക്തി.<br />
തന്റെ രചനകളില്‍ തന്റേതായ ഒരു സ്പര്‍ശം നിലനിര്‍ത്തുന്ന ഭരതന്റെ തകര, വൈശാലി, താഴ് വാരം, വെങ്കലം, പാഥേയം, ചമയം തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ മധ്യവര്‍ത്തി സിനിമകളായിരുന്നു. ഇതില്‍ വൈശാലി മലയാള സിനിമാ ചരിത്രത്തില്‍തന്നെ ഒരസാധാരണ സംഭവമായിരുന്നു. എം.ടി.യുടെ വിശിഷ്ടമായ തിരക്കഥയ്ക്ക് അതിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെയുള്ള ആവിഷ്കാരം നല്കുന്നതില് ഭരതന് വിജയിച്ചു. ആ വിജയം വൈശാലിയെ മലയാള സിനിമയിലെ ഒരു നാഴികക്കല്ലാക്കി മാറ്റി.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc6eG4rzmQ36rjSAvAa0x00SSKJET2OkcIR2JlDeXIGFKkvxQt11PPC1vPsMyby9pC7Jj2Gsix40-RgsgKTaH50k8mG2-Fqnx3xkk9M3PloLzUkYgfY6tbyVgiD_WS8vBv61GE8_YQrM8/s1600/hariharan_.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhc6eG4rzmQ36rjSAvAa0x00SSKJET2OkcIR2JlDeXIGFKkvxQt11PPC1vPsMyby9pC7Jj2Gsix40-RgsgKTaH50k8mG2-Fqnx3xkk9M3PloLzUkYgfY6tbyVgiD_WS8vBv61GE8_YQrM8/s200/hariharan_.jpg" width="151" /></a></span></div><span style="font-family: Meera; font-size: large;"><br />
ഭരതന്റെയും പത്മരാജന്റെയും തൊട്ടുപിന്നാലെയുണ്ട് ഹരിഹരന്. ശ്രദ്ധേയമായ ഒരു പിടി നല്ല സിനിമകളുണ്ട് അദ്ദേഹത്തിന്. ഇവിടെ എടുത്തു പറയേണ്ടിവരുന്ന ഒരു വസ്തുത എം.ടി-ഹരിഹരന് കൂട്ടുകെട്ടാണ്. ഈ കൂട്ടുകെട്ടിലൂടെ പുറത്തുവന്ന ചിത്രങ്ങള്‍ കലാമൂല്യത്തിലാകട്ടെ, ജനപ്രിയത്തിലാകട്ടെ എന്നും മുന്നിലായിരുന്നു. പഞ്ചാഗ്നി, ഒരു വടക്കന്‍ വീരഗാഥ, ആരണ്യകം, അമൃതം ഗമയ, പരിണയം, എന്ന് സ്വന്തം ജാനകിക്കുട്ടി തുടങ്ങിയ ചിത്രങ്ങള്‍ എം.ടി. ഹരിഹരന് കൂട്ടുകെട്ടിന്റെ വിശിഷ്ട സംഭാവനകളാണ്. ഇതുകൂടാതെ ഹരിഹരന് രചിച്ച് സംവിധാനം ചെയ്ത സര്‍ഗ്ഗവും ,ഗൃഹാതുരസ്മൃതി പങ്കുവെച്ച ഒരു മധ്യവര്‍ത്തി സിനിമയായിരുന്നു.<br />
ചലച്ചിത്രം ഒരു സങ്കര സര്‍ഗ്ഗ പ്രക്രിയയാണെന്നത് സുസമ്മതമായ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന്റെ ഇതിവൃത്തത്തില്‍പ്പോലും നവീനമായ ഉള്‍ക്കാഴ്ചകള്‍ വിളക്കിച്ചേര്ക്കാനാകുന്നത് ഈ എം.ടി. ഹരിഹരന് കുട്ടുകെട്ടിന്റെ മാത്രം കരുത്താണ്. ചതിയന്‍ ചന്തുവിനുമേല് വടക്കന്‍ പാട്ടുകളിലൂടെ പഴമ്പാണന്മാര് കെട്ടിയേല്പിച്ച കറകള്‍ കഴുകികളയുന്ന വടക്കന്‍ വീരഗാഥ, സ്മാര്‍ത്ത വിചാരം ചെയ്യപ്പെട്ട അന്തര്‍ജ്ജനത്തിന്റെ സ്മരണ വിചാരം നടത്തുന്ന പരിണയം, പ്രതികരണ ശേഷിയുടെ പ്രമത്ത യാഥാര്‍ത്ഥ്യം വിളംബരം ചെയ്യുന്ന പഞ്ചാഗ്നി, തീവ്ര ഇടതുപക്ഷത്തിനു നേര്‍ക്കുള്ള ഒരു നിഷ്കളങ്ക പ്രതികരണമാകുന്ന ആരണ്യകം, ഒക്കെയും ഈ കൂട്ടുകെട്ടില്‍ പിറന്ന വിശിഷ്ട രചനകളായിരുന്നു. ഈ പരമ്പരയിലെ ഏറ്റവും പുതിയ രചനയായ പഴശ്ശിരാജ ഇവിടെപ്പറഞ്ഞ പൊതു സ്വഭാവത്തിനന്യമല്ല.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgxi1GfrqThvxikDlkTI3NAcYUnUknXM6nm08h4im2U-DrxXoisB2c_qc85MKxjhjWbziTT-w4SkbPo8m0PkxQPgL0SWgjkzcKANYq1EUB7Xfh9o1sTr3ZH4dvOWmP5ZnKsYopKAL89wc/s1600/MT.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgxi1GfrqThvxikDlkTI3NAcYUnUknXM6nm08h4im2U-DrxXoisB2c_qc85MKxjhjWbziTT-w4SkbPo8m0PkxQPgL0SWgjkzcKANYq1EUB7Xfh9o1sTr3ZH4dvOWmP5ZnKsYopKAL89wc/s320/MT.jpg" width="224" /></a></span></div><span style="font-family: Meera; font-size: large;"><br />
പത്മരാജന്റെ പരിണാമവുമായി ഏറെ സാമ്യമുള്ളതാണ് ഏ.കെ. ലോഹിതദാസിന്റെ ചലച്ചിത്ര ജീവിതം. തിരക്കഥാകൃത്തായി വന്ന് സംവിധായകനായി മാറുകയായിരുന്നു ഇരുവരും. നിരവധി മധ്യമാര്‍ഗ്ഗ ചലച്ചിത്രങ്ങളുടെ തിരക്കഥയ്ക്കൊപ്പംതന്നെ ഭൂതക്കണ്ണാടി, കന്മദം, കസ്തുരിമാന്, അരയന്നങ്ങളുടെ വീട്, തുടങ്ങിയ ചിത്ര സംവിധാനങ്ങളും മലയാള ജനപ്രിയ സിനിമയുടെ മുഖ്യ തൂലികയായിരുന്ന ഏ.കെ. ലോഹിതദാസിനെ മധ്യവര്‍ത്തി സിനിമയുടെ ഭാഗമാക്കുന്നു.<br />
തനിയാവര്‍ത്തനം , ഹിസ്ഹൈനസ് അബ്ദുള്ള, ഭരതം, ആകാശദൂത്, മായാമയൂരം, സാഗരംസാക്ഷി, കിരീടം, തുടങ്ങിയ ചിത്രങ്ങളിലൂടെ സിബി. മലയിലും മധ്യമാര്‍ഗ്ഗ സിനിമയുടെ എലുകകള്ക്കുള്ളിലേയ്ക്ക് ഒരു തിരനോട്ടം നടത്തുന്നുണ്ട്.<br />
എന്നാല്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ ചക്കില്‍ നാലുമാടും ആറു മാടും എന്നു തെളിയിച്ച സംവിധായകനാണ് ജയരാജ്. നിരവധി ജനപ്രിയ സിനിമകളിലൂടെ പോപ്പുലര്‍ സിനിമയുടെ ഭാഗമാകുമ്പോള്‍ത്തന്നെ ഒറ്റപ്പെട്ട ആര്‍ട്ട് സിനിമകളിലൂടെ അദ്ദേഹം സമാന്തര സിനിമയുടെയും ഭാഗമാകുന്നു. എന്നാല്‍ ജയരാജിന്റെ ഏറെ ചര്‍ച്ചച്ചെയ്യപ്പെട്ട സിനിമകളെല്ലാം തന്നെ മധ്യവര്‍ത്തി സിനിമകളില്‍ ഉള്‍പ്പെടുന്നു. പൈതൃകം, ദേശാടനം, കളിയാട്ടം, കണ്ണകി, വിദ്യാരംഭം, ഗുല്‍മോഹര്‍, ദൈവനാമത്തില്‍, അങ്ങനെ നീളുന്ന ജയരാജിന്റെ മധ്യമാര്‍ഗ്ഗ സിനിമകള്‍. പാശ്ചാത്യമായ ഒരു ഷേക്സ്പീരിയന്‍ സങ്കല്പത്തെ കടലിനിക്കരെ, മലയാളത്തിന്റെ ഏരുചീരുകളോടെ ആവിഷ്കരിച്ചത് ലോകസാഹിതൃത്തിന്റെ പകര്ത്തിയെടുക്കലിന്റെ അപൂര്‍വ്വ മാതൃക തന്നെയാണ്.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoIRjgPPHpWwuzsEXrn_0TNTAI5zNohuBkhncoT0G4GgeVxfEj4szyX2r6xIhyc5US209uAnuxE5Vw-m8ajkcky7nQTvJTUe_GQ1UW7x6xq7r78JJx3KGROptW6TmoRHa3N3GlHNYLPkU/s1600/jayaraj.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="132" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgoIRjgPPHpWwuzsEXrn_0TNTAI5zNohuBkhncoT0G4GgeVxfEj4szyX2r6xIhyc5US209uAnuxE5Vw-m8ajkcky7nQTvJTUe_GQ1UW7x6xq7r78JJx3KGROptW6TmoRHa3N3GlHNYLPkU/s200/jayaraj.jpg" width="200" /></a></span></div><span style="font-family: Meera; font-size: large;"><br />
ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ അഗ്നിസാക്ഷിക്ക് അവിസ്മരണീയമായ ദൃശ്യഭാഷ നല്കിയ ശ്യാമപ്രസാദ് മധ്യവര്‍ത്തി സിനിമയിലെ മറ്റൊരു സംവിധായകനാണ്. പ്രഖ്യാതമായ സാഹിത്യകൃതികളെ ആധാരമാക്കി ചലച്ചിത്ര രചന നടത്തിയിരുന്ന ശ്യാമപ്രസാദിന്റെ ആദ്യ ചിത്രമായ കല്ലുകൊണ്ടൊരുപെണ്ണ്, എസ്.എല്‍.പുരം സദാനന്ദന്റെ നാടകത്തിന്റെ ആവിഷ്കാരമായിരുന്നു. ടെന്നീസ് വില്യംസിന്റെ ഗ്ലാസ് മെനാജെറിയെ ആധാരമാക്കി നിര്‍മ്മിച്ച അകലെ, ഒരേ കടല്‍ എന്നിങ്ങനെയുള്ള രചനകള്‍ പ്രഖ്യാതമായ സാഹിത്യകൃതികളെ ഉപജീവിക്കുമ്പോള്‍ ഋതുവില്‍ ശ്യാമപ്രസാദ് സ്വീകരിക്കുന്നത് ഒരു പുത്തന്‍, കല്പിത ഇതിവൃത്തമാണ്.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0alygelvVNhCzrIdC9eHCT3SisoMA1zsxXQQTHlCWoknTtvHRFmbFj79aSHpT-4uCQo-v_qyBc5VXStcZHrjDCeCXng5GdaBKvh0pXokdHp22KzbqvMOliQrVMS_hLainhmpb0JwyPLU/s1600/syam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="138" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0alygelvVNhCzrIdC9eHCT3SisoMA1zsxXQQTHlCWoknTtvHRFmbFj79aSHpT-4uCQo-v_qyBc5VXStcZHrjDCeCXng5GdaBKvh0pXokdHp22KzbqvMOliQrVMS_hLainhmpb0JwyPLU/s200/syam.jpg" width="200" /></a></span></div><span style="font-family: Meera; font-size: large;"><br />
ബ്ലെസിയുടെ സിനിമകള്‍ വ്യത്യസ്തമായ ഒരു ഭാവുകത്വവുമായാണ് നമ്മെ വേട്ടയിടുന്നത്. ഹൃദയാലുവായ പ്രേക്ഷകന്റെ ഉള്‍ത്തുടിപ്പുകളില്‍ സൂചിതറയ്ക്കുന്നവയാണ് ആ ചിത്രങ്ങളെല്ലാം തന്നെ. കാഴ്ച ഒരു കൈനഷ്ടമായി നമ്മെ മുറിപ്പെടുത്തുമ്പോള് തന്മാത്ര ഒരങ്കലാപ്പായി നമ്മെ അലോസരപ്പെടുത്തുന്നു. കല്കട്ടാ ന്യൂസ് സൃഷ്ടിക്കുന്നത് ഒരു ഭയവും അഭയംതേടിലിന്റെ പ്രേരണയുമാണെങ്കില് ഭ്രമരം വഴിമാറിയ ഒരു യാത്രയായാണ് പ്രേക്ഷകന് അനുഭവിക്കുന്നത്. കാഴ്ചയും തന്മാത്രയുമൊക്കെ ഒരു ജീവിത മുഹൂര്‍ത്തമായി നമ്മില്‍ നിറയുമ്പോള്‍ ഭ്രമരം ഒരു വെറും ചലച്ചിത്രാനുഭവമായി ചെവിയില്‍ മൂളി ഇരമ്പുന്നു. അതൊരു വ്യത്യാസമാണ്.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqvukYt0IBgrzL9F2XVoXOOzq5E8HD0SosKLgKeR0sii4JajtQXAzP6vSkdcBmBFbDZHRIUTbalJNQjuFKnsyurZOagNIGHsJuDmpx6A3i0UlJqyPHub2fNGsildXsNzzQTzULTCTdCLI/s1600/blessy.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjqvukYt0IBgrzL9F2XVoXOOzq5E8HD0SosKLgKeR0sii4JajtQXAzP6vSkdcBmBFbDZHRIUTbalJNQjuFKnsyurZOagNIGHsJuDmpx6A3i0UlJqyPHub2fNGsildXsNzzQTzULTCTdCLI/s200/blessy.jpg" width="164" /></a></span></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBs_E4oxb5yNYmK0Tvcjq4CFXgg3cVo1JXqbaQ9voHj_XSgRXhaIaDVyho1qXITNk8Q4e1KC1q6yc6coby9Hn-8p7XGDcQFseNewnw4BeZohX7_vAxxNp_6pyNxm6GduPmEeuPJoQGML0/s1600/kamal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="198" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBs_E4oxb5yNYmK0Tvcjq4CFXgg3cVo1JXqbaQ9voHj_XSgRXhaIaDVyho1qXITNk8Q4e1KC1q6yc6coby9Hn-8p7XGDcQFseNewnw4BeZohX7_vAxxNp_6pyNxm6GduPmEeuPJoQGML0/s200/kamal.jpg" width="200" /></a><span style="font-family: Meera; font-size: large;"><br />
സത്യന് അന്തിക്കാടിന്റെ പില്കാല സിനിമകള്‍ ഈ മധ്യമാര്‍ഗ്ഗത്തില്‍പ്പെടുത്തി വായിക്കാവുന്നവയാണ്. ഒരുതരം പ്രശ്ന സിനിമകളാണ് അവയെല്ലാം. ആധുനികമായ പ്രശ്ന നാടകങ്ങളുടെ മട്ടില്‍ ഒരു പ്രശ്ന സിനിമ.<br />
പൊന്തന്മാടയിലൂടെ മധ്യമാര്‍ഗ്ഗ സിനിമയ്ക്ക് ഒരു പുതിയ ദൃശ്യഭാഷ നല്കിയ ടി.വി. ചന്ദ്രനും ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന സംവിധായകനാണ്. പൊന്തന്മാടയ്ക്കൊപ്പം, ഡാനി, പാഠം ഒന്ന് ഒരു വിലാപം തുടങ്ങിയവയും ഇക്കൂട്ടത്തില്‍പ്പെടുന്നു.<br />
പി.ടി. കുഞ്ഞുമുഹമ്മദിന്റെ മഗ്രിബും പരദേശിയും ഈ വിഭാഗത്തില്‍ ചേരുന്നു.<br />
അതുപോലെ കമലിന്റെ ഒറ്റപ്പെട്ട സിനിമകളും ഇങ്ങനെ മധ്യമാര്‍ഗ്ഗത്തില്‍പ്പെടുത്തി ചിന്തിക്കാനാവും. പെരുമഴക്കാലം, കറുത്ത പക്ഷികള്‍, മേഘ മല്‍ഹര്‍,ഗദ്ദാമ തുടങ്ങിയവ ഉദാഹരണങ്ങളാണ്.</span><br />
<div class="separator" style="clear: both; text-align: center;"><span style="font-size: large;"></span></div><span style="font-family: Meera; font-size: large;"><br />
നമ്മുടെ ഫെസ്റ്റിവലുകളില്‍ വന്നെത്തുന്ന പല വിദേശ ചിത്രങ്ങളും ഇവയുടെയൊക്കെ പിന്നാമ്പുറത്തു മാത്രം നിര്ത്താവുന്നവയാണെന്നു വരുമ്പോഴാണ് മലയാള സിനിമയുടെ കനം, കാമ്പ് നമ്മള് തിരിച്ചറിയുന്നത്. പുറത്തു നിന്നുവരുന്ന മൂന്നാംകിട ചിത്രങ്ങളെ കണ്ണുമടച്ച് വാഴ്ത്തുമ്പോള്‍ ഒന്നറിയുക ; ഇവിടെയും നല്ല സിനിമകള്‍ പിറക്കുന്നു എന്ന്, അവ വാഴ്ത്ത് അര്‍ഹിക്കുന്നു എന്ന്. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF_5Ts7Aec85SinTXmzhX1-LPTbokuPg3PYY8hVZnZkqsB_OxPPgShYfQhSSKp2Qo0zU6NW2qIcYztroHCHXzGkc84ZDxw-GlmLD8ngdN0yoizxogv5E2PI0qSj35boQkbkkno59ngDvU/s1600/Pazhassi+Raja.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="239" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhF_5Ts7Aec85SinTXmzhX1-LPTbokuPg3PYY8hVZnZkqsB_OxPPgShYfQhSSKp2Qo0zU6NW2qIcYztroHCHXzGkc84ZDxw-GlmLD8ngdN0yoizxogv5E2PI0qSj35boQkbkkno59ngDvU/s320/Pazhassi+Raja.jpg" width="320" /></a></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-17620210588623145402011-02-02T09:53:00.000-08:002011-02-02T09:53:33.207-08:00പ്രണയ വികല്പം MESSAGE OF LOVE<span style="font-size: large;"><b>പ്രണയ വികല്പം</b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyvttI8dBSKE4KMobpEwvsZnp2BvFgwrQcPMUs0UPboE7ay08Lgz6XRoEh5je45qgOP4FkDa4A86oRL1cursKQNLK0f-oZu8YFzMdtICS3UBkzC4vQWGEX4MjUnr5TMhdCF6O5FAU-TLE/s1600/12.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyvttI8dBSKE4KMobpEwvsZnp2BvFgwrQcPMUs0UPboE7ay08Lgz6XRoEh5je45qgOP4FkDa4A86oRL1cursKQNLK0f-oZu8YFzMdtICS3UBkzC4vQWGEX4MjUnr5TMhdCF6O5FAU-TLE/s320/12.jpg" width="320" /></a></div><br />
<span style="font-family: Meera; font-size: medium;">പ്രണയം പൂവുപോലുള്ളൊരോമന കൗതുകമാണ്. അതിനെ മുള്ളുകൊണ്ടു നോവിക്കരുത്. സ്ഫടിക പാത്രങ്ങള്‍ സൂക്ഷിക്കുന്ന കവറിലെഴുതുന്ന ആ മുന്നറിയിപ്പ് ഇതിനും ബാധകമാണ്.Handle with Care ഇല്ലെങ്കില്‍ പൊട്ടിപ്പോകും, ഉടഞ്ഞു നുറുങ്ങിപ്പോകും. താമര ഇലയില്‍ പ്രണയലേഖനമെഴുതിയ ശകുന്തളയുടെ കഥയും സ്വര്‍ല്ലോകം വിട്ടുവന്ന് പുതുരവസ്സിന്റെ വധുവായിത്തീര്‍ന്ന ഉര്‍വ്വശിയുടെ കഥയും</span><br />
<span style="font-family: Meera; font-size: medium;">"തന് പ്രിയന്പോമടവിതാന് തന്നയോധ്യ രാജധാനി, <br />
തന് പ്രിയന്‍തന്‍ പുല്ക്കുടില് താന്‍ തന് മണിസൗധം " <br />
എന്നു ചിന്തിച്ച് മുന്‍പിന്‍ചിന്തയില്ലാതെ വനവാസത്തിനിറങ്ങിപ്പുറപ്പെട്ട സീതയുടെ കഥയുമെല്ലാം പ്രണയാര്‍ദ്രമായ പുരാപുണ്യങ്ങളാണ്.<br />
പക്ഷേ, കാലം പ്രപഞ്ചത്തിനേല്പിക്കുന്ന പരിവര്‍ത്തനങ്ങള്‍, ക്ഷതങ്ങല് പ്രണയത്തിലും വന്നു ഭവിക്കുന്നു. ആട്ടിടയനെ പ്രണയിച്ച ചന്ദ്രികയുടെ കാലമല്ലിത്. മരണത്തെ പിന്തുടര്ന്ന് കമിതാവിനെ തിരികെ നേടിയ സാവിത്രിയുടെ കാലവുമല്ല. ഇന്ന് പ്രണയം ഒരു സേഫ് ലോക്കാണ്. സുരക്ഷിത ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഒരു നെടുങ്കന്‍ പരവതാനി. പലരും വര്ണ്ണാഞ്ചിതമായി അതു നീട്ടി വിരിക്കുമ്പോള്‍ കണ്ണുമഞ്ഞളിച്ചു പോകുന്ന പെണ്‍കുട്ടികള്‍ അതിനുള്ളിലെ മുള്ളും ചില്ലും തിരിച്ചറിയാതെ അവിടെ കയറിപ്പറ്റുന്നു. ചിലര്‍ മുറിവേറ്റിട്ടായാലും ലക്ഷ്യത്തിലെത്തുന്നു. മറ്റു ചിലര്‍ മുറിവേതുമില്ലാതെ സഫലയാത്രയിലൂടെ ലക്ഷ്യം കൈവരിക്കുന്നു. ഇനിച്ചിലര് മുറിവേറ്റ് സ്വയം നശിച്ച് പകുതിയില്‍ വീണുപോകുന്നു. <br />
എങ്കിലും ഒന്നു സത്യമാണ്. പ്രഥമദര്‍ശനത്തിലെ അനുരാഗം, അത് പരിമിതമാണിന്ന്. നായികാനായകന്മാര് രഹസ്യമായെങ്കിലും അപരന്റെ (അപരയുടെ) പശ്ചാത്തല ഭാഗധേയങ്ങള്‍ തിരക്കി അറിയാന്‍ ശ്രദ്ധകാണിക്കുന്നു. അതായത് പണ്ടുകാലത്ത് കണ്ണില്ലാതിരുന്ന പ്രണയത്തിന് കണ്ണുണ്ടാകുന്നു എന്നു സാരം. ആ കണ്ണ് ചുഴിഞ്ഞുനോക്കുന്നത് ഭാവിജീവിതത്തിന്റെ സൗഭിക്ഷതയിലേയ്ക്കാണ്, സുരക്ഷയിലേയ്ക്കാണ്. നല്ല കാര്യം. പക്ഷേ മറ്റൊരു തകരാറുണ്ടിവിടെ. കമിതാക്കളും പഴയപോലെ നിഷ്കളങ്കരല്ല. അവര്‍ മൂടുപടമിട്ട് മുഖം മിനുക്കുന്നു. മുറിപ്പെന്‍സില്‍ വച്ച് മുഗ്ദ്ധഗാനമെഴുതുന്നു.<br />
മൂടിവെച്ച സത്യങ്ങളറിയാതെ, മുനിഞ്ഞു കത്തുന്ന വിളക്കിലേയ്ക്കു പാറുന്ന പച്ചത്തുള്ളനെപ്പോലെ അവര്‍ ചെന്നു ചേക്കേറുമ്പോള്‍ ആദ്യം കരിയുന്നത് ചിറകുകളാണ്. പിന്നെ പറന്നു രക്ഷപ്പെടല്‍ അസാധ്യമാകുന്നു. പിന്മടക്കമില്ലാതെ കീഴടങ്ങുമ്പോള്‍ അവളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിയുന്നു. സീമന്തരേഖയിലെ കുങ്കുമം അഴിഞ്ഞുപോകുന്നു. അമ്മേ, എന്റച്ഛനാരെന്നു തിരക്കുന്ന ഒരു പൊന്നുണ്ണി ഒക്കത്തുണ്ടാകുന്നു. വിധി എന്ന് വേണ്ടപ്പെട്ടവര്‍ നിശ്വസിക്കുന്നു.<br />
എങ്കിലും പ്രണയം മധുരമാണ്. ഒരായിരമാളുകളിലൊരാള് എന്നല്ലാതെ ഒരുവനും ഒരുവളും പരസ്പരം സമാശ്വസിക്കുന്ന മുഹൂര്‍ത്തം മധുരതരമാണ്. അതുകൊണ്ടാണ് എത്രയൊക്കെ ദുരന്തങ്ങളുണ്ടായിട്ടും പ്രണയം വീണ്ടും തളിരിട്ടു പുഷ്പിക്കുന്നത്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgSwrTwyeIIRkNJu82_VPIyEa76zD0n7Wl4e99hglJuqALu6ou2LdmyvSj7ofCXiJuW_hV6BMs27fIf9hG-dTzxHaO0HjEjlTFzQuZ3YqWb_8j5HkWzRFBBtdU_Tnj94Xosy8DdWGamao/s1600/beach-love-.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgSwrTwyeIIRkNJu82_VPIyEa76zD0n7Wl4e99hglJuqALu6ou2LdmyvSj7ofCXiJuW_hV6BMs27fIf9hG-dTzxHaO0HjEjlTFzQuZ3YqWb_8j5HkWzRFBBtdU_Tnj94Xosy8DdWGamao/s320/beach-love-.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
" പ്രേമമേ, നിന്‍പേരുകേട്ടാല്‍ പേടിയാം- വഴിപിഴച്ച<br />
കാമകിങ്കരര്‍ ചെയ്യുന്ന കടും കൈകളാല്‍ "<br />
എന്നു പറഞ്ഞ് ഭയം കൊള്ളുമ്പോഴും പ്രണയത്തിന്റെ മഹാനദിക്ക് പുതിയ കൈവഴികള്‍ വന്നുകൊണ്ടിരിക്കുന്നു. അത് പ്രകൃതി നിയമം. ജനിമൃതി സമന്വിതമായ പ്രാപഞ്ചിക ജീവിതത്തിന്റെ നില നില്പിനുള്ള അടിസ്ഥാന മന്ത്രം. അപ്പോഴും ഒന്നറിയുക; കോമളഭാവവും വശ്യവചസ്സുമല്ല പ്രണയം. അത് അഗാധമായ ഒരു മനോഭാവമാണ്. കുളിര്‍മയാണ്, സുഖമാണ്.<br />
പ്രണയത്തിന്റെ സാഫല്യം എന്താണ് ? എവിടെയാണ് ? ദാമ്പത്യമാണോ? ഉറപ്പില്ല അത് ആപേക്ഷികമാണ്.<br />
"അത്യനര്‍ഘമാമീ മൂഹൂര്ത്തത്തില-<br />
ത്യൂത്തമേ നീ മരിക്കണം "<br />
എന്നു പറഞ്ഞ് പ്രണയ തീക്ഷ്ണമായ മൂഹൂര്‍ത്തത്തില്‍ കാമുകിയെ വധിക്കുന്ന കാമുകനും പ്രണയി അല്ലെന്നു പറഞ്ഞുകൂട. അത് പ്രണയത്തിന്റെ ഒരു വിരുദ്ധമുഖം. എന്നാല്‍ പ്രണയത്തെ, പ്രണയിനിയെ വിറ്റുകാശാക്കുന്നവന് കാമുകനല്ല, കാപാലികനാണ്, അതിലും അധമനാണ്. അത്തരം കാപാലികര്‍ കാമദേവന്റെ വേഷം ധരിച്ച് എവിടെയുമുണ്ട്. അവരെ കരുതിയിരിക്കുക. അതാണ് സ്ത്രീശാക്തീകരണത്തിന്റെ ഈ കാലഘട്ടത്തിലെ ഏറ്റവും വിശിഷ്ടമായ പ്രണയോപദേശം. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-19981230846888380212011-01-06T09:49:00.000-08:002011-01-09T21:42:32.245-08:00ഇന്ത്യ എന്ന വികാരം INDIA - AN INSPIRATION<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTsjoFRK57d6b9coSYD_8RRkysoBvpdMFBHcVzJVNnnnF2uyFAwYVFh2clPQeOCgxgqvl1Zjff3sFrvsHrzz70uRYQaYaHVR4oRPLC9mRl0GZmofByJgyKPqhMLlzQVN3dbdQXxdBbqPY/s1600/iStock_indianflag.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTsjoFRK57d6b9coSYD_8RRkysoBvpdMFBHcVzJVNnnnF2uyFAwYVFh2clPQeOCgxgqvl1Zjff3sFrvsHrzz70uRYQaYaHVR4oRPLC9mRl0GZmofByJgyKPqhMLlzQVN3dbdQXxdBbqPY/s320/iStock_indianflag.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><span style="font-size: large;">ഇന്ത്യ എന്ന വികാരം</span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><b><span style="font-size: large;"> </span></b><br />
<br />
<span style="font-size: large;"><b>ഇ</b></span>ന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ............... സാക്ഷരനായ എല്ലാ ഇന്ത്യാക്കാരനും അഞ്ചാം വയസ്സില്‍ സ്കുളിലെത്തുന്നതുമുതല് ചൊല്ലിയുറപ്പിക്കുന്ന ഒരു വിശിഷ്ട മന്ത്രമാണിത്. ഇന്ത്യ എന്ന വികാരത്തെയും നാനാത്വത്തെയും അടിവരയിട്ടുറപ്പിക്കുന്ന പ്രഖ്യാപനം. അനേകം നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് ഒരൊറ്റ ഇന്ത്യ കെട്ടിപ്പടുത്ത പൂര്വ്വസൂരിള് ലക്ഷ്യം വച്ച ഒരൊറ്റ ജനതയുടെ സാഹോദര്യം മന്ത്രം. സംഭവിക്കാനിടയില്ലാത്ത ഒരു വെറും അതിശയോക്തയല്ല ഇത്. സ്വപ്നമായിരുന്നു ; സഫലമാക്കാന്‍ കഴിയുന്ന സ്വപ്നം.<br />
കാലാവസ്ഥയിലും ഭുപ്രകൃതിയിലും വേഷത്തിലും ഭാഷയിലും വിശ്വാസത്തിലും ഭക്ഷണതത്തിലുമൊക്കെ വൈജാത്യം പുലര്‍ത്തുന്ന കോടാനുകോടി ജനങ്ങള്‍. അവരെ കൂട്ടിയിണക്കുന്ന ഒരു വികാരം ; ഇന്ത്യ എന്ന വികാരം ഇന്ത്യ എന്റെ രാജ്യമാണ് എന്നു പറയുമ്പോള്‍ അതേറ്റു പറയാന്‍ ആളുണ്ടാക്കുന്നത് ഈ ഉപഭൂഖണ്ഡത്തില്‍ മാത്രമല്ല. ഭൂമിയുടെ മറുകരയില്‍ വരെയുള്ള ജനപഥങ്ങളില്‍ നിന്ന് ആളുകള്‍ നെഞ്ചില്‍ കൈവച്ച് വിളിച്ചു പറയുന്നു.</span><br />
<span style="font-family: Meera; font-size: medium;"> "ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. ...................."</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2xZhxkAcz25dmGgrbR5vDae6K3icRz4eJPfNQXMQRf8dH4RjXLJ_cz-0A6BTSVMiEn-5ivuGR-YP87c4kcn8PohyphenhyphencToAo8UmPCg28SbB9f1jnsHy6ptcNgOQwBwW7sI50dJRRDjII8Eo/s1600/india-map.gif" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2xZhxkAcz25dmGgrbR5vDae6K3icRz4eJPfNQXMQRf8dH4RjXLJ_cz-0A6BTSVMiEn-5ivuGR-YP87c4kcn8PohyphenhyphencToAo8UmPCg28SbB9f1jnsHy6ptcNgOQwBwW7sI50dJRRDjII8Eo/s320/india-map.gif" width="282" /></a></div><span style="font-family: Meera; font-size: medium;"><br />
അഭിമാനോജ്വലമായ ഈ സാഹോദര്യത്തിനുനേര്‍ക്ക് കാലാകാലങ്ങളില്‍ ഭീഷണികളുണ്ടായി-<br />
ട്ടുണ്ട്. ഇപ്പറഞ്ഞ ഏകോദര സാഹോദര്യത്തിനുനേര്‍ക്ക് ആദ്യമായി ഭിന്നിപ്പിച്ചു ഭരിക്കല്‍ എന്ന നയം കടത്തിവിട്ടത് ബ്രിട്ടീഷുകാരാണ്. മതത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിച്ച അവര്‍ ആദ്യമായി ഇന്ത്യന്‍ ജനതയെ രണ്ടു തുലാസിലാക്കി. ഒടുവില്‍ 1947-ല്‍ അഖണ്ഡ ഭാരതത്തെ അവര്‍ പിച്ചിച്ചീന്തി. അങ്ങനെ, ഇന്ത്യയുടെ വികസ്വരവും സംയോജിതവുമായ ശക്തിക്കു നേരേ പ്രയോഗിക്കാനാകുന്ന ഏറ്റവും മാരകമായ ആയുധമാണിതെന്ന് ബ്രിട്ടീഷുകാര്‍<a name='more'></a> കാണിച്ചു കൊടുത്തു. അതിന്റെ ചുവടുപറ്റി അനന്തര കാലത്തും ഭിന്നിപ്പിക്കലിന്റെ ഈ തന്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. ഭാഗികമായെങ്കിലും അവയൊക്കെയും വിജയിക്കുന്നുമുണ്ട്. എങ്കിലും ആത്യന്തികമായി അതു പരാജയപ്പെടുന്നു. കാരണം ഇന്ത്യയുടേത് ഒരു മതനിരപേക്ഷ മനസ്സാണ് എന്നതുതന്നെ. ഈ ഭാരതം മതങ്ങളുടേതല്ല, മനുഷ്യന്റേതാണ് എന്ന ഒരാദിമ ചോദന അബോധപൂര്‍വ്വം ഇവിടെ നിലനില്ക്കുന്നു.<br />
"സ്നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം<br />
സ്നേഹത്താല്‍ വൃദ്ധിതേടുന്നു<br />
സ്നേഹം താനാനന്ദമാര്ഗ്ഗം - സ്നേഹ<br />
വ്യാഹതിതന്നെ മരണം."<br />
എന്ന ആശാന് കവിതയാണിവിടെ സ്മരണീയം. നമുക്ക് സ്നേഹത്തിന്റെ ഭാഷയില്‍ സംസാരിക്കാം. സമന്വയത്തിന്റെ ശൈലിയില്‍ പ്രവര്‍ത്തിക്കാം.<br />
ഒരാശയത്തെയോ ഒരു വിശ്വാസത്തേയോ കീഴടക്കാനോ തകര്‍ക്കാനോ മറ്റൊരാശയത്തിനോ വിശ്വാസത്തിനോ സാധ്യമാവില്ല. അങ്ങനെ ഒരു വിശ്വാസവുമായി ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ അതിന്റെ അന്തിമ ഫലം സര്‍വ്വ നാശമായിരിക്കും. പരസ്പരം പോരടിക്കുന്ന രണ്ടു തലകളുള്ള ഒരു ഇരുതല പക്ഷിയുടെ കഥയുണ്ട്. തന്റെ ശത്രുവായ മറ്റേത്തലയെ നശിപ്പിക്കാന്‍ ഒന്നാമത്തെ തല അറിഞ്ഞുകൊണ്ട് മറ്റേത്തലയെ വിഷം തീണ്ടിക്കുന്നു. പക്ഷേ രണ്ടാമത്തെ തലയിലൂടെ ഉള്ളിലെത്തുന്ന വിഷം രണ്ടിനും കൂടി പൊതുവായ ഉടലിലൂടെ ഒന്നാമത്തെ തലയിലുമെത്തും എന്നറിയാതെപോയി ആ ഒന്നാംതല. അത് വിശേഷ ബുദ്ധിയില്ലാത്ത തിര്യഗ് ജീവിയുടെ ദുരന്തം. മനുഷ്യനും അതുപോലെ വിശേഷ ബുദ്ധി നഷ്ടപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുണ്ടോ? വിധ്വംസക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ആര്‍ക്ക് എന്തു നേട്ടം. ?<br />
ഇന്ത്യയുടെ ഈ രാഷ്ട്രശരീരം സമഗ്രമാണ്. സന്തുലിതമാണ്. നേരത്തേ പറഞ്ഞ ഇരട്ടത്തലയുള്ള പക്ഷിയെപ്പോലെ മറ്റേതലയ്ക്കെതിരെ നടത്തുന്ന വിധ്വംസകപ്രവൃത്തി സ്വന്തം നാശത്തില്‍ തന്നെ കലാശിക്കും . ഈ സ്വതന്ത്ര പരമാധികാര ഇന്ത്യയില്‍ ജനിക്കാന്‍ കഴിഞ്ഞതേ ഭാഗ്യം എന്നു ചിന്തിച്ചാല്‍ ഇത്തരം നശീകരണ പ്രക്രിയകള്ക്കുള്ള ഉള്‍പ്രേരണ ഇല്ലാതാകും. ഓര്‍ക്കുക ; ഇന്ത്യ ഒരു സൗഭാഗ്യമാണ് , ഐശ്വര്യമാണ്. ആ ഐശ്വര്യത്തിന്റെ വെളിച്ചം കെടാതെ സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണ് നാം ഓരോരുത്തരും. അവിടെ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള സങ്കുചിതമായ ഭിന്നതകള്‍ ആശാസ്യമല്ല. മറിച്ച്, അഭിമാനത്തോടെ, അഹങ്കാരത്തോടെ ഏറ്റുപറയുക ; നമ്മള് ഇന്ത്യക്കാര്‍. ആയിരത്താണ്ടുകളായി ഇവിടെ പുലരുന്ന സാഹോദര്യത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ടവര്‍.<br />
ആവര്‍ത്തിക്കട്ടെ ; </span><br />
<span style="font-family: Meera; font-size: medium;">"ഇന്ത്യ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.<br />
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു. .................. " </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj024enbQ3p_ntOzaT0ps_KZfSIwqM4nTI_vM239WyaXf3IFxolYh4D6dwIhRhEgHYcMTYFOEbBtZdV9GTZZmmwrWE6OPKGwjfZY0N8Gi1yS2GJhsvRX8MLNOgv1F9Zsnh2lTQhGwBqqo4/s1600/0815-IndiaDay_full_600.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj024enbQ3p_ntOzaT0ps_KZfSIwqM4nTI_vM239WyaXf3IFxolYh4D6dwIhRhEgHYcMTYFOEbBtZdV9GTZZmmwrWE6OPKGwjfZY0N8Gi1yS2GJhsvRX8MLNOgv1F9Zsnh2lTQhGwBqqo4/s320/0815-IndiaDay_full_600.jpg" width="320" /></a></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-22691908846575249842010-12-27T21:46:00.000-08:002011-01-09T21:43:30.243-08:00സഹ്യന്റെ മകനും മറ്റ് കൊമ്പന്മാരും Story Of A Violent Elephant<span style="font-size: large;"><b><span style="font-family: Meera;">സഹ്യന്റെ മകനും മറ്റ് കൊമ്പന്മാരും</span></b></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-size: large;"><b><span style="font-family: Meera;"> </span></b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3GbPa0eozP_t0GFkxo6BkCYAdNgi944EtvqRC56TW9_qR7q8oJfP097BhfCfTMWvOr1KXy0JNJ5xGYn2sspcQjkEliUkj0P6fvi8fBC9mD1rcbRUIBPlfPVVzA1cUMbXtXBgb0dH-xlE/s1600/e1a.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="174" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3GbPa0eozP_t0GFkxo6BkCYAdNgi944EtvqRC56TW9_qR7q8oJfP097BhfCfTMWvOr1KXy0JNJ5xGYn2sspcQjkEliUkj0P6fvi8fBC9mD1rcbRUIBPlfPVVzA1cUMbXtXBgb0dH-xlE/s320/e1a.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
<br />
ആന എന്ന രണ്ടക്ഷരം ഒരു ശരാശരി കേരളീയന്റെ മുന്നില്‍, മനസ്സില്‍ തെളിയുന്നത് നീണ്ട തുമ്പിക്കയ്യും വെളുത്തു വളര്‍ന്ന കൊമ്പും, വിരിഞ്ഞ മസ്തകവും, മുറംപോലെയുള്ള ചെവിയും, തടിച്ച ഉദരവും, കാലും വാലും ഒക്കെയായിട്ടായിരിക്കും. വല്ലാത്തൊരു വശ്യതയുണ്ട് ഈ ഭീമാകാരന്‍. എന്തെന്തു കഥകളാണ്. ആനകളുമായി ബന്ധപ്പെട്ട് നമ്മുടെ മുന്നിലുള്ളത്! പകയുടെ ഊറയിട്ട സ്മൃതിയുമായിജീവിച്ച് പകവീട്ടിയ ആനകള്‍, സ്നേഹത്തിന്റെ ഗൃഹാതുരതയോടെ സ്വയം സമര്‍പ്പിച്ചവര്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത ആനക്കഥകള്‍. ഇവയിലൂടെയൊക്കെ വെയിലേറ്റ് തെളിവേറ്റ് ഉയര്‍ന്നു വരുന്ന ഒരസാധാരണ മൃഗം. അത് മനുഷ്യനുമായി വല്ലാത്ത ചാര്‍ച്ച സ്ഥാപിച്ചിരിക്കുന്നു. <br />
കവികള്‍ക്കും കഥാകാരന്മാര്ക്കും ആനകള്‍ പ്രചോദനമായിട്ടുള്ളത് വിരളമല്ല. അക്കൂട്ടത്തില്‍ ചിന്തിക്കുമ്പോള്‍ വൈലോപ്പിള്ളിയുടെ സഹ്യന്റെ മകനാണ് ആദ്യം സ്മൃതിയിലെത്തുക. മദപ്പാടോടെ...</span><br />
<span style="font-family: Meera; font-size: medium;"><a name='more'></a> ഉത്സവപ്പറമ്പിലെഴുന്നള്ളിക്കപ്പെട്ട കൊമ്പന്റെ മാനസികവിഭ്രാന്തിയും അതുണ്ടാക്കുന്ന ബാഹ്യസംഘര്ഷങ്ങളുമാണ് ആ കവിതയുടെ ഇതിവൃത്തം. മദം പൂണ്ട് സര്‍വ്വതും തകര്‍ത്തെറിയുന്ന അവനെ അവസാനം വെടിവെച്ചു കൊല്ലുന്നു. അവന്റെ അന്തിമ വിലാപം, ആസന്ന മരണ ചിന്നംവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയര്‍ന്നു കവി എഴുതി.<br />
'ദ്യോവിനെ വിറപ്പിക്കുമാവിളികേട്ടോമണി<br />
ക്കോവിലില്‍ മയങ്ങുന്ന മാനവരുടെ ദൈവം<br />
എങ്കിലുമതുചെന്നു മാറ്റൊലിക്കൊണ്ടു പൂത്ര<br />
സങ്കടം സഹിയാത്തസഹ്യന്റെ ഹൃദന്തത്തില്‍'<br />
ഇവിടെ വ്യക്തമാക്കുന്നത് സഹ്യന്റെ മാതൃവേദനയാണ്. എന്നാല്‍ നമുക്കു മറ്റു ചിലതുണ്ട് ചോദിക്കാന്‍. വനത്തില്‍ സ്വച്ഛശാന്തമായി രമിച്ചു ജീവിക്കുന്ന ആനയെ ചങ്ങലയിട്ടു ബന്ധിക്കാന്‍ മനുഷ്യന് ആര് അവകാശം നല്കി. അതിനെക്കൊണ്ട് ഭാരം വലിപ്പിക്കാന്‍ എവിടെനിന്നുകിട്ടി അവകാശം? ഉത്സവപ്പറമ്പില്‍ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കാന്‍ ആരാണ് നമുക്കധികാരം തന്നത്? മദം പൊട്ടുന്നകാലത്ത് മയക്കുവെടി വെച്ചു തളയ്ക്കാന്‍ ആരുടെ തീട്ടുരമാണു നമുക്കുള്ളത് ?</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyDwPW2zk4wZUjuqeWyPpP9rM9v4_BnHgzL66QfzIXVOsTIPVKpvb-mBVRH3ynzXnzQMUZjVLEWHetCqaKXERZHD-MuWOBTpRvQ5iPOJzlrkE9zdBLcgVVBO3u3F521vKLWSt0iglpAIc/s1600/elephant-3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="274" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyDwPW2zk4wZUjuqeWyPpP9rM9v4_BnHgzL66QfzIXVOsTIPVKpvb-mBVRH3ynzXnzQMUZjVLEWHetCqaKXERZHD-MuWOBTpRvQ5iPOJzlrkE9zdBLcgVVBO3u3F521vKLWSt0iglpAIc/s320/elephant-3.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
സഹജീവി പ്രണയത്തിന്റെ ഒരുപാടു കഥകള്‍ നമ്മള് പറയുന്നുണ്ട്. സുഖ ചികിത്സയുടെയും മൃഷ്ടാന്ന ഭക്ഷണത്തിന്റെയും കഥകളും നമ്മള് ഉദ്ധരിക്കുന്നു. പക്ഷേ നമ്മള് പറയാത്ത, പറയാന്‍ കൂട്ടാക്കാത്ത ഒരു സത്യമുണ്ട്. <br />
"ബന്ധൂര കാഞ്ചനക്കുട്ടിലാണെങ്കിലും<br />
ബന്ധനം ബന്ധനംതന്നെ പാരില്‍ "<br />
ആ സത്യം നമ്മള് പറയുന്നില്ല. എന്തിനെയും കീഴടക്കി അഭിമാനിക്കുന്ന നമുക്ക് കരയിലെ കാതലായ ഈ കരിവീരനെ കീഴടക്കാതെ വയ്യ. കീഴടക്കിയാലോ കെട്ടുകാഴ്ചയായി എഴുന്നള്ളിക്കാതെ വയ്യ. പക്ഷേ നെറ്റിപ്പട്ടവും പട്ടാമ്പരവും ചാര്ത്തിച്ചാലും അവന് സ്വപ്നം കാണുന്നത് വനവീഥികളിലെ ഈറ്റത്തണ്ടും ഇളം പുല്ലുമായിരിക്കും. സഹജമായ ആവാസ വ്യവസ്ഥകള്‍ പറിച്ചെറിഞ്ഞ് അവനെ ചങ്ങലയ്ക്കിടുമ്പോള്‍ നമുക്ക് ചില ധാര്മ്മികചുമതലകളുണ്ട്. നമുക്കു മുന്നില്‍ വിനീതമായി തലയെടുത്തു നില്ക്കുന്ന അവന് അസഹ്യമായ പീഡനകള്ക്കിടവരുത്തരുത് എന്ന കടമ. ആനച്ചോറ് കൊലച്ചോറ് എന്നതൊരു പഴഞ്ചൊല്ലാണ്. ഏറെ അപകടകരവും എപ്പോഴും മരണ ഭീഷണി നിലനില്കുന്നതുമാണ് ആന പരിപാലനം എന്ന സത്യം. പക്ഷേ, അത് ഏകപക്ഷീയമായ ഒരാക്രമണമായി നമ്മള് കരുതിക്കൂട. നിരന്തരമുണ്ടാകുന്ന അവമതിക്കുനേരേ ഗത്യന്തരമില്ലാതെ ഒരു ദിനം അവന് പൊട്ടിത്തെറിക്കുന്നു. അതൊരു കൊച്ചു ഭൂമികുലുക്കമാവുക സ്വാഭാവികം. അതിലേയ്ക്കു നയിക്കുന്ന കാരണങ്ങളെ നമുക്കു വിശകലനം ചെയ്യാം.<br />
കരുത്തനെ, കരുത്തിനെ ബഹുമാനിക്കണം എന്നതൊരാപ്തവാക്യമാണ്. തന്നെക്കാള്‍ പതിമടങ്ങ് കരുത്തനായ ഈ മഹാദന്തിയെ തോട്ടികൊണ്ടു നിയന്ത്രിക്കുമ്പോള്‍ നമ്മള് ഓര്‍ക്കുക; ആ മൃഗത്തിന്റെ നന്മകൊണ്ടാണ് നമുക്കുമുന്നില്‍ ഇങ്ങനെ വിധേയനാകുന്നത് എന്ന്. ആ നന്മയെ ഒരു ബലഹീനതയായി കാണാതിരിക്കുക. അങ്ങനെ കണ്ടുപോയാല്‍ നമ്മള് അഹങ്കാരികളാകും. ബലാല്ക്കാരികളാകും. അവിടെ അന്തിമ ദര്‍ശനം ചോരക്കളത്തിലാവും. സ്നേഹിക്കു, ഈ മൃഗം നിങ്ങള്‍ക്കു സ്നേഹം തരും. ദ്രോഹിച്ചാലും ക്ഷമപോലെ സഹിക്കും. പക്ഷേ അതിനുപരിധിയുണ്ട്. എല്ലാ പീഡനങ്ങളും സഹിച്ചു ക്ഷമിച്ചു നിസ്സംഗനായിരിക്കാന്‍ ആന ഭൂമിയല്ലല്ലോ? അപ്പോള്‍ അത് മദംതുള്ളലായി, മണ്ണടരുകളില്‍ ചവിട്ടിത്തേയ്ക്കലായി, മഹാ അപരാധമായി കലാശിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilHibrPgRCiOPj5iz2xYJa_5088gT9YPfx_rekm1qP3Hlu9JP-BMS-oPpfE7W5dPLmdHKpK0Ucb_1UnvttAnomCdEJZUvBI2Y40hFmRMqJvifaqr4arfVXQ-XkuC73k1sFfTPsFjDtrN8/s1600/elephant_2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilHibrPgRCiOPj5iz2xYJa_5088gT9YPfx_rekm1qP3Hlu9JP-BMS-oPpfE7W5dPLmdHKpK0Ucb_1UnvttAnomCdEJZUvBI2Y40hFmRMqJvifaqr4arfVXQ-XkuC73k1sFfTPsFjDtrN8/s320/elephant_2.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
ഒരു കാരണവുമില്ലാതെ ഒരാന ഒരിക്കലും വിറളി പിടിക്കുന്നില്ല. അതറിഞ്ഞാല്‍ എല്ലാമറിഞ്ഞു. ഒരു പാപ്പന്റെ ശീലക്കേടുകൊണ്ട് ഒരു പാടുപേര്‍ക്ക് ഹാനിസംഭവിക്കുന്നത് സാധാരണമാണ്. ഒരു തുടം മദ്യത്തിന്റെ തേട്ടലില്‍ നിന്നാവും ഒരു വലിയ ദുരന്തത്തിന്റെ ആരംഭം.<br />
ആനക്കാരന്മാരേ, ഓര്‍ക്കുക; ഒരു ദുര്ബ്ബലനെയല്ല നിങ്ങള്‍ അടക്കി ഭരിക്കുന്നത്. ശക്തനെ, ശക്തരില്‍ ശക്തനെ. ആശക്തിയുടെ ഡംഭൂകളെല്ലാംതന്നെ ഉള്ളിലൊതുക്കി നമുക്കു വിധേയനാകുന്ന വിനീതനെ. ആ ആത്മശക്തിയെ മറന്നുള്ള വിനയത്തെ നമ്മള് ബഹുമാനിക്കണം. ആനപ്പുറത്തിരിക്കുമ്പോള്‍ നായയെ പേടിക്കേണ്ട എന്ന ശൈലിക്ക് അര്‍ത്ഥമുണ്ട്, സത്യമുണ്ട്. പക്ഷേ ആനപ്പുറത്തിരിക്കുമ്പോഴും അല്ലാത്തപ്പോഴും ആനയെ പേടിക്കണം എന്നൊരു ശൈലികൂടി ഉണ്ടാക്കേണ്ടതുണ്ട്. ഭയം ഒരനിവാര്യതയാകുന്ന ഘട്ടങ്ങള്‍ ഏറെയാണ്. അത്തരം ഒരു ഭയം ആനയുടെ മേലുമുണ്ടായാല് തീര്‍ച്ചയായും പീഡന പര്‍വ്വങ്ങള്‍ അവസാനിക്കും. ആനയെ അളക്കുമ്പോള്‍ നാമൊരിക്കളും അന്ധ ജന്മങ്ങളാകരുത്. ആനയെ അതിന്റെ പൂര്‍ണ്ണതയില്‍ ദര്‍ശിക്കുക, സമഗ്രതയില്‍ വിലയിരുത്തുക. എങ്കില്‍ ദുരന്തങ്ങള്‍ ഒഴിവായിക്കിട്ടും. അത്യപൂര്‍വ്വവും അതി വിശിഷ്ടവുമായ ഈ ചങ്ങാത്തം, കരയിലെ ഏറ്റവും വലിയ ജീവിയും ഏറ്റവും വലിയ ധിഷണയും തമ്മിലുള്ള ചങ്ങാത്തം അതൊരു ചൂണ്ടുപലകയാണ്.</span><br />
<span style="font-family: Meera; font-size: medium;"> "പരിശ്രമിക്കുകിലെന്തിനേയും കരത്തിലാക്കാമെന്ന "</span><br />
<span style="font-family: Meera; font-size: medium;">സൂചന. അപ്പോഴും നാം ഒന്നോര്‍ക്കണം<br />
"ബന്ധൂര കാഞ്ചനക്കുട്ടിലാണെങ്കിലും<br />
ബന്ധനം ബന്ധനം തന്നെ പാരില്‍ " അതെ ബന്ധനം, ബന്ധനംതന്നെ അല്ലാതെ മറ്റൊന്നുമല്ല. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiic3v-E_Yy6Y6dAcBtvpqLgqOUe165zHpj81E0SaUrzYFz8Lg3PpLV9MKJcFwTtRbfRyB_G-BIq-qUxB2PwSyJQr86O-paTvv74RwdNlWHuec2jt5pfE1U9oijnBDdY1Lyx5GgHofgo1U/s1600/e1.jpeg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiic3v-E_Yy6Y6dAcBtvpqLgqOUe165zHpj81E0SaUrzYFz8Lg3PpLV9MKJcFwTtRbfRyB_G-BIq-qUxB2PwSyJQr86O-paTvv74RwdNlWHuec2jt5pfE1U9oijnBDdY1Lyx5GgHofgo1U/s1600/e1.jpeg" /></a></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-61665962324531376032010-12-17T20:30:00.000-08:002011-01-09T21:44:01.398-08:00കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala<span style="font-family: Meera; font-size: medium;"><span style="font-size: large;"><b>കേരളത്തിലെ പ്രാചീന തുറമുഖങ്ങള്‍ Ancient Ports of Kerala</b></span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><span style="font-size: large;"><b> </b></span></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRuEpgNA8t2pi3wOZFGX2S6B_y7vsdoLa6M33WGXkWjIVhKsLHtbCQD1kLSKvjMloOD0ZozZGDnXW9X2Y5H80EBAcKydExaXEUeURL4xJxWZnXBCW8jskhm7aLw1laleM1n16_gPVkx1w/s1600/port.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRuEpgNA8t2pi3wOZFGX2S6B_y7vsdoLa6M33WGXkWjIVhKsLHtbCQD1kLSKvjMloOD0ZozZGDnXW9X2Y5H80EBAcKydExaXEUeURL4xJxWZnXBCW8jskhm7aLw1laleM1n16_gPVkx1w/s320/port.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><span style="font-size: large;"><b> </b></span><br />
<br />
സഹസ്രാബ്ദങ്ങളോളം കേരളം ഇന്ത്യയുടെ വാണിജ്യ കവാടമായിരുന്നു.വനവിഭവങ്ങളും കാര്‍ഷിക വിഭവങ്ങളും തേടി ലോകത്തിന്റെ എല്ലാ കോണുകളില്‍ നിന്നും വ്യാപാരികള്‍ ഈ കേരോ ബുത്ര നാടുതേടി വന്നുകൊണ്ടിരുന്നു.ആ വരവിനുവേണ്ടി, അവരുടെ യാനപാത്രങ്ങളുടെ സഞ്ചാരത്തിനുവേണ്ടി നീട്ടി വിരിച്ച നീലപ്പരവതാനിപോലെ ദക്ഷിണസമുദ്രം പരന്നുകിടന്നു. ഇങ്ങനെ കടലുതാണ്ടിവരുന്ന കച്ചവടക്കാര്‍ക്കിറങ്ങാന്‍ പാകത്തില്‍ പ്രകൃതി തന്നെ ഇവിടെ തുറമുഖങ്ങള്‍ തീര്‍ത്തിരുന്നു.<br />
കേരളത്തിലെ പ്രാചീന തുറമുഖങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം ഉണര്‍ന്നുവരുന്ന സ്മൃതികള്‍, കാഴ്ചകള്‍ ; കടലില്‍ ഊഴം കാത്തുകിടക്കുന്ന കപ്പലുകള്‍, തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്ന കപ്പലില്‍ ചരക്കുകള്‍ കയറ്റുന്ന തൊഴിലാളികള്‍, കഴുതപ്പുറത്തും കുതിരപ്പുറത്തും, കാളവണ്ടികളിലും തലച്ചുമടായും കയറ്റുമതി ചരക്കുകളുമായി തിക്കിത്തിരക്കുന്ന പ്രാദേശിക വണിക്കുകളും കര്‍ഷകരും, ഏലത്തിന്റെയും ചന്ദനത്തിന്റെയും കുരുമുളകിന്റെയുമൊക്കെ സമ്മിശ്രഗന്ധംതങ്ങുന്ന തീരവും തുറമുഖവും. സ്വര്‍ണ്ണവും വെള്ളിയും പട്ടും പവിഴവും ചാക്കുകണക്കിന് നാണയങ്ങളുമായി പകിട്ടില്‍ വന്നിറങ്ങുന്ന അറബികളും ഫിനിഷ്യന്മാരും റോമാക്കാരുമൊക്കെയായ വിദേശ വ്യാപാരികള്‍ ............. <a name='more'></a>ഒരു സൗവ്വര്‍ണ്ണ സ്മൃതിയാണ് ഇന്നത്. പാശ്ചാത്യര്‍ കിഴക്കുനോക്കി നടത്തിരുന്ന, നമ്മള് പടിഞ്ഞാറന്‍ പകിട്ടിനെ തൃണഭാവേന കണ്ടിരുന്ന കാലം, തനിമയില്‍ അഹങ്കരിച്ചിരുന്ന കാലം. പ്ലിനിയുടെയും ടോളമിയുടെയും പെരിപ്ലസ് ഓഫ് ദി എറിത്രിയന്‍ സീ എഴുതിയ അജ്ഞാത നാമാവിന്റെയുമൊക്കെ ലിഖിതങ്ങളില്‍നിന്നും അന്നത്തെ കേരളീയ തുറമുഖങ്ങളുടെ പകിട്ട് അറിയാനാകുന്നു. വണിക്കുകളെ വശീകരിച്ചിരുന്ന ആ തുറമുഖങ്ങളെക്കുറിച്ച് അക്കാലത്തെ കവികളും പാടിയുറപ്പിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMn6NQSRhuESNLupA8cdnUU4JwPSbME0_CS3TvGoiRwQevK7nmTceJChaAWpmXQ-t387pj0UKsuLVFSO0CYBjuErlqyFbSEh9b8xt1Dactkeoqi1DMYnw5ayPBYV1I0vRxxuSpptw5HHw/s1600/_MUZIRIS_.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="193" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMn6NQSRhuESNLupA8cdnUU4JwPSbME0_CS3TvGoiRwQevK7nmTceJChaAWpmXQ-t387pj0UKsuLVFSO0CYBjuErlqyFbSEh9b8xt1Dactkeoqi1DMYnw5ayPBYV1I0vRxxuSpptw5HHw/s320/_MUZIRIS_.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
മുസിരിസ്, തിണ്ടിസ്, ബറക്കേ, നെല്ക്കിണ്ട എന്നിവയാണ് പ്രാചീന കാലത്തെ കേരളത്തിലെ പ്രധാന തുറമുഖങ്ങള്‍. പിന്നീട് കൊല്ലം, ബലിത, നൗറ, മാന്തൈ, വാകൈപെരുന്തുറ, പന്തര്‍, വിഴിഞ്ഞം തുടങ്ങിയവയും അതിനുശേഷം താരതമ്യേന ആധുനിക കാലത്ത് കോഴിക്കോടും കൊച്ചിയും നമ്മുടെ തുറമുഖ ശൃംഖലയില്‍ സ്ഥാനം നേടുന്നു.<br />
ഇവിടെ പരാമര്‍ശിച്ച തുറമുഖങ്ങളില്‍ പഴക്കം കൊണ്ടും പ്രാമുഖ്യം കൊണ്ടും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് മുസിരിസ് തന്നെയാണ്. വാല്മീകി രാമായണത്തില്‍ ഇതിനെ മുരചിപത്തനം എന്ന് പരാമര്‍ശിച്ചു കാണുന്നു. തമിഴ് കൃതികളില്‍ ഇത് മുചിറി ആണ്. ഭാസ്കര രവിവര്‍മ്മയുടെ ജൂതശാസനത്തില്‍ ഇതിനെ മുയിരിക്കോടെന്നാണ് രേഖപ്പെടുത്തുന്നത്. സംഘം കൃതികളായ അകനാന്നൂറിലും പുറനാന്നൂറിലും മുസിരിസിനെക്കുറിച്ച് വിശദമായിത്തന്നെ പരാമര്‍ശിക്കുന്നു. ഈ സ്ഥലം ഏതെന്നതിനെക്കുറിച്ച് കുറെയൊക്കെ തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും പില്ക്കാലത്ത് ലഭ്യമായ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുസിരിസ് കൊടുങ്ങല്ലൂരാണ് എന്ന് അസന്ദിദ്ധമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു.<br />
മുസിരിസില്‍ നിന്നും അറുപതു മൈലോളം -പഴയ ഏകകമനുസരിച്ച് 500 സ്റ്റേഡിയ- അകലെ വടക്കുമാറിയാണത്രേ തിണ്ടിസിന്റെ സ്ഥാനം. തമിഴ് സാഹിത്യത്തില്‍ ഇതിനെ തൊണ്ടി എന്നാണ് പരാമര്‍ശിച്ചുകാണുന്നത്. ഇത് കടലുണ്ടിയാണെന്നും പൊന്നാനിയാണെന്നും പന്തലായിനി ക്കൊല്ലമാണെന്നുമൊക്കെ ചരിത്രകാരന്മാര് പലവിധ നിഗമനങ്ങള്‍ പുറപ്പെടുവിക്കുന്നു. കടല്‍ത്തീരത്തോടു ചേര്‍ന്നുകിടക്കുന്ന ഒരു വലിയ ഗ്രാമം എന്നാണ് പെരിപ്ലസുകാരന്‍ തിണ്ടിസിനെക്കുറിച്ചു രേഖപ്പെടുത്തുന്നത്.<br />
മുസിരിസിനു തെക്കു ഭാഗത്തുള്ള തുറമുഖമാണ് ബറക്കേ. ഇതിനെ ബക്കാരെ എന്നും പരാമര്‍ശിച്ചു കാണുന്നു. ബാരിസ് നദീമുഖത്തുള്ള ഒരു തുറമുഖമാണിതെന്ന് പ്ലിനിയും ഉള്‍നാടന്‍ പ്രദേശമായ കൊട്ടനോറയില്‍ നിന്ന് ധാരാളം കുരുമുളക് ബറക്കേയില് എത്തിയിരുന്നുഎന്ന് പെരിപ്ലസുകാരനും രേഖപ്പെടുത്തുന്നുണ്ട്. കൊട്ടനോറ കുട്ടനാടാണെന്നും അതുകൊണ്ടു തന്നെ ബറക്കേ ആലപ്പുഴയ്ക്കടുത്തുള്ള പുറക്കാടാണെന്നും ചരിത്രകാരന്മാര് നിരീക്ഷിക്കുന്നു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഇതിനെ പൊര്ക്ക എന്നും പൊര്കൈ എന്നുമാണ് പരാമര്‍ശിക്കുന്നത്. പ്രാചീനകാലത്ത് മാത്രമല്ല, പില്കാല ചരിത്രത്തിലും പുറക്കാട് ഒരു തുറമുഖമായിത്തന്നെ നിലനിന്നു. 18-ാംനൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആലപ്പുഴ തുറമുഖം വികാസം പ്രാപിക്കുന്നതുവരെയും പുറക്കാട് ഒരു തുറമുഖമായി നിലനിന്നു.<br />
പ്ലിനിയുടെയും ടോളമിയുടെയും വിവരണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന മറ്റൊരു തുറമുഖമാണ് നെല്ക്കിണ്ടി.. മുസിരിസില്‍ നിന്ന് 500 സ്റ്റേഡിയ തെക്കു സ്ഥിതിചെയ്യുന്നതായി അവര്‍ പറയുന്ന ഈ തുറമുഖം നീണ്ടകരയാണെന്ന നിഗമനത്തിനാണ് മുന്‍തൂക്കം.<br />
ഒരു സമുദ്രതീര ഗ്രാമവും നല്ലതുറമുഖവും എന്ന് പെരിപ്ലസ്കാരന്‍ രേഖപ്പെടുത്തുന്ന ബലിത തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയാണെന്നു കരുതപ്പെടുന്നു. എന്നാല്‍ അതല്ല അത് വിഴിഞ്ഞമാണെന്നഭിപ്രായപ്പെടുന്നവരുമുണ്ട്. പ്രാചീന പരാമര്‍ശങ്ങള്‍ ലഭ്യമായിട്ടുള്ള മറ്റൊരു തുറമുഖം നൗറയാണ്. ഇത് കണ്ണൂരാണെന്ന നിഗമനത്തിനാണ് പ്രാമുഖ്യം.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgto2F8RMQAGB_1kixvNEyJ1zfEcv95KMvU98iywlpG-MB2kWeek6gC5D5pnzcNGTquuOjFdERqG9eiHNYsiNmj1bblgQWV1NSuwZqJoApVieMiYK7lqaYSVTCsPqh8M2jqw_BLU_Q8Ico/s1600/baipore.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgto2F8RMQAGB_1kixvNEyJ1zfEcv95KMvU98iywlpG-MB2kWeek6gC5D5pnzcNGTquuOjFdERqG9eiHNYsiNmj1bblgQWV1NSuwZqJoApVieMiYK7lqaYSVTCsPqh8M2jqw_BLU_Q8Ico/s1600/baipore.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
ഈ പറഞ്ഞതൊക്കെയും അതിപ്രാചീന കാലത്തെ ഒരു പെരുമയായി മാത്രമേ ഇന്ന് നമുക്ക് ചിന്തിക്കാനാവൂ. കാലപ്രയാണത്തില്‍ അവയൊക്കെയും നാശമടയുകയും നാമാവശേഷമാവുകയും ചെയ്തു. എങ്കിലും തുറമുഖങ്ങളുടെ ചരിത്രത്തിന് അവിടംകൊണ്ട് അവസാനിക്കുക വയ്യല്ലോ. അത് പിന്നെയും തുടരുന്നു. പുതിയ പുതിയ തുറമുഖങ്ങളിലൂടെ, പുത്തന്‍ പുത്തന്‍ വാണിജ്യസംഘങ്ങളിലൂടെ, അവരുടെ അധിനിവേശ ചരിത്രങ്ങളിലൂടെ.<br />
ആദ്യം പരാമര്‍ശിച്ച പ്രാചീന തുറമുഖങ്ങളുടെ പിന്തുടര്ച്ചയായി ഇവിടെ ഉയര്‍ന്നുവന്ന തുറമുഖങ്ങളില്‍ മുഖ്യമായവ കൊല്ലവും കൊച്ചിയും കോഴിക്കോടുമായിരുന്നു. ഇവയില്‍ തന്നെ ആദ്യത്തേതെന്നു പറയാവുന്നത് കൊല്ലമാണ്. ഏ.ഡി. ആറാം ശതകത്തില്‍ ഇവിടെ വന്ന കോസ്മസ് ഇന്‍ഡിക്കോസ് പ്ലൂസസിന്റെ രേഖകളിലെ മാലിയും ചൈനീസ് രേഖകളിലെ മാഹ്ലായിയും കൊല്ലമാണെന്നു കരുതപ്പെടുന്നു. ചൈനീസ് -ഇന്ത്യന്‍ വാണിജ്യത്തിന്റെ മുഖ്യകേന്ദ്രം ഇവിടെയായിരുന്നു. ചീനവല മുതലുള്ള പല വസ്തുക്കളും ഈ ചൈനീസ് വാണിജ്യത്തിന്റെ അവശിഷ്ടങ്ങളാണ്.<br />
കൊടുങ്ങല്ലൂരിന്റെ, അഥവാ മുസിരിസിന്റെ അധ:പതനത്തിനുശേഷമാണ് കോഴിക്കോട് തുറമുഖം വികാസം പ്രാപിക്കുന്നത്. ഏതാണ്ട് പതിനാലം നൂറ്റാണ്ടിന്റെ മധ്യത്തോടെയായിരുന്നുഇത്. സാമൂതിരിമാര്‍ അവരുടെ ആസ്ഥാനം ഇവിടേയ്ക്കു മാറ്റിയതും അറബികളോടും ചൈനാക്കാരോടും അവര്‍ കാണിച്ച വിശേഷാഭിമുഖ്യവും കോഴിക്കോടിനെ വിദേശവാണിജ്യത്തിന്റെ മുഖ്യ കേന്ദ്രമാക്കി മാറ്റുകയും വിശിഷ്ടമായ തുറമുഖമായി ഉയര്‍ത്തുകയും ചെയ്തു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1fy03UOIH_8g0w0-6ohDsL93sNzXP0otlgyZ719MpeO6lHTI0f17ziywrhHkzP9H_k5FrfdQLToSuvcuXYKsS0euDU_m42A09qsjFJ6nG5qZ1ayhs1J3k26ftQqgBJaW7mOoEyWjMfjE/s1600/ponnani.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi1fy03UOIH_8g0w0-6ohDsL93sNzXP0otlgyZ719MpeO6lHTI0f17ziywrhHkzP9H_k5FrfdQLToSuvcuXYKsS0euDU_m42A09qsjFJ6nG5qZ1ayhs1J3k26ftQqgBJaW7mOoEyWjMfjE/s1600/ponnani.jpg" /></a></div><span style="font-family: Meera; font-size: medium;"><br />
കൊച്ചിയുടെ വികാസവും പതിനാലാം നൂറ്റാണ്ടോടെ തന്നെയായിരുന്നു. മാഹ്വാന്റെയും നിക്കോളോക്കോണ്ടിയുടെയും രേഖകളില്‍ കുരുമുളകിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും വാണിജ്യകേന്ദ്രമെന്ന നിലയില്‍ കൊച്ചി കാര്യമായി പരാമര്‍ശിക്കപ്പെടുന്നു. പില്കാലത്ത് ആധുനിക യൂറോപ്യന്‍ ശക്തികളുടെ അധിനിവേശ സമരങ്ങളില്‍ കൊച്ചിയും കോഴിക്കോടും മുഖ്യസംഗര ഭൂമിയാകുന്നത് ചരിത്രമാണല്ലേ.<br />
ഒരു ദേശത്തിന്റെ ഭുമിശാസ്ത്രം സ്വാധീനിക്കുന്നത് അവിടത്തെ കാലാവസ്ഥയെയും പ്രാദേശിക സന്തുലിതാവസ്ഥകളെയും മാത്രമല്ല, അത് ചരിത്രത്തെയും സംസ്കാരത്തെയും ജീവിതാവസ്ഥകളെയും വരെ സ്വാധീനിക്കുന്നു. ഇതിനുള്ള ഉത്തമ ഉദാഹരണമാണ് നമ്മുടെ തുറമുഖങ്ങള്‍. ഈ സമുദ്രസാമീപ്യവും അതിന്റെ നാല്കവലകളാകുന്ന തുറമുഖങ്ങളുമില്ലാതിരുന്നെങ്കില് ലോകത്തിന്റെ അങ്ങേത്തലയ്ക്കല്‍ നിന്നുവരെ ആളുകള്‍ വാണിജ്യത്തിനുവേണ്ടി ഇവിടെ വന്നെത്തുമായിരുന്നില്ല. കുരുമുളക് എന്ന കറുത്തപൊന്ന് യൂറോപ്യന്‍ കോയ്മാസമരങ്ങള്ക്ക് കാരണമാകുമായിരുന്നില്ല. ഗ്രീസിലെയും റോമിലെയും ചക്രവര്‍ത്തിമാര്‍ വീട്ടിയിലും കരുന്താളിയിലും കൊത്തുപണികളും കൊട്ടാരങ്ങളും നിര്‍മ്മിക്കുമായിരുന്നില്ല. ഇങ്ങനെ ലോകമാകമാനമുള്ള വണിക്കുകള്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ അവരുടെ സംസ്കാരങ്ങളും ശീലങ്ങളും ഇവിടേയ്ക്കും പകര്ത്തിവെയ്ക്കപ്പെടുന്നു. പലതും നമ്മള് സ്വീകരിക്കുന്നു. എങ്കിലും ഏറെയും അന്ന് തിരികരിക്കുകയാണു ചെയ്തത്.<br />
ഗാന്ധിജി പറഞ്ഞ ഒരാശയം ഇവിടെ സ്മരണീയമാണ്. ഞാന്‍ എന്റെ വാതായനങ്ങള്‍ തുറന്നിടും. അതിലൂടെ എല്ലാ സംസ്കാരങ്ങളുടെയും കാറ്റ് എന്റെ അകത്തളങ്ങളിലേയ്ക്ക് കടന്നുവരും.ആ കാറ്റിന്റെ സുഖം, മണം ആസ്വദിക്കുമ്പോള്‍ത്തന്നെ അത് അകത്തുള്ളവരെ അടിച്ചു പറത്താതിരിക്കാന്‍ ശ്രദ്ധിക്കും എന്നദ്ദേഹം പറഞ്ഞു. പ്രാചീനകേരളീയന് അങ്ങനെ ശ്രദ്ധിച്ചിരുന്നു എന്നു നമുക്കുറപ്പിക്കാം. അതുകൊണ്ടാണല്ലോ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദം വരെയും നമ്മള് ഉയിരിലും ഉടലിലും കേരളീയരായിത്തന്നെ തുടര്‍ന്നത്. എന്നാല്‍ ഇന്ന് ആ കാറ്റ് നമ്മുടെ അടിസ്ഥാന നന്മകളെ അടിച്ചു പറത്തുകയാണ്. കടപുഴക്കുകയാണ്. തുറമുഖങ്ങളിലൂടെ വരുന്നതെല്ലാം തുറന്ന മനസ്സോടെ സ്വീകരിക്കപ്പെടരുത്. അതാകട്ടെ തുറമുഖങ്ങളെക്കുറിച്ചുള്ള നമമുടെ തുറന്ന സമീപനം. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeJ4d7Mhaj_Z3JgBhutbBvlcDqA_XeJPCMoIH3TuAIrjhi2T7k0OvlFIcCLH2Z9hqpiymnNnBhtK9M8OaKm99WuMzFUpf5vCtciMaoSG7ldSZ_N2W7zQVv9siTzuOliW43I4LyTjk8y5o/s1600/Cochin.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeJ4d7Mhaj_Z3JgBhutbBvlcDqA_XeJPCMoIH3TuAIrjhi2T7k0OvlFIcCLH2Z9hqpiymnNnBhtK9M8OaKm99WuMzFUpf5vCtciMaoSG7ldSZ_N2W7zQVv9siTzuOliW43I4LyTjk8y5o/s320/Cochin.jpg" width="320" /></a></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-17147936194503119472010-12-10T09:20:00.000-08:002011-01-09T21:44:27.243-08:00കുടം നിറയ്ക്കൂ.. കൂടെവരൂ..... In Search of Water<span style="font-size: large;"><b>കുടം നിറയ്ക്കൂ.. കൂടെവരൂ.....</b></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-size: large;"><b> </b></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRU_tP7WO7RkhaNS_iQCstM30DudQZsSaxV9Tsdx7sZriCNZLy4EFmENkCYcGuUUzJZFicsAaWmG7vWO3Hdv1tbI4qsAzAGJcx8yTkWgf0MZgvOab3WttMPBAN800yBi3WHvxkeLUWkZcP/s1600/d1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRU_tP7WO7RkhaNS_iQCstM30DudQZsSaxV9Tsdx7sZriCNZLy4EFmENkCYcGuUUzJZFicsAaWmG7vWO3Hdv1tbI4qsAzAGJcx8yTkWgf0MZgvOab3WttMPBAN800yBi3WHvxkeLUWkZcP/s1600/d1.jpg" /></a></div><br />
<span style="font-family: Meera; font-size: medium;">സമൂഹത്തില്‍ കാര്‍ഷികവൃത്തി എന്നാണോ രൂപപ്പെട്ടത് അന്നു മുതല്‍ ജലസേചനം ഒരു സജീവ ചര്‍ച്ചാവിഷയമാണ്. പുരാണങ്ങളിലും ഇതിഹാസങ്ങളിലും അതുമായി ബന്ധപ്പെട്ട കഥകളുണ്ട്. പൂര്‍വ്വികരുടെ ശാപമകറ്റാന്‍ ആകാശഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥ പ്രയത്നംപോലും ഒരര്‍ത്ഥത്തില്‍ ജലസേചനവുമായി ബന്ധപ്പെടുത്താവുന്നതാണ്. വേനലേറ്റ് ചോരയും നീരും വലിഞ്ഞ ഗോകുലത്തെ ഹരിതാഭമാക്കാന്‍ കാളിന്ദിയെ കടുംതൊഴുത്തില്‍ കറന്ന ബലരാമന്റെ കഥ, അത് ഒരു അണകെട്ടലോ കനാല്‍ നിര്‍മ്മാണമോ തന്നെയാണ്. അതിന്റെ പേരില്‍ ഹലായുധനായ ബലരാമന് ആദ്യത്തെ കര്‍ഷക രാജാവായി വാഴ്ത്തപ്പെട്ടു. അതുകൊണ്ട്, ജലസേചനവും കനാല്‍ നിര്‍മ്മാണവും അണക്കെട്ടു നിര്‍മ്മാണവുമൊക്ക ഭക്ഷ്യസുരക്ഷയുടെയും രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയുടെയുമൊക്ക വാജീകരണ ഔഷധങ്ങളാണെന്നു പറയാം.<br />
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയ്ക്ക് ഉത്തരേന്ത്യയിലേയ്ക്ക് പലതവണ ട്രയിന്‍ സഞ്ചാരം നടത്തിയിട്ടുള്ള ഒരാള്‍ക്ക് ജലസേചനത്തിന്റെ ഈ മാന്ത്രിക ഫലസിദ്ധി നേരില്‍ തന്നെ ബോധ്യമായിട്ടുണ്ടാവും.<a name='more'></a><br />
ആറേഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അന്ന് ഒരു ഡല്‍ഹി ട്രയ്നില്‍ നമ്മള് ആന്ധ്രാപ്രദേശ് കടക്കുന്നതോടെ കൃഷി സ്ഥലങ്ങള്‍ ഒരൊറ്റപ്പെട്ട പ്രതിഭാസമായി മാറുന്നു. പാഴ്ച്ചെടികള് വളര്‍ന്ന, ജലസാന്നിധ്യമില്ലാത്ത തരിശു നിലങ്ങളാണ് റെയില്‍വേ ട്രാക്കിനിരുവശങ്ങളിലും നീളത്തിലും വീതിയിലും ദീര്‍ഘദൂരം നമ്മള് കാണുന്നത്. അങ്ങിങ്ങ് ഒറ്റപ്പെട്ട കൃഷി നിലങ്ങള്‍, അത്രമാത്രം.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCTS5Y4Z6p0l1B71fmX_QXIL2oOzy-kmfLuYKLXMMMk4gDj9Zf-1qzlXyquwsoEACUzMjQJwm1XMgli0kDpFOa2IxmkmZLG2qMj4sQ4Bi5h5LUR9ZLQE-D8GPAeaxhVCq438gOOd2inhC-/s1600/d2.jpeg" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCTS5Y4Z6p0l1B71fmX_QXIL2oOzy-kmfLuYKLXMMMk4gDj9Zf-1qzlXyquwsoEACUzMjQJwm1XMgli0kDpFOa2IxmkmZLG2qMj4sQ4Bi5h5LUR9ZLQE-D8GPAeaxhVCq438gOOd2inhC-/s1600/d2.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
പിന്നീട്, വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കാര്യങ്ങള്‍ അല്പാല്പം മാറിത്തുടങ്ങുന്നു. ആദ്യം കാണുന്നത് നാഡിഞെരമ്പുകള്‍ പോലെ പിരിഞ്ഞു പിരിഞ്ഞു നീളുന്ന ചാലുകളാണ്. തരിശു നിലങ്ങളിലെ ജലസേചനത്തിന്റെ ഭാഗമായുള്ള ചാലുകീറലായിരുന്നു അത്. പിന്നത്തെ യാത്രയില്‍ ആ ചാലുകളൊക്കെയും ജലസിക്തമായി കാണുന്നു. അടുത്ത വര്‍ഷം ഈ തരിശൂ നിലങ്ങളെല്ലാം കൃഷിയിടങ്ങളായി മാറിയ നയനാനന്ദകരമായ കാഴ്ചയാണ് നമ്മെ എതിരേല്ക്കുന്നത്.<br />
ഭാരതത്തിന്റെ ഉല്പാദനക്ഷമത വര്‍ദ്ധിക്കുന്നു. പ്രതിശീര്‍ഷവരുമാനം ഏറുന്നു. നമ്മള് ഭക്ഷ്യ കുബേരന്മാരാകുന്നു. മിച്ചധാന്യം കയറ്റി അയയ്ക്കുന്നു.<br />
തന്റെ കലപ്പകൊണ്ട് കാളിന്ദീനദിയെ ഗോകുലത്തിലെ കൃഷിനിലങ്ങളിലേയ്ക്ക് വലിച്ചിറക്കിക്കൊണ്ടുപോയ ബലരാമനെയാണ് ഇതു കാണുമ്പോള്‍ ഓര്‍മ്മവരുന്നത്. ജലം ഉണ്ടായാല്‍പ്പോര. അതുപയോഗിക്കാനറിയണം. നൂറ്റാണ്ടുകളായി ഗംഗയും യമുനയും മറ്റ് ഉത്തരേന്ത്യന്‍ നദികളും അവ ഇന്നുള്ള ഇടങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ അതുകളെ ചൂരത്തിക്കാനുള്ള ശ്രമം, ആസൂത്രണം അതു മാത്രം ഉണ്ടായിരുന്നില്ല. അതിപ്പോഴുണ്ടായി ഭാരതം ഭക്ഷ്യസമ്പൂര്‍ണ്ണയായി.<br />
ഇവിടെയും കേരളം മുമ്പേതന്നെ നടന്നു. 115 വര്‍ഷം മുമ്പുതന്നെ ഇവിടെ അണക്കെട്ടു നിര്‍മ്മിക്കപ്പെട്ടു. തോടുകളുടെയും കനാലുകളുടെയും ആവശ്യവും പ്രയോജനവും അംഗീകരിക്കപ്പെട്ടു. അതിന്റെയൊക്കെ വെളിച്ചത്തിലാണ് കേരളം മുന്‍ഗാമിയാകുന്നത്.<br />
പക്ഷേ ഇങ്ങനെ മുമ്പേ ഗമിക്കുന്നതിലും അപകടമുണ്ടെന്നു മനസ്സിലാക്കാന്‍ ഇന്നു നമ്മള് നിര്‍ബന്ധിതരാകുന്നു. ഇപ്രകാരം മുമ്പേ ഗമിച്ച് മുമ്പേ ഗമിച്ച് പിന്നിടുന്നതിനെയൊക്കെ നമ്മള് മറന്നു കളയുന്നു. ഇങ്ങനെ ഭൂതകാലത്തെ, ഭൂതകാലപ്പെരുമകളെ മറക്കുന്ന, നിരാകരിക്കുന്ന പരിണാമം ആശാസ്യമല്ല. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തെയും ഒരേ നാടയില്‍ കൂട്ടിയിണക്കിയാല്‍ മാത്രമേ ഒരു സമൂഹം സമഗ്രത കൈവരിക്കുന്നുള്ളു. അങ്ങനെ രൂപപ്പെടുന്ന സാമൂഹ്യക്രമമേ ആശാസ്യമാകുന്നുള്ളു. അതൊരു പിന്‍വിളിയായി ഉള്ളില്‍ കിടന്നാല്‍ ഒരിക്കലും നമ്മള് പൈതൃകം മറന്നവരായിപോവുകയില്ല. അല്ലെങ്കില്‍ നമ്മള് മൂടില്ലാത്ത ആളുകളാകും, മുകളില്‍ നിന്ന് താഴേയ്ക്കു ചായും.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRWMp6r8Ywae-G1cJET48nlZEhyiXImUE_WNGy9uPSUrKDwVhEQa3sLG9vm5caocPNEwnaypu3MJlQ_l08DndAK_ufVUk8U-S5fymdSV-9d6XoqO-kcAN9WOIexDFYSOzxt4gWkFfL5Nb/s1600/d3.jpeg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiRWMp6r8Ywae-G1cJET48nlZEhyiXImUE_WNGy9uPSUrKDwVhEQa3sLG9vm5caocPNEwnaypu3MJlQ_l08DndAK_ufVUk8U-S5fymdSV-9d6XoqO-kcAN9WOIexDFYSOzxt4gWkFfL5Nb/s1600/d3.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
</span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-22932482465215298982010-12-06T08:23:00.000-08:002011-01-09T21:50:51.355-08:00നാടുമറക്കുന്നവര്‍. ... മൂടില്ലാത്താളികള്‍<h1></h1><h1></h1><h1>നാടുമറക്കുന്നവര്‍. ... മൂടില്ലാത്താളികള്‍ </h1><h1><span style="font-size: small;">പ്രശാന്ത് മിത്രന്</span> </h1>ചന്ദ്രന്റെ ഉപരിതലത്തില്‍ തട്ടുകട നടത്തുന്ന മലയാളിയുടെ കഥ അതിശയോക്തിയാണെങ്കിലും ഇന്ന് ലോകത്തിന്റെ ഏതു കോണിലും കേരളീയനുണ്ടെന്നത് സത്യമാണ്. ചിലേടങ്ങളില്‍ അവന് മലയാളി അല്ലാതാകുമെങ്കിലും കേരളീയനല്ലാതാകുന്നില്ല. ഇത്തരം കൂടിയേറ്റം ഒരു പില്കാല പ്രവണത മാത്രമായിരുന്നോ? അറിയില്ല. എങ്കിലും പ്രാചീനകാലത്ത് കേരളീയര്‍ വ്യാപകമായതോതില്‍ നാടുവിട്ടുപോയിരുന്നു എന്നുള്ളതിന് കാര്യമായ തെളിവുകളും രേഖകളും ഉണ്ടെന്നു തോന്നുന്നില്ല.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg246FQT7XMjJ9sL8pNNjzpaPZ9XxBvSwfz-6_Bcn3fbkLAaeTES0BC_GQsZ0KSdQKquTOg18weYomkEUyoYNoBd9w5QWY6RZP26p3sFhpw-SIf8OLIWSpize28vqKCMofh2UDxgVc_q3k/s1600/ente-keralam.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="216" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg246FQT7XMjJ9sL8pNNjzpaPZ9XxBvSwfz-6_Bcn3fbkLAaeTES0BC_GQsZ0KSdQKquTOg18weYomkEUyoYNoBd9w5QWY6RZP26p3sFhpw-SIf8OLIWSpize28vqKCMofh2UDxgVc_q3k/s320/ente-keralam.jpeg" width="320" /></a></div><br />
അന്ന് സമ്പല്‍ സമൃദ്ധമായ ഒരു തറവാട്ടിലെ മഹാമനസ്കനായ കാരണവരെപ്പോലെ കേരളം ലോകരാഷ്ട്രങ്ങളെമുഴുവന്‍ വിളിച്ചുവരുത്തി, സല്കരിച്ചു, സമാദരിച്ചു. കണ്മുന്നില് കാണായ സമൃദ്ധിക്കപ്പുറത്തുള്ള സൗഭാഗ്യങ്ങള്‍ നേടാന്‍ അന്നുള്ള കേരളീയന് ഒരുമ്പെട്ടില്ല. തൃപ്തിയായിരുന്ന അന്നവന്റെ സവിശേഷത ഏതു ദരിദ്രാവസ്ഥയിലായാലും വിശന്നു വരുന്ന ഒരുവന് അല്പം ഭഷണം നല്‍കുന്നത് പുണ്യമായി കരുതിയിരുന്നവര്‍. അങ്ങനെ ഭക്ഷണം നല്‍കുന്നത് പുറംതിണ്ണയില്‍ വച്ചിട്ടായാല്‍പ്പോലും വിശപ്പിന്റെ മറുമരുന്നായിരുന്നു. തീരുന്നില്ല <br />
<a name='more'></a>മലയാളിയുടെ പരോപകാര പ്രവണത. വേനല്‍ക്കാലത്ത് സംഭാരവും കണ്ണിമാങ്ങയും നല്‍കുന്നതും നമ്മുടെ പുണ്യസങ്കല്പത്തിന്റെ ഭാഗമായിരുന്നു. ആളുയരമുള്ള പാണ്ടിക്കലങ്ങളില്‍ മോരു കലക്കി അതുപോലുള്ള കലങ്ങളില്‍ ഉപ്പുമാങ്ങയും നിറച്ച് തറവാട്ടിലെ ചെറുവാല്യക്കാര്, അല്ലെങ്കില്‍ പണിക്കാര്, വഴിക്കണ്ണുമായിരിക്കും. വെയിലേറ്റ് വാടി വരുന്ന അന്യനും അപരിചിതനുമായ ഒരു വഴിയാത്രക്കാരന് അവിടെനിന്ന് വേണ്ടുവോളം സംഭാരം കുടിക്കാം. അതിനു ചേരുവയായി അല്പം കണ്ണിമാങ്ങ ചവയ്ക്കാം.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrlpJ6RxYLU_as5joeAKCxRAZ8TvYQnD-0NH5Amhn1ADAY0jsg4tkG7frfx1NTv54p3RVtHZihYOcTgP-USMXtO9vTYUJGkRrqR8sIuwbNFa0TYDrwpGGYi_-5aj5vytlIXQevUYu8Qek/s1600/keralam.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrlpJ6RxYLU_as5joeAKCxRAZ8TvYQnD-0NH5Amhn1ADAY0jsg4tkG7frfx1NTv54p3RVtHZihYOcTgP-USMXtO9vTYUJGkRrqR8sIuwbNFa0TYDrwpGGYi_-5aj5vytlIXQevUYu8Qek/s1600/keralam.jpg" /></a></div><br />
ഈ പുരാപുണ്യങ്ങള്‍ എങ്ങോ പോയ് മറഞ്ഞു. ഇതൊക്കെയും അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കുന്ന നന്മയുടെ പ്രതിഫലനങ്ങളായിരുന്നു. അവിടെ ലാഭചിന്തയില്ല. ലോഭവിചാരമില്ല. ഉണ്ടായിരുന്നത് ഒരല്പം സഹജീവി സ്നേഹം മാത്രം.<br />
പുണ്യശാലിനീ, നീ പകര്‍ന്നീടുമീ-<br />
തണ്ണീര്‍ തന്നുടെ ഓരോരോതുള്ളിയും<br />
അന്തമറ്റ സുകൃതഹാരങ്ങള്‍ നി-<br />
ന്നന്തരാത്മാവിലര്‍പ്പിക്കുന്നുണ്ടാവാം<br />
എന്ന ചണ്ഡാലഭിക്ഷുകി യിലെ വരികള്‍ ഇവിടെയോര്‍ക്കാം. പക്ഷേ, ഇങ്ങനെ ഒരു സദ്കര്‍മ്മംവഴി അന്തരാത്മാവില്‍ വീഴുന്ന സുകൃതഹാരങ്ങള്‍ ഇന്നാരു ശ്രദ്ധിക്കുന്നു.<br />
പത്തുകിട്ടുകില്‍ നൂറു മതിയെന്നും<br />
ശതമാകില്‍ സഹസ്രം മതിയെന്നും<br />
ആയിരം പണം കയ്യിലുണ്ടാകുമ്പോള്<br />
അയുതമാവുകിലാശ്ചര്യമെന്നതും<br />
ആശയായുള്ള പാശമതിങ്കേന്നു<br />
വേറിടാതെ കരേറുന്നു മേല്കുമേല്<br />
ഇങ്ങനെ മേല്ക്കുമേല് കരേറുകയാണ് ഇന്നു നമ്മള്. അതൊരു മരീചികയല്ലേ സഹോദരാ? വെള്ളമുണ്ടെന്നു തോന്നിക്കുന്ന വെള്ളമില്ലാത്ത അവസ്ഥ ? ശാന്തികിട്ടും എന്നു കരുതി അശാന്തിയില്‍ ചെന്നു ചേരുന്ന അവസ്ഥ? ഇത്തരം ലോഭ ചിന്തയുടെ ഇംപോര്‍ട്ടന്‍സാണ് നമ്മുടെ നവീന തുറമുഖങ്ങളിലെ ഇറക്കുമതികളില്‍ തെളിയുന്നത്. കുരുമുളക് അഥവാ നല്ലമുളക് കയറ്റി അയച്ചിട്ട് കൊല്ലമുളക് ഇറക്കുന്നതുപോലെ, ശുദ്ധമായ വെളിച്ചെണ്ണ കയറ്റി അയച്ചിട്ട് പാംഓയില്‍ ഇറക്കുന്നതുപോലെ എന്തെന്ത്് ഇറക്കുമതികളാണ്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio_SVv7YKyl8mCxoUuTks3bkVGuVc8M6p2RKH67TYx7jp1qN0TWrIiqNOu-RAr6k6_PX5OK44yoCqrLNo7qcVKzrCnYw9izg8rb4FF564TtQbHwdIPj4DaEdXrZOcKHqCWGR9hUqRqjqs/s1600/May_2005_foreign_trade_fair.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="208" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEio_SVv7YKyl8mCxoUuTks3bkVGuVc8M6p2RKH67TYx7jp1qN0TWrIiqNOu-RAr6k6_PX5OK44yoCqrLNo7qcVKzrCnYw9izg8rb4FF564TtQbHwdIPj4DaEdXrZOcKHqCWGR9hUqRqjqs/s320/May_2005_foreign_trade_fair.jpg" width="320" /></a></div><br />
ഫോറിന് എന്നു കേള്‍ക്കുമ്പോള്‍ കവാത്തു മറക്കുന്ന നമ്മുടെ ഇന്നത്തെ അവസ്ഥ നാണക്കേടാണ്. പഴയ കാലത്ത് ഇവിടെ തുറമുഖങ്ങളില്‍ വന്നിറങ്ങിയതില്‍ കൊള്ളാവുന്നതൊക്കെ നമ്മള് നമ്മുടേതാക്കി വിതച്ചു, കൊയ്തു. കശുവണ്ടിയും കാപ്പിയും കപ്പയും കപ്ലങ്ങായുമൊക്കെ അങ്ങനെ വന്നതാണ.് ഇന്നുനമ്മള്‍ വേണ്ടാത്തതൊക്കെയാണ് കൊയ്യുന്നത്. വേണ്ടുന്നതൊട്ടു വിതയ്ക്കുന്നുമില്ല.<br />
കഞ്ഞികുടിക്കുന്നതിനുപകരം കോണ്‍ഫേ്ളക്സ് കഴിക്കുന്നതാണ് പുരോഗമനം എന്നു പറഞ്ഞാല്‍ മറുപടിയായി, ജലദോഷപ്പനി വരുന്നതിനെക്കാള്‍ ക്യാന്‍സര്‍ വരുന്നതാണ് പുരോഗതി എന്നു പറയേണ്ടി വരും. മാറ്റങ്ങള്‍ നല്ലതാണ്. പക്ഷേ അവ മാറ്റങ്ങള്‍ക്കുവേണ്ടിയാകുമ്പോള്‍ മാറ്റിവെയ്ക്കേണ്ടിത്തന്നെ വരുന്നു. അങ്ങനെ മാറ്റിവെയ്ക്കാനുള്ള വിവേചന ബുദ്ധിയില്ലാതെ വന്നാല്‍ നമ്മള് മൂടില്ലാത്താളിപോലെ, ഇത്തിള്‍ക്കണ്ണിപോലെ കൊമ്പില്‍ നിന്ന് മൂട്ടിലേയ്ക്കു വളരുന്നവരാകും. ആ വളര്‍ച്ചയുടെ ഏതെങ്കിലും പതനത്തില്‍ നമ്മള് മൂടുകണ്ടെത്തുമെന്നും പറയാനാവില്ല. നാടു മറന്നാലും മൂടുമറക്കരുത് എന്നു പറയുന്നതിന്റെ പൊരുള്‍ നമ്മളോര്‍ക്കണം. ആ പൊരുള്‍ സ്വീകരിച്ചു കൊണ്ടാണ് മലയാളി സ്വന്തം നാടിനെ അന്യനാടുകളില്‍ ആലോഖനം ചെയ്യുന്നത്. ആ സ്വത്വബോധത്തെ നമുക്കഭിനന്ദിക്കാം. ഒപ്പം അത് നമുക്കേവര്‍ക്കും മാതൃകയാവട്ടെ എന്ന് ആശംസിക്കുകയും ചെയ്യാം.<br />
<b>-പ്രശാന്ത് മിത്രന്</b> <br />
<h1></h1><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com3tag:blogger.com,1999:blog-496515746870758093.post-41284358397610502822010-11-29T07:08:00.000-08:002011-01-09T21:47:07.115-08:00കേരളീയ ഭക്ഷണം KERALA FOOD<span style="font-size: large;"><b><span style="font-family: Meera;">കേരളീയ ഭക്ഷണം</span></b></span><span style="font-size: small;"></span><br />
<b>പ്രശാന്ത് മിത്രന്</b><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhm6PV9KM1UACG_lKsb9XxLNvQsHLKyb4ssE3I4Y1yws9tCzn2gGieP4KkNtMtJV53_LQlyoadf497x32ga9zu2DKH_y56B4ZBxddGxo4nIMJ26J36fYhoaUmfMwsgS_ppzjzVPR23A6c/s1600/oonu2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhm6PV9KM1UACG_lKsb9XxLNvQsHLKyb4ssE3I4Y1yws9tCzn2gGieP4KkNtMtJV53_LQlyoadf497x32ga9zu2DKH_y56B4ZBxddGxo4nIMJ26J36fYhoaUmfMwsgS_ppzjzVPR23A6c/s1600/oonu2.jpg" /></a></div><span style="font-family: Meera; font-size: small;"><br />
പണ്ട്, അതിരാവിലെ ഒരു മൊന്ത പഴങ്കഞ്ഞി വെള്ളവും ഒരു മുറി കരിപ്പെട്ടിയും കഴിച്ചായിരുന്നത്രേ കേരളത്തിലെ കര്‍ഷകരും മറ്റ് സാധാരണ പണിക്കാരും പണിക്കിറങ്ങിയിരുന്നത്. പിന്നെ, കുറച്ചുകൂടി വൈകിയിട്ട് പഴങ്കഞ്ഞിയും ചക്കയും ഒരല്പം ഉണക്കമീന്‍ ചുട്ടതും, അല്ലെങ്കില്‍ തേങ്ങ ചുട്ടരച്ച ചമ്മന്തിയും കുറച്ചു പുളിയും മുളകും.......... അധ്വാനിക്കുന്നവന്റെ ആസുരമായ കരുത്തിനെ പുഷ്ടിപ്പെടുത്തുന്ന ഒരു ഭക്ഷ്യ സമവാക്യമായിരുന്നു അന്നിത്. ഇതൊക്കെയും കൂടി കാരച്ചട്ടി എന്നു വിളിച്ചിരുന്ന ചെറിയ മണ് മരവിയിലെടുത്ത് കൈകൊണ്ടിളക്കിച്ചേര്‍ത്ത് പരുവം വരുത്തി വാരിവലിച്ചു കുടിക്കുന്നതിന്റെ സുഖം ഇന്നത്തെ ഫാസ്റ്റ് ഫുഡ്ഡിനുണ്ടോ? <a name='more'></a></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-kE5fLf7mkOKgN08ddsUWg01b5OueqhIcW-tNvjs7nmPcWaWKTRLujN9XxJt2kfQ2kyV6q4V66RrYRU-ahzPFCpm589shH3B9GnygDm6x0Tuz0gNaHgq5WlXWyPSGk_ZUMgo-23FIomY/s1600/PAZHINJI.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-kE5fLf7mkOKgN08ddsUWg01b5OueqhIcW-tNvjs7nmPcWaWKTRLujN9XxJt2kfQ2kyV6q4V66RrYRU-ahzPFCpm589shH3B9GnygDm6x0Tuz0gNaHgq5WlXWyPSGk_ZUMgo-23FIomY/s200/PAZHINJI.jpg" width="200" /></a></div><span style="font-family: Meera; font-size: small;">അത് പാരമ്പര്യത്തിന്റെ, തനിമയുടെ രസമാണ്. അതിന് ബദല്‍ നിര്‍ദ്ദേശങ്ങളില്ല.<br />
ഇതുപോലെ, കേരളീയന്റെ ഭക്ഷ്യസമവാക്യത്തിലെ തനിമയൂറുന്ന എത്രയെത്രവിഭവങ്ങള്! എന്തെന്തു ചേരുവകള്‍!പഴയകാലത്ത്കേരളീയനുള്പ്പെടെയുള്ള തെക്കേഇന്ത്യക്കാര്‍ ഉത്തരേന്ത്യക്കാര്‍ക്ക് മദ്രാസികളായിരുന്നു. ഈ മദ്രാസികളുടെ, പ്രത്യേകിച്ച് കേരളീയന്റെ തനതു ഭക്ഷണമാണ് അരി. അരി ചേര്‍ത്ത് എന്തെന്തു വിഭവങ്ങളാണ് കേരളീയര്‍ ഉണ്ടാക്കിയിരുന്നത്! <br />
അരികൊണ്ടുള്ള ഏറ്റവും പ്രാഥമികമായ ഭക്ഷണം കഞ്ഞിതന്നെയാണ്. അരിയുടെയും നെല്ലിന്റെയും പോഷക മൂല്യങ്ങളൊന്നും ചോര്‍ന്നു പോകാതെ, അല്പം പയറും ഉലുവയും ഉള്ളിയും ഒത്താലിത്തിരി മുരിങ്ങയിലയുമൊക്കെച്ചേര്ത്ത് നിര്‍മ്മിക്കുന്ന കഞ്ഞി തികച്ചും സമീകൃത ഭക്ഷണം എന്നേ പറയാവൂ. പിന്നെ ചോറാണ്. തൂശനിലയില്‍ തൊടുകറികളും അച്ചാറും തോരനും കാളനും ഓലനുമൊക്കെച്ചേര്ത്തു വിളമ്പുന്ന സദ്യയുടെ പോഷകമൂല്യം ചെറുതല്ല. വിളമ്പി കഴിക്കുന്ന ഇലയ്ക്ക് പോലുമുണ്ട് രുചിയും പോഷണവും. പരിപ്പു മുതല്‍ മോരുവരെ നീളുന്ന ഒഴിക്കാനുള്ളതിനുമുണ്ട് തനിമയും താന്‍പോരിമയും. പഴയകാലത്ത് പകലൂണ് എന്നപേരില്‍ രാവിലെയും ഊണു കഴിച്ചിരുന്ന മലയാളിക്ക് കാര്യമായ ശാരീരിക ക്ലേശങ്ങളുണ്ടായിരുന്നതായി കേട്ടിട്ടില്ല. അവന് ആയുരാരോഗ്യസൗഖ്യത്തോടെ തന്നെ ജീവിച്ചു. ക്രമേണ ഊണിനെ മധ്യാഹ്നത്തിലേയ്ക്കും സായാഹ്നത്തിലേയ്ക്കും നമ്മള് താഴ്ത്തിക്കെട്ടി. മുത്താഴവും അത്താഴവുമായി ഊണ് പിന്‍വാങ്ങിയപ്പോള്‍ പ്രാതലിന് പലഹാരങ്ങള്‍ വിളമ്പാനാരംഭിച്ചു. അരിമാവു കുഴച്ച് തേങ്ങ ചേര്‍ത്ത് ചിരട്ടയിലും മുളങ്കുഴലിലും നിറച്ച് ആവിയില്‍ വേവിച്ചെടുത്തപ്പോള്‍ അത് പുട്ടായി. പുട്ടും പയറും പപ്പടവും സമ്മേളിച്ചപ്പോള്‍ സമീകൃത ആഹാരവുമായി.<br />
അനന്തരം ഇഡ്ഡലി. ആവിയില്‍ വെന്തിറങ്ങുന്ന ഇഡ്ഡലിയും സാമ്പാറും ആവേശത്തോടെ കഴിക്കാത്തവരായി എത്ര മലയാളികളുണ്ട് ? അതിനോടൊപ്പം അല്പം തേങ്ങാച്ചട്ട്ണി കൂടിയാലുള്ള കഥ പറയാനുണ്ടോ? ഇടിയപ്പം അഥവാ നൂലപ്പം എന്നുപറയുന്ന നൂലാമാലയെക്കുറിച്ചും പറയാതെ വയ്യ. ഇന്നത്തെ നൂഡില്‍സിന്റെ ആദിപിതാവാണവന്. എങ്കിലും ആകെക്കൂടി ഒരു മലയാളിത്തമുണ്ട്. കൂനാം കുരുക്കിന്റെ മട്ടില്‍ പ്രാതലിന്റെ പ്ലേറ്റില്‍ നിറയുന്ന ഈ നൂലാമാലയില്പ്പെടാതിരിക്കാന് മലയാളിക്കാവുമോ ?</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDBhbeyrBG80EKpVnPsBE5_sMjRAlQl83g1I-jyuJ4kAUCah2lDHb4fB3-Bg51cdVB3MsOGvLFGT17swn6FG6L3lnAF9H4_NzzaCdYSFT3T8BXiYM1VCt2PB3m4eZy9F8NE0283i1o1cc/s1600/dosa.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDBhbeyrBG80EKpVnPsBE5_sMjRAlQl83g1I-jyuJ4kAUCah2lDHb4fB3-Bg51cdVB3MsOGvLFGT17swn6FG6L3lnAF9H4_NzzaCdYSFT3T8BXiYM1VCt2PB3m4eZy9F8NE0283i1o1cc/s1600/dosa.jpg" /></a></div><span style="font-family: Meera; font-size: small;"><br />
ദോശയുടെ പ്ലേറ്റു വരുമ്പോള്‍ നമുക്കതിനെ പൂര്‍ണ്ണമായി മലയാളീകരിക്കാനാകുന്നില്ല. അരമലയാളി എന്നു വേണമെങ്കില്‍ ദോശയെപ്പറ്റി പറയാം. അതിന്റെ ജനനവും ബാല്യ കൗമാരങ്ങളും നമുക്കത്ര വ്യക്തമല്ല. പക്ഷേ വളര്‍ന്നതും ജനസമ്മതി പിടിച്ചുപറ്റിയതും ഇവിടെയൊക്കെ ആണെന്നു പറയാം. പിന്നീട് തട്ടുദോശ എന്ന തൊഴില്‍ സംരംഭങ്ങളിലൂടെ ദോശയ്ക്ക് കൂടുതല്‍ പേരും പ്രശക്തിയും കൈവന്നു. കോരി ഒഴിക്കുമ്പോള്‍ ഒരു ശ മറിച്ചിടുമ്പോള്‍ മറ്റൊരു ശ അങ്ങനെ ദോ -രണ്ട്- ശ കേള്‍ക്കുന്നതുകൊണ്ടാണ് ആ പേരുണ്ടായത് എന്ന നാട്ടുവര്‍ത്തമാനം കൂടി നമുക്കവിടെ പങ്കുവെയ്ക്കാം. പാലപ്പമെന്നും കള്ളപ്പമെന്നും വെള്ളേപ്പമെന്നുമൊക്കെ പറയുന്നത് മലയാളിത്ത മൂറുന്ന മറ്റൊരു പ്രാതല്‍ വിഭവം. അരിയും തേങ്ങയും ചേര്‍ന്നു പുളിച്ചാല്‍ രുചികരമായ ഭക്ഷണമുണ്ടാകുമെന്ന് ലോകത്തിനു കാട്ടികൊടുത്ത തനതുല്പന്നം. അപ്പവും കടലക്കറിയും ചേരുന്ന ഭക്ഷ്യസമവാക്യം കേരളീയന്റെ പ്രാതലിലെ നിത്യ ഹരിതനായകനാണ്.<br />
മലബാറിന്റെ തനതു വിഭവമായ അരിപ്പത്തിരിയാണ് ഇക്കുട്ടത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട മറ്റൊരു വിഭവം. അരി അരച്ചുപരത്തി ഓട്ടിലിട്ടു ചുട്ടെടുക്കുന്ന ഈ നാടന്‍ വിഭവം ഇന്ന് ഫാസ്റ്റ് ഫുഡ്ഡുകാര്ക്കും പ്രിയങ്കരമാണ്. ഇങ്ങനെയുണ്ടാക്കുന്ന പത്തിരിക്കുതന്നെ നിരവധി വകഭേദങ്ങളുണ്ട്. ചട്ടിപ്പത്തിരി, കുഞ്ഞിപ്പത്തിരി, നെയ്പ്പത്തിരി, കൊയലുമ്മേ പത്തിരി, മീന്‍പത്തിരി, ഇറച്ചിപത്തിരി, അങ്ങനെ നീളുന്നു പത്തിരികള്‍.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxnRRjdP7wiB0UoDEZ2O-SQ0CJjAPhK5XEkVOrFZ0DpQryUWHzh2lP0XWbdcYBMSlBCyKzT_LOJGmsx2r5pvXgAB9hJgZEVESdgnGIMDfma4W_f-6czzR8K6vLEnCDrtpfiTBYLpgIiU/s1600/pathiriM.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="150" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsxnRRjdP7wiB0UoDEZ2O-SQ0CJjAPhK5XEkVOrFZ0DpQryUWHzh2lP0XWbdcYBMSlBCyKzT_LOJGmsx2r5pvXgAB9hJgZEVESdgnGIMDfma4W_f-6czzR8K6vLEnCDrtpfiTBYLpgIiU/s200/pathiriM.JPG" width="200" /></a></div><span style="font-family: Meera; font-size: small;"><br />
അരിയട, ഇലയട, ഓട്ടട, ഇലയപ്പം തുടങ്ങി എറെക്കുറെ സമാന സ്വാഭാവമുള്ള മറ്റുചില പരഹാരങ്ങളും നമ്മള് പ്രാതലിനുപയോഗിച്ചിരുന്നു. അരിയും തേങ്ങയും ശര്‍ക്കരയും ചേരുന്ന ഇത്തരം ഭക്ഷണങ്ങളായിരുന്നു പഴയകാലത്തെ ഏറ്റവും ലക്ഷ്വറിയായ ഭക്ഷണം. ഇതിന്റെ മറുതലയ്ക്കലാണ് കൊഴുക്കട്ടയുടെ സ്ഥാനം. ഏറ്റവും സാധാരണ ഭക്ഷണം. അതും കേരളീയത്തനിമയുടെ ഭക്ഷണമാണ്.<br />
പ്രാതലിന്റെ പരമ്പരാഗത വിഭവങ്ങളെക്കുറിച്ചാണ് പറഞ്ഞത് . ഒന്നു ശ്രദ്ധിച്ചാല്‍ വ്യക്തമാകുന്ന ചില വസ്തുതകള്‍ ഇതിലുണ്ട്. ഈ പ്രാതല്‍ വിഭവങ്ങളില്‍ കൊഴുക്കട്ട ഒഴികെ മറ്റൊന്നുംതന്നെ വെള്ളത്തില്‍ വേകുന്നവയല്ല. അവയൊക്കെയും ആവിയില്‍ വേകുന്നവയാണ് എന്നത് ഒന്നാമത്തെ വിശേഷം. അതില്‍ ത്തന്നെ നമ്മുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കിണങ്ങുന്ന ഏതോ ഒരു ആരോഗ്യ സമവാക്യം ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു കരുതുന്നതില്‍ തെറ്റില്ല.<br />
പ്രാതല്‍ വിഭവങ്ങള്‍ ഇങ്ങനെ സമൃദ്ധമാകുമ്പോഴും ഒരു ദിവസം പ്രാതലിന് വേണ്ട ശരിയായ വിഭവങ്ങള്‍ ഉണ്ടാക്കിയില്ലെങ്കിലും കഴിച്ചുകൂട്ടാന്‍ മറ്റുചില ഏര്‍പ്പാടുകളുണ്ടായിരുന്നു. അരി വറുത്തുപൊടിച്ച് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് മൂപ്പിച്ചു വെച്ചു കഴിക്കുന്ന പതിവ് വളരെ പഴയതാണ്. ഇതില്‍ പലവിധ പച്ചിലകള്‍ അരച്ചു ചേര്‍ത്ത് ഔഷധ മിശ്രമാക്കുന്നതും ഇവിടെ പതിവായിരുന്നു. കിളിമരത്തില, കാരയില, പൂവരശില, മലതാങ്ങിയില, കയ്യാലമാറാന്‍ അങ്ങനെ നീളുന്നു ആ പച്ചില മാഹാത്മ്യം.<br />
ഇലകളുടെ ഉപയോഗം അവിടെ അവസാനിക്കുന്നില്ല. അത് ഇലക്കറികളായി നിറഞ്ഞുപരക്കുന്നു. മുരിങ്ങയിലത്തോരനും ചീരത്തോരനും മറ്റ് പത്തിലക്കറികളുമെല്ലാം കണ്ണിനും മനസ്സിനും ബുദ്ധിക്കും തെളിവു നല്കുന്ന ഭക്ഷ്യക്കുറികളായിരുന്നു. എന്തിലും ഒരു കറിക്കൂട്ടു കാണാനുള്ള ആ കണ്ണ് പക്ഷേ എന്നോ നമുക്കു നഷ്ടമായിരിക്കുന്നു. പപ്പായ എന്നത് ഒരു ഫലം മാത്രമായിരുന്നില്ല അന്ന്. അതുകൊണ്ട് തോരനുണ്ടാക്കിയിരുന്നു , പുഴുക്കുണ്ടാക്കിയിരുന്നു, ഒഴിച്ചുകൂട്ടാനുണ്ടാക്കിയിരുന്നു.<br />
ചക്ക ഒരു ക്യാന്‍സര്‍ പ്രതിരോധി എന്ന് എത്ര പേര് അറിയുന്നു? ചക്ക തിന്നുന്തോറും പ്ലാവു വെയ്ക്കാന്‍ തോന്നും എന്താണ് നമ്മുടെ പഴഞ്ചെല്ല്. ചക്കയുടെ പുറന്തോടും ചവിണിയുമൊഴികെ ബാക്കിയെല്ലാം ഭക്ഷണത്തിലുള്ക്കൊള്ളിച്ചിരുന്നകാലം അത്രയൊന്നും വിദൂരമല്ല. ഇന്നും ചക്കയ്ക്ക് മാര്ക്കറ്റിടിഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണ്. ത്രീസ്റ്റാര്‍- ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ചക്കക്കൊണ്ട് സ്റ്റാര്‍വാല്യൂ ഉള്ള ഉല്പന്നങ്ങളുണ്ടാക്കുമ്പോള് നാട്ടുമ്പുറത്തെ പ്ലാവിന് ചുവടുകളില്‍ ചക്ക വീണ് അഴുകിപ്പരക്കുന്നു.<br />
ഇതൊക്കെയാണെങ്കിലും അവിയലുപോലെ ഒരു കറിക്കൂട്ട് മറ്റാര്‍ക്കെങ്കിലും സങ്കല്പിക്കാനായോ? അവിയലിന് ഒന്നും അന്യമല്ല എന്നിടത്താണ് അതിന്റെ സവിശേഷത. ഏതു പച്ചക്കറിയും ചേര്‍ക്കൂ, അവിയലിന്റെ രൂചി വര്‍ദ്ധിക്കുകയേ ഉള്ളു. പണ്ടേതോ സദ്യവട്ടത്തിലെ ചന്ദ്രപ്പുരക്കാവല്ക്കാരനായ കാരണവരുടെ തലതിരിഞ്ഞ നിര്‍ദ്ദേശമാണത്രേ അവിയലിനു ജന്മം കൊടുത്തത്. എന്നാല്‍പ്പോലും പോഷകസിദ്ധിയില് അവിയലിനെ വെല്ലാന്‍ മറ്റൊരു സസ്യഭക്ഷണമില്ലെന്നു വേണം പറയാന്‍. ഒരു മിക്സഡ് വെജിറ്റബിള്‍ സൂപ്പിന്റെ നാലിരട്ടി പോഷകമൂല്യം അതിനുണ്ട്.<br />
ഈപ്പറഞ്ഞതൊക്കെയും ഇവിടെപ്പിറന്ന് ഇവിടെ വളര്‍ന്ന് ഇവിടെപ്പരന്ന ഭക്ഷ്യവിഭവങ്ങളാകു-<br />
മ്പോള്‍ സാന്ദര്‍ഭികമായി ഇവിടെ വന്ന് ഇവിടത്തെ ചുറ്റുപാടുകളോടിണങ്ങി പിന്നെ ഇവിടത്തെ തന്നെ വിഭവമായവയും കുറവല്ല. അതിലെന്തുകൊണ്ടും മുഖ്യസ്ഥാനമുള്ളത് ടാപ്പിയോക്ക എന്നു വിളിക്കുന്ന മരച്ചീനിക്കു തന്നെയാണ്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbmcQ4njQiTNn3XHzidXXMs591XvJFluM7Zb_K1SPa1oIx0MzjN0UX1bV-hEbIXPrTmKDE1L-dacqs0agZG1VH7FuvW8W6jm0uWRticCr6zpxHMYsaSKlUDwC4roKbYuAiRMBMV_r8l1s/s1600/Kappa+meen.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbmcQ4njQiTNn3XHzidXXMs591XvJFluM7Zb_K1SPa1oIx0MzjN0UX1bV-hEbIXPrTmKDE1L-dacqs0agZG1VH7FuvW8W6jm0uWRticCr6zpxHMYsaSKlUDwC4roKbYuAiRMBMV_r8l1s/s320/Kappa+meen.jpg" width="320" /></a></div><span style="font-family: Meera; font-size: small;"><br />
മരച്ചീനിപ്പണയില് പണിയെടുത്തുകൊണ്ടുനിന്ന ഗ്രാമീണ കര്‍ഷകനോട് What is this? എന്നന്വേഷിച്ച സായിപ്പിന് തപ്പിനോക്ക്വാ എന്നു നല്കിയതായിപ്പറയുന്ന മറുപടിയിലെ തമാശ ആസ്വദിച്ചുകൊണ്ടുതന്നെ പറയട്ടെ; ടാപ്പിയോക്ക എന്ന വാക്ക് പോര്‍ച്ചുഗീസ്- സ്പാനിഷ് ഒറിജിനാണ്. ഇങ്ങനെ കടല്‍ കടന്നു വന്ന കപ്പയെ നമ്മള് നമ്മുടെ ഒരു മുഖ്യ ഭക്ഷണമായി ഇവിടെ കൂടിയിരുത്തി. കപ്പപ്പുഴുക്കും കപ്പപുഴുങ്ങിയതും എന്തിന് കപ്പപ്പുട്ടുപോലും നമുക്കു പഥ്യമായി. അതുപോലെ പശ നിര്‍മ്മിക്കാനായി അമേരിക്കയില്‍ നിന്നും കൊണ്ടുവന്ന മൈദമാവെടുത്ത് പെറോട്ടയുണ്ടാക്കി പശിയാറ്റിയതും നമ്മളാണ്.<br />
ആദ്യം പറഞ്ഞമട്ടില്‍ തനതായ ഭക്ഷ്യപേയങ്ങളുടെ പിന്‍ബലമുണ്ടായിരുന്ന ഇന്നലത്തെ മലയാളി ആരോഗ്യവാനായിരുന്നു. ക്യാന്‍സറും കാര്‍ഡിയാക് അറസ്റ്റും, ഡയബറ്റിസും ഒന്നും അവനെ ബാധിച്ചിരുന്നില്ല. ഈ മട്ടിലെ ഒരു ആരോഗ്യ രക്ഷയുടെ മൂലകാരണം സമീകൃതമായ ഭക്ഷണ ശൈലിയാണെന്നു പറയാമെങ്കിലും അതിനു ചില പശ്ചാത്തല സാഹചര്യങ്ങള്‍ കൂടിയുണ്ടായിരുന്നു. പാചകത്തിനുപയോഗിച്ചിരുന്ന പാത്രങ്ങളും ഭക്ഷ്യവസ്തുക്കള്‍ തയ്യാറാക്കിയിരുന്ന രീതികളുമെല്ലാം ആരോഗ്യരക്ഷയ്ക്കുതകുന്നവയായിരുന്നു.<br />
തിരക്കുകളുടെയും അസൗകര്യങ്ങളുടെയുംമേല് കുറ്റം ചാര്‍ത്തി നമ്മള് തനിമയുടെ ആ പൂര്‍വ്വ ഗൃഹങ്ങളില്‍ നിന്നും പിന്‍വാങ്ങി. ഈ പിന്മടക്കം ആരോഗ്യരക്ഷയുടെ വാതായനങ്ങള്‍ കടന്നിറങ്ങുന്ന അനാരോഗ്യകരമായ പ്രവണതകളിലേയ്ക്കാണെന്നറിയുക. മണ്‍ചട്ടിയും, കല്ചട്ടിയും കല്ലുരലും അമ്മിക്കല്ലും തിരികല്ലുമെല്ലാം നമ്മുടെ ഭക്ഷണ പരിണാമത്തിലെ പൈതൃക ഉപകരണങ്ങളാണ്. അവ യോരോന്നും കായികമായ, അധ്വാനപരമായ യത്നം നമ്മില്‍നിന്നും ആവശ്യപ്പെടുന്നതുകൊണ്ട് നമ്മള് അവയെ പറമ്പിന്റെ മൂലയിലേയ്ക്ക് മാറ്റിയിട്ടു. പകരം ടിന്ഫുഡ്ഡും പാക്കറ്റ് മസാലയും വാങ്ങിച്ചു. ഈ പരിഷ്കാരങ്ങള്‍ക്കൊപ്പം ക്ഷണിക്കാത്ത അതിഥികളായി ക്യാന്‍സറും ഹൃദ്രോഗവും ക്ഷയവും ഡയബറ്റിക്സുമൊക്കെ ശരീരത്തിലേയ്ക്ക് വിരുന്നുവന്നു, കൂടി പാര്‍ത്തു. ശരീരത്തെ ധര്‍മ്മ സാധകമായാണ് നമ്മുടെ പൂര്വ്വസംസ്കൃതി എണ്ണിയിരുന്നത്. അതിന്റെ ധര്‍മ്മം ശീതീകരിച്ച മുറികളില്‍ വിശ്രമിക്കുകയല്ല. ആവശ്യത്തിന് കാറ്റും വെയിലും തട്ടിച്ച്, വിയര്‍പ്പിച്ച് ഇളക്കി ഉറപ്പിക്കുകയാണ്. അതുചെയ്യുമ്പോള്‍ നമ്മള് നമ്മളാകുന്നു. അത്രയും ചെയ്ത് ആവശ്യമുള്ളത്രമാത്രം ഭക്ഷണവും കഴിച്ചാല്‍ നമുക്കു മനുഷ്യനായി ജീവിക്കാം. അല്ലെങ്കില്‍ നിത്യരോഗികളായി ആശുപത്രികള്‍ കയറി ഇറങ്ങാം. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgEFfp62R5-03NN4LcNtvSq_xKZVf-F-aDOrNCfo9GRcQnlqyMa9fWhZwudJD5Fjkr-paIbLhpMbn7zGv33Pf4Z3Y-tvICNFzAVL0iaywgI1CvjPDFgg48gSJxXIY3XlO3pyv30Q6DpKM/s1600/put.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="210" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgEFfp62R5-03NN4LcNtvSq_xKZVf-F-aDOrNCfo9GRcQnlqyMa9fWhZwudJD5Fjkr-paIbLhpMbn7zGv33Pf4Z3Y-tvICNFzAVL0iaywgI1CvjPDFgg48gSJxXIY3XlO3pyv30Q6DpKM/s320/put.jpg" width="320" /></a></div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com2tag:blogger.com,1999:blog-496515746870758093.post-48545376611180075622010-11-11T08:43:00.000-08:002011-01-09T21:47:32.708-08:00പുള്ളുവന്‍പാട്ട് PULLUVAN PATTU<span style="font-family: Meera; font-size: medium;"><span style="font-size: large;"><b>പുള്ളുവന്‍പാട്ട്</b></span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><b><span style="font-size: large;"> </span></b><br />
ഭാരതീയ പുരാണങ്ങളില്‍ കേരളത്തെ അഹിഭൂമി എന്നാണ് വിളിച്ചുകാണുന്നത്. പാമ്പുകളുടെ വാസസ്ഥാനം എന്നര്‍ത്ഥം. <br />
``സര്‍പ്പാധി വാസത്തിനു യോഗ്യമാമ്മാ-<br />
റിപ്പാരിടം പണ്ട് പെരുത്തുകാലം<br />
മുല്‍പ്പാടു വള്ളിച്ചെടി മാരമങ്ങള്‍<br />
നില്പ്പായ് നെടുങ്കാടുപിടിച്ചിരുന്നു''<br />
എന്ന് കുഞ്ഞിക്കുട്ടന്തമ്പുരാന് വര്‍ണിക്കുന്നു. സഹ്യാദ്രി എന്ന പേരുപോലും ഇങ്ങനെ ഉണ്ടായതാണത്രെ. സ അഹി അദ്രി അതാണത്രെ സഹ്യാദ്രി. പാമ്പുകളുടെ പര്‍വ്വതം എന്നര്‍ത്ഥം. ഈ സര്‍പ്പാധിവാസത്തിന്റെ അനാദിയായ ഭൂതകാലമാണത്രെ പുള്ളുവര്‍ എന്ന ജനവിഭാഗത്തിന്റെയും പുള്ളുവന്‍പാട്ട് എന്ന സര്‍പ്പപ്പാട്ടിന്റെയും ഉല്‍പ്പത്തിക്കുപിന്നില്‍. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxQgPpG8pZp6xkvmUan4H2Ml8g9SbMpSnDNwb71uFvawDLbT-lP2U0AUtpAECMg74AKBS2MxbPXzQ1JwhRVXso4wkrXZ_tremZ3TIcCLllVXX9CkkgewRp4y-3rm3YU-CaBtdR_H0HL3k/s1600/SNAK5.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxQgPpG8pZp6xkvmUan4H2Ml8g9SbMpSnDNwb71uFvawDLbT-lP2U0AUtpAECMg74AKBS2MxbPXzQ1JwhRVXso4wkrXZ_tremZ3TIcCLllVXX9CkkgewRp4y-3rm3YU-CaBtdR_H0HL3k/s320/SNAK5.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
ഐന്തിണകളിലൊന്നായ പാലത്തിണയില്‍ വസിച്ചതുകൊണ്ടാണ് പുള്ളുവര്‍ക്ക് ആ പേരു വന്നതെന്ന് ഒരു വാദമുണ്ട്. അതല്ല, നിമിത്തപ്പക്ഷിയായ പുള്ളിന്റെ ശബ്ദത്തില്‍ നിന്ന് ഫലപ്രവചനം നടത്തുന്നതുകൊണ്ടാണ് പുള്ളുവര്‍ എന്ന പേരുണ്ടായതെന്ന് മറ്റൊരുവാദം. അതുമല്ല, പുല്ലുവര്‍ അഥവാ പുല്ലില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടവര്‍ എന്ന അര്‍ത്ഥത്തിലാണ് പുള്ളവര്‍ എന്നു പറഞ്ഞത് എന്നുംവാദമുണ്ട്. വാദങ്ങള്‍ എന്തായാലും പുള്ളുവ ജനത ഇവിടെത്തെ നാഗാരാധനയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് സത്യമാണ്. പുള്ളുവരുടെ ഈ നാഗാരാധനയുമായി ബന്ധപ്പെട്ടാണ് സര്‍പ്പം തുള്ളല്‍, സര്‍പ്പംപാട്ട്, പാമ്പുംതുള്ളല്‍ എന്നൊക്കെ വിളിക്കുന്ന പുള്ളുവന്‍പാട്ടിന്റെ ഉല്‍പ്പത്തി. അവര്‍, പുള്ളുവര്‍ നാഗംപാടികളായി നമ്മുടെ അനുഷ്ഠാനകലാചരിത്രത്തില്‍ ഇടംപിടിക്കുന്നു.<a name='more'></a><br />
പുള്ളുവന്‍പാട്ട് ഒരനുഷ്ഠാന കലാരൂപമാണ്. നാഗാരാധനയുമായി ബന്ധപ്പെട്ട ഒരനുഷ്ഠാനകലാരൂപം. സര്‍പ്പക്കളങ്ങള്‍ എഴുതിയാണ് സാധാരണയായി പുള്ളുവന്‍പാട്ട് നടത്താറുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി വീടുകളിലും ഇവര്‍ പാടിവരുന്നു. എങ്കിലും പ്രധാനപ്പെട്ട അനുഷ്ഠാനം കളമെഴുതി പാടുന്നതു തന്നെയാണ്. അഞ്ച്, ഏഴ്, ഒന്‍പത്, പതിനൊന്ന് എന്നിങ്ങനെയാണ് പുള്ളുവന്‍പാട്ടിന്റെ കാലദൈര്‍ഘ്യം. 5 ദിവസം മുതല്‍ 11 ദിവസം വരെ ഇത് നീണ്ടുനില്ക്കുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRh3UWAfOTIIILAafHNzLM4oR8iZqqmavbWLiOxsLc8pYlgJAcGiYSli3ZqtxdKkPW4XCfK3OI_4oVrQFSOydukv3kCJjbXpf6g_xrqrAeE3FtskHRl9wm4aKU25k-3iVrbR91Y7j5nCo/s1600/KALAM1.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRh3UWAfOTIIILAafHNzLM4oR8iZqqmavbWLiOxsLc8pYlgJAcGiYSli3ZqtxdKkPW4XCfK3OI_4oVrQFSOydukv3kCJjbXpf6g_xrqrAeE3FtskHRl9wm4aKU25k-3iVrbR91Y7j5nCo/s320/KALAM1.jpg" width="320" /></a></div><span style="font-family: Meera; font-size: medium;">പ്രഭാതത്തില്‍ ഭസ്മക്കളമെഴുതുമ്പോള്‍ മധ്യാഹ്നത്തിലും സായാഹ്നത്തിലുമെഴുതുന്നത് പഞ്ചവര്‍ണക്കളമാണ്. സര്‍പ്പയക്ഷിക്കളവും നാഗയക്ഷിക്കളവും എഴുതാറുണ്ട്. കളമെഴുത്തുപാട്ടിന്റെ അവസാനദിവസത്തിന്റെ തലേന്ന് നാഗരാജക്കളമിടുന്നു. കളമെഴുതുന്ന ഓരോ സന്ദര്‍ഭത്തിലും പാട്ടുകള്‍ വ്യത്യസ്തമാണ്. എങ്കിലും തുടക്കം ഒരു വന്ദനഗാനത്തോടെയായിരിക്കും. അനന്തരം വീണയില്‍ താളം വായിച്ച് ഗണപതി വന്ദനം ചൊല്ലുന്നു. അതുകഴിഞ്ഞാല്‍ നാഗോല്‍പ്പത്തി സംബന്ധിച്ച പാട്ടാരംഭിക്കുന്നു.<br />
കേരളത്തിന്റെ ഭൂപ്രകൃതി സര്‍പ്പാധിവാസത്തിനനുയോജ്യമായ ഒന്നാണ്. മലയും കല്ലിടുക്കുകളും പൊത്തുകളും കുറ്റിക്കാടുകളുമെല്ലാം സര്‍പ്പങ്ങള്‍ക്ക് സുഖകരമായ വാസഗേഹങ്ങളാണ്. വിഷം മുറ്റിയ ഈ നാഗത്താന്മാരോടുള്ള ഭയം അനുഷ്ഠാനമായും പിന്നെ നാഗാരാധനയായും വികസിച്ചതായിരിക്കണം. സര്‍പ്പക്കാവുകള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരു പ്രതിഭാസമാണ്. ഇവ നാഗാരാധനാ കേന്ദ്രങ്ങളായാണ് രൂപപ്പെട്ടിട്ടുള്ളതെങ്കിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പച്ചത്തുരുത്തുകളായും കുളിരിടങ്ങളായും പ്രാധാന്യം നേടുന്ന ഈ ഹരിതകുഞ്ജങ്ങളിലെ കാവുകളിലരങ്ങേറുന്ന കളംപാട്ടുകളില്‍ പുള്ളുവന്‍പാട്ട് ഒരു മുഖ്യഇനമാണ്. നാഗങ്ങളുടെ ഉല്‍പ്പത്തി വികാസപരിണാമങ്ങളാണ് പുള്ളുവന്‍പാട്ടിലെ പ്രധാന വിഷയങ്ങള്‍. കഥകളും ഉപകഥകളുമായി വികസിക്കുന്ന അനുഷ്ഠാനപരമായ ഈ ആലാപനം അതുകൊണ്ടുതന്നെ ഏറെ ആസ്വാദ്യകരമാണ്.<br />
പാട്ട് ഹൃദ്യമാണ്, ആസ്വാദ്യകരമാണ്. എന്നാല്‍ അതിലേറെ കൗതുകകരമാണ് ഇതിനുള്ള വാദ്യോപകരണങ്ങള്‍. തനത് എന്നുമാത്രം വിശേഷിപ്പിക്കാവുന്ന ഈ വാദ്യോപകരണങ്ങള്‍ പുള്ളുവന്‍പാട്ടിനുവേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയാണ്. പുള്ളുവക്കുടവും പുള്ളുവ വീണയുമാണ് പുള്ളുവന്‍പാട്ടിന്റെ മുഖ്യ സംഗീതോപകരണങ്ങള്‍. ഇവയ്ക്കൊപ്പം ഇലത്താളവും ഉപയോഗിച്ചുവരുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhn34mlrkAlWwDVXJy8iysNBiDILuoI0l8tXrx4bA-HYPtK9pouORtzuFoG79n3WUKFvCqVQQ_aWMb2LeoVujsoQecRWHFk4GSzrYchwj_hYrzsa9tKbbBfc-IpGf6ruW5-ZovFztws17E/s1600/PATTU3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhn34mlrkAlWwDVXJy8iysNBiDILuoI0l8tXrx4bA-HYPtK9pouORtzuFoG79n3WUKFvCqVQQ_aWMb2LeoVujsoQecRWHFk4GSzrYchwj_hYrzsa9tKbbBfc-IpGf6ruW5-ZovFztws17E/s320/PATTU3.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
പുള്ളുവക്കുടം ഒരു സാധാരണ മണ്‍കുടം പരിഷ്കരിച്ച് നിര്‍മ്മിക്കുന്ന ഉപകരണമാണ്. മണ്‍കുടത്തിന്റെ അടിയില്‍ ആദ്യം വൃത്താകൃതിയില്‍ ഒരു വലിയ ദ്വാരമുണ്ടാക്കുന്നു. ആ ദ്വാരത്തില്‍ ഉടുമ്പിന്റെയോ കാളക്കിടാവിന്റെയോ തുകല്‍ ഒട്ടിക്കുന്നു. ഈ തുകലിനെ ചണംകയറുകൊണ്ട് മുറുക്കി വലിച്ചുകെട്ടുന്നുണ്ട്. അതോടൊപ്പം തുകലിന്റെ മധ്യഭാഗത്ത് രണ്ട് ദ്വാരമുണ്ടാക്കി അതുവഴി പനങ്കണ്ണിച്ചരടോ കരിക്കിന് ചകിരിനാരുകൊണ്ടുണ്ടാക്കിയ ചരടോ കോര്‍ത്തെടുക്കുന്നു. ഈ ചരടിന്റെ മറുതല നീളമുള്ള ഒരു വടിയുടെ ഒരറ്റത്ത് കെട്ടിയുറപ്പിക്കുന്നു. ഇങ്ങനെ കെട്ടിയുറപ്പിക്കുന്ന ചരട് കാല്ച്ചുവട്ടില് വച്ച് പനങ്കള്ളിച്ചരട് വലിച്ചപിടിച്ച് തേറ് എന്നുപറയുന്ന ചെറിയ മുട്ടികള്‍ കൊണ്ട് ചരട് ചലിപ്പിച്ചാണ് പുള്ളുവക്കുടം മീട്ടുന്നത്. സാധാരണഗതിയില്‍ കുടംമീട്ടുന്നത് പുള്ളുവസ്ത്രീകളാണ്.<br />
ഉള്ളുപൊള്ളയായ മുളങ്കമ്പും ചിരട്ടയും ചരടും കൊണ്ടായിരുന്നു ആദ്യകാലത്ത് പുള്ളുവ വീണ ഉണ്ടാക്കിയിരുന്നത്. പില്ക്കാലത്ത് ഇത് മരംതുരന്നെടുക്കുന്ന കിണ്ണം ഉപയോഗിച്ച് നിര്‍മ്മിച്ചുതുടങ്ങി. ഈ ചിരട്ട അല്ലെങ്കില്‍ മരക്കിണ്ണത്തിന്റെ വായ ഉടുമ്പിന്‍തോലുകൊണ്ട് മുറുക്കിക്കെട്ടിയിരിക്കും. പിച്ചളക്കമ്പിയോ നാഗചിറ്റമൃതുവള്ളിയുടെ നാര് പിരിച്ചെടുത്ത ചരടോ ഉപയോഗിച്ചാണ് വീണക്കമ്പി നിര്‍മ്മിക്കുന്നത്. മുളയോ കവുങ്ങോ ചെത്തിയൊരുക്കിയ ചെറിയ തണ്ടാണ് വീണമീട്ടാനുപയോഗിക്കുന്നത്.<br />
തികച്ചും സാധാരണമായ, ഗ്രാമീണമായ ഒരുപകരണമാണെങ്കില്‍പ്പോലും പുള്ളുവ വീണയും പുള്ളുവക്കുടവും ഉയര്‍ത്തുന്ന നാദത്തിന്, താളത്തിന് സവിശേഷമായ ഒരു വശ്യതയുണ്ട്. നാവേറുപാടി നാഗത്താന്മാരെ ഉണര്‍ത്തിപ്രാസാദിപ്പിക്കുന്ന ഈ പാട്ടിനുമുണ്ട് അതേ വശ്യത. നാഗങ്ങളുടെ വിസ്മയാവഹമായ ഒരു ലോകമാണ് ഈ പാട്ടില്‍ ആവിഷ്കൃതമാകുന്നത്. നട്ടെല്ലിലുയര്‍ന്ന് നില്ക്കാന് കഴിയാതെ ഉരസ്സുകൊണ്ടിഴഞ്ഞുനീങ്ങി സഞ്ചരിക്കുന്ന വെറും ഉരഗങ്ങളല്ല ഈ പാട്ടുകളില്‍ തെളിയുന്ന നാഗത്താന്മാര്. മറിച്ച് വീര്യത്തിന്റെയും ധൈര്യത്തിന്റെയും കരുത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായി മാറുന്ന പ്രതാപൈശ്വര്യങ്ങളുള്ള നാഗപ്രവരന്മാരെയാണ് ഇവിടെ പാടിതോറ്റുന്നത്. വാസുകി, തക്ഷകന്, കാര്ക്കോടകന്, അനന്തന്, പത്മന്, മഹാപത്മന്‍ അങ്ങനെ നീളുന്ന മഹാരഥന്മാരയ നാഗശ്രേഷ്ഠന്മാരുടെ കഥകള്‍ ഇമ്പത്തോടെ, ഈണത്തോടെ പാടുമ്പോള്‍ അത് കേള്ക്കുന്നവന് ഏതോ ഒരന്യലോകത്തില്‍ ചെന്നുപെട്ട മട്ടില്‍ വിസ്മയാധീനനായിപ്പോകുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2TzDrIz8t9FTFesjzMB_Kpy8ciycW5fj4TxTqty0eghN3tiA3IYVohVHIRzLVGVXY6wk3YIYYJrsjGR3fHgmlmMxwBk3x-o0-wG8grO9cRe8fvFeQMWv2CHIN94-rnH4YpOzPLXR2nHs/s1600/VIGRAHAM4.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2TzDrIz8t9FTFesjzMB_Kpy8ciycW5fj4TxTqty0eghN3tiA3IYVohVHIRzLVGVXY6wk3YIYYJrsjGR3fHgmlmMxwBk3x-o0-wG8grO9cRe8fvFeQMWv2CHIN94-rnH4YpOzPLXR2nHs/s1600/VIGRAHAM4.jpg" /></a></div><span style="font-family: Meera; font-size: medium;"><br />
പരിഷ്കൃതരെന്നഭിമാനിക്കുന്ന നാഗരികസമുഹം ഭയംകലര്‍ന്ന അറപ്പോടെ വീക്ഷിക്കുന്ന ഒരു ജന്തുവിഭാഗമാണ് നാഗങ്ങള്‍. വിഷനാഗങ്ങളുടെ വിസ്മയലോകം കേട്ടെങ്കിലും ഭയംകൊണ്ടിട്ടുണ്ട് നമ്മള്. വിഷംതീണ്ടി മരിച്ചവരുടെ നിരവധി കഥകളും നമ്മുടെ മുമ്പിലുണ്ട്. അങ്ങനെ സര്‍പ്പങ്ങള്‍, നാഗങ്ങള്‍ ഒരു ഭയാകുലതയായി നമ്മെ ചൂഴുമ്പോഴാണ് പുള്ളുവന്‍പാട്ടിന്റെ ഈ വിസ്മയ ഗീതികള്‍ നമുക്ക് രോമാഞ്ചം പകരുന്നത്. നാഗങ്ങളുടെ ഒരു നാഗരികത നമുക്കിതില്‍ തെളിഞ്ഞുകാണാം. വാസുകി എന്ന മഹാനാഗത്തിനു കീഴില്‍ എല്ലാ സൗഭാഗ്യങ്ങളോടെയും സമൃദ്ധിയോടെയും പുലരുന്ന ഒരു നാഗലോകം. ഭാവനയുടെ തീക്ഷ്ണസത്യങ്ങള്‍ അതിലുണ്ട്. പക്ഷേ അതിനുമപ്പുറം വിശ്വാസത്തിന്റെ, അനുഷ്ഠാനത്തിന്റെ, അനുഭവസാക്ഷ്യങ്ങളുടെ ഒരു നൂറുകഥകള്‍ അതിനു പറയാനുണ്ടാകും. നാഗങ്ങളും ഗരുഡനും തമ്മിലുള്ള ബദ്ധവൈരത്തിന്റെ കഥ. അമൃതുകടയാന്‍ കടകോലായ വാസുകിയുടെ കഥ. ആയിരം ഫണമെഴുന്ന ആദിശേഷനായ അനന്തന്റെ കഥ...... ഭാരതീയ പുരാണങ്ങളില്‍ ചിതറിക്കിടക്കുന്ന ഈ കഥകള്‍ ചികഞ്ഞെടുത്ത് തനിമചാലിച്ച്, പുതുമ പൂജിച്ച് നാഗക്കളങ്ങള്‍ക്കു മുന്നിലിരുന്നു പാടുമ്പോള്‍ അവര്‍ അതൊരു ഭക്തിസാധനയായാണ്, ജന്മദൗത്യമായാണ് ഏറ്റെടുക്കുന്നത്. നാഗംപാടികളായ ആ ജനതയുടെ ഈ അനുഷ്ഠാനകര്‍മ്മം കണ്‍പാര്‍ത്ത്, ചെവിയോര്‍ത്ത് എത്രയോ പേര് സ്വയം ആനന്ദസാഗരത്തിലെത്തുന്നു. പ്രകൃതിപ്രതിഭാസങ്ങളെയും പീഢനശക്തികളെയും സ്തുതിച്ച്, ആരാധിച്ച് വശപ്പെടുത്തുന്ന പ്രാചീനമനുഷ്യന്റെ തന്ത്രപരമായ സമീപനമായിരുന്നു ഈ നാഗാരാധനയും എന്ന് നമുക്ക് മനസ്സിലാക്കാം.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgplNoDCCfT-3p7RI-wsmu_IpAIajeB1BoGRQC88wOPRuZkSKG3UGohVBdUvlSAXca3t34-R7a33ytWXexbUnYTNFvAbRQ7K4ci9FYMn26nkVhSjZHJTkfIVxK97LhxuH-MrGMfRmyqORM/s1600/KALAM2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgplNoDCCfT-3p7RI-wsmu_IpAIajeB1BoGRQC88wOPRuZkSKG3UGohVBdUvlSAXca3t34-R7a33ytWXexbUnYTNFvAbRQ7K4ci9FYMn26nkVhSjZHJTkfIVxK97LhxuH-MrGMfRmyqORM/s1600/KALAM2.jpg" /></a></div><span style="font-family: Meera; font-size: medium;"> അഹിയുടെ, സര്‍പ്പത്തിന്റെ വിളഭൂമിയായിരുന്ന ഈ മണ്ണില്‍ രൂപപ്പെട്ട നാഗാരാധന ഒരത്ഭുതമല്ല. ചരിത്രമറിയാത്ത ഏതോ ഒരു വിദൂരഭൂതത്തിലാരംഭിച്ച ആ നാഗാരാധന ഇന്നും അനവരതം തുടരുന്നു. അതിന്റെ നാവേറായി ഈ പുള്ളുവന്‍പാട്ടും നിലനില്ക്കുന്നു. അതിനെ ഒരനുഷ്ഠാനമായി എണ്ണുന്നവര്‍ക്ക് അങ്ങനെ എണ്ണാം. അതൊരാരാധനയായി കൊണ്ടുനടക്കുന്നവര്‍ക്ക് അങ്ങനെതന്നെ കൊണ്ടു നടക്കാം. അതിനെ ഒരു കലാവിശേഷമായി ആസ്വദിക്കുന്നവര്‍ക്ക് കണ്‍നിറയെ, മനസ്സുനിറയെ അതാസ്വദിക്കുകയുമാവാം. ഇങ്ങനെ ബഹുസ്വരിതമാകുന്ന പുള്ളുവന്‍പാട്ടിന്റെ വന്യമായ, വശ്യമായ താളപ്പെരുക്കങ്ങളില്‍ ഒരു പൂവിരിയുന്നതുപോലെ ഇതള്‍വിടര്‍ത്തുന്ന കഥാതന്തുക്കള്‍ കേട്ട് നമുക്ക് വിസ്മിതരാകാം. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-52698691375384092032010-11-09T06:51:00.000-08:002011-01-09T21:47:57.621-08:00നവരസം NAVARASA<span style="font-family: Meera; font-size: medium;"><span style="font-size: x-large;"><b>നവരസം</b></span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><b><span style="font-size: x-large;"> </span></b><br />
മനുഷന്റെ മനോഭാവങ്ങളെയും ബാഹ്യാനുഭവങ്ങളെയും വികാരങ്ങളെയും വിചാരങ്ങളെയുമെല്ലാം തികച്ചും ശാസ്ത്രീയമായിത്തന്നെ നമ്മുടെ പൂര്‍വസൂരികള്‍ വൃാഖൃാനിച്ചിരുന്നു. കലയിലും സാഹിതൃത്തിലും എന്തിന്, ജീവിതത്തില്‍ത്തന്നെയും പ്രതിഫലിക്കുന്ന എല്ലാ അംശങ്ങളെയും ആഴത്തില്‍ അപഗ്രഥിച്ച് അവയ്ക്ക് വൃവസ്ഥയും നിര്‍വചനവും നല്കുന്നതില് ഭാരതീയ കലാനിരൂപകര്‍ക്കുണ്ടായിരുന്ന കഴിവ് ലോകത്തില്‍തന്നെ അത്യപൂര്‍വ്വമായ ഒന്നാണ്. ധ്വനി, രസം, ഭാവം, വിഭാവം അങ്ങനെ കലാസ്വാദനത്തിനും കലാപ്രകടനത്തിനും കൈത്താങ്ങായി നില്ക്കുന്ന ഘടകങ്ങളെ വളരെ പണ്ടേതന്നെ ഭാരതീയ ആചാര്യന്മാര് വ്യാഖ്യാനിച്ചിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQgj1l6mrFLxtXKR7TnEq7id6qYOi2qX-rzP7HSSkj1IF5KwlBI57ORTJBkqEqMBuY3WaUZkaGiZooI7Wt5zjFam3VzCT7e5SKcOkrHJVLvwQ9u_Xkr2gSfmODgctr6NWVbX_nJF5klRo/s1600/karun.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQgj1l6mrFLxtXKR7TnEq7id6qYOi2qX-rzP7HSSkj1IF5KwlBI57ORTJBkqEqMBuY3WaUZkaGiZooI7Wt5zjFam3VzCT7e5SKcOkrHJVLvwQ9u_Xkr2gSfmODgctr6NWVbX_nJF5klRo/s1600/karun.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
സാഹിത്യത്തിലും കലയിലും രസം ജീവനാണ്. ഇവയിലെ രസഭേദത്തിനനുസരിച്ച് അന്തര്‍ഭാവത്തിനും മാറ്റം വരുന്നു. ഒരു മനോവികാരത്തിന് അഥവാ ഭാവത്തിന് അതിന് സമാനമായതോ അല്ലാത്തതോ ആയ ഇതര വികാരങ്ങള്‍ അഥവാ ഭാവങ്ങള്‍ കൊണ്ട് തടസ്സം വരാതെ സ്ഥിരമായി നില്ക്കുന്നുവെങ്കില് ആ ഭാവം സ്ഥായിഭാവമാകുന്നു. <a name='more'></a>ഒരു കലാസൃഷ്ടി ശൃംഗാരരസപ്രധാനമാകുമ്പോള് അതിന്റെ സ്ഥായിഭാവം രതിയാണ്. കരുണരസത്തിന്റെ സ്ഥായിഭാവം ശോകമാണ്. വീരത്തിന് ഉത്സാഹവും രൗദ്രത്തിന് ക്രോധവും ഹാസ്യത്തിന് ഹാസവും ഭയാനകത്തിന് ഭയവും ബീഭത്സത്തിന് ജുഗുപ്ത്സയും അത്ഭുതത്തിന് വിസ്മയവും ശാന്തത്തിന് നിര്‍വ്വേദം അഥവാ വിരക്തിയുമാണ് സ്ഥായിഭാവങ്ങള്‍. ഓരോ ഭാവത്തിനും രണ്ടു വിഭാവങ്ങള്‍ അഥവാ ഉപഭാവങ്ങളുണ്ട്. ഒന്ന് ആലംബന വിഭാവം മറ്റേത് ഉദ്ദീപന വിഭാവം. ആരെ ആശ്രയിച്ചാണോ രസഭാവങ്ങള്‍ രൂപപ്പെടുന്നത് അതാണ് ആലംബന വിഭാവം. ഈ വികാരത്തെ ഉദ്ദീപിപ്പിക്കുന്ന, ജ്വലിപ്പിക്കുന്ന പ്രകൃതി ഘടകങ്ങളാണ് ഉദ്ദീപന വിഭാവങ്ങള്‍. രതിയുടെ ആലംബന വിഭാവങ്ങള്‍ നായികാനായകന്മാരാണ്. നിലാവ്, പൂമണം, മഞ്ഞ് തുടങ്ങിയവ രതിയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങള്‍ എന്ന നിലയില്‍ ഉദ്ദീപന വിഭാവങ്ങളാണ്.<br />
ഭാരതീയ കാവ്യമീംമാസയനുസരിച്ച് രസങ്ങള്‍ ഒന്‍പതാണ്.<br />
ശൃംഗാരം കരുണം വീരം<br />
രൗദ്രം ഹാസ്യം ഭയാനകം<br />
ബീഭത്സമത്ഭുതം ശാന്ത-<br />
മെന്നിങ്ങു രസമൊന്‍പത് </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeQWmpaN3WC-w5WC8EWtGPLtYxqUq1wMzmEQQAgDeDWqDBIA_e-ZKLipcC7NzAXvvOuxr_eiFjaKKQBctrUSFdhMm5XTCkae_F1hoAJe5pp5998iI3M5LxoV3N9ykU0EcjGcT5iVXLqx8/s1600/sringaram.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjeQWmpaN3WC-w5WC8EWtGPLtYxqUq1wMzmEQQAgDeDWqDBIA_e-ZKLipcC7NzAXvvOuxr_eiFjaKKQBctrUSFdhMm5XTCkae_F1hoAJe5pp5998iI3M5LxoV3N9ykU0EcjGcT5iVXLqx8/s1600/sringaram.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
എന്നാണ് കേരളപാണിനി രസങ്ങളെ നിര്‍വചിക്കുന്നത്. ഇവയില്‍ ശൃംഗാരമാണത്രെ രസരാജന്. ലൗകിക ജീവിതം തന്നെ കെട്ടിപ്പടുക്കുന്നത് ശൃംഗാരം എന്ന ആധാരശിലയിലാണ്. വിപ്രലംഭ ശൃംഗാരമെന്നും സംഭോഗശൃംഗാരമെന്നും ശൃംഗാരരസം രണ്ടുവിധത്തിലുണ്ട്. നായികാ നായകന്മാര് ഒരുമിച്ചുള്ള അവസ്ഥയാണ് സംഭോഗശൃംഗാരം. അവര്‍ വേര്‍പിരിഞ്ഞ് പരസ്പരം പ്രണയിച്ചു കഴിയുന്ന അവസ്ഥയ്ക്ക് വിപ്രലംഭശൃംഗാരം എന്ന് പേര്. ദൃശ്യകലകളില്‍ ഏറെ പ്രചുരമായ ശൃംഗാരരസം അതുകൊണ്ടുതന്നെ ഒരുപാട് അഭിനയ സാധ്യതകളുള്ളതാണ്.<br />
കരുണരസത്തിന്റെ സ്ഥായിഭാവം ശോകമാണ്. ജീവിതത്തില്‍ ശോകം ജനിക്കുന്ന ഒട്ടുവളരെ സാഹചര്യങ്ങളുണ്ട്. ഇവയെല്ലാംതന്നെ കരുണ രസത്തിന്റെ ഉറവിടങ്ങളാണ്. പുത്രമരണ ശോകാര്‍ത്തനായ ഒരാളിനെ സംബന്ധിച്ച് തനിക്ക് നഷ്ടപ്പെട്ട പുത്രനാണ് ശോകത്തിന്റെ അഥവാ കരുണരസത്തിന്റെ ആലംബന വിഭാവം. പുത്രനുമായി ബന്ധപ്പെട്ട ഏതു വസ്തുവും ഇവിടെ ഉദ്ദീപന വിഭാവമാകും. പുരികങ്ങളുടെ മധ്യം ചുളിച്ച് കണ്ണുകള്‍ തളര്‍ത്തി മുകളിലോട്ടു നോക്കി മുഖം അല്പം ചരിച്ചുപിടിച്ച് തോളുകള്‍ തളര്‍ത്തി കണ്ണുകളില്‍ ദയനീയ ഭാവം നിറച്ച് അഭിനേതാക്കള്‍ കരുണരസം അഭിനയിക്കുന്നു. കരണരസത്തിന്റെ അവാന്തരവിഭാഗമായ കരുണ വിപ്രലംഭമാണ് ലോകത്തിലെ ഏറ്റവും ഹൃദയദ്രവീകരണ ശേഷിയുള്ള രസാഭിനയമെന്ന് ചില ആലങ്കാരികന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk9IOFp07-YYE7wd_Rw5KLm8Vkh1TTm7ajLSDRrsz5tRk6LOrln24273L_3GrPC_QmfcPLBVoLs93CJXdJa7qdEsyiecJpdjSbtzc1w8EXvsVD_AKrT3sdf67ME89I5HZVFgSQqE5i8S0/s1600/karunam.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk9IOFp07-YYE7wd_Rw5KLm8Vkh1TTm7ajLSDRrsz5tRk6LOrln24273L_3GrPC_QmfcPLBVoLs93CJXdJa7qdEsyiecJpdjSbtzc1w8EXvsVD_AKrT3sdf67ME89I5HZVFgSQqE5i8S0/s1600/karunam.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
ഉത്തമ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടാണ് ദൃശ്യകലകളില്‍ വീരരസം ആവിഷ്കരിക്കപ്പെടുന്നത്. ഇതിന്റെ സ്ഥായിഭാവം ഉത്സാഹമാണ്. ഉത്തമകഥാപാത്രമായ ഒരാളിന്റെ പരാക്രമം, ദാനം മുതലായ സദ്ഗുണങ്ങള്‍ ഓര്മ്മിക്കുമ്പോഴുണ്ടാകുന്ന ഉത്സാഹമാണ് ഇവിടെ വിവക്ഷിക്കുന്നത്. ദാനവീരം, ദയാവീരം, ധര്‍മ്മവീരം, യുദ്ധവീരം എന്നിങ്ങനെ വീരരസം നാലുവിധമുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKnQ9EU8Vo-HBO9-4tIiUpQ9tyt1UwKeIkLHDQ-O0zdfF9OEypMqnyx9aTDawsolqGHwfYuE3yt4fSYRCOWxjC266m8rNqG7Al6XW0TSFGaAkL2qHfqxFN1Df94WgjYWg4eY2KcEUCEK4/s1600/veeram.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhKnQ9EU8Vo-HBO9-4tIiUpQ9tyt1UwKeIkLHDQ-O0zdfF9OEypMqnyx9aTDawsolqGHwfYuE3yt4fSYRCOWxjC266m8rNqG7Al6XW0TSFGaAkL2qHfqxFN1Df94WgjYWg4eY2KcEUCEK4/s1600/veeram.jpeg" /></a></div><span style="font-family: Meera; font-size: medium;">ഇതിന്റെ ആലംബനവിഭാവം ദാനധര്മ്മവീര്യങ്ങളുള്ള ഉത്തമപുരുഷനാണ്. കൂസലില്ലായ്മ, ബലം, തന്റേടം, പരാക്രമം, പ്രതാപം, പ്രഭാവം തുടങ്ങിയവയാണ് ഉദ്ദീപനവിഭാവങ്ങള്‍.<br />
യുദ്ധരംഗങ്ങളുടെ ആവിഷ്കാരത്തിലും യുദ്ധവര്‍ണനകളിലും സാധാരണ കണ്ടുവരുന്ന രസമാണ് രൗദ്രരസം. ഇതിന്റെ സ്ഥായിഭാവം ക്രോധമാണ്. ക്രൂരകൃത്യങ്ങള്‍ ചെയ്യുമ്പോഴും ചെയ്യിക്കുമ്പോഴും രൗദ്രരസം ജനിക്കുന്നു. ഈ രസത്തിന്റെ ആലംബനവിഭാവം എപ്പോഴും ശത്രുക്കളായിരിക്കും. അവരുടെ ചേഷ്ടകളും പ്രത്യാക്രമണങ്ങളുമായിരിക്കും ഉദ്ദീപന വിഭാവങ്ങള്‍. പുരികം വളര്ച്ചുയര്ത്തി കണ്തടങ്ങള് വിറപ്പിച്ച് കൃഷ്ണമണികള്‍ തുറിച്ച് മൂക്കുവിടര്‍ത്തി ചുണ്ട് മുറുക്കിപ്പിടിച്ചാണ് രൗദ്രരസം അഭിനയിക്കുന്നത്.<br />
ആകൃതി, രൂപം തുടങ്ങിയവയിലെ വൈകൃതങ്ങള്‍, വാക്പ്രയോഗത്തിലെ വൈചിത്ര്യങ്ങള്‍, നേരമ്പോക്കുകള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്നതാണ് ഹാസ്യരസം. അതിന്റെ സ്ഥായിഭാവം ഹാസമാണ്. ആത്മസ്ഥമെന്നും പരസ്ഥമെന്നും ഹാസ്യത്തിന് രണ്ട് ഉപവിഭാഗങ്ങളുണ്ട്. ഒരാള്‍ സ്വന്തം വാക്കോ പ്രവര്‍ത്തിയോ കൊണ്ട് മറ്റൊരാളില്‍ പരിഹാസം ജനിപ്പിക്കുന്നത് പരസ്ഥഹാസ്യമാകും. മറ്റൊരുവന്റെ ആകൃതി, രൂപം, വാക്ക് എന്നിവയിലേതെങ്കിലും അടിസ്ഥാനമാക്കി അയാളെ പരിഹസിക്കുന്നത് ആത്മസ്ഥ ഹാസ്യം. ചുണ്ടുകളുടെ അറ്റം താഴോട്ടു കിഴിച്ച് പുരികം പൊക്കി കണ്ണുകള്‍ പകുതി അടച്ച് അഭിനേതാക്കള്‍ ഹാസ്യം അഭിനയിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGjZg_aui7FxHQIC-9nkLWI3gxVcqKvHtoA25EJVCpuOAcAh_sak8YQ2QkXs0K5wCSUGE7xmgGgMkRzACQoJ4A78NxEkIkyprGZ6abASSaTTBZdmFqOO10p60BSwfdZss-h9D0kjpGbnE/s1600/hasyam.jpeg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGjZg_aui7FxHQIC-9nkLWI3gxVcqKvHtoA25EJVCpuOAcAh_sak8YQ2QkXs0K5wCSUGE7xmgGgMkRzACQoJ4A78NxEkIkyprGZ6abASSaTTBZdmFqOO10p60BSwfdZss-h9D0kjpGbnE/s1600/hasyam.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
ഭയം ജനിപ്പിക്കുന്ന കാഴ്ചയോ കേള്‍വിയോ അനുഭവമോ ആണ് ഭയാനകരസം സൃഷ്ടിക്കുന്നത്. ഇത് സ്ത്രീകളെയും നീച കഥാപാത്രങ്ങളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് വ്യാകരണ പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നു. ഇതിന്റെ സ്ഥായിഭാവം ഭയമാണ്. ഏതില്‍ നിന്നാണോ ഭയമുണ്ടാകുന്നത് അത് ആലംബനവും ഭയജനകമായ ചേഷ്ടാവിശേഷങ്ങള് ഉദ്ദീപനവുമാകുന്നു. പുരികത്തിന്റെ മധ്യഭാഗം ചുളിച്ച് ചുണ്ടുകളുടെ അഗ്രം താഴോട്ടുതാഴ്ത്തി മൂക്കുവിടര്‍ത്തി കണ്ണുകള്‍ തുറിച്ച് തോളുകള്‍ ഉയര്‍ത്തി കൃഷ്ണമണികള്‍ വിറപ്പിച്ച് ഭയം അഭിനയിക്കുന്നു.<br />
മനം മടുപ്പിക്കുന്ന ദൃശ്യങ്ങളുടെ രസമാണ് ബീഭത്സം. ഇതിന്റെ സ്ഥായിഭാവം ജുഗുപ്ത്സ അഥവാ വെറുപ്പാകുന്നു. അസഹ്യമായ കാഴ്ചകളും ഗന്ധങ്ങളും അവയെക്കുറിച്ചുള്ള സ്മൃതികളുമാണ് ബീഭത്സം ജനിപ്പിക്കുന്നത്. ദുര്‍ഗന്ധമുള്ള മാംസാദി വസ്തുക്കള്‍ ഇതിന്റെ ആലംബന വിഭാവങ്ങളാണ്. അതില്‍തന്നെ കാണുന്ന പുഴുക്കള്‍, കൃമികീടങ്ങള്‍ തുടങ്ങിയവ ഉദ്ദീപനങ്ങളുമാകുന്നു. ചുണ്ടും പുരികവും ചുളിച്ച് കണ്ണിറുക്കി തോള് ചുരുക്കി ബീഭത്സം അഭിനയിക്കുന്നു.</span><br />
<span style="font-family: Meera; font-size: medium;"><br />
അസാധാരണവും അസംഗതമെന്ന് വിശ്വസിക്കുന്നതുമായി സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനോടുള്ള പ്രതികരണമായാണ് അത്ഭുതരസം ജനിക്കുന്നത്. ഇതിന്റെ സ്ഥായിഭാവം വിസ്മയമാണ്. അലൗകിക വസ്തുക്കളോ അലൗകിക ഗുണങ്ങളോടുകൂടിയ മഹാത്മാക്കളോ ഒക്കെ അത്ഭുതരസത്തിന് ആലംബനമാകാറുണ്ട്. ഇങ്ങനെ പരാമര്‍ശിക്കപ്പെടുന്ന വിശിഷ്ട വസ്തുക്കളുടെ ഗുണഗണങ്ങളാണ് ഉദ്ദീപന വിഭാവങ്ങള്‍. അഭിനേതാക്കള്‍ ചുണ്ടുകളില്‍ മന്ദഹാസം വരുത്തി കവിള് വികസിപ്പിച്ച് കണ്ണില്‍ പ്രകാശം കൊടുത്ത് പുരികം പൊക്കി മൂക്കുകള്‍ വിടര്‍ത്തി കഴുത്ത് മുന്നോട്ടുതള്ളിപ്പിടിച്ച് അത്ഭുതരസം അഭിനയിക്കുന്നു.<br />
നിസ്സംഗതയുടെയും പരിത്യാഗത്തിന്റെയും രസമാണ് ശാന്തം. ഇത് മോക്ഷത്തിന് പ്രചോദനം നല്കുന്ന രസമാണ്. ഇന്ദ്രിയനിഗ്രഹം അഥവാ ശമമാണ് ഈ രസത്തിന്റെ ആത്മാവ്. നിര്‍വേദം അഥവാ വിരക്തി തന്നെയാണ് ഇതിന്റെ സ്ഥായിഭാവം. തത്വജ്ഞാനം, ലൗകിക വിരക്തി, ഹൃദയശുദ്ധി എന്നിവയില്‍ നിന്ന് ശാന്തരസം ഉണ്ടാകുന്നു. പുണ്യാശ്രമങ്ങള്‍, ദേവാലയങ്ങള്‍, തീര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഈ രസത്തിന്റെ ഉദ്ദീപന വിഭാവങ്ങളാണ്. കൃഷ്ണമണികള്‍ പുരികമധ്യത്തില്‍ നിര്‍ത്തി മുഖത്ത് നിര്‍വികാരത വരുത്തി അഭിനേതാക്കള്‍ ശാന്തരസം അഭിനയിക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7ObqYx-RDHyYCzY1cWTiyLvvvO4sSReUxLroMQV1WY9AFieryzWgPFsRy3lhnYdBOB8HvYaHmsPId2M9jzyWVelF6Yd7zW0UuYaRGpmikcxgq4LSRBLtcksIOPMYhoQrHr0OTYCBXkUU/s1600/bhayam.jpeg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7ObqYx-RDHyYCzY1cWTiyLvvvO4sSReUxLroMQV1WY9AFieryzWgPFsRy3lhnYdBOB8HvYaHmsPId2M9jzyWVelF6Yd7zW0UuYaRGpmikcxgq4LSRBLtcksIOPMYhoQrHr0OTYCBXkUU/s1600/bhayam.jpeg" /></a></div><span style="font-family: Meera; font-size: medium;"><br />
അതിസൂക്ഷ്മമായ നിരീക്ഷണവും ഗഹനമായ അപഗ്രഥനവും നടത്തിയാണ് പ്രാചീന ആചാര്യന്മാര് രസനിരൂപണം ചെയ്തിട്ടുള്ളത്. ഈ നവരസത്തിനപ്പുറം പുതിയൊരു രസം കൂട്ടിച്ചേര്‍ക്കാന്‍ ഇത്രനാളും നമുക്കായിട്ടില്ല. അത് വ്യക്തമാക്കുന്നത് ഈ പ്രാചീനാചാര്യന്മാരുടെ നിരീക്ഷണ സാമര്‍ത്ഥ്യമാണ് എന്നത് അവിതര്‍ക്കിതമാണ്. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-39396487750125610242010-11-03T21:49:00.000-07:002011-01-09T21:48:21.844-08:00പൈതൃകവീഥിയിലെ ചരിത്രക്കാഴ്ചകള്‍ PAITHRUKAM EXPERIENCES<span style="font-size: large;"><b>പൈതൃകവീഥിയിലെ ചരിത്രക്കാഴ്ചകള്‍</b></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-size: large;"><b> </b></span><br />
<br />
<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTWD6Qy2SeFg8mc3FUyXB862nRxh2tTcxhVM9fBTT0W__vOQcvlnW2udIC8pj8NXBzD8F0iVSe6lXM1IzPfGpC7vlEBrTWn0MRC7NZt-UwyZmm9ZFNxs4QX4nAbTFiuY1dz2IyRKzmgLc/s1600/IMG141-01.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTWD6Qy2SeFg8mc3FUyXB862nRxh2tTcxhVM9fBTT0W__vOQcvlnW2udIC8pj8NXBzD8F0iVSe6lXM1IzPfGpC7vlEBrTWn0MRC7NZt-UwyZmm9ZFNxs4QX4nAbTFiuY1dz2IyRKzmgLc/s320/IMG141-01.jpg" width="320" /></a> ചരിത്രം ഭരണകൂടങ്ങളുടെ വാഴ്ത്തിപ്പാടലല്ല എന്ന അറിവാണ് പൈതൃകത്തിന്റെ ഊര്‍ജ്ജം.അതുകൊണ്ടുതന്നെ ഭരണകൂട ചരിത്രം മാത്രമല്ല പൈതൃകത്തിന്റെ വിഷയം. അതില്‍ സംസ്കാരത്തിന്റെ, കലകളുടെ, സാഹിത്യത്തിന്റെ, പൂര്‍വ്വസൂരികളായ വ്യക്തികളുടെ ജീവിതത്തിന്റെയൊക്കെ വികാസ പരിണാമങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടെ ഞങ്ങളുടെ ചരിത്രാന്വേഷണം ഒരേ സമയം സ്ഥൂലവും സൂക്ഷ്മവുമാകുന്നു. എല്ലാ ചരിത്രാന്വേഷണങ്ങളും ഇപ്രകാരമുള്ള രണ്ടു തലങ്ങളിലുമെത്തിച്ചേരണം. എന്നാണ് എനിക്കു തോന്നുന്നത്. എങ്കില്‍ മാത്രമേ ചരിത്രന്വേഷണത്തിനും ചരിത്രരചനയ്ക്കും സമഗ്രത അവകാശപ്പെടാന്‍ സാധിക്കുകയുള്ളു. പത്ര പ്രസിദ്ധീകരണങ്ങളും ഇതര സര്‍ക്കാര്‍ രേഖകളും പിന്തുടര്ന്ന് ഒരു സ്ഥൂല ചരിത്രം രചിക്കല്‍ ഇന്ന് പ്രയാസകരമായ കാര്യമല്ല. പക്ഷേ അത് ചരിത്രത്തിന്റെ ഒരു ധാര-മുഖ്യധാര- മാത്രമേ ആകുന്നുള്ളു. അതിലേറെ വിപുലമാണ് അതിന്റെ കൈവഴികള്‍, അഥവാ ഉപധാരകള്‍. ഓരോ ജലധാരയും സ്വയമൊരു നദിയാണ് എന്നു പറയുംപോലെ ഓരോ വ്യക്തിയും ഒരു ചരിത്രമാണ്. ചരിത്രോപധാനമാണ്. അതുവഴിയാണ് ചരിത്രം സ്ഥൂലത്തില്‍ നിന്ന് സൂക്ഷ്മത്തിലേയ്ക്കിറങ്ങുന്നത്.<br />
<a name='more'></a><br />
<b>അടിസ്ഥാന ചരിത്രം</b><br />
ഒരു വസ്തുവിന്റെയോ വസ്തുതയുടെയോ സമ്പൂര്‍ണ്ണ ചരിത്രം എപ്പോഴെങ്കിലും രേഖപ്പെടുത്തപ്പെട്ടിരുന്നു എന്നു കരുതുകവയ്യ. നമ്മള് അടിസ്ഥാന ചരിത്രത്തിലേയ്ക്കിറങ്ങിയിരുന്നില്ലെന്നതാണ് അതിന്റെ കാരണം. അവിടെയാണ് പ്രാദേശിക ചരിത്രനിര്‍മ്മാണ ശ്രമങ്ങളുടെ പ്രസക്തി. ഈ മട്ടില്‍ നമ്മള് ചരിത്രത്തെ പ്രാദേശികമായ വീക്ഷണത്തോടെ സമീപിക്കുമ്പോള്‍ ചരിത്രോപധാനങ്ങളുടെ വ്യാപ്തിയും വികസിക്കുന്നു. ഭാഗ ഉടമ്പടികള്‍, ഉത്സവ നോട്ടീസുകള്‍, പ്രാദേശികമായി പുറത്തിറക്കുന്ന സുവനീറുകള്‍, വിശേഷാല്പ്രസിദ്ധീകരണങ്ങള്, മംഗളപത്രങ്ങള്‍, ഡയറികള്‍, കണക്കുപുസ്തകങ്ങള്‍, പഞ്ചാംഗങ്ങള്‍, ഫോട്ടോകള്‍, ചലചിത്രങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, പണിയായുധങ്ങള്‍, അങ്ങനെ നീളുന്ന ചരിത്രോപധാനങ്ങളുടെ നിര പലപ്പോഴും ഇവയുടെ പ്രാധാന്യം നമ്മള് മനസ്സിലാക്കുന്നില്ല. ഉപയോഗ ശൂന്യമായ വസ്തുക്കളായികണ്ട് പലപ്പോഴും നമ്മള് അതിനെ വലിച്ചെറിഞ്ഞു കളയുന്നു. എന്നാല്‍, അവ സൂക്ഷിക്കപ്പെട്ടു എന്നതുകൊണ്ടു മാത്രം ചരിത്രം രചിക്കപ്പെടുന്നില്ല. അവയെ ശരിയായി വിശകലനം നടത്താന്‍ നമുക്കു സാധിക്കണം. എങ്കില്‍ മാത്രമേ അത് പ്രയോജനകരമായ ഒരു ചരിത്ര നിര്‍മ്മാണ വസ്തുവാകുന്നുള്ളു. <br />
<b>ഒരു ഡയറിയുടെ കഥ</b><br />
ഇവിടെ ഒരു ഡയറിയുടെ കഥപറയാന്‍ ഞാനാഗ്രഹിക്കുന്നു. 1946-ല്‍ മരിച്ചുപോയ ഒരാളിന്റെ ഡയറി അതു ഞാന്‍ കാണുന്നത് 1996 ലാണ്. ഈ ഡയറിയുടെ ഉടമസ്ഥന് ഒരു പൊതു പ്രവര്‍ത്തകനോ പൊതുസമ്മതനോ ആയ വ്യക്തിയായിരുന്നില്ല. സ്വന്തം പറമ്പിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തി തികച്ചും സ്വകാര്യമായി ജീവിതം നയിച്ച ഒരാള്‍. എങ്കില്‍പ്പോലും ആ ഡയറിയില്‍ ഒട്ടേറെ ചരിത്ര വസ്തുതകളുണ്ടായിരുന്നു. അതിലെഴുതിയിരുന്ന കാര്യങ്ങള്‍ ഇതായിരുന്നു. ഓരോ ദിവസവും പറമ്പില്‍ പണിക്കു നിന്ന ആള്ക്കാര്, അവര്‍ക്കു നല്കിയ കൂലി, അവര്‍ ചെയ്ത പണിയുടെ വിശദാംശങ്ങള്‍, എത്രവളം, എന്തൊക്കെ വളങ്ങള്‍ അവയുടെ വിലകള്‍, ചുരുക്കത്തില്‍ ആ ഒരൊറ്റ ഡയറി ഒരു പ്രത്യേക പ്രദേശത്തെ കൃഷിയുടെയും കൃഷിത്തൊഴിലാളികളുടേയും അവരുടെ സേവന വേതന വിധികളുടേയും ചരിത്രം അനാവരണം ചെയ്യുന്നു എന്നു പറയാം.<br />
<b>ജ്യോത്സ്യന്റേകഥ</b><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTRCx9GqkoVPQIGg9jjGCUcPwjgeV8MtJ1GCFPoDuodaCkm4AGNXrYdZzzuKH82Gs0LFh1CeW-64-z6ThrGVbgjqGcXyw6YrMa2lUR3AnHfA7EhtDdrPwqs03ZM1DMkBhyphenhyphenpeB8mqiFRn0/s1600/IMG120-01.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTRCx9GqkoVPQIGg9jjGCUcPwjgeV8MtJ1GCFPoDuodaCkm4AGNXrYdZzzuKH82Gs0LFh1CeW-64-z6ThrGVbgjqGcXyw6YrMa2lUR3AnHfA7EhtDdrPwqs03ZM1DMkBhyphenhyphenpeB8mqiFRn0/s320/IMG120-01.jpg" width="320" /></a></div><br />
മറ്റൊരു കഥ, അതൊരു ജ്യോത്സ്യന്റേതാണ്. തന്റെ ജ്യോതിഷാലയത്തില്‍ വരുന്ന ഓരോ വ്യക്തിയുടേയും പ്രശ്നങ്ങള്‍ അയാള്‍ ആ മാസത്തെ പഞ്ചാംഗത്തിന്റെ വശങ്ങളില് കുറിച്ചിടുന്നു. ജനിച്ച കുട്ടിയുടെ ജാതകമെഴുതാന്‍ ആള്ക്കാര് വരുന്നു. അപ്പോള്‍ അയാള്‍ ജനനം രേഖപ്പെടുത്തുന്നു. മരിച്ചയാളിന്റെ മരണാനന്തര ശുശ്രൂക്ഷകളെക്കുറിച്ച പ്രശ്നം വെയ്ക്കാനാളു വരുമ്പോള്‍ മരണ ദിവസവും അതിനോടനുബന്ധിക്കുന്ന പ്രശ്നങ്ങളും രേഖപ്പെടുത്തുന്നു. കല്യാണം, കുടുംബപ്രശ്നങ്ങള്‍, മറ്റ് പ്രാദേശിക സംഭവ വികാസങ്ങള്‍ ഒക്കെയും ഇങ്ങനെ രേഖയാകുന്നു. ചുരുക്കത്തില്‍ ഒരു പ്രദേശത്തെ എല്ലാ സംഭവങ്ങളും ഒരു വഴിയിലൂടെയല്ലെങ്കില്‍ മറ്റൊരു വഴിയിലുടെ അവിടെ രേഖയാവുകയാണ്. ആ കുറിപ്പുകള്‍ വായിച്ചു വിശകലനം ചെയ്താല്‍ പ്രസ്തുത ജ്യോത്സ്യന്റെ ജീവിതക്കാലത്ത് ആ പ്രദേശത്ത് നടന്ന എല്ലാ സംഭവങ്ങളുടേയും ഒരു വിദൂര ചിത്രം നമുക്കു ലഭിക്കും. ഇത്തരത്തില്‍ നോട്ടുകുറിക്കുന്നത് ആരായാലും അവരുടെ കുറിപ്പുകള്‍ പ്രാദേശിക ചരി്ര്രത നിര്‍മ്മാണത്തിന് പ്രയോജനപ്പെടുത്തും എന്നാണിവിടെ വ്യക്തമാക്കാനുദ്ദേശിക്കുന്നത്.<br />
ഭാഗ ഉടമ്പടി<br />
ഭാഗ ഉടമ്പടികളും അവയുടെ മുന്നാധാരങ്ങളുമാണ് പ്രാദേശിക ചരിത്രത്തിന്റെ മറ്റൊരു സ്രോതസ്സ്. അവിടെ ചരിത്രം ഭൂമിയിലൂടെ വ്യക്തികളിലേക്കെത്തുന്നു . എത്രയോ തലമുറകളിലൂടെ എത്രയെത്ര വ്യക്തികള്‍ ഈ ആധാരങ്ങളില്‍ നിന്ന് തലനീട്ടി പുറത്തു വരുന്നു. ഭൂമിയിലെ സ്ഥാവരങ്ങളും ,വൃക്ഷങ്ങളും, കുളങ്ങളും വഴിയും വാണിജ്യകേന്ദ്രവുംവരെ ഇങ്ങനെ ഭാഗ ഉടമ്പടികളില്‍നിന്ന് ചരിത്ര മാര്‍ഗ്ഗങ്ങളിലൂടെ രൂപപ്പെട്ടു വരുന്നു. തകഴിയുടെ പ്രഖ്യാത നോവലായ കയറിലെ മുഴുവന്‍ വസ്തുതകളും ഇപ്രകാരം സബ് രജിസ്ട്രാര്‍ ഓഫീസിലെ ആധാരങ്ങളില്‍ നിന്നും, ഇതര രേഖകളില്‍ നിന്നും ലഭിച്ചതാണെന്ന് അദ്ദേഹം തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ചരിത്ര വസ്തുതകള്‍ തകഴി നോവല്‍ രചനയ്ക്ക് ഉപയുക്തമാക്കിയെങ്കില് നമുക്ക് അത് ചരിത്ര രചനയ്ക്ക് ഉപയോഗിക്കാവുന്നതാണ്.<br />
പഴയ ഫോട്ടോകളോ, പെയിന്റിംഗുകളോ, ശില്പങ്ങളോ, ചരിത്ര രചനയ്ക്കു വഴികാട്ടുന്നു എന്നത് പുതിയൊരു നിഗമനമല്ല. സിന്ധൂ നദീതട നാഗരികതയുടെ രേഖപ്പെടുത്തലില്പോലും ചിത്രങ്ങളും, ശില്പങ്ങളും ആധാരമാക്കിയിട്ടുണ്ട്. എന്നാല്‍ ആധുനിക കാലത്ത് പെയിന്റിംഗുകളെക്കാളേറെ കാര്യക്ഷമമായി ഉപയോഗിക്കാവുന്നത് ഫോട്ടോകളാണ്. അവയിലെ വേഷം, ആഭരണങ്ങള്‍, പശ്ചാത്തല വസ്തുക്കള്‍, ഒക്കെയും തന്നെ ഏതെങ്കിലും വിധത്തിലുള്ള ചരിത്ര വിശകലനത്തിന് പ്രാപ്തമായി തീരും. പഴയകാല ചലചിത്രങ്ങളും ഇപ്രകാരമുള്ള ചരിത്ര വിശകലനത്തില്‍ ഏറെ സംഭാവന നല്കാന് കഴിവുള്ളവയാണ്. ദൃശ്യമാധ്യമങ്ങള്‍ വരുന്നതിനുമുമ്പ് നമുക്കു ലഭിച്ചിരുന്ന ചലന ദൃശ്യങ്ങള്‍, ചലചിത്രങ്ങളും സര്‍ക്കാരുകള്‍ പബ്ലിക് റിലേഷന്റെ ഭാഗമായി നിര്‍മ്മിച്ചിരുന്ന ഫിലിംസ് ഡിവിഷന് ഡോക്യൂമെന്ററികളും മാത്രമായിരുന്നല്ലോ . ഇവയില്‍ ചലചിത്രങ്ങള്‍ പല വഴികളിലൂടെ ഇന്നും നമുക്കു ലഭ്യമാണ്. അവയില്‍ നമ്മുടെ ഗ്രാമങ്ങളുടേയും, നഗരങ്ങളുടേയും, പൊതു സ്ഥാപനങ്ങളുടേയും, റെയില്‍വേ സ്റ്റേഷനുകളുടെയും, ബസ് സ്റ്റാന്റുകളുടേയുമൊക്കെ പഴയ ദൃശ്യങ്ങളുണ്ട്. ആ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ ചരിത്ര വിശകലനത്തിന് ഈ ദൃശ്യങ്ങള്‍ മുതല്‍ക്കൂട്ടുതന്നെയാണ്.<br />
പൈതൃക അനുഭവങ്ങള്‍<br />
പൈതൃകത്തിലേയ്ക്കു വരാം. അതില്‍ ചരിത്രം മുഖ്യ വിഷയമാണ്. ഒപ്പം ചരിത്രേതരമായ നിരവധി വിഷയങ്ങളും ഞങ്ങള്‍ അതിലൂടെ കൈകാര്യം ചെയ്യുന്നു. എങ്കിലും ചരിത്രത്തിലൂന്നി നിന്നുകൊണ്ടു സംസാരിക്കാം. ഒരു മാധ്യമത്തിലൂടെ, അതിലെ ഒരു പരിപാടിയിലൂടെ, പൊതു സമൂഹത്തെ എങ്ങനെ നമ്മുടെ ചരിത്രധാരകളിലേയ്ക്ക് കൊണ്ടുവരാം എന്നായിരുന്നു ഞങ്ങള്‍ ഒന്നാമതായി ചിന്തിച്ചത്. രണ്ടാമത,് കേരളത്തിന് അഭിമാനകരമായ ഒരു ചരിത്ര ഭാഗധേയമുണ്ടെന്ന് പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുകയും അതില്‍ അഭിമാനിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളത്. മൂന്നാമത്, ചരിത്രം ഒരു വരണ്ട വിഷയമല്ലെന്നും രസകരമായിത്തന്നെ ആസ്വദിക്കാവുന്ന വിഷയമാണെന്നും ബോധ്യപ്പെടുത്തുക. അത്തരമൊരു ലക്ഷ്യം കൈവരിക്കുന്നതിനാണ് തികച്ചും കാല്പനികമായ ഒരു ഭാഷ ഞങ്ങളതില്‍ സ്വീകരിച്ചത്. മറ്റൊന്ന്, കേരളീയര്‍ പൊതുവില്‍ വച്ചു പുലര്‍ത്തുന്ന ഒരപകര്‍ഷതാബോധമുണ്ട്. നമുക്ക് അഭിമാനിക്കത്തക്ക പൂര്വ്വപൈതൃകങ്ങള് ഇല്ല എന്ന ഒരപകര്‍ഷതാബോധം. അതുതൊറ്റാണെന്നും നമുക്കുഭിമാനിക്കത്തക്കതായി ഒരു പാടുകാര്യങ്ങളുണ്ട് എന്നും ഉറപ്പിക്കാനുള്ള ഒരുദ്യമം. വടക്കു നോക്കികളും പടിഞ്ഞാറുനോക്കികളുമാകാതെ മേരാകേരള് മഹാന് എന്നുറച്ചു വിശ്വസിക്കാനുള്ള പ്രചോദനം നല്‍കുക. ഒരു വേള എല്ലാ ചരിത്രവും എല്ലാ ചരിത്ര രചനകളും ലക്ഷ്യം വെയ്ക്കേണ്ടത് ഈ വസ്തുതകളാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് സാധ്യമാകുമാറ് ലഭ്യമാകുന്ന ഏത് രേഖയും ഉപയോഗിക്കുന്നത് ശരിയാണെന്നും വിശ്വസിക്കുന്നു.<br />
<b>ഡിജിറ്റല്‍ ഹിസ്റ്ററി</b><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgj50el2TvdCr_CTBQlmp7j5o0X2YUjqlKqGlA9dpMGotT1lxSh1qCf13-z9GfC2a_Mv-rCV6YM4YkUFRyNVkWh7-U9uiAePMwLPBVSrZX3YpAyf3ExxHdiDmYXGxmzUznykR_4kKibixQ/s1600/IMG102-01.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="256" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgj50el2TvdCr_CTBQlmp7j5o0X2YUjqlKqGlA9dpMGotT1lxSh1qCf13-z9GfC2a_Mv-rCV6YM4YkUFRyNVkWh7-U9uiAePMwLPBVSrZX3YpAyf3ExxHdiDmYXGxmzUznykR_4kKibixQ/s320/IMG102-01.jpg" width="320" /></a></div><br />
ചരിത്രം രേഖകളായോ രേഖപ്പെടുത്തലുകളായോ വരുമ്പോള്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ അവയ്ക്ക് വേണ്ടത്ര പരിഗണനയോ സ്വീകരണമോ ലഭിക്കാറില്ലെന്നതൊരു വസ്തുതയാണ്. ചരിത്രത്തിന് ഒരിക്കലും അതര്‍ഹിക്കുന്ന പ്രാധാന്യം ജനസാമന്യത്തിന്റെ ഇടയില്‍ ഉണ്ടാകുന്നില്ല. അത്തരമൊരവഗണനയ്ക്ക് കാരണമായി ചൂണ്ടിക്കാട്ടാന്‍ പല വസ്തുതകളുണ്ട്. പൊതുവില്‍ ആര്‍ക്കും രസിക്കാന്‍ കഴിയുന്നതായിരിക്കില്ല ചരിത്രത്തിന്റെ അന്തസത്ത. പിന്നെയുള്ളൊരു പോരായ്മ ചരിത്ര ഗ്രന്ഥങ്ങളുടെ ഭാഷയാണ്. ചരിത്രകാരന്മാരില് മിക്കവരും ഭാഷയില്‍ ഏറെ പ്രവര്ത്തിച്ചിട്ടുള്ളവരായിരിക്കുകയില്ല. ഭാഷ ലളിതവും ആകര്‍ഷകവുമാക്കാനും വസ്തുതകള്‍ രസകരമായി പറഞ്ഞുറപ്പിക്കാനും അവര്‍ക്കു കഴിയുന്നുഎന്നു പറയുക വയ്യ. ഭാഷാപരമായ ഈ കുറവുകള്‍ പലപ്പോഴും വായനക്കാരെ ചരിത്രത്തില്‍ നിന്നകറ്റുന്നു. ഇനി ഭാഷാവ്യക്തതയും വായനാ സുഖവുമുണ്ടെങ്കില്പോലും ചൊറിയൊരു ശതമാനമേ വായനയ്ക്കുമിനക്കെടുന്നുള്ളു. അവിടെയാണ് ചരിത്രത്തിന്റെ ദൃശ്യവല്ക്കരണത്തിനും പ്രസക്തി കൈവരുന്നത്. ഒരു ചരിത്ര വസ്തുത അതുമായി ബന്ധപ്പെട്ട പ്രദേശത്തിന്റെയും ഭൗതിക സാഹചര്യങ്ങളുടേയും വ്യക്തിചരിത്രങ്ങളുടേയും അകമ്പടിയോടെ പകര്‍ന്നു നല്കുമ്പോള് അതിന് ആകര്ഷകത്യവും ആധികാരികതയും വര്‍ദ്ധിക്കുന്നു. അതാണ് പൈതൃകം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സംരംഭത്തിലൂടെ ചരിത്രത്തെ കൂടുതല്‍ ജനപ്രിയമാക്കാമെന്നാണ് പൈതൃകത്തിന്റെ സ്വീകാര്യത വെളിപ്പെടുത്തുന്നത്. ചെറിയൊരു ക്യാമറയും സ്വന്തം പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാവുന്ന ലഘുവായ എഡിറ്റിംഗ് സോഫ്റ്റ്വെയറും ഉപയോഗിച്ച് ഓരോ ചരിത്ര ഗവേഷകനും സ്വയം തന്നെ ഇത്തരം ചരിത്ര നിര്‍മ്മാണം നടത്താനാകും എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. യൂറ്റിയൂബിലുടെയും ബ്ലോഗുകളിലൂടെയും ഇത് ലോക ജനസാമാന്യത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ഇന്ന് പ്രയാസമില്ല. എല്ലാ അറിവുകള്‍ക്കും പുസ്തകങ്ങളെ ആശ്രയിച്ചിരുന്ന അവസ്ഥയില്‍ നിന്ന് ആളുകള്‍ മാറിയിരിക്കുന്നു. ഇന്ന് നമ്മള് ആദ്യം തിരയുന്നത് ഇന്റര്‍നെറ്റിലെ സൈറ്റുകളിലാണ്. അവിടെ വസ്തുനിഷ്ഠമായ വിവരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതുകൊണ്ടു തൃപ്തിപ്പെടാന്‍ നമ്മള് ഒരുക്കമാണ്. അപ്പോള്‍ ചരിത്ര ഗവേഷകര്‍ക്ക് അധികം പ്രയാസങ്ങളില്ലാതെ തങ്ങളുടെ കണ്ടെത്തലുകള്‍ ലോകസമക്ഷമെത്തിക്കാനുള്ള വഴിതെളിക്കുകയാണ്. നമ്മുടെ ചരിത്രനിഗമനങ്ങള്‍ പ്രചരണയത്നങ്ങളില്ലാതെ ആയിരമായിരമാള്ക്കാരുടെ കൈകളിലെത്തുന്നു എന്നത് വലിയ കാര്യമാണ്. ചരിത്രം, ചരിത്രകാരന്മാരും ,ചരിത്രവിദ്യാര്ത്ഥികളുമല്ലാത്ത ,സാമാന്യ ജനതയിലെത്തിക്കാനുള്ള പരിശ്രമത്തില്‍ മുഖ്യമായും ശ്രദ്ധിക്കേണ്ടത് അതിന്റെ വരണ്ട സ്വഭാവം മാറ്റിയെടുക്കാനാണ്. ഭാഷ നന്നാകണം. അവതരണ ശൈലി ആകര്‍ഷകമാകണം. ആശയസംവേദനം കുറ്റമറ്റതാക്കണം. വായനക്കാരനെ പ്രചോദിപ്പിക്കുന്ന ഒരു സമീപനം കൂടി ഉണ്ടായാല്‍ ഏറ്റവും നല്ലത്.<br />
അടിസ്ഥാന പരമായി ചരിത്രം മൃതാവശിഷ്ടങ്ങളുടേയും നഷ്ടസൗഭാഗ്യങ്ങളുടേയും ഉയിര്‍പ്പു സുവിശേഷമാണ്. വാഴ്ത്തിപ്പാടലും വകതിരിക്കലുമാണ്. ഇതു പക്ഷേ ചരിത്രത്തിന്റെ ചട്ടക്കൂടുമാത്രമേ ആകുന്നുള്ളു. ചരിത്ര നിര്‍മ്മാണത്തിനും ചരിത്ര പഠനത്തിനും അതിനപ്പുറം ഒരു ലക്ഷ്യമുണ്ട്. ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാന കാലത്തിനുവേണ്ട ഊര്‍ജ്ജം സംഭരിക്കുക, ഭാവികാലത്തിനുവേണ്ട ഉത്തേജനം കരുതി വെയ്ക്കുക.അത് ചരിത്രത്തിന്റെ സാര്‍ത്ഥകമായ ലക്ഷ്യമാണ്. എല്ലാകാലത്തും എല്ലാസമൂഹത്തിലും ആനുപാതികമായി നന്മയും തിന്മയും നിലനില്‍ക്കുന്നുണ്ട്. ഭൂതകാലത്തിലെ ചില തിന്മകള് ഉയര്‍ത്തിക്കാട്ടി ആ കാലം പൂര്‍ണ്ണമായും തമസ്കരിക്കപ്പെടേണ്ടതാണെന്നു പറയുന്നത് പുരോഗമനാശയമല്ല. ശുദ്ധപിന്തിരിപ്പത്തരമാണ്. തിന്മകളെ വാഴ്ത്തിപ്പാടേണ്ടതില്ല, അവയെ മറന്നു കളയേണ്ടതുമില്ല. എന്നാല്‍ ചരിത്രത്തെ തിരിച്ചറിയുന്നതിന് നമുക്ക് മുന്‍ വിധികള്‍ പാടില്ല. വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചരിത്ര വിശകലനത്തിന്റെ സ്ഥാനത്ത് സംഭവങ്ങളെ ആധാരമാക്കിയുള്ള ചരിത്ര നിര്‍മ്മാണമാണു വേണ്ടത്. അത്തരമൊരു ചരിത്രാന്വേഷണത്തില്‍ ദേശീയ ചരിത്രം മുതല്‍ സമൂഹത്തിലെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബങ്ങളുടെ ചരിത്രം വരെ പ്രാധാന്യമര്‍ഹിക്കുന്നു. അത്തരത്തില്‍ എല്ലാ മണ്ഡത്തിലുമുള്ള ചരിത്രാന്വേഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് ചരിത്രത്തെ സാമൂഹ്യപുരോഗതിക്കുള്ള ഉപാധിയാക്കാം. ദേശീയോദ്ഗ്രഥനത്തിനുള്ള രാസത്വരകമാക്കാം. അതായിരിക്കട്ടെ ചരിത്രത്തിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും.<div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-22676688276326843662010-11-01T06:44:00.001-07:002011-01-09T21:48:44.644-08:00ഐന്തിണ FIVE KIND OF LAND<span style="font-family: Meera; font-size: medium;"><span style="font-size: x-large;"><b>ഐന്തിണ</b></span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><b><span style="font-size: x-large;"> </span></b><br />
കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ചരിത്രഗവേഷണത്തിന് വിലമതിക്കാനാകാത്ത ഉപധാനങ്ങളാണ് സംഘസാഹിത്യ കൃതികള്‍. അത് ഈ പ്രദേശത്തിന്റെ ഒരു കാലഘട്ടത്തിന്റെ സമഗ്രചിത്രം പകരുന്ന വിശിഷ്ട രേഖകളാണ്. ആടുമാടുകളെ മേയ്ച്ചു ജീവിച്ച പ്രാചീന ഗോത്രവ്യവസ്ഥയില്‍ നിന്നും കൃഷിപ്രധാനമായ ഒരു ജീവിത വ്യവസ്ഥയിലേക്ക് ജനങ്ങള്‍ വഴിതിരിയുന്നത് ഈ കാലത്താണ്. അതുകൊണ്ടു തന്നെ കൃഷിയെക്കുറിച്ചും കൃഷിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിഭിന്നങ്ങളായ ഭൂ പ്രതലങ്ങളെക്കുറിച്ചും സംഘകൃതികള്‍ വിലയിരുത്തുന്നു.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYwWqRVbhzhcCUj2Dy09z4n7QodWstfSpGom5qBWthb2zKJjQZNDJRPoZWDLqljTvx3Oq-yrM0OBditXj0Lb0mK5PM0D_fSv9dV6xfHnyhxr1yNrdavr0J9JHoFG4KNP0BGmM3ugSBV6M/s1600/MAR1.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="176" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYwWqRVbhzhcCUj2Dy09z4n7QodWstfSpGom5qBWthb2zKJjQZNDJRPoZWDLqljTvx3Oq-yrM0OBditXj0Lb0mK5PM0D_fSv9dV6xfHnyhxr1yNrdavr0J9JHoFG4KNP0BGmM3ugSBV6M/s320/MAR1.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
സംഘസാഹിത്യത്തില്‍ ഭൂമിയെ തിണകള് എന്നുവിളിക്കുകയും തിണകളെ അഞ്ചായി വിഭജിക്കുകയും ചെയ്തിരുന്നു. അതത്രെ ഐന്തിണകള്. <b>മരുതം, മുല്ലൈ, കുറിഞ്ഞി, പാല, നെയ്തല്‍ എന്നിവയാണ് സംഘംകൃതിയില്‍ പരാമര്‍ശിക്കപ്പെടുന്ന ഐന്തിണകള്</b>. ഇതിലെ ഓരോ തിണയ്ക്കും ചേര്‍ന്ന പ്രണയകവിതകള്‍ സംഘസാഹിത്യത്തിലെ അകംകവിതകളില്‍ കണ്ടെത്താനാകുന്നു. ആ കവിതകളിലെ പരാമര്‍ശങ്ങളില്‍ നിന്നാണ് ചരിത്രകാരന്മാര് ഐന്തിണകളെ നിര്‍വചിക്കുന്നത്.<a name='more'></a><br />
ഐന്തിണകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരുതനിലമാണ്. ഫലഭൂയിഷ്ഠമായ നദീതീരങ്ങളാണത്രെ മരുതം. ലോകത്തിന്റെ അച്ചുതണ്ട് കൃഷിക്കാരാണെന്നും മുഴുവന്‍ ജനങ്ങളെയും തീറ്റിപ്പോറ്റുന്നത് അവരാണെന്നും കവികള്‍ പാടിയിരുന്ന ആ പഴയകാലത്ത് കൂടുതല്‍ വിളവുലഭിക്കുന്ന പ്രദേശത്തിന് കൂടുതല്‍ പ്രാധാന്യമുണ്ടാവുക സ്വാഭാവികമാണ്. ഈ പ്രദേശങ്ങളിലെ താമസക്കാര്‍ പൊതുവേ കര്‍ഷകരായിരുന്നതിനാല്‍ അവരെ ഉഴവര് എന്നുവിളിച്ചിരുന്നു. ഇവര്‍ കാര്‍ഷികവൃത്തിയില്‍ വൈദഗ്ധ്യം നേടിയവരാണെന്ന് സൂചിപ്പിക്കുന്ന നിരവധി പ്രയോഗങ്ങള്‍ സംഘകൃതികളില്‍ കാണുന്നു. കാളപൂട്ടലും കലപ്പകൊണ്ടുഴലലും ആ കാലത്തെ ഏറ്റവും വിദഗ്ധമായ തൊഴിലുകളായി ഇതില്‍ വിവരിക്കപ്പെടുന്നു.<br />
പുല്‍മേടുകളും കുറ്റിക്കാടുകളും നിറഞ്ഞ സ്ഥലങ്ങളെയാണ് മുല്ലൈ തിണ എന്നു വിളിച്ചിരുന്നത്. ഈ പ്രദേശങ്ങള്‍ താരതമ്യേന കൃഷിക്കപര്യാപ്തമായിരുന്നു. അതുകൊണ്ടാവാം ഇവിടെ വസിച്ചവര്‍ ആടുമാടുകളെ മേയ്ച്ചായിരുന്നു ജീവിതവൃത്തി കഴിച്ചിരുന്നത്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhg1fpjXSlXqHyWVe7wdRXqc_GIBo92fMUok7nhDYhwGNhwcT3kIyGBcbrFuZgpJMKvGK1V6t15HBYCjFHbnNmb42MZgpiBH_7Sl2qzXaLCa25Rs6FXeVxSPaXWsyP-89LAVyRo7SY4W5o/s1600/HIL2.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="292" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhg1fpjXSlXqHyWVe7wdRXqc_GIBo92fMUok7nhDYhwGNhwcT3kIyGBcbrFuZgpJMKvGK1V6t15HBYCjFHbnNmb42MZgpiBH_7Sl2qzXaLCa25Rs6FXeVxSPaXWsyP-89LAVyRo7SY4W5o/s320/HIL2.jpg" width="320" /></a></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhB2JUaOohZoh0dMVyhYk1ED21kkeknWZElapegCMqbm9bmxvvrWCCMJ5XAKK415jX4ClZwZ6bL_Zgw9kLHDD23iqCx_CpWDE4FGPMye9ZxywxecKUdJ_k-n42DeebF6Ind3sPuNz1iFN0/s1600/p3.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhB2JUaOohZoh0dMVyhYk1ED21kkeknWZElapegCMqbm9bmxvvrWCCMJ5XAKK415jX4ClZwZ6bL_Zgw9kLHDD23iqCx_CpWDE4FGPMye9ZxywxecKUdJ_k-n42DeebF6Ind3sPuNz1iFN0/s320/p3.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
മലകള്‍ നിറഞ്ഞ കാട്ടുപ്രദേശമാണ് കുറിഞ്ഞിത്തിണ. ഇവിടത്തെ ആളുകള്‍ വേട്ടയാടി ജീവിച്ചവരായിരുന്നു. കുറവര്‍, എയിനര്‍, വില്ലവര്‍ തുടങ്ങിയ ജനവിഭാഗങ്ങളാണ് ഇവിടത്തെ താമസക്കാര്‍. പാലൈനിലങ്ങള് മഴകുറഞ്ഞ മരുപ്രദേശങ്ങളാണ്. ഇവിടെ താമസിച്ചിരുന്നത് മറവര്‍, മഴവര്‍ തുടങ്ങിയവിഭാഗങ്ങളാണ്. കൃഷിയും കാലിവളര്‍ത്തലും അസാധ്യമായ ഈ പ്രദേശങ്ങളിലെ ആളുകള്‍ കൊള്ളക്കാരും പിടിച്ചുപറിക്കാരുമായി. തികഞ്ഞ പോരാളികളായ ഇവര്‍ നല്ല പടയാളികളായും പേരെടുത്തു. സമുദ്രതീരങ്ങളാണ് നെയ്തല്‍ പ്രദേശങ്ങള്‍. മീന്‍പിടിച്ചും ഉപ്പുണ്ടാക്കിയുമാണത്രെ ഇവിടത്തെ ജനങ്ങള്‍ ജീവിച്ചിരുന്നത്. പരതവര്‍, മീനവര്‍, വലയര്‍, ഉമണര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ നെയ്തല്‍ വാസികളായിരുന്നു.<br />
ഈ ഐന്തിണകളിലെയും തൊഴിലും ജീവിതരീതിയും വ്യത്യസ്തമായിരുന്നു എന്നതുപോലെ തന്നെ അവരുടെ സാഹിത്യവും വ്യത്യസ്തമായിരുന്നുവെന്ന് സംഘംകാലത്തെ അകംകവിതകള്‍ സൂചിപ്പിക്കുന്നു. പ്രണയവും പ്രണയ പരിഭവവും വിരഹവുമൊക്കെ ആവിഷ്കരിക്കുന്ന അകംകവിതയില് പ്രണയജീവിതത്തിന്റെ അഞ്ച് വ്യത്യസ്ത അവസ്ഥകളെ അഞ്ച് തിണകളിലായി അന്നത്തെ കവികള്‍ ദൃശ്യവത്കരിക്കുന്നു. പ്രണയത്തിന്റെ ഒന്നാംകാലം മലയും മലയോടു ചേര്‍ന്ന പ്രദേശവുമായ കുറിഞ്ഞിത്തിണയിലാണ് നടക്കുന്നത്. നായികാനായകന്മാര് പരസ്പരം കണ്ട് അനുരക്തരാകുന്നത് ഇവിടെയാണ്. ഈ പശ്ചാത്തലത്തിലേ അത്തരം പ്രണയ സന്ദര്‍ഭങ്ങള്‍ സംഘകാലകവികള്‍ വര്ണിക്കാറുള്ളൂ.<br />
അകം കവിതകളില്‍ ഭര്ത്താക്കന്മാരെ പിരിഞ്ഞ നായികമാര്‍ അവരുടെ പ്രത്യാഗമനം കാത്തിരിക്കുന്ന സ്ഥലം മുല്ലൈനിലമാണ്. മുല്ലൈത്തിണയുടെ കവികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഷയങ്ങളാണ് മഴയും സന്ധ്യയും. കൊലയാനകളെക്കാളും മുഷ്ക്കുള്ള കാളകളെ അടക്കി വിജയംവരിക്കുന്ന നായകനെ മാലയിട്ട് ആനയിക്കുന്ന യുവതികളാണ് ഇവിടത്തെ നായികമാര്‍.<br />
വഴിതെറ്റിപ്പോകുന്ന ഭര്ത്താക്കന്മാരുമായി സ്ത്രീകള്‍ കലഹിക്കുന്നത് നിലംകൃഷികള് വിളഞ്ഞുനില്‍ക്കുന്ന മരുതനിലത്തുവച്ചാണ്. മരുതത്തിണയിലെ കവിതകളിലെ പ്രധാന പ്രതിപാദ്യവും ഇതുതന്നെ. വിരഹിണികളായ നായികമാര്‍ ഇരുന്നു വിലപിക്കുന്നത് കടല്ക്കരയിലെ നെയ്തല്നിലത്താണ്. വിരഹംകൊണ്ട് ദുഃഖിച്ച് വിളറിപ്പോയ നായികമാരും അവരെ വിട്ടകന്ന നായകന്മാരുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. മരുഭൂമി പോലെ ഉണങ്ങിവരണ്ട പ്രദേശങ്ങളാണ് പാലൈനിലം. വിരഹത്തെ ഓര്‍ത്തുള്ള നായികമാരുടെ പായാരങ്ങളാണ് ഈ ഭാഗത്തെ കാവ്യവിഷയം.<br />
ഒരു കാലഘട്ടത്തിലെ പ്രണയ തീവ്രമായ ലൗകിക ജീവിതത്തിന്റെ കലാത്മകമായ ആവിഷ്കാരമാണ് അഞ്ചുതിണകളില്‍ അഥവാ പ്രദേശങ്ങളിലായി വര്‍ണിക്കപ്പെടുന്ന ഈ പാട്ടുകള്‍. പ്രാചീന തമിഴകത്തിന്റെ മഹാകവികള്‍ ഉള്‍പ്പെടെ ഉള്ള പല കവികളും ഈ കവിതകളില്‍ തങ്ങളുടെ പ്രതിഭ സമര്‍പ്പിച്ചിട്ടുണ്ട്. ഇറൈയനാര്‍, ദേവകുലത്താര്‍, പരണര്‍, കുട്ടുവന്കണ്ണന്, കപിലര്‍, കൂവന്മൈന്തന്, ഔവ്വയാര്‍, നക്കീരന്‍, കൂടല്ലൂര്കിഴാര് എന്നുതുടങ്ങി വലിയൊരു കവിനിര ഈ അഞ്ചുതിണപ്പാട്ടുകളിലൂടെ ആദിദ്രാവിഡത്തന്റെ സാഹിത്യഭൂമികയില്‍ വിശിഷ്ടമായ വിതകള്‍ നടത്തിയിട്ടുണ്ട്. മലയാള ഭാഷോത്പത്തിക്കുമുമ്പുണ്ടായ ഈ കാവ്യഭാഗധേയം അന്നത്തെ തമിഴകത്തിന്റെ ഭാഗമായിരുന്ന കേരളത്തിനും കൂടി അവകാശപ്പെട്ടതാണ്. ഈ തിണപ്പാട്ടുകള് അഥവാ അകം കവിതകള്‍ എന്‍.വി.കൃഷ്ണവാര്യരുടെ വിവര്‍ത്തനത്തിലൂടെ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com8tag:blogger.com,1999:blog-496515746870758093.post-45558495680053244652010-10-29T10:29:00.000-07:002011-01-09T21:49:10.494-08:00ഭാരതീയ നാടക സങ്കല്പം INDIAN THEATRE<span style="font-family: Meera; font-size: medium;"><span style="font-size: x-large;"><b>ഭാരതീയ നാടക സങ്കല്പം</b></span></span><br />
<b>പ്രശാന്ത് മിത്രന്</b><span style="font-family: Meera; font-size: medium;"><span style="font-size: x-large;"><b> </b></span></span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSqyLIPGMDRWF0I-yOMm-ybt1CXNLRcT2l5TkQ9WK3R4ULE9FaFs1odZk0aa6jMGidsKp8A0yAQfVraTZfYXiU4qNraf6KYOFL4cm4M_NVPdHLkRu9B8bE7k9LVq01HYVHmN_SDikICFg/s1600/DR2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="157" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSqyLIPGMDRWF0I-yOMm-ybt1CXNLRcT2l5TkQ9WK3R4ULE9FaFs1odZk0aa6jMGidsKp8A0yAQfVraTZfYXiU4qNraf6KYOFL4cm4M_NVPdHLkRu9B8bE7k9LVq01HYVHmN_SDikICFg/s320/DR2.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><span style="font-size: x-large;"><b> </b></span><br />
ലോകത്തിലെ അതിപ്രാചീനമായ നാടകവേദികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും ആദ്യം പരാമര്‍ശിക്കപ്പെടുന്ന രണ്ടുപേരുകള്‍ ഗ്രീക്ക് നാടകവേദിയും ഭാരതീയ നാടകവേദിയുമാണ്. അന്തസത്തകളിലും സ്വഭാവത്തിലും സമീപനത്തിലും വിരുദ്ധങ്ങളായ രണ്ടഗ്രങ്ങളിലാണ് ഇവയുടെ സ്ഥാനം. ഒന്നില്‍ സ്വയംകൃതമല്ലാത്ത തെറ്റുകളുടെ പേരില്‍ അനിവാര്യമായ ദുരന്തത്തില്‍ ചെന്നവസാനിക്കുന്ന നായകനെ ആവിഷ്കരിക്കുമ്പോള്‍ മറ്റേത് നായകന്റെ അപ്രതിരോധ്യമായ വിജയത്തില്‍ കലാശിക്കുന്നു. ദുരന്തത്തിന്റെയും ശുഭാന്തത്തിന്റെയും ഈ വൈജാത്യം മാത്രമല്ല നാടകത്തെ പാശ്ചാത്യവും പൗരസ്ത്യവുമാക്കുന്നത്. അതിന് വേറെയും ഒട്ടനേകം ഘടകങ്ങളുണ്ട്.<br />
ഭാരതീയ നാടകസങ്കല്പത്തെ നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ വ്യക്തമായി നിര്‍വചിക്കുന്നുണ്ട്:<br />
``ധീരോദാത്തനതിപ്രതാപ ഗുണവാന്‍<br />
വിഖ്യാതവംശന്‍ ധരാപാലന്‍ നായക-<br />
നഞ്ചുസന്ധികളതി ഖ്യാതം കഥാവസ്തുവും<br />
നാലഞ്ചാളുക,ളങ്കമഞ്ചധികമോ<br />
ശൃംഗാരമോ വീരമോ മുഖ്യം നിര്‍വ്വഹ-<br />
ണത്തിലത്ഭുത രസം, നാഥോദയം നാടകം''- <br />
എന്നാണ് നാടകത്തെ നിര്‍വചിക്കുന്നത്. <a name='more'></a>ധൈര്യവും പരാക്രമവുമുളള ഗുണവാനും പ്രതാപവാനും രാജാവുമായ നായകന്, മുഖസന്ധി, പ്രതിമുഖസന്ധി, ഗര്‍ഭസന്ധി, വിമര്‍ശസന്ധി, നിര്‍വഹണസന്ധി എന്നിങ്ങനെ കഥാഗതിയില്‍ അഞ്ച് സന്ധികള്‍ അഥവാ ഘട്ടങ്ങളുണ്ടാവണം. പ്രധാന കഥാപാത്രങ്ങള്‍ നാലഞ്ചുപേരാകുന്നത് നന്ന്. അങ്കങ്ങള്‍ അഞ്ചെങ്കിലുമുണ്ടാകണം. അത് പത്തുവരെയും ആകാം. കഥാഗതിയുടെ മുഖ്യരസം ശൃംഗാരമോ വീരമോ ആയിരിക്കണം. എന്നാല്‍ നിര്‍വഹണ സന്ധിയില്‍ അഥവാ അവസാന ഘട്ടത്തില്‍ അത്ഭുത രസം ജനിക്കുകയും നായകന് വിജയവും ഉത്കര്‍ഷവും ഭവിക്കുകയും വേണം. ഇങ്ങനെയാണ് നാടകം രചിക്കേണ്ടത് എന്നാണ് ഈ നിര്‍വചനം വ്യക്തമാക്കുന്നത്. ശാകുന്തളം തുടങ്ങിയ വിശിഷ്ട നാടകങ്ങളും ഈ നിര്വചത്തിലൊതുക്കിപറയാവുന്ന രചനകള്‍ തന്നെയാണ്. വിഭിന്നങ്ങളായവയും കുറവല്ല .<br />
ശുദ്ധമായ പാരമ്പര്യ രീതിയനുസരിച്ച് ഒരു നാടകാവതരണം ആരംഭിക്കുന്നത് നാന്ദിവാക്യത്തോടെയാണ്. സംവിധായകന് എന്ന് വിശേഷിപ്പിക്കാവുന്ന സൂത്രധാരനാണ് നാന്ദിവാക്യം ചൊല്ലുന്നത്. ഇത് ദേവതാസ്തുതിപരമായ ഒരു കര്‍മ്മമാണെങ്കിലും ചിലപ്പോള്‍ കഥാവസ്തുവിനെക്കുറിച്ചുള്ള ദിങ്മാത്ര സൂചനയും അതിലടങ്ങിയിരിക്കും. അതുകഴിഞ്ഞ് പ്രസ്താവനയാണ്. ഏതെങ്കിലും വിധത്തില്‍ കഥാസൂചന ഇതില്‍ ഉള്‍ക്കൊണ്ടിരിക്കണം എന്നത് നിര്‍ബന്ധമാണ്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzHapgf0ihEP7jFrK7cAo8oLD7uxiRJFXI1sJSZiDbN2Ov6C_GD29io-5xYP7E0FoBgiiYp-vAVNcNM8FyUzFqqOpNrAbW_qnIBxqhKwY_nQFAAXufGjVZJyXGMZkee08zycmIeq8i1jI/s1600/DR5.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="238" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhzHapgf0ihEP7jFrK7cAo8oLD7uxiRJFXI1sJSZiDbN2Ov6C_GD29io-5xYP7E0FoBgiiYp-vAVNcNM8FyUzFqqOpNrAbW_qnIBxqhKwY_nQFAAXufGjVZJyXGMZkee08zycmIeq8i1jI/s320/DR5.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
നാടകാവതരണത്തെക്കുറിച്ചുള്ള വ്യവസ്ഥാവിധികളില് രംഗപ്രയോഗാര്ഹങ്ങളും രംഗപ്രയോഗാനര്ഹങ്ങളുമായ കാര്യങ്ങളുണ്ട്. യുദ്ധം, മരണം, കുളി, ഭക്ഷണം, ശയനം, കൊലപാതകം തുടങ്ങിയവയൊന്നും രംഗത്ത് അവതരിപ്പിച്ചുകൂടാ എന്നാണ് വിധി. ഇത്തരം സന്ദര്‍ഭങ്ങള്‍ കഥാഗതിയില്‍ അനിവാര്യമായി വരുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുമാറ് അവതരിപ്പിക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളാണ് അര്‍ദ്ധോപക്ഷേപങ്ങള്‍. വിഷ്കംഭം, പ്രവേശകം തുടങ്ങി അഞ്ചാണ് അര്‍ദ്ധോപക്ഷേപങ്ങള്‍. നടന്നുകഴിഞ്ഞതോ നടക്കാനിരിക്കുന്നതോ ആയ കഥാഭാഗങ്ങളെ സംക്ഷേപിച്ച് അങ്കത്തിനു മുമ്പായി അവതരിപ്പിക്കുന്നതാണ് വിഷ്കംഭം. ഏറെക്കുറെ വിഷ്കംഭത്തിന്റെ ധര്‍മ്മങ്ങള്‍ തന്നെയാണ് പ്രവേശകത്തിനുമുള്ളത്. അങ്കത്തിന്റെ ആദിയിലോ മധ്യത്തോ അണിയറയില്‍ നിന്നുകൊണ്ട് കഥാസൂചന നിര്‍വ്വഹിക്കുന്ന ചൂളികയും അര്ദ്ധോപക്ഷേപമാണ്. ഇതുകൂടാതെ അങ്കമുഖവും അങ്കാവതാരവും അര്ദ്ധോപക്ഷേപങ്ങളില്പ്പെടുന്നു.<br />
പഞ്ചസന്ധികളില് ആടിത്തീര്‍ക്കുന്ന ജീവിതാവിഷ്കാരമാണ് നാടകം എന്ന് പറയാറുണ്ട്. മുഖം, പ്രതിമുഖം, ഗര്‍ഭം, വിമര്‍ശം, നിര്‍വഹണം എന്നിങ്ങനെ നിര്‍വചിക്കപ്പെടുന്ന പഞ്ചസന്ധികളെ പ്രാചീനാചാര്യന്മാര് വിശദമായിത്തന്നെ വിശകലനം ചെയ്തിരിക്കുന്നു. നാടകത്തിന്റെ ആത്യന്തിക ഫലസിദ്ധിയ്ക്കുള്ള ബീജാവാപമാണ് മുഖസന്ധിയില്‍ നടക്കുന്നത്. പ്രണയസാഫല്യമാണ് അന്തിമ ഫലമെങ്കില്‍ പ്രണയാങ്കുരവും നായികാനായക സംഗമവും വരെ മുഖസന്ധിയില്‍ വരുന്നു. ഇതിന്റെ പുരോഗതിയും ചെറു വിഘ്നങ്ങളുമൊക്കെയുള്ള അടുത്തഭാഗം പ്രതിമുഖ സന്ധിയാണ്. അതായത് ഒരു സന്ധിഗ്ദ്ധഘട്ടത്തെ ഈ സന്ദര്‍ഭം അവതരിപ്പിക്കുന്നു എന്ന് സാരം. മൂന്നാംഘട്ടമായ ഗര്‍ഭസന്ധിയില്‍ വരുന്നത് ലക്ഷ്യപ്രാപ്തിയോടടുത്തെത്തുന്ന ഒരവസ്ഥയാണ്. എന്നാല്‍ അത് പെട്ടെന്ന് വഴുതിപ്പോകുന്നു. ശാകുന്തളത്തില്‍ ദുഷ്യന്തന്റെ കൊട്ടാരത്തിലെത്തുന്ന ശകുന്തള മൂടുപടം നീക്കുന്നതുവരെയും അവളുടെ മുഖം കാണുന്ന മാത്രയില്‍ ദുഷ്യന്തന് തിരിച്ചറിയും എന്നായിരുന്നു കരുതിയിരുന്നത്. അതുവരെ -മൂടുപടം നീക്കുംവരെ -യാണ് ഗര്‍ഭസന്ധി. മൂടുപടം നീക്കിയിട്ടും ദുഷ്യന്തന് ശകുന്തളയെ തിരിച്ചറിയുന്നില്ല. ഇവിടെ ഫലസിദ്ധിക്ക് വിഘ്നം ഭവിക്കുന്നു. ഇങ്ങനെ വിഘ്നം ഭവിക്കുന്നതും ആ വിഘ്നം നിലനില്ക്കുന്നതുമായ സംഭവ-കാലങ്ങളാണ് വിമര്‍ശ സന്ധിയില്‍ വരുന്നത്. ഒടുവില്‍ എല്ലാ വിഘ്നങ്ങള്‍ക്കും അറുതിവന്ന് ആത്യന്തികമായ സമാഗമത്തിലെത്തുന്നതാണ് നിര്‍വഹണ സന്ധി. ഇവിടെ അത്ഭുതകരമായ സംഭവങ്ങള്‍ ചിത്രീകരിക്കപ്പെടണം എന്നാണ് ആചാര്യവിധി.<br />
നമ്മുടെ പ്രാചീന നാടക സങ്കല്പത്തില് സംഭാഷണങ്ങള്‍ക്കും വകഭേദങ്ങളുണ്ട്. രംഗത്തുള്ള എല്ലാപേരും കേള്‍ക്കുന്ന മട്ടിലുള്ള സാക്ഷാല്‍ സംഭാഷണം കൂടാതെ അഞ്ചുവിധത്തില്‍ ഇതര സംഭാഷണങ്ങള്‍ നിര്വചിക്കപ്പെടുന്നുണ്ട്. അവ ആത്മഗതം, പ്രകാശം, ജനാന്തികം, അപവാരിതം, ആകാശഭാഷിതം എന്നിവയാണ്. രംഗത്തുള്ള മറ്റു കഥാപാത്രങ്ങളറിയാതെ പ്രേക്ഷകര്ക്കറിയാനെന്ന മട്ടില്‍ പറയുന്ന കാര്യമാണ് ആത്മഗതം. അഥവാ സ്വഗതം. ഒരു കഥാപാത്രത്തിന്റെ ഗോപ്യമായ അന്തര്‍ഗതങ്ങളാണ് ഇതുവഴി പ്രേക്ഷകരുടെ ശ്രദ്ധയിലെത്തുന്നത്. നേരിട്ടുള്ള സംഭാഷണത്തെയാണ് പ്രകാശം എന്നു പറയുന്നത്. ആത്മഗതം ഒരാളിന്റെ മനോവിചാരങ്ങളാകുമ്പോള് ജനാന്തികം രംഗത്തുള്ള രണ്ടിലേറെ കഥാപാത്രങ്ങള്ക്കിടയില്നിന്ന് രണ്ടുപേര്‍ സ്വകാര്യമായി മൂന്നാമന് കേള്‍ക്കാതെ നടത്തുന്ന സംഭാഷണമാണ് . ആകാശഭാഷിതം അശരീരി തന്നെയാണ്. പക്ഷേ പലപ്പോഴും അത് കേള്‍ക്കാറില്ല. പകരം രംഗത്തുള്ള ഒരാള്‍ കേട്ടതായി ഭാവിക്കുകയാണ് പതിവ്.</span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4KpqXLN8DcLp1BcA5VQ2Hkuv6__xDMdbDhQWR3vMPVLec42GvMm9-blSQnkwNwg8UqaFHufzjRMy2Ibx9JUW45ZcheQ9SKb4WZOWijBKNFbc7xn-81WPq3Dl06f1sCWZyJ1ROkCLTGCs/s1600/mahabharata1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4KpqXLN8DcLp1BcA5VQ2Hkuv6__xDMdbDhQWR3vMPVLec42GvMm9-blSQnkwNwg8UqaFHufzjRMy2Ibx9JUW45ZcheQ9SKb4WZOWijBKNFbc7xn-81WPq3Dl06f1sCWZyJ1ROkCLTGCs/s320/mahabharata1.jpg" width="320" /></a></div><span style="font-family: Meera; font-size: medium;"><br />
നമ്മുടെ പാരമ്പരൃ സങ്കല്പമനുസരിച്ചുതന്നെ നാടകം ശുഭാന്തമാണ്. നാഥോദയം എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് അതാണ്. അങ്ങനെ ശുഭാന്തത്തില് കലാശിക്കുന്ന നാടകത്തിന്റെ അന്ത്യത്തില്‍ നന്മനേരുന്ന ഒരു പ്രക്രിയകൂടി നിബന്ധിച്ചിരിക്കുന്നു. അതിനെ പ്രശസ്തി എന്നും ഭരതവാക്യം എന്നും വിളിക്കുന്നു.<br />
ഇതാണ് ഭാരതീയ നാടകസങ്കല്പത്തിന്റെ അനാദിയായ ചട്ടക്കൂട്. ഇതൊരു ചട്ടക്കൂട് മാത്രമാണ്. തികച്ചും വ്യവസ്ഥാപിതമായ ഒരു മൂശ. ഈ ചട്ടക്കൂടിനകത്തേക്ക് കഥാവസ്തുവും ഭാവനയും ചേര്‍ന്ന മിശ്രിതം ഉരുക്കിയൊഴിച്ച് എല്ലാ നാടകകൃത്തുക്കളും ഒരുപോലെയുള്ള നാടകങ്ങള്‍ വാര്‍ത്തെടുത്തു എന്ന് കരുതരുത്. പ്രതിഭാധനരായവര്‍ കൂടുപൊളിച്ച് പുറത്തുപോയി പുതിയ പുതിയ രീതികള്‍ പരീക്ഷിച്ചു. അത്തരം ഒരു ഭാവുകത്വ പരിണാമത്തെക്കുറിച്ച് കാളിദാസന്‍തന്നെ എഴുതിയിട്ടുണ്ട്:<br />
``പുരാണമിത്യേവ ന സാധുസര്‍വ്വം<br />
നചാപി കാവ്യം നവമിത്യവദ്യം<br />
സന്തഃപരീക്ഷ്യ ന്യ തരല് ഭജന്തേ<br />
മൂഢഃ പരപ്രത്യയ നേയ ബുദ്ധി''-<br />
എന്ന്. പൗരാണികം എന്നതുകൊണ്ട് അത് കുറ്റമറ്റതാകണമെന്നില്ല. പുതിയതായതുകൊണ്ട് മോശവുമാകുന്നില്ല. അറിവുള്ളവര്‍ അതാതിന്റെ ഗുണദോഷങ്ങള്‍ പരീക്ഷിച്ച് തിരിച്ചറിയുമ്പോള്‍ മൂഢന്മാര് മറ്റുള്ളവര്‍ പറയുന്നത് ഏറ്റുപറയുന്നു. അതെ, ഒരിക്കലും ഒരു കലാരൂപം ഒരു ചട്ടക്കൂടില്‍ ഒതുങ്ങുന്നില്ല. ഒതുങ്ങിക്കൂട. അത് നവനവോല്ലേഖ കല്പനകളിലൂടെ വികസിച്ച് നവീനമായ ഭാവുകത്വം കൈവരിക്കേണ്ടതുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVEyLczs9Bvtp1S4nk95dqDuAsqotufISHwjOR0fHE16xXQmQ6QLcwDbiFkTPijHitg7uvBPW318PCcH_7H5zsNcCIksDtEyh0lboOcs3AGCQnoWp4fm3lTw7bf0xT0XPCKRGQnzz-xHc/s1600/DR3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="243" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVEyLczs9Bvtp1S4nk95dqDuAsqotufISHwjOR0fHE16xXQmQ6QLcwDbiFkTPijHitg7uvBPW318PCcH_7H5zsNcCIksDtEyh0lboOcs3AGCQnoWp4fm3lTw7bf0xT0XPCKRGQnzz-xHc/s320/DR3.jpg" width="320" /></a></div><span style="font-family: Meera; font-size: medium;">ഭരതമുനി വരച്ച ഒരു കളമാണ്, അരങ്ങാണ് ഈ കാണുന്നത്. കാലാകാലങ്ങളില്‍ അതില്‍ ഒരേമട്ടിലുള്ള കരുക്കള്‍ വച്ച് കളിക്കണമെന്ന് അദ്ദേഹം പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ആ കളങ്ങളില്‍ നിന്ന് നമ്മള് ബഹുകാതം മുന്നോട്ടുപോയി. പക്ഷേ ആ മുന്നോട്ടുപോക്ക് തനിമയില്‍ നിന്നുള്ള പ്രയാണമായിരുന്നോ? പ്രാചീനാചാര്യന്മാര് നിര്‍വചിച്ചുറപ്പിച്ച വ്യവസ്ഥാപിതമായ ഈ ചട്ടക്കൂടുകള്‍ അനുവര്‍ത്തിക്കുന്ന നാടകങ്ങള്‍ക്കപ്പുറം വേറെയുമനേകം നാടകീയ രംഗകലകള്‍ നമുക്കുണ്ടായിരുന്നു. ഇന്നും അവയുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നമ്മുടെ മുഖ്യധാരാ നാടക സങ്കല്പം വികസിച്ചത് യൂറോപ്യന്‍ നാടകവേദിയുടെ ചുവടുപിടിച്ചായിരുന്നു. അതിനെതിരെ പല പ്രസ്ഥാനങ്ങളും ഇവിടെ രൂപംകൊണ്ടെങ്കിലും സംഭാഷണ പ്രധാനമായ ആ ഇറക്കുമതി സങ്കേതമാണ് ഇന്നും ജനപ്രിയമായി തുടരുന്നത്. അതൊരക്ഷന്തവ്യമായ തെറ്റായി ഇന്നാരും കണക്കാക്കുന്നു എന്നുതോന്നുന്നില്ല. ``ഭിന്ന രുചിര്‍ഹി ലോകാ''- എന്ന് സമാധാനിക്കാം. എങ്കിലും നമ്മുടെ പൂര്‍വ്വികാചാര്യന്മാര്‍ നാടകത്തെ ഇങ്ങനെ സങ്കല്പിച്ചിരുന്നു, നിര്‍വചിച്ചിരുന്നു എന്നറിയുന്നത് ഒരാവശ്യമാണ്. അതൊരു പൈതൃകമാണ്. ഭാരതീയമായ ആ പൈതൃകത്തിന്റെ അനുരണനങ്ങള്‍ മലയാള നാടക വേദിയിലും ഉണ്ടായിരുന്നു. ലോക നാടകരംഗത്ത് ഇത് ഒരു മൗലികതയായിരുന്നു. ഗ്രീസിലാണ് നാടകമുണ്ടായത്, പിന്നീട് അവരെ അനുകരിക്കുകയായിരുന്നു ലോകം മുഴുവന്‍ എന്നുള്ള വാദങ്ങള്‍ക്ക് മറുപടി പറയാന്‍ നമുക്കീ പൈതൃകത്തെ മുന്നില്‍ വയ്ക്കാം. </span><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0tag:blogger.com,1999:blog-496515746870758093.post-37400219155360479082010-10-12T01:33:00.000-07:002011-01-09T21:49:42.571-08:00ആദിവാസി ഗൃഹനിര്‍മ്മാണം TRIBAL HOUSEMAKING<div style="text-align: justify;"></div><h1 style="text-align: justify;">ആദിവാസി ഗൃഹനിര്‍മ്മാണം </h1><h1 style="text-align: justify;"><span style="font-size: small;">പ്രശാന്ത് മിത്രന്</span> </h1><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIR3QP4uUeGchW5yZsDvzg-WoDAUfk9MHSp0wH_TLEjF1omnhccUKPe9J2_Lrwr5x27SFkF5r_AIpwCkkKUsPhCep49_ZHd8QiikIBB_rs2S4MlG2qLrYWX4cJhwR-jwI0IyUqDB6PKys/s1600/ifugao_tribe_house.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIR3QP4uUeGchW5yZsDvzg-WoDAUfk9MHSp0wH_TLEjF1omnhccUKPe9J2_Lrwr5x27SFkF5r_AIpwCkkKUsPhCep49_ZHd8QiikIBB_rs2S4MlG2qLrYWX4cJhwR-jwI0IyUqDB6PKys/s320/ifugao_tribe_house.jpg" width="320" /></a></div><h1 style="text-align: justify;"> </h1><div style="text-align: left;"><span style="font-size: large;">വീട് </span> മനുഷ്യന്റെ ഏറ്റവും പ്രാചീനമായ ഒരഭയസങ്കല്പമാണ്. പരിഷ്കൃതമനുഷ്യന്റെ ജീവിത ലക്ഷ്യങ്ങളിലൊന്നുതന്നെയാണ്അതെന്നു പറയാം. മനുഷ്യന് എന്നുമുതല്‍ വീട് നിര്‍മ്മിച്ചു തുടങ്ങി എന്ന് സൂക്ഷ്മമായി പറയാനാവില്ലെങ്കിലും ഏറ്റവുംപ്രാചീന മനുഷ്യനുപോലും വാസസ്ഥാനം എന്നൊരുസങ്കല്പമുണ്ടായിരുന്നുഎന്നുകരുതുന്നത് അസംബന്ധമായിരിക്കില്ല. പ്രകൃതി പ്രതിഭാസങ്ങളെയും ശത്രുസമൂഹങ്ങളെയും പ്രതിരോധിക്കാന്‍ മറ്റ് ജീവികള്‍ക്ക് ശാരീരികമായിത്തന്നെ കവചങ്ങള്‍ രൂപപ്പെടുത്തിയ പ്രകൃതി മനുഷ്യന് ഈ പ്രതിരോധം വാസസ്ഥാനങ്ങള്‍ വഴിയാണ് നല്‍കിയത്. അതുകൊണ്ടു തന്നെ പരിഷ്കാരത്തിന്റെ ആദ്യനാളുകളില്‍തന്നെപ്രകൃതിയോടിണങ്ങിയവാസസ്ഥാനങ്ങള്‍മനുഷ്യന്‍സ്വന്തമാക്കിയിട്ടുണ്ടാവണം.</div><div></div><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZppc5e1MgtH9A2g29nHRi8iS1VW_dxKjn9BuZKS3RuxaOf742zZU9l_t91IfgvJowl1n65ozGEo2PAVp51CSXpcu-C5d9PsjnuR3WdINb9j85-DVrEQvE_bBogRCgyFHWCT8XM24r-iQ/s1600/papua-tree-houses-3.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhZppc5e1MgtH9A2g29nHRi8iS1VW_dxKjn9BuZKS3RuxaOf742zZU9l_t91IfgvJowl1n65ozGEo2PAVp51CSXpcu-C5d9PsjnuR3WdINb9j85-DVrEQvE_bBogRCgyFHWCT8XM24r-iQ/s1600/papua-tree-houses-3.jpg" /></a></div><div class="imgleft" style="text-align: justify;"><br />
<b></b><a class="bb-url" href="http://nishabava.blogspot.com/"><br />
</a> </div><div style="text-align: justify;"></div><div style="text-align: justify;">ഭൂമിയിലെ ആദിമനിവാസികള്‍ എന്ന നിലയില്‍ ആദിവാസികള്‍ ഭൂമിയുടെ അവകാശികളാണ്. അവര്‍ തന്നെയാവണം ആദ്യമായി വാസഗേഹങ്ങളുണ്ടാക്കിയ ജനവിഭാഗവും. പല വിഭാഗങ്ങളില്‍പ്പെട്ട ആദിവാസികളുണ്ട് കേരളത്തില്‍. അവരോരുത്തരും തങ്ങളുടെ താമസസ്ഥലങ്ങള്‍ക്ക് വെവ്വേറെ പേരുകള്‍ പറഞ്ഞുവരുന്നു. മലയരയന്മാര്ക്ക് അവരുടെ താമസസ്ഥലം ചിറ്റുമാടമാണ്. കുറിച്യര്‍ക്ക് അത് മിറ്റമാണ്. <br />
<a name='more'></a>കാടന്മാര്ക്ക് വീട് പാടിയായിരിക്കുമ്പോള് അടിയര്‍ വീടിന് അടിയപുര, കൂട്, മനൈ, മുറ്റം എന്നിങ്ങനെ ഒന്നിലേറെ പേരുകളിട്ട് വിളിക്കുന്നു. പണിയരുടെ കുടിലുകള്‍ ചാളയോ കുടുംബയോ ആയിരിക്കുമ്പോള്‍ കൊറഗര്‍ക്ക് അത് കൊപ്പും മന്നരര്ക്ക് മാടവുമാണ്. മുളവാന്മാര് അവരുടെ താമസസ്ഥലത്തെ ചാവടി എന്നും കുടി എന്നും പേരിട്ട് വിളിക്കുന്നു. ഈ താമസസ്ഥലങ്ങള്‍ ഒരിക്കലും ഒറ്റതിരിഞ്ഞ ഒന്നായിരിക്കുകയില്ല. പകരം ചേരികള്‍ പോലെ കൂട്ടായ ആവാസവ്യവസ്ഥയാണ്.</div><div style="text-align: justify;"></div><div style="text-align: justify;">കേരളീയ വാസ്തുവിദ്യാശൈലി ഈ ആദിവാസികളില്‍ നിന്നും അവരില്‍ത്തന്നെ കുറിച്യരില് നിന്ന് രൂപപ്പെട്ടുവന്നതാണെന്ന് ചില നരവംശശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നു. ഇതുതന്നെ പരിസ്ഥിതിയും കാലാവസ്ഥയും ജീവിതരീതിയും ആധാരമാക്കി പലപ്പോഴും സ്വയമറിയാത്ത ശാസ്ത്രീയബോധത്തോടെ തന്നെ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നു.<br />
ആദിവാസികളുടെ ആവാസവ്യവസ്ഥയ്ക്ക് ഒരു ഘട്ടവിഭജനവും അതനുസരിച്ചുള്ള പരിണാമവും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവയില്‍ ഒന്നാംഘട്ടം ഗുഹകളിലും പര്വ്വതദ്വാരങ്ങളിലും താമസിച്ചിരുന്ന ആദിമകാലമായിരുന്നു. ഈ കാലത്ത് അവര്‍ ഒരുവിധത്തിലുമുള്ള നിര്‍മ്മിതിക്ക് തുനിഞ്ഞിരുന്നില്ല. പ്രാകൃതമായ ഒരു ഗുഹാതലമോ പൊത്തോ കണ്ടെത്തി അതില്‍ വിശ്രമവേളകള്‍ ചെലവഴിക്കുക എന്നതു മാത്രമായിരുന്നു രീതി.</div><div style="text-align: justify;"></div><div style="text-align: justify;">രണ്ടാം ഘട്ടത്തില്‍ അല്പാല്പമായ നിര്‍മ്മാണങ്ങള്‍ ആരംഭിച്ചു. ഒരു മുറിയുള്ള ഒറ്റപ്പുര നിര്‍മ്മിച്ച് അതിന്റെ ഒരു കോണില്‍ വെപ്പും കുടിയും ശീലിച്ചു. ഇത്തരം ഒരു പരിഷ്കാരം ആദിവാസികള്‍ക്കിടയില്‍ മൊത്തത്തല്‍ വരുന്ന ഒന്നല്ല. അവരില്‍ ചില വിഭാഗങ്ങള്‍ക്കിയടില്‍ മാത്രം വന്നുചേരുന്നു. അവരെക്കണ്ട് മറ്റുചിലര്‍ പകര്‍ത്തുന്നു. ഇതേ സമയത്തുതന്നെ ഇത്തരം പരിഷ്കാരങ്ങളോടെല്ലാം പൂര്‍ണമായ വിമുഖത പുലര്‍ത്തിപ്പോരുന്ന വിഭാഗങ്ങളും കുറവല്ല.</div><div style="text-align: justify;"></div><div style="text-align: justify;">ഗൃഹനിര്‍മ്മിതിയുടെ മൂന്നാംഘട്ടത്തില്‍ അവര്‍ മൂന്നുമുറിയുള്ള നെടുമ്പുര കെട്ടിയുണ്ടാക്കാനാരംഭിച്ചു. ഇതില്‍ നടുക്കക്കള്ളി എന്നുവിളിച്ച നടുമുറി, അടുപ്പും മറ്റുമുള്ള ചെറുമുറി, വീടിനു മുന്നിലായി കോലകൈ എന്നുവിളിച്ച ഉമ്മറം എന്നിവ ഉണ്ടായിരുന്നു. ഊരാളിവിഭാഗത്തില് പെട്ടവര്‍ വീടിന്റെ ഈ ഉള്‍ഭാഗത്തെ തിണ്ണ, കോരമുറി, പെരമുറി, അടുക്കള എന്നിങ്ങനെ വിളിച്ചു.</div><div style="text-align: justify;"></div><div style="text-align: justify;">നാലാംഘട്ട ഗൃഹനിര്മ്മാണത്തിലെത്തിയപ്പോഴേക്കും ആദിവാസിഗൃഹങ്ങള് ഏറെ പരിഷ്കൃതമായി മാറി. മേല്‍പ്പുരയും എടുപ്പും കോലായും തെക്കിനിയും വടക്കിനിയും അറപ്പുര, അടുക്കള, നടുമുറ്റം തുടങ്ങിയവയുമൊക്കെയായി അവരുടെ ഗൃഹസങ്കല്പം ഏറെ മുന്നോട്ടുപോയി. ഈ മട്ടില്‍ താമസസൌകര്യം ഒരുക്കിയപ്പോള്‍ത്തന്നെ അവരുടെ വാസ്തുസങ്കല്പത്തില്‍ ദൈവത്തിനും സ്ഥാനമുണ്ടായി. ദൈവപ്പുര, കൊട്ടില്, അമ്പലം, മണ്ടുകം തുടങ്ങിയ പേരുകളില്‍ അവര്‍ അവരുടെ ദൈവങ്ങള്‍ക്ക് ആലയമൊരുക്കി. ആയുധങ്ങളും വിളക്കുകളും ബിംബരൂപങ്ങളും സൂക്ഷിച്ചുകൊണ്ട് അവര്‍ തങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങള്‍ അവിടെ പരീക്ഷിച്ചു. വെട്ടുകല്ലുകൊണ്ട് ഭിത്തിയും മരംകൊണ്ട് മേല്‍പ്പുരയും നിര്‍മ്മിച്ച് അവര്‍ അതിനെ മോടിപിടിപ്പിച്ചു.</div><div style="text-align: justify;"></div><div style="text-align: justify;">പ്രസവത്തിനും ഋതുകാലത്തിനും പരിഷ്കൃതമനുഷ്യര്‍ നല്‍കുന്നതിനെക്കാളേറെ പ്രാധാന്യം ആദിവാസികള്‍ നല്‍കിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ സ്ത്രീകളെ മാറ്റിത്താമസിപ്പിക്കുന്നതിന് അവര്‍ പ്രത്യേകം ഈറ്റുപുര തന്നെ സ്ഥാപിച്ചു. കുറിച്യര്‍ ഇതിന് വിളിച്ചിരുന്നത് ഈറ്റഒറ്റക്കേട് എന്നാണ്. കുണ്ടു എന്നും ചില വിഭാഗങ്ങള്‍ ഇതിനെ വിളിക്കാറുണ്ടായിരുന്നു. ചാണകം മെഴുകിയ തറയും കല്ലുകൊണ്ടുള്ള ഭിത്തിയും ഓലയോ പുല്ലോ ഉപയോഗിച്ച് മേല്പുരയും നിര്‍മ്മിച്ചിട്ടുള്ള ഈ പുരയില്‍ രണ്ട് മുറികളാണുണ്ടാവുക. ഈറ്റകൊണ്ടുള്ള വാതിലും ചുരുങ്ങിയ ജനാലകളുമുള്ള ഈ പുരകള്‍ പ്രധാന വാസസ്ഥാനത്തുനിന്നും മാറിയായിരിക്കും നിര്‍മ്മിക്കുന്നത്. വേണ്ടത്ര ശ്രദ്ധയോ വൃത്തിയോ ഇല്ലാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഈ മുറികള്‍. സാമാന്യ ജീവിതത്തിന് അസാദ്ധ്യമായ ഒരുവസ്ഥയാണ് അവിടെയുണ്ടാവുക. എങ്കിലും ഗോത്രാചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ അവിടെ തങ്ങാനും അവിടെ വ്യവസ്ഥപ്പെടുത്തിയിട്ടുള്ള ചിട്ടവട്ടങ്ങള്‍ അനുസരിക്കാനും ബാദ്ധ്യസ്ഥരാവുകയായിരുന്നു.<br />
ആദിവാസിവാസ്തുവിദ്യയില് ഏറ്റവും പ്രചാരം സിദ്ധിച്ചതും ഏറെ അനുകരിക്കപ്പെട്ടതുമാണ് ഏറുമാടങ്ങള്‍. അരക്ഷിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്ന് സുരക്ഷിതത്വം തേടിയാണ് ആദിമനുഷ്യന് മരങ്ങളുടെ മുകള്‍പ്പരപ്പില്‍ കുടില്‍ കെട്ടിയത്. ഹിംസ്രജീവികളെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ ഏറുമാടങ്ങള്‍ പര്യാപ്തമായിരുന്നു. ആ പ്രതിരോധങ്ങള്‍ പിന്തള്ളി കടന്നുവരുന്ന ഒറ്റപ്പെട്ട ശത്രുക്കളെ ഏറുമാടത്തിന്റെ സുരക്ഷയിലിരുന്ന് നേരിടുക പ്രയാസകരവുമായിരുന്നില്ല. മാനംമുട്ടെ വളര്‍ന്നു നില്ക്കുന്ന മരത്തിന്റെ മുകളിലെ ഉറപ്പുള്ള ഒരു ശിഖരത്തിലായിരിക്കും ഏറുമാടം ചമയ്ക്കുക. ഈറ, മുള, കരിമ്പനയോല, വയ്ക്കോല്, പുല്ല്, കാട്ടുവള്ളികള്‍ തുടങ്ങിയവയാണ് ഏറുമാടം നിര്‍മ്മാണത്തിനുപയോഗിക്കുന്ന അസംസ്കൃതവസ്തുക്കള്‍. ഏറുമാടം അവര്‍ക്ക് ഒരു സ്ഥിരവാസസ്ഥാനമായിരുന്നില്ല. വന്യജീവികളുടെ ആക്രമണഭീഷണി ഉണ്ടാകുമ്പോള്‍ സുരക്ഷിതമായ ഒരു മുന്‍കരുതല്‍ എന്ന രീതിയിലായിരുന്നു ഏറുമാടങ്ങള്‍ ഉപയോഗിച്ചിരുന്നത്. ഈ ജീവന്മരണപോരാട്ടത്തിന്റെ പ്രതീകമായ ഏറുമാടങ്ങള്‍ പരിഷ്കൃതജനതയുടെ ടൂറിസ്റ്റനുഭൂതിയുടെ വ്യത്യസ്തമായ ഒരു പ്രാപ്യസ്ഥാനമായി ഇന്ന് മാറിയിരിക്കുന്നു. ഇക്കോ ടൂറിസത്തിന്റെയും സാഹസികസഞ്ചാരത്തിന്റെയും ഭാഗമായി ഏറുമാടങ്ങള്‍ ഇന്ന് സാധാരണമായിക്കഴിഞ്ഞു.</div><div style="text-align: justify;"></div><div style="text-align: justify;">തങ്ങളുടെ ആവാസവ്യവസ്ഥയോട് ഇണങ്ങിയ അസംസ്കൃതവസ്തുക്കളാണ് ഗിരിജനത അവരുടെ ഗൃഹനിര്മ്മിതിയ്ക്കുപയോഗിക്കുന്നത്. ആദ്യകാലങ്ങളില്‍ തറകെട്ടാനുപയോഗിച്ചിരുന്നത് മണ്ണായിരുന്നു. മണ്ണു് കുഴച്ച് കെട്ടിയുണ്ടാക്കുന്ന തറ ചാണകവും കരിയുമുപയോഗിച്ച് മിനുക്കിയിരുന്നു. പിന്നീട് പുരോഗതിയുടെ അവസ്ഥകളില്‍ മണ്തറയ്ക്കുപകരം വെട്ടുകല്ലും കരിങ്കല്ലും ഉപയോഗിച്ച് തുടങ്ങി.</div><div style="text-align: justify;"></div><div style="text-align: justify;">ചുമര്നിര്മ്മാണത്തിന് പ്രായേണ ഉപയോഗിച്ചുവരുന്നത് മുളയോ ഈറയോ ആയിരിക്കും. കീറിയ മുളകള്‍ ചേര്‍ത്തടുപ്പിച്ച് നാട്ടിയിട്ട് അതിനു മുകളില്‍ ചിതല്പുറ്റുകള് പൊളിച്ചെടുക്കുന്ന പശിമയുള്ള മണ്ണ് തേയ്ച്ചുപിടിപ്പിക്കുന്നു. മണ്ണ് ചവിട്ടിക്കുഴച്ചുവച്ചും ചുമരുണ്ടാക്കാറുണ്ടായിരുന്നു. മുറികള്‍ വേര്‍തിരിക്കാന്‍ മുളയോ പനമ്പുതട്ടിയോ ഉപയോഗിക്കുന്നു. മേല്‍ക്കൂരയുടെ നിര്‍മ്മാണത്തിന് കാട്ടുമരങ്ങളും ഈറയുമാണ് ഉപയോഗിക്കുന്നത്. കേരളീയന് തനത് എന്നുപറയുന്ന വാസ്തുവിദ്യയുടെ ആദിമാതൃകകളാണ് ഈ ഗിരിജനങ്ങള്‍ നിര്‍മ്മിച്ചുയര്‍ത്തിയത്. ഇക്കാര്യത്തില്‍ ഏറ്റവും പുരോഗമിച്ച ജനവിഭാഗം കുറിച്യര്‍ ആയിരുന്നു. ഇന്നത്തെ നാലുകെട്ടിന്റെ ഒരാദിമാതൃക പോലും അവരുടെ ഗൃഹനിര്‍മ്മിതിയില്‍ ണ്ടെത്താനാകും. മേല്‍ക്കൂരയില്‍ തച്ചുശാസ്ത്രവിധിപ്രകാരമുള്ള നിര്മ്മാണപരിഷ്കാരങ്ങളും അവര്‍ പിന്തുടര്ന്നു.</div><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsXYOUOGRUDi826pmYTgs_0KBysPUiJf_wVligB2DJsn9SopDNMvStmDm7S_cWLa5q7lzi4HFbcN-7-2nOYQh6hKPpt6_wnWpxq73bhyt_NOUe8IMB-ZNVYyvY7UCyq7owWxS5t2wTBT8/s1600/papua-tree-houses.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsXYOUOGRUDi826pmYTgs_0KBysPUiJf_wVligB2DJsn9SopDNMvStmDm7S_cWLa5q7lzi4HFbcN-7-2nOYQh6hKPpt6_wnWpxq73bhyt_NOUe8IMB-ZNVYyvY7UCyq7owWxS5t2wTBT8/s320/papua-tree-houses.jpg" width="292" /></a></div><div style="text-align: justify;"><br />
എല്ലാത്തിനും ആദിമാതൃക കാണിച്ചിട്ട് അവിടെ നിന്നും മുന്നോട്ടുനീങ്ങാന്‍ കൂട്ടാക്കത്തവരാണ് ഗിരിജനങ്ങള്‍. അവരുടെ മാതൃകകള്‍ സ്വീകരിച്ച വന്തവാസികള്‍ അതിന് പൊടിപ്പും തൊങ്ങലും മിനിപ്പും മുഴുപ്പും പകര്‍ന്നുകഴിഞ്ഞപ്പോള്‍ അവരുടെ സ്വന്തമായി. തങ്ങളുടെ പൂര്വ്വാജ്ജിതസംസ്കാരങ്ങളില് നിന്നും മുന്നോട്ടുപോകാന്‍ കൂട്ടാക്കാത്ത ആദിവാസികള്‍ വന്തവാസികളുടെ കണ്ണില്‍ അപരിഷ്കൃതരായി. അതിക്രമിച്ചുവന്നവര്‍ ഭൂമിയ്ക്ക് ചരമഗീതം കുറിച്ചപ്പോള്‍ ഭൂമിയുടെ നേരവകാശികളായ ആദിമവാസികള്‍ മാമൂലുകളിലൂടെ ഭൂമിയെ പുണര്‍ന്നുനിന്നു. അവരുടെ പൈതൃകം പഴയതായിരിക്കാം. അത് പരിഷ്കൃതരെന്നഭിമാനിക്കുന്നവര്ക്ക് നികൃഷ്ടവുമായിരിക്കാം. എങ്കിലും സത്യമവശേഷിക്കുന്നു. അവര്‍ എല്ലാത്തിന്റെയും ആദിമൂലം എന്ന സത്യം, അവര്‍ പ്രകൃതിയുടെ രക്ഷകര്‍ എന്ന സത്യം.</div><div class="blogger-post-footer"><script type="text/javascript">
var _gaq = _gaq || [];
_gaq.push(['_setAccount', 'UA-24189575-1']);
_gaq.push(['_trackPageview']);
(function() {
var ga = document.createElement('script'); ga.type = 'text/javascript'; ga.async = true;
ga.src = ('https:' == document.location.protocol ? 'https://ssl' : 'http://www') + '.google-analytics.com/ga.js';
var s = document.getElementsByTagName('script')[0]; s.parentNode.insertBefore(ga, s);
})();
</script></div>PRASANTH MITHRANhttp://www.blogger.com/profile/10135919701851238983noreply@blogger.com0